എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: കൊക്കക്കോളയില്‍ എലിവിഷം കലക്കി കുടിച്ച് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു. വെള്ളരിക്കുണ്ട്, പരപ്പയിലെ പരേതനായ മുത്തുമണിയുടെ മകന്‍ കുപ്പമാട സുകുമാരന്‍ (60) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപ്പുന്നയിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ദീര്‍ഘകാലം പരപ്പ- കാഞ്ഞങ്ങാട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. പിന്നീടാണ് ജീപ്പ് ഡ്രൈവറായി ജോലി തുടങ്ങിയത്.പരേതയായ കാഞ്ഞങ്ങാടന്‍ വീട്ടില്‍ …

ബദിയഡുക്ക സ്വദേശിയെ ട്രയിന്‍ യാത്രയ്ക്കിടയില്‍ തൃശൂരില്‍ പുഴയില്‍ വീണു കാണാതായി

കാസര്‍കോട്/തൃശൂര്‍: കാസര്‍കോട്, ബദിയഡുക്ക സ്വദേശിയെ ട്രയിന്‍ യാത്രയ്ക്കിടയില്‍ പുഴയില്‍ വീണു കാണാതായി. ബദിയഡുക്ക പെട്രോള്‍ പമ്പിനു സമീപത്തെ പരേതനായ രവീന്ദ്ര ഷേണായിയുടെ മകന്‍ അച്യുതാനന്ദ ഷേണായി (40) ആണ് തൃശൂര്‍, ചാലക്കുടി പുഴയില്‍ വീണത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തൃശൂരിലേയ്ക്ക് പോയിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ 10.45 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു തൃശൂരിലേയ്ക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു അച്യുതാനന്ദ ഷേണായി. അങ്കമാലി, കരയാം പറമ്പിലെ ഇന്ത്യന്‍ മള്‍ട്ടിപ്പിള്‍ കോ- ഓപ്പറേറ്റീവ് …

വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു

തൃശൂര്‍: വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. തൃശൂര്‍ എരുമപ്പെട്ടിയില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ കിടപ്പുരോഗിയായ കാര്‍ത്യായനി(84)യാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവുമായെത്തിയ കാര്‍ത്യായനിയുടെ ഇളയ മകന്‍ മണിയാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം നായ കടിച്ചുകീറിയിരുന്നു. അതിനുശേഷം നായ സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയവരെയും ആക്രമിച്ചു. പിന്നാലെ പേവിഷബാധ സംശയിച്ച് നാട്ടുകാരും പൊലീസും …

ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ആർടിഒ ഓഫീസ് ജീവനക്കാരി നേമത്തെ ശരണ്യ ( 32 ) നെയ്യാർ ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം. ഇവരുടെ സ്കൂട്ടറും ,മൊബൈൽ ഫോണും, പേഴ്സും , ചെരിപ്പും ഡാമിന് അടുത്തുനിന്ന് കണ്ടെത്തി. നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും റിസർവ്വറിൽ തിരച്ചിൽ തുടരുകയാണ്. ഓഫീസിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ നേരത്തെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നതായി പറയുന്നു .എന്നാൽ ഇപ്പോൾ മാറ്റം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായും അത് ശരണ്യയെ കടുത്ത മാനസിക സംഘർഷത്തിനിടയാക്കിയിരുന്നതായും ഭർത്താവ് സിരീഷ് പറയുന്നു …

ഗൾഫ് യുദ്ധം: പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം

ന്യൂ ഡെൽഹി:ഇറാൻ- അമേരിക്കൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് 45 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. നിറച്ച സിലിണ്ടർ ലഭിച്ചു 45 ദിവസം കഴിഞ്ഞേ പുതിയതിന് ബുക്ക് ചെയ്യാനാവൂ എന്നാണ് നിർദ്ദേശം. നഗരമേഖലകളിൽ ഇടവേള 25 ദിവസമായി നിർദ്ദേശിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രകൃതിവാതക -ക്രൂഡ് ഓയിൽ ലഭ്യതയിലുണ്ടായിട്ടുള്ള കുറവാണ് പാചകവാതക വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇടയാക്കിയത്. പൂഴ്ത്തിവയ്പ് തടയുക എന്നതാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം പെട്രോൾ -ഡീസൽ – …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ – ഇസ്രായേൽ – യുഎസ്​ യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ​യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു: ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നൽകുക. ​ഹോർമുസ് കടലിടുക്ക്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഭീഷണി ഇറാൻ ആവർത്തിച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില ക്രമാതീതമായി വർധിക്കുമെന്ന ആശങ്കയുണ്ട്. ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ …

വേളൂരിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ മൂലക്ക് ബാലകൃഷ്ണൻ അന്തരിച്ചു

കരിന്തളം: വേളൂരിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും നിർമ്മാണ തൊഴിലാളി യൂനിയൻ മെമ്പറുമായ മൂലക്ക് ബാലകൃഷ്ണൻ ( 70)അന്തരിച്ചു.. ഭാര്യ: രമണി (മയ്യൽ മക്കൾ വിനു എം. വിജിന എം . (കോയിത്തട്ട ) .മരുമകൻ: വിജേഷ് (കോയിത്തട്ട ).സഹോദരങ്ങൾ:നാരായണി (വേളൂർ ) ,പരേതനായ പൊക്കൻ കയ്യൂർ.

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. പാലപ്പിള്ളി ഒളകരകവയിലായിരുന്നു സംഭവം. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍(42) ആണ് മരിച്ചത്. ഫയര്‍ലൈന്‍ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയുണ്ടാ പിടിയാന ആക്രമണത്തിലായിരുന്നു മരണം. ആനയുടെ മുന്നില്‍ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം സംഘം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയില്‍ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ചേര്‍ന്ന് കുമാറിനെ കാടിന് പുറത്തെത്തിച്ച് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് വ്യാപാരം. പവന്‍ വിലയില്‍ 360 രൂപ കുറഞ്ഞ് 1,18,960 രൂപയാണ് പുതിയ വില. കഴിഞ്ഞദിവസം രാവിലെ സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ വൈകിട്ട് 55 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാന്‍ യുദ്ധം കൂടുതല്‍ കാലം തുടരുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്താല്‍ സ്വര്‍ണ വിലയില്‍ ഇനിയും മാറ്റത്തിനുള്ള സാഹചര്യമുണ്ട്. എന്നാല്‍ വലിയ …

നീലേശ്വരം ഇൻസ്പെക്ടറായി മുരളീധരൻചുമതലയേറ്റു

നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി മുരളീധരൻ കെ ചാർജെടുത്തു. കണ്ണൂർ കാടാച്ചിറ സ്വദേശിയാണ്. അന്വേഷണ മികവിന് ഡിജിപിയുടെ “ബാഡ്ജ് ഓഫ് ഓണർ ” ബഹുമതിക്ക് ഈ വർഷം അർഹനായിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ബഹുമതി ഏറ്റുവാങ്ങും.

സുധാകരന്‍ ശ് ശൂ…; എംഎം മണി; മണി ഇടുക്കിയിലെ ശൂ എന്ന് സുധാകരന്‍

ഇടുക്കി: സിപിഎം വിട്ടു പോവുന്നവര്‍ ശൂ ആണെന്നു എംഎം മണി പറഞ്ഞു. ഓരോരുത്തര്‍ വലിയ പുള്ളികളാവുന്നത് പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണെന്നു അദ്ദേഹം പറഞ്ഞു.മുമ്പു പലരും പാര്‍ട്ടി വിട്ടു. പലരേയും പാര്‍ട്ടി പുറത്താക്കി. എന്നിട്ടും ഒരു കുഴപ്പവുമില്ലാതെ ആര്‍ജിത വീര്യത്തോടെ പാര്‍ട്ടി മുന്നോട്ടു പോവുന്നു. അയ്യോ മോനെ പോകല്ലെ എന്നൊന്നും പാര്‍ട്ടി വിട്ടുപോകുന്നവരോട് പാര്‍ട്ടി പറയില്ല. തനിക്കും സുധാകരനുമൊക്കെ വിലയുള്ളതു പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണെന്നു സിപിഎം നേതാവ് മണി ചൂണ്ടിക്കാണിച്ചു.മണി ഇടുക്കിയിലെ ശൂവാണെന്നു ജി സുധാകരന്‍ പ്രതികരിച്ചു. തന്നെ അപമാനിക്കുന്നവര്‍ക്കു കാലം …

ഹെല്‍മറ്റ് ധരിക്കാത്തതിന് വിദ്യാര്‍ത്ഥിയുടെ ചെവിയിലും മുഖത്തും അടിച്ചു; എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതി

തിരുവനന്തപുരം : ഹെല്‍മറ്റ് ധരിക്കാത്തതിന് എംവിഡി ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയുടെ ചെവിയിലും മുഖത്തും അടിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് മോട്ടോര്‍ വെഹിക്കിളിലെ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവം. ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയെ അടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കോളേജിലേക്ക് പോവുകയായിരുന്ന അഭയകൃഷ്ണ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ ഇതുപെടുകയും ഉദ്യോഗസ്ഥര്‍ കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഭയ കൃഷ്ണ കുറച്ചു മാറിയാണ് വാഹനം നിര്‍ത്തിയത്. ഇതാണ് …

സഹോദരനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മലപ്പുറം: സഹോദരനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുന്നതിനിടെ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി മൊറയൂരിലാണ് അപകടം. പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാര്‍ ഓടിച്ചിരുന്ന മണ്ണാര്‍ക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നുപേരും മരിച്ചു. പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാസിലയുടെ സഹോദരന്‍ ബാസിത്തിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ …

നാല് വയസുകാരന്‍ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍; ഭിന്നശേഷിക്കാരനായ കുട്ടിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറം: നാല് വയസുകാരനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശേരിയിലെ കുരിയോടന്‍ പ്രജില്‍ കുമാറിന്റെയും ദിവ്യയുടേയും മകന്‍ അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും സമീപ വാസികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീട്ടുപറമ്പിലെ ആഴമുള്ള കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ …

മൈലാട്ടിയിലെ യുവതിയെയും മകനെയും കാണാതായി

കാസര്‍കോട്: യുവതിയെയും ഏഴു വയസ്സുളള മകനെയും കാണാതായതായി പരാതി. തെക്കില്‍ വില്ലേജിലെ മൈലാട്ടി രാജീവ് ലക്ഷം വീട് ഉന്നതിയിലെ നസീമ (35), മകന്‍ എന്നിവരെയാണ് കാണാതായത്.കര്‍ണ്ണാടക ഹുന്‍സൂരിലുള്ള ഭര്‍തൃവീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് നസീമ മകനെയും കൂട്ടി ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം ഭര്‍തൃവീട്ടിലോ, സ്വന്തം വീട്ടിലോ എത്താത്തതിനെ തുടര്‍ന്നാണ് മാതാവ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

86കാരി പുഴയിലെ ബണ്ടില്‍ മുങ്ങി മരിച്ച നിലയില്‍

നീലേശ്വരം: വൃദ്ധയെ പുഴയിൽ മരി ച്ച നിലയിൽ കാണപ്പെട്ടു . മുക്കട പരപ്പച്ചാലിലെ ചരലിൽ സി ഉണ്ടച്ചിയെ (85) ആണ് വീടിനു സമീപം പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നുച്ചക്ക് 12 മണി മുതൽ ഉണ്ടച്ചിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് വീടിനു സമീപത്തെ പുഴയിൽ ഒഴുക്കിൽ പെട്ടു എന്ന സംശയത്തെ തുടർന്ന് നാട്ടുകാരുടെയും ചിറ്റാരിക്കാൽ പോലീസിൻ്റെയും കാഞ്ഞങ്ങാട് നിന്നും വന്ന ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നതിനിടയിൽ ഉച്ചയ്ക്ക് 2 .30 ഓടെ വീടിനു സമീപത്തു …

ഐപിഎല്‍ മത്സരം മാര്‍ച്ച് 28 ന് തുടങ്ങും; ഉദ്ഘാടന മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍

ബെഗളൂരു: ഐപിഎല്‍ മത്സരം മാര്‍ച്ച് 28 ന് തുടങ്ങും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. രണ്ടാം ഘട്ടം ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ ഷെഡ്യൂള്‍ പിന്നീട് അറിയിക്കും. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മെയ് 31 ന് നടക്കും. ആദ്യഘട്ടത്തില്‍ ബെംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ്, ലഖ്‌നൗ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിങ്ങനെ പത്ത് നഗരങ്ങളിലായി ആകെ …

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനും വധുവും മരിച്ചു

വയനാട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനും വധുവും മരിച്ചു.സുല്‍ത്താന്‍ ബത്തേരി ദേശീയപാത 766-ല്‍ മുത്തങ്ങ കല്ലൂര്‍ പാലത്തിന് സമീപമാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് കുളങ്ങരപ്പാടം സ്വദേശി അംനത്ത് (25) എന്നിവരാണ് മരിച്ചത്. കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇരുവരും …