ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ വിട്ടയക്കണം, ചങ്ങനാശേരിയില്‍ പോലീസിനുനേരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അതിക്രമം

ചങ്ങനാശേരി: ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപും സംഘത്തിനു നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. ഗോശാലപ്പറമ്പില്‍ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. യുവാവിന്റെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ടതായി പരിസരവാസികള്‍ തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്.എച്ച്.ഒ. അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തി. ഈസമയം …

ആറുവയസുകാരിയെ കടിച്ചുകൊന്നത് പുലി തന്നെ, വനം വകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങി

ബെംഗളൂരു: തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടിയെ ആക്രമിച്ച അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് ആന്ധ്രാ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് തിരുപ്പതിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി കുട്ടികളുമായി തീര്‍ത്ഥാടനത്തിന് എത്തുന്നവരെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് …

സംസ്ഥാനത്ത് പൊലീസിനും രക്ഷയില്ല;നൈറ്റ് പട്രോളിംഗിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ച് മദ്യപ സംഘം; 3 പേർ പിടിയിൽ

കണ്ണൂര്‍: പട്രോളിംഗിനെത്തിയ എസ് ഐയെയും  പൊലീസ് ഉദ്യോഗസ്ഥരെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച് മദ്യപരുടെ സംഘം. കണ്ണൂര്‍ അത്താഴക്കുന്നിലാണ് സംഭവം. നൈറ്റ്പട്രോളിംഗിനിടയില്‍ ക്ളബ്ബിനുള്ളില്‍ മദ്യപാനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അകത്തേയ്ക്ക് കയറിയ പൊലീസ് സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ടൗണ്‍ എസ് ഐ സിച്ച്‌ നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്. ഐ നജീബിന് ഷോള്‍ഡറിനാണ് പരിക്കേറ്റത് .   പരുക്കേറ്റ  പൊലിസുകാര്‍ കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്.പൊലീസ് സംഘം ക്ളബ്ബിനുള്ളില്‍ കയറിയതോടെ പുറത്ത് നിന്ന് വാതില്‍ പൂട്ടിയ ശേഷം അകത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് …

മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. ചെക്ക് പോസ്റ്റിലെ എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിലായി. അജാനൂർ കടപ്പുറം സ്വദേശി സൗമിനി നിലയം വീട്ടിൽ പി നിതിനാണു ( 27) പിടിയിലായത്. ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ.റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ ആണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. ഒറ്റയ്ക്ക് ഓടിച്ചു വന്ന മാരുതി …

കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കേറ്റം, കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെല്ലിമൂടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. നെല്ലിമൂട് സ്വദേശി സാം ജെ വത്സലന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കേറ്റവും കൈയാങ്കളിയുമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.ശനിയാഴ്ച രാത്രിയായിരുന്നു വെട്ടേറ്റത്. പരിക്കേറ്റ സാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഞയാറാഴ്ച രാവിലെ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ടു 3 പേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.

മലബാർ ദേവസ്വം ബോർഡിന് രണ്ടര കോടി അനുവദിച്ച് ദേവസ്വം വകുപ്പ്; പണം അനുവദിച്ചത് ആചാര സ്ഥാനികർക്കും കോലധാരികൾക്കും വേതനം നൽകാൻ

തിരുവനന്തപുരം: ഉത്തര മലബാറിലെ ദേവസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരുടെയും കോലധാരികളുടെയും ശമ്പള വിതരണത്തിന് മലബാർ ദേവസ്വം ബോർഡിന് 2.5 കോടി രൂപ സർക്കാർ കൈമാറി. ഓണത്തിന് മുമ്പ് എല്ലാവർക്കും കുടിശികയടക്കം ശമ്പളം വിതരണം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാ കൃഷ്ണൻ പറഞ്ഞു. ക്ഷേത്ര സ്ഥാനികർക്ക് നൽകി വരുന്ന വേതനം വർധിപ്പിക്കുന്നതിന് നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1400 രൂപയാണ് വേതനം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പരമ്പരാഗത കുടുംബ ക്ഷേത്രങ്ങളിലാണ്ആചാരസ്ഥാനികരും കോലധാരികളുമുള്ളത്. സ്ഥാനികർക്കുള്ള വേതനം …

കത്തിക്കരിഞ്ഞ കാലുകള്‍; മറ്റൊരിടത്ത് അരക്ക് മുകളിലുള്ള ഭാഗങ്ങള്‍; കൊയിലാണ്ടിയില്‍ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്തിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കരിക്കുളത്തുനിന്ന് കാണാതായ പെയ്ന്റിംഗ് തൊഴിലാളിയും ഏറണാകുളം വൈപ്പിന്‍ സ്വദേശിയുമായ രാജീവിന്റെ(60) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് കാണിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിനു സമീപം വയലരികിലാണ് ഇയാളുടെ രണ്ട് കാലുകള്‍ ഞായറാഴ്ച രാവിലെ ആദ്യം കണ്ടെത്തിയത്. പിന്നീട് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും കണ്ടെത്തി. …

മലയാളി വിദ്യാര്‍ഥി പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു

ബഹ്‌റൈന്‍: മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14)ആണ് മരിച്ചത്. ബഹ്‌റൈന്‍ ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്‌റൈനില്‍ താമസം തുടങ്ങിയത്.

എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡറും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43)അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുകൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി ഉത്തരവിറക്കിയത്. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) മാടായി ഏരിയ കമ്മിറ്റി ജോ.സെക്രട്ടറിയും സിപിഎം ചെറുതാഴം കല്ലമ്പള്ളി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മധുസൂദനന്‍ അസുഖം നടിച്ച് സഹകരണ ആശുപത്രിയില്‍ ഒളിവില്‍ കഴിയവെ …

മാസപ്പടി വിവാദം ഗൗരവമേറിയത്; വീണാ വിജയനെതിരെയുള്ള ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നത്, ഇന്‍കം ടാക്സിന്റെ കണ്ടെത്തലുകളാണെന്നും ഇത് ഗൗരവത്തോടെ കാണുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ …

പനി ബാധിച്ചെത്തിയ കുട്ടിക്ക് പേവിഷബാധ കുത്തിവെയ്പ് എടുത്ത സംഭവത്തിൽ നടപടിയുമായി ആരോഗ്യ വകുപ്പ്; നഴ്സിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവെച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.കുത്തിവെയ്പ് എടുത്ത താത്കാലിക ജീവനക്കാരിയായ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതു സംബന്ധിച്ച നിർദേശം മന്ത്രി വീണാ ജോർജ്ജ് നൽകിയത്.സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടി രക്തപരിശോധനക്കായി ഇരിക്കവെയാണ് പേ വിഷബാധ പ്രതിരോധ വാക്സിൻ കുത്തിവെച്ചത്. 7 വയസ്സുകാരിയായ കുട്ടിയുടെ അമ്മ ഒപി …

മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; കൊലപാതകമെന്നു സംശയം

തിരുവല്ല: ചതുപ്പിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള മാലിന്യങ്ങള്‍ക്കിടയിലാണ് മൃതദേഹത്തെ കണ്ടത്. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ സമീപത്തെ ഗ്ലാസ് കടയിലെ ജീവനക്കാരന്‍ ദീപുവാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്നുമുതല്‍ അഞ്ചു ദിവസം വരെയെങ്കിലും പഴക്കമുള്ള മൃതദേഹം പെണ്‍കുഞ്ഞിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ടനിലയിലാണ്. അരയില്‍ കറുത്ത ചരടുണ്ടായിരുന്നു. കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലായിരുന്നു. സമീപത്തുതന്നെ ഒരു …

സമൂഹമാധ്യമങ്ങളിലൂടെ വരുമാനം ഉണ്ടാക്കുന്നവർക്ക് തിരിച്ചടിയായി പുതു നിയമം;സമൂഹ മാധ്യമങ്ങളെ വരുമാനത്തിന് ഉപയോഗിക്കുന്നവർക്ക് ഇനി ലൈസൻസ് നിർബന്ധം;നിയമം പ്രാബല്യത്തിൽ വന്ന രാജ്യം ഏതെന്നറിയാം

വെബ് ഡെസ്ക് : ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിങ്ങനെ സകല സമൂഹിക മാധ്യമങ്ങളും ഇന്ന്‌  വലിയ വരുമാന മാര്‍ഗമാണ്. ചെറിയ വീഡിയോകള്‍ ചെയ്ത് പതിനായിരങ്ങളും  ലക്ഷങ്ങളുമാണ് ഓരോ ‘കണ്ട​ൻ​റ്​ ക്രി​യേ​റ്റേ​ഴ്​​സ്’ എന്ന ഉള്ളടക്കം സ്രഷ്‌ടിക്കുന്നവർ  സമ്പാദിക്കുന്നത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടന്റ് ക്രി​യേ​റ്റേ​ഴ്​​സിന് ഖത്തർ ലൈസൻസ് നിർബന്ധമാക്കിയിരിക്കുക്കയാണ്. പണമടച്ചുള്ള പ്രമോഷനുകളും പിആർ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രി​യേ​റ്റേ​ഴ്​​സിനിടയില്‍ സജീവമാണ്. ഇത്തരത്തിൽ പണം വാങ്ങി വ്ലോഗിംഗോ മറ്റ് സോഷ്യല്‍ മീഡിയ കണ്ടന്റുകളോ ചെയ്യുന്നവർ ലൈസന്സ് എടുക്കണമെന്ന് …

