20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നുമെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: 20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാൽ, മൈലാട്ടി കൂട്ടപ്പുന്നയിലെ വി എം സൂരജ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിനു സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് സൂരജ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. എന്നാല്‍ തിരിച്ചെത്തിയിരുന്നില്ല. രാവിലെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് കേസെടുത്തു. കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ …

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് അറസ്റ്റിലായത്. ഊട്ടി വനിതാ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്‍വകലാശാലാ അധികൃതരുമായി തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ വലയിലാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഹോട്ടലിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുക്കയായിരുന്നു എന്നാണ് പരാതി. ഹോട്ടല്‍ മുറിയില്‍ ഇരുവരും തര്‍ക്കിക്കുന്നത് …

അഫ്ഗാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു; 250 ല്‍ പരം പേര്‍ക്ക് പരിക്ക്; കൊല്ലപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗികള്‍

കാബൂള്‍: കാബൂളിലെ ഒമര്‍ അഡിക്ഷന്‍ ട്രീറ്റ്മെന്റ് ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു, 250 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ആശുപത്രി ഭാഗികമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു താലിബാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കാബൂളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം രോഗികളാണ്. എന്നാല്‍ തങ്ങള്‍ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ പറയുന്നു. താലിബാന്റെ ആരോപണം ശരിയല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും പാകിസ്താന്‍ …

വീട്ടുകാര്‍ പൂരം കാണാന്‍ പോയ സമയത്ത് 25 പവന്‍ കവര്‍ച്ച; പെരിയാട്ടടുക്കം, ചെരുമ്പയിലെ ഹാഷിമും കൂട്ടാളിയും അറസ്റ്റില്‍, 22 പവന്‍ കണ്ടെടുത്തു

കാസര്‍കോട്: വീട്ടുകാര്‍ പൂരം കാണാന്‍ പോയ സമയത്ത് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയാട്ടടുക്കം, ചെരുമ്പ, അഹദ് മന്‍സിലിലെ എഎച്ച് ഹാഷിം (45), കാസര്‍കോട് വിദ്യാനഗറിലെ മനോജ് (49) എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഷൊര്‍ണൂര്‍, കൂറ്റനാട്, തൊഴുക്കാട്ട് ഹരിഭവനില്‍ സുധീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുധീറും കുടുംബവും ആമക്കാവ് ക്ഷേത്രത്തിലെ പൂരം കാണാന്‍ പോയതായിരുന്നു.വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സംഘം …

കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രശ്‌നം കീറാമുട്ടി; ജില്ലാ ഭാരവാഹികളെയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെയും പാണക്കാട്ടേക്ക് വിളിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെയും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെയും മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ടേക്കു വിളിപ്പിച്ചു. നേതാക്കന്മാര്‍ ഉടന്‍ പാണക്കാട്ടേക്ക് പുറപ്പെടും.മുസ്ലിം ലീഗിന്റെ പരമ്പരാഗത മണ്ഡലമായ കാസര്‍കോട്ടേക്ക് മണ്ഡലത്തിനും ജില്ലക്കും പുറത്തു നിന്നുള്ള ലീഗ് നേതാവ് കെഎം ഷാജി നേരത്തെ നോട്ടമിട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഇതില്‍ തല്‍പ്പരരല്ലാതിരുന്ന ജില്ലയിലെയും മണ്ഡലത്തിലെയും ലീഗ് ഭാരവാഹികള്‍ ഷാജിയുടെ പേരു സ്ഥാനാര്‍ത്ഥിത്വത്തിനു കാസര്‍കോട്ടേക്ക് പരിഗണിക്കുന്നതറിഞ്ഞതോടെ …

അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു; കൊലയ്ക്കുശേഷം കിണറ്റില്‍ ഒളിച്ച പ്രതി പിടിയില്‍

തൃശൂര്‍: അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ പുത്തൂര്‍ വീട്ടിലെ സൗമ്യ (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസിയായ അപ്പാടന്‍ തോമസ്(65) ആണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം അയല്‍വാസിയുടെ കിണറ്റില്‍ ഒളിച്ച ഇയാളെ ഒല്ലൂര്‍ പൊലീസ് പിടികൂടി. വളര്‍ത്തു നായ റോഡിലേക്കിറങ്ങിയത് കണ്ട് അതിന്റെ പിറകേ ഇറങ്ങിയ സൗമ്യയെ കത്തിയുമായി പിന്നാലെ എത്തിയ തോമസ് കുത്തുകയായിരുന്നുവെന്ന് പറയുന്നു. കുത്തേറ്റ് അര മണിക്കൂറോളം റോഡില്‍ കിടന്ന സൗമ്യയെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു; രണ്ട് നഴ്‌സുമാര്‍ക്ക് ശ്വാസതടസം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ.സി.യു യൂണിറ്റിന് സമീപം തീപിടിച്ചു. തീപിടിത്തം രോഗികളേയും ആശുപത്രി ജീവനക്കാരേയും അമ്പരപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാംനിലയിലെ ഐ.സി.യു യൂണിറ്റിനടുത്താണ് തീപിടിച്ചത്. പിന്നീട് തീ പടരുകയായിരുന്നു. ഐ.സി.യുവിലുള്ള രോഗികളേയും ജീവനക്കാരേയും മാറ്റുകയാണ്. തീപിടിത്തം ഉണ്ടായതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ആര്‍ക്കും പരിക്കോ, അപായമോ സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് …

