ബൈക്ക് ഓടിക്കുന്നതിനിടെ പ്രണയാലിംഗനം, യുപി ദമ്പതികള്‍ക്ക് 8000 രൂപ പിഴ

പൊതുവഴികള്‍ സ്റ്റണ്ടുകള്‍ക്കോ, അശ്രദ്ധമായ പെരുമാറ്റങ്ങള്‍ക്കോ ഉള്ള സ്ഥലമല്ല, കാരണം അവ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം സൃഷ്ടിച്ചേക്കും. ഈയിടെയായി അമിതവേഗതയിലുള്ള മോട്ടോര്‍ സൈക്കിളുകളിലെ യുവദമ്പതികളുടെ പ്രണയ ലീലകള്‍ ആശങ്ക ഉയര്‍ത്തുന്ന ഒന്നായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ബൈക്ക് ഓടിക്കുന്നതിനിടെ ദമ്പതികളുടെ പ്രണയ ചേഷ്ടകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.അതിവേഗതയില്‍ പോകുന്ന ബൈക്കിന്റെ മുന്‍വശത്ത് ഇരിക്കുന്ന സ്ത്രീ തന്റെ പങ്കാളിയെ അഭിമുഖീകരിക്കുന്നതും അവരുടെ യാത്രയ്ക്കിടെ അവനെ മുറുകെ ആലിംഗനം ചെയ്യുന്നതുമാണ് വൈറലായ വീഡിയോയില്‍ കാണിക്കുന്നത്. ഹെല്‍മെറ്റ് …

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും എൻ.ഐ.എ പരിശോധന; വ്യാപക പരിശോധന അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ

ന്യൂഡൽഹി: ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കം വിവിധ സംസ്ഥാനങ്ങൾ ആണ് നിരോധിത സംഘടനയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. മഹാരാഷ്ട്രയില്‍ പല കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ വെറുതെവിട്ട അബ്ദുള്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. മധുരയില്‍ പിഎഫ്‌ഐ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി പേരുടെ വീടുകളില്‍ പരിശോധന നടക്കുന്നുണ്ട്. ഓള്‍ഡ് ഡല്‍ഹിയിലെ ഹൗസ് ഖാസി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബല്ലിമാരന്‍ മേഖലയിലും പരിശോധന തുടരുകയാണ്. സെപ്തംബറില്‍ …

ഹമാസ് കൊല്ലപ്പെടുത്തിയെന്ന് കരുതിയ ജര്‍മ്മന്‍ വനിത ഷാനി ലൂക്ക് ജീവനോടെയുണ്ടെന്ന് അമ്മ

യുദ്ധത്തിനിടയില്‍ ഹമാസ് തീവ്രവാദികള്‍ നഗ്‌നയാക്കി പരേഡ് നടത്തിയ 22 കാരിയായ ജര്‍മ്മന്‍ യുവതി ഷാനി ലൂക്കിന്റെ അമ്മ, തന്റെ മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ചൊവ്വാഴ്ച അപ്ലോഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍, ഷാനിയുടെ അമ്മ റിക്കാര്‍ഡ ലൂക്ക്, ഗാസ മുനമ്പിലെ ഹമാസ് ആശുപത്രിയില്‍ തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിച്ച് ഫലസ്തീന്‍ ഉറവിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി പറഞ്ഞു. എന്നാല്‍ ഷാനി ജീവിച്ചിരിപ്പുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്നുമാണ് അവര്‍ക്ക് ലഭിച്ച വിവരം. ഓരോ മിനിറ്റും നിര്‍ണായകമാണ്. ജര്‍മ്മന്‍ …

സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും ഇന്ന് അവധി; ഇവിടെ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവച്ചു; കാരണം ഇതാണ്

കണ്ണൂര്‍: ജില്ലയിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവച്ചു. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയിരിക്കുന്നത്. പുലര്‍ച്ചെ കൃഷിഭവന് സമീപത്തെ കശുമാവിന്‍ …

വിമാന യാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതി നൽകി മലയാളത്തിലെ യുവനടി; പരാതിപ്പെട്ടിട്ടും കാബിൻ ക്രൂ അംഗങ്ങൾ  നടപടി എടുത്തില്ലെന്നും നടി

കൊച്ചി:വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ മദ്യപിച്ച്  അപമര്യാദയായി പെരുമാറിയെന്ന് യുവനടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഇയാൾക്കെതിരെമലയാളത്തിലെ യുവനടി പരാതി നല്‍കി.  വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും  യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടിലെന്നും താരം ആരോപിച്ചു.  തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. പരാതി ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണമെന്നും എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞുവെന്ന് നടി ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയ ശേഷം നടി പൊലീസിന് പരാതി …

ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം മനസാക്ഷി ഉള്ളവരെല്ലാം അപലിക്കുമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ ഷൈലജ

വെബ്ബ് ഡെസ്ക്: ഇസ്രായേൽ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം മനസാക്ഷി ഉള്ളവരെല്ലാം അപലിക്കുമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ ഷൈലജ.ഫേസ് ബുക്ക് പോസ്റ്റിലാണ് കെ കെ. ശൈലജ യുദ്ധം പരാമർച്ച് പോസ്റ്റിട്ടിരിക്കുന്നത്. 1948 മുതൽ പലസ്തീൻ ജനത അനുഭവിക്കുന്നത് ഇതേ തരത്തിലുള്ള ഭീകരതയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം “അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയുംഅനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായഅനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതികൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയിൽഹമാസ് …

ഏഴാം ക്ളാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ:ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടനാട് കൈനകരി പഞ്ചായത്ത് 5-ാം വാര്‍ഡ് ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ റെജിമോന്റെയും മനീഷയുടെയും മകള്‍ ആര്‍ നിരഞ്ജനയാണ് മരിച്ചത്.സംഭവ സമയം മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സ്കൂള്‍ വിട്ടു വീട്ടിലെത്തിയ കുട്ടി മുറിയില്‍ കയറിയ ശേഷം പുറത്തേക്കു കാണാതായതിനെ തുടര്‍ന്ന് മുത്തശി മുറിക്കുള്ളില്‍ കയറി നോക്കി. അപ്പോഴാണു അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി …

ആശുപത്രി ഐ സി യു വിൽ കിടന്ന രോഗിക്ക് നേരെ ലൈംഗികാതിക്രമം;ശുചീകരണത്തൊഴിലാളി പിടിയിൽ

മുംബൈ: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയെ  ശരീരഭാഗങ്ങളില്‍ സ്പര്‍ശി ക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജെജെ ആശുപത്രിയിലാണ് സംഭവം. ശുചീകരണ തൊഴിലാളിയായ രോഹിദാസ് സോളങ്കി(44) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാരുമായി വഴക്കിട്ട്  ഉറക്കഗുളികകള്‍ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയോടാണ് തൂപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഐസിയുവില്‍ ക്ലീനിംഗിനെത്തിയ സോളങ്കി മുറിയിലുണ്ടായിരുന്ന ഡയപ്പറും മറ്റും പുറത്തെ ഡസ്റ്റ് …

കവുങ്ങ് ദേഹത്ത് പൊട്ടിവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർകോട് : വീട്ടുമുറ്റത്തെ കവുങ്ങു പൊട്ടി വീണ് വീട്ടമ്മ മരിച്ചു. മടിക്കൈ എരിക്കുളം നാര സ്വദേശി തമ്പാൻ നായരുടെ ഭാര്യ കാർത്യായനി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടുപറമ്പിൽ വെച്ചാണ് ശക്തമായ കാറ്റിൽ കാർത്യായനിയുടെ ദേഹത്ത് കവുങ്ങു പൊട്ടിവീണത്. ഗുരുതരമായി പരിക്കേറ്റ കാർത്യായനിയെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ജയപ്രകാശ്, വിജയൻ (ഇരുവരും ഗൾഫ് ), മിനി. മരുമക്കൾ: കൃഷ്ണേന്ദു , ചന്ദ്രൻ (തായന്നൂർ …

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചു; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഹോസ്ദുര്‍ഗ് പൊലീസ്

കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഹോസ്ദുര്‍ഗ് പൊലീസ്. മൊഗ്രാല്‍ കൊപ്പളം സ്വദേശി ഹസീന മന്‍സിലിലെ മുഹമ്മദ് അന്‍സാര്‍(57) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടാണ് മംഗളൂരു കോളജില്‍ പഠിക്കുന്ന അഷ്മില്‍ റഹ്‌മത്തുള്ള എന്ന വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടര്‍ മോഷണം പോയത്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടാണ് വിദ്യാര്‍ഥി പഠനത്തിന് പോയത്. പരാതിയുമായി ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പൊലീസ് ഉടന്‍ …

റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഉത്തരവില്ലെന്ന് ഹൈക്കോടതി; ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ വ്‌ളോഗര്‍മാര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴെന്നും കോടതി

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞ് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നതെന്നും കോടതി വിമര്‍ശിച്ചു. അതേസമയം സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്മെയില്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലില്‍ പോകാന്‍ തയാറാണെന്നു വിളിച്ചുപറയുന്ന വ്ളോഗര്‍മാര്‍ അങ്ങനെ പൊകട്ടെയെന്ന് കോടതി പറഞ്ഞു. …

അയല്‍വാസിയായ 14 കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; 60 കാരന്‍ അറസ്റ്റില്‍

ചീമേനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച അയല്‍വാസിയായ 60 കാരന്‍ പോക്‌സോ കേസില്‍ പിടിയില്‍. സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 14 കാരിയെയാണ് അയല്‍വാസിയായ പ്രതി പീഡിപ്പിച്ചത്. സംഭവ ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ പരിസരവാസികളായ സ്ത്രീകള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി വന്ന മരപ്പണിക്കാരനായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി …

എത്ര ശ്രമിച്ചിട്ടും പെണ്ണുകെട്ടാനാകുന്നില്ല; പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