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന;മലപ്പുറത്ത് 4 ഇടത്ത് പരിശോധന; രാജ്യവ്യാപക പരിശോധനയെന്ന് സൂചന

മലപ്പുറം : മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടിൽ സജീവമായിരുന്നവരുടെ വീടുകളിൽ  എന്‍ഐഎ പരിശോധന. നാലിടങ്ങളിലാണ് പുലർച്ചെ പരിശോധന ആരംഭിച്ചത്. രാജ്യവ്യാപകമായി പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം പിടിയിലായ നേതാക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തുടർ പരിശോധന നടക്കുന്നത്.  ഈ മാസം ആദ്യം …

മംഗളൂരുവില്‍ ‘മദ്രാസ് ഐ’ കണ്ണുരോഗം പടരുന്നു; മല്ലി വെള്ളമോ തുളസി വെള്ളമോ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍; രോഗം ബാധിച്ചവര്‍ ചെയ്യേണ്ട കാര്യം ഇങ്ങനെ

മംഗളൂരു: കര്‍ണാടകയിലെ തീരപ്രദേശങ്ങളിലും മംഗളൂരുവിലും ‘മദ്രാസ് ഐ’ കണ്ണുരോഗം പടരുന്നു.ദക്ഷിണ കന്നഡ ജില്ലയിലുടനീളമുള്ള കണ്ണാശുപത്രികളിലേക്ക് കഴിഞ്ഞ ഒരാഴ്ചയായി ആളുകള്‍ വന്‍തോതില്‍ എത്തുന്നുണ്ട്. യുവാക്കളെയാണ് കൂടുതലായി ബാധിക്കുന്നതെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളിലാണ് അണുബാധ കൂടുതലായി കണ്ടത്. സ്‌കൂളില്‍ പോകുന്ന കുട്ടികളിലും അണുബാധയുണ്ട്. രോഗം ഗുരുതരമല്ലെങ്കിലും ഇത് അതിവേഗം മറ്റുള്ളവരിലേക്ക് പടരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നാണ് അവര്‍ പറയുന്നത്. മഴക്കാലത്താണ് സാധാരണ ഈ രോഗം പടരുന്നത്. മഴയോടൊപ്പം ചെറിയ തണുപ്പും കൂടിച്ചേരുമ്പോള്‍ …

കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ മനുഷ്യന്റെ കാല്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഊരള്ളൂര്‍ ടൗണിനു സമീപം അരക്കിലോമീറ്റര്‍ മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവില്‍ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫാറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ലൈക്ക് വേണം, പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച യുവാക്കള്‍ അറസ്റ്റില്‍; അറസ്റ്റുചെയ്യാന്‍ പോലീസ് പറയുന്ന കാരണമിതാണ്

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രന്‍വീട്ടില്‍ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടില്‍ സലീം ജിഷാദിയാന്‍ (20), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസിം (19), മേലേടത്ത് സല്‍മാനുല്‍ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്. മലയാളസിനിമയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ചേര്‍ത്ത് മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു …

ഇനി ഇങ്ങനെ കാണണമെങ്കില്‍ ഒരുവര്‍ഷം കഴിയണം; ഉല്‍ക്കമഴയുടെ ദൃശ്യവിസ്മയം ഇന്നും നാളെയും

കാര്‍മേഘങ്ങളും മഴയുമില്ലാതെ വാനം തെളിഞ്ഞാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആകാശത്ത് ഉല്‍ക്കമഴയുടെ വിസ്മയക്കാഴ്ചയൊരുങ്ങും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇത് പാരമ്യത്തിലെത്തുക. നൂറുകണക്കിന് ഉല്‍ക്കകള്‍ ആകാശത്തുകൂടെ പായുമെന്ന് വിദഗ്ധര്‍ പറയുന്നു. ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂണ്‍ സമയത്താണ് ഇത് സാധ്യമാകുന്നത്. വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്.വര്‍ഷംതോറും പെയ്തിറങ്ങുന്ന പേഴ്സ്യുഡ് ഉല്‍ക്കകള്‍ നാളെ പുലര്‍ച്ചെവരെ ദൃശ്യമാകും. ആകാശത്ത് പേഴ്‌സ്യൂഡ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍നിന്ന് വരുന്ന ഉല്‍ക്കകളായതിനാലാണ് ഈ പേര്.ഇന്ന് അര്‍ദ്ധരാത്രി ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണം ഉദിക്കും. പുലരുംവരെ ഉല്‍ക്കമഴ …