മൊഗ്രാലില്‍ ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതി; ബംബ്രാണ, അഡ്യത്തടുക്കയിലെ 20 കാരന്‍ അറസ്റ്റില്‍, വിദ്യാര്‍ത്ഥിക്കെതിരെയും കേസ്

കാസര്‍കോട്: ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതിയതായി പരാതി. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ് ബിനിയുടെ പരാതിയില്‍ കേസെടുത്ത കുമ്പള പൊലീസ് ആള്‍മാറാട്ടക്കാരനെ അറസ്റ്റു ചെയ്തു. ബംബ്രാണ, അഡ്യത്തടുക്കയിലെ മുഹമ്മദ് മുക്താറി(20)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ ആണ് ആള്‍മാറാട്ടം നടത്തിയത്. പരീക്ഷയെഴുതേണ്ടിയിരുന്ന കുട്ടിയുടെ …

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാസർകോട് കറന്തക്കാട്ടെ ആർ.വിജയ (47 ) ആണ് മരിച്ചത്. കാസർകോട് കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിക്ക് കീഴിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപമുള്ള സൂപ്പർ ബസാറിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ കാസർകോട് ഉമ ആസ്പത്രിക്ക് സമീപമുള്ള വാടക ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് കടയിൽ നിന്ന് ക്വാർട്ടേഴ്സിലേക്ക് നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ …

നിയമസഭാ തിരഞ്ഞെടുപ്പ്:നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

നീലേശ്വരം :കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. നീലേശ്വരം പോലീസ് സ്റ്റേഷൻ പി ആർ ഒ പ്രകാശൻ.കെ.വി സ്വാഗതം പറഞ്ഞ യോഗത്തിൽ സബ് ഇൻസ്പെക്ടർ ജി ജിഷ്ണു അധ്യക്ഷനായി.നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.മുരളീധരൻ ഇലക്ഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാനും, നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.പൊതുസ്ഥലങ്ങളിൽ ബോർഡുകളും നോട്ടീസുകളും പതിക്കുവാൻ പാടില്ലെന്നും സ്വകാര്യ സ്ഥലത്ത് ഇത്തരം പ്രവർത്തികൾ …

നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി കേരളത്തിൽ നിർണ്ണായക ശക്തിയാകും : ശോഭ കരന്ദലാജെ

മഞ്ചേശ്വരം:ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നിർണ്ണായക ശക്തിയാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് സഹ ചുമതല വഹിക്കുന്ന കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദലാജെ പറഞ്ഞു. എൻഡിഎ മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൈവളികെ സോങ്കല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ കോടിക്കണക്കിന് സാധാരണക്കാരെ ഓർത്ത് മോദി സർക്കാരിൻ്റെ പദ്ധതികൾ പേര് മാറ്റിയെങ്കിലും നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണമായിരുന്നുവെന്ന് ശോഭ കരന്ദലാജെ പറഞ്ഞു. ആയുഷ്മാൻ ഭാരത് വയോ യോജന ഉൾപ്പെടെയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് അവർ …

മനുലാല്‍ മേലത്ത് ഉദുമയിൽ ബി ജെ പി സ്ഥാനാർത്ഥി; കാഞ്ഞങ്ങാട്ട് ബൽരാജ്

കാസർകോട് : ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദുമ അസംബ്ലി നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കും.രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ കൂടി പൊതുരംഗത്തുവന്ന മനുലാല്‍ ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. 2016 ല്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ജനറല്‍ സെക്രട്ടറിയായി. 2020ല്‍ കാസര്‍കോട് ജില്ലാസെക്രട്ടറിയായും, 2025 ല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. കുറ്റിക്കോല്‍ പഞ്ചായത്തിലെ മാനടുക്കം സ്വദേശിയായ മനുലാല്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 38 കാരനായ മനുലാല്‍ കാസര്‍കോട് സ്വകാര്യ വിദ്യാഭ്യാസ …