ഇടുക്കി: അടിമാലി ടൗണില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാള്‍ക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാള്‍ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ വെച്ച് പെട്രോള്‍ സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം. ഓടി കൂടിയ …

മകൻ ഓടിച്ച കാർ പോസ്റ്റിലിടിച്ച് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യപ്പള്ളി വീട്ടില്‍ അമ്മിണി മാത്യവാണ് മരിച്ചത്.ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ മകള്‍ ബ്ലെസി ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം . അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ  ആശുപത്രിയിലേക്ക് എത്തിച്ചത്. രോഗ ബാധിതയായ അമ്മിണിയെ ചികിത്സയ്ക്ക് വേണ്ടി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  …

മലദ്വാരത്തില്‍ സ്വര്‍ണ്ണക്കടത്ത്; 3.75 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളടക്കം മൂന്നു പേര്‍ പിടിയില്‍

മംഗളൂരു/കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ 3.75 കിലോ സ്വര്‍ണം ഡി.ആര്‍.ഐ, എയര്‍ കസ്റ്റംസ് ചേര്‍ന്ന് പിടികൂടി. കാസര്‍കോട് സ്വദേശികളടക്കം മൂന്നു പേരാണ് വിമാനത്താവളങ്ങളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1.156 കിലോ ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്, ചെങ്കളയിലെ മുഹമ്മദ് മുസ്തഫ അബ്ദുള്ളയെ മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് ആണ് പിടികൂടിയത്. തിങ്കളാഴ്ച അബുദാബിയില്‍ നിന്നും എത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഉപകരണം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ മലദ്വാരത്തിനകത്തു മുട്ടയുടെ രൂപത്തിലാക്കിയ നാലു സ്വര്‍ണ ഗുളികകള്‍ …

നടന്‍ ഷിയാസ്‌ കരീം പ്രതിയായ പീഡനകേസ്‌; മൂന്നാറിലും മറയൂരിലും തെളിവെടുപ്പ്‌

കാസർകോട്: വിവാഹ വാഗ്‌ദാനം നല്‍കി 32 കാരിയായ ജിംനേഷ്യം പരിശീലകയെ  നടനും മോഡലുമായ ഷിയാസ് കരീം പീഡിപ്പിച്ച കേസിൽ  പൊലീസ്‌ അന്വേഷണവും തെളിവെടുപ്പും ഊര്‍ജ്ജിതമാക്കി.   എറണാകുളം സ്വദേശിയും സിനിമാ-ടെലിവിഷന്‍ താരവുമായ ഷിയാസ്‌ നിരന്തര പീഡിപ്പിക്കുകയും രണ്ട് തവണ ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്നാണ് കേസ്.   കേസ്‌ നാളെ കോടതി പരിഗണിക്കാനിരിക്കവെയാണ്‌ തെളിവെടുപ്പ്‌ നടത്തിയത്. പീഡനം നടന്ന എറണാകുളത്തെയും, മൂന്നാറിലെയും ഹോട്ടൽ മുറികളിൽ എത്തിച്ചാണ് തെളിവെടുപ്പ്.ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌, സിപിഒമരായ ദിലീഷ്‌, രമേശ്‌ എന്നിവരടങ്ങിയ സംഘം മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളിലാണ് …

പറമ്പിൻ്റെ അതിർത്തി തെളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ജ്യേഷ്‌ഠന്‍ അറസ്റ്റില്‍

കാസർകോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ സഹോദരനെ വാക്കത്തികൊണ്ട്‌ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജ്യേഷ്‌ഠന്‍ അറസ്റ്റില്‍. പനത്തടി  വട്ടക്കുന്നില്‍ കേശവ(60) നെയാണ്‌ രാജപുരം ഇന്‍സ്‌പെക്‌ടര്‍ കെ കൃഷ്‌ണന്‍ കാളിദാസന്‍ അറസ്റ്റു ചെയ്‌തത്‌. ഇയാളുടെ സഹോദരന്‍ കെ ഗോവിന്ദ(48)നു കഴിഞ്ഞ ദിവസമാണ്‌ വെട്ടേറ്റത്‌. വീട്ടുപറമ്പിന്റെ അതിര്‍ത്തിയിലെ കാടുവെട്ടിത്തെളിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ വാക്കത്തികൊണ്ട്‌ ഗോവിന്ദന്റെ കഴുത്തിലും നെഞ്ചിലും വെട്ടിപരിക്കേല്‍പ്പിച്ചുവെന്നാണ്‌ കേസ്‌. ഗോവിന്ദന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേയ്‌ക്കു റിമാൻഡ് ചെയ്‌തു. പ്രതിയെ അറസ്റ്റു ചെയ്‌ത …

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ഈ മാസം 25 ന് കെ സുരേന്ദ്രനടക്കം പ്രതികള്‍ നേരിട്ട് ഹാജരാകണം

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഈമാസം 25 ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതി നിര്‍ദേശിച്ചു. എന്നാല്‍, കെട്ടിച്ചമച്ച കേസാണെന്ന് വാദിച്ച് സുരേന്ദ്രന്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് 25 നു പരിഗണിക്കും. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, …