മഴ : ഒമ്പത് പേർ മരിച്ചു ആറു പേരെ കാണാതായി; വ്യാപക നാശം

തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് മൂന്നു കുട്ടികളടക്കം 9 പേർ മരിച്ചു . ആറുപേരെ കാണാതായി. കലിതുള്ളി പെയ്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്കൊപ്പം അനുഭവപ്പെട്ട ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നഷ്ടം വിതച്ചു. പുഴകൾ കരകവിഞ്ഞ് വെള്ളം വീടുകളിലും കടകളിലും കയറിയും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിനു സ്ഥലത്തെ കൃഷി നശിച്ചു. പൂഞ്ഞാറിലെ റജീന ജോണി, മകൻ ജോസഫ് ജോണി, പുതുപ്പള്ളിയിലെ 11കാരൻ മിലൻ കെ ഷിബു …

കാസർകോട് ജില്ലയിലെ തീരദേശ മേഖല കടലാക്രമണ ഭീഷണിയിൽ; കാവുഗോളിക്ക് പിന്നാലെ കോയിപ്പാടിയിലും കടൽഭിത്തി കടലെടുക്കുന്നു

കാസർകോട്: ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു.ഇവിടെ നൂറ് മീറ്റർ കടൽ കരയിലേക്ക് കയറിയിട്ടുണ്ട്.റോഡ് കടലെടുത്തതോടെ ഗതാഗത മാർഗമില്ലാതെ തീരവാസികൾ ദുരിതത്തിലായി.ഇവിടെ 200-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുമെന്ന ഭയാശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ. കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. എവിടെ സ്ഥാപിച്ച “ജിയോബാഗ് ”സംവിധാനം കടലെടുത്തു. ഇവിടെയും നിരവധി വീടുകൾ ഭീഷണി യിലാണ്.കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കൽ …

എ കെ എസ് ടി യു കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കാഞ്ഞങ്ങാട്: സേവന-വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാർച്ചും ധർണയും നടത്തി. 12-ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അനാദയകരമെന്ന പേരിൽ സ്‌കൂളുകൾ അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറികെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു.വിനയൻ കല്ലത്ത്, സി കെ ബിജു രാജ്, കുഞ്ഞിക്കണ്ണൻ നായർ, സുനിൽകുമാർ കരിച്ചേരി,ടി എ …

ഭാര്യാ വീട്ടുകാരുടെ പീഡനം; സഹോദരിക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

മംഗ്‌ളൂരു: ഭാര്യാവീട്ടുകാരുടെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെയാണെന്നു പറയുന്നു, യുവാവ് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, കാജൂരിലെ അബുസാലി ഇസ്മയിലിന്റെ മകന്‍ സയ്യിദ് അന്‍വര്‍ (25) ആണ് ജീവനൊടുക്കിയത്.മീന്‍ലോറി ഡ്രൈവറാണ് അന്‍വര്‍. ഭാര്യയ്ക്കും രണ്ടു വയസ്സുള്ള മകനുമൊപ്പം ബലുവായിയിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതിനിടയില്‍ അന്‍വറിന്റെ തൊഴില്‍ നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഇതേ തുടര്‍ന്ന് അന്‍വര്‍ ബെലുവായിയിലുള്ള സഹോദരിയെ വീഡിയോ …

ബന്തിയോട് കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍

കുമ്പള: കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടിച്ചു.മുട്ടം സ്വദേശി സന്ദീപ് എന്ന രാഘവ എമ്മിനെയാണ്3.6 ലിറ്റര്‍ വിദേശ മദ്യവുമായി പിടിച്ചതെന്നു കുമ്പള എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള എ.ബി അറിയിച്ചു. പ്രതിക്കെതിരെ കേസെടുത്തു. എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, പ്രജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കടലാക്രമണം നേരിടുന്ന കുമ്പള കോയിപ്പാടി മേഖല യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷിക്കണം: ബിജെപി

കുമ്പള: കടൽക്ഷോഭം അതിരൂക്ഷമായ കുമ്പള കോയിപ്പാടി കടപ്പുറത്തു യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷണമേർപ്പെടുത്തണമെന്നു ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് ബി വിക്രം പൈ, സംസ്ഥാന കമ്മിറ്റി അംഗം വി രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുകയാണെന്നു അവർ ചൂണ്ടിക്കാട്ടി. ഈ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം.കടൽക്ഷോഭം നേരിടുന്നവർക്കു സാമ്പത്തിക സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്പള കടപ്പുറം ജംഗ്ഷൻ മുതൽ കൊപ്പള വരെയുള്ള കടലോര മേഖല എന്തും സംഭവിക്കാവുന്ന നിലയിലാണ് . …

ബാബു കോട്ടപ്പാറക്ക് കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരം

കാഞ്ഞങ്ങാട്: കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരത്തിനു ബാബു കോട്ടപ്പാറയെ തെരഞ്ഞെടുത്തു. 11 വര്‍ഷമായി വടംവലിക്ക് നല്‍കി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണിത്. 12ന് അങ്കമാലിയില്‍ പുരസ്‌കാരം വിതരണം ചെയ്യും.2015 ല്‍ കേരള ടീമിന്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയര്‍ വടംവലി മത്സരത്തില്‍ വെങ്കലം നേടിയ കേരള ടീം അംഗമായിരുന്നു. 2016-2202 വരെ കേരള ടീമിന്റെയും 2019 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും2020 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും വടംവലി പരിശീലകനാണ്.13 ഓളം നാഷണല്‍ മത്സരങ്ങളില്‍ …

കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം

കാസര്‍കോട്: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലും ആശങ്ക ഉയരുന്നു. പുഴകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ണ്ണാടക വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെറുപുഴയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. മലയോരത്ത് മഴ ശക്തമായതോടെ ചൈത്രവാഹിനിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പൊടോതുരുത്തി, അച്ചാംതുരുത്തി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പ്രദേശത്തു നിന്നു ആൾകാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി.മേല്‍പ്പറമ്പ്, ചെമ്പരിക്കയിലും പള്ളിക്കരയിലും കുമ്പള, കോയിപ്പാടിയിലും കടലാക്രമണം രൂക്ഷമാണ്. കോയിപ്പാടിയിൽ മൂന്നു വീടുകൾ അപകട ഭീഷണിയിലാണ്. ഒരു കുടുംബത്തോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഉദുമ, …

കുടിവെള്ള കിണറിലേക്ക് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മലിനജല നിക്ഷേപം: ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്

ബദിയടുക്ക: ബദിയടുക്ക അപ്പര്‍ ബസാറിലെ കുടിവെള്ള കിണറിലേക്ക് ജന പ്രതിനിധിയുടെ കെട്ടിടത്തില്‍ നിന്ന് മലിനജലം ഒഴുക്കുന്നെന്ന പരാതിയില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിനു ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കുമെന്നു മേഖലാ സെക്രട്ടറി താജുദ്ദീന്‍, മേഖലാ കമ്മിറ്റി അംഗം അബു മൂക്കംപാറ തുടങ്ങിയവര്‍ അധികൃതരെ മുന്നറിയിച്ചു. വിവാദത്തെത്തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയെക്കണ്ട് പ്രവര്‍ത്തകര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിനെയും പ്രതിഷേധം അറിയിച്ചു.പരാതിയെത്തുടര്‍ന്നുസ്ഥലം സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. …

മഴ: കാസര്‍കോട്ടും വെള്ളക്കെട്ട്

കാസര്‍കോട്: മഴയെ തുടര്‍ന്ന് അണങ്കൂര്‍ താന്നിയത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന് ഇരുവശത്തും മതിലുകള്‍ ഉള്ളതും ഓവുചാലുകള്‍