സിപിഎമ്മില്‍ കാട്ടുനീതിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദന്‍; ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് എം.വി ഗോവിന്ദനെന്ന് ആരോപണം; സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

കണ്ണൂര്‍: സിപിഎം പാര്‍ട്ടിയുടെ രീതിക്കും സംഘടനാരീതിക്കും വിരുദ്ധമായ നടപടികളില്‍ മുങ്ങിയിരിക്കുകയാണെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദന്‍ പറഞ്ഞു. ഈ ദുര്‍ഘടസന്ധിയില്‍ നിന്ന് സിപിഎമ്മിനെ രക്ഷിക്കാനാണ് അര ശതാബ്ദത്തിലധികം സിപിഎം പ്രവര്‍ത്തകനായ താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവണതകള്‍ ശക്തിപ്പെട്ടുകഴിഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഒരുപാട് കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. പാര്‍ട്ടി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഒരുപാട് കാലമായി പറയുന്നു. ഒരു …

ട്രെയിന്‍ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നല്‍കി മയക്കി യുവാവിന്റെ സ്വര്‍ണവും ലാപ്‌ടോപ്പും കവര്‍ന്നു; 3 പേര്‍ പിടിയില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നല്‍കി മയക്കി യുവാവിന്റെ സ്വര്‍ണവും ലാപ്‌ടോപ്പും കവര്‍ന്ന കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. വടകര പുതുപ്പണം സ്വദേശി വി.പി.സരിന്റെ സ്വര്‍ണവും പണവും അടങ്ങുന്ന ബാഗാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല …

ബൈക്കിന് പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

കണ്ണൂര്‍: ബൈക്കിന് പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു, ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂര്‍ നഗരത്തില്‍ തലശ്ശേരി റോഡില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മുണ്ടോറപ്പൊയിലിലെ കെ.റീഷയാണ് (36) മരിച്ചത്. പരുക്കേറ്റ ഭര്‍ത്താവ് സുധീഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിന് പിറകില്‍ ബസ് ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടി. റീഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീശങ്കരവിദ്യാപീഠത്തില്‍ …

തളിപ്പറമ്പില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ ഗോവിന്ദന്‍ മത്സരത്തിലേക്ക്

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിശ്ചയിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച് വിവരങ്ങള്‍ അല്‍പസമയത്തിനുള്ളില്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ.ഗോവിന്ദനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാര്‍ട്ടിയും ഭരണവും ഒരു കുടുംബത്തിന്റെ വരുതിയിലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് താന്‍ പ്രതികരിക്കുന്നതെന്ന് ടി.കെ ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി സിപിഎമ്മിന്റെ …

വീണ്ടും ട്വിസ്റ്റ്: കെ എം ഷാജി വേങ്ങരയില്‍; കാസര്‍കോട് രണ്ടുപേരുകള്‍ അന്തിമ പരിഗണനയില്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്. നേരത്തെ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന കെഎം ഷാജിയെ വേങ്ങര മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ആലോചന തീരുമാനമായാല്‍ കാസര്‍കോട്ട് ആരായിരിക്കും സ്ഥാനാര്‍ത്ഥി ആവുക എന്ന കാര്യത്തില്‍ ചർച്ചകൾ സജീവം. വേങ്ങര മണ്ഡലത്തില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്ന സാഹചര്യത്തിലാണ് ഷാജിയെ അവിടേക്ക് പരിഗണിച്ചത്. ഷാജി ഇല്ലാത്ത സാഹചര്യത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ രണ്ട് പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. ഇവരില്‍ നിന്ന് ആര്‍ക്കായിരിക്കും അന്തിമ …

പരിഗണനച്ചങ്ങല നീളുമ്പോള്‍

നാരായണന്‍ പേരിയ ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ ഭരണം. അതാണ് ജനാധിപത്യം. ആ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യത്ത് ജനങ്ങളെല്ലാം സമന്മാരായിരിക്കും. ആയിരിക്കണം. എല്ലാവര്‍ക്കും ബാധകമായത്, ബാധകമാകേണ്ടത്, ആക്കേണ്ടത് ഒരേ നിയമ വ്യവസ്ഥ. നിയമത്തിനു മുമ്പില്‍ വിവേചനം പാടില്ല. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വ്യത്യസ്തമായാലും അവര്‍ക്കിടയില്‍ തരം തിരിവ് പാടില്ല. ലിംഗഭേദം നോക്കി നിയമഭേദം അരുത്.എന്നാല്‍, ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാന പൂര്‍വ്വം അവകാശപ്പെടുന്ന ഇന്ത്യയിലോ? വിവേചനം സര്‍വത്ര; നിയമം വെവ്വേറെ, ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തരം തിരിവുകള്‍.ജനാധിപത്യ ഇന്ത്യ രൂപം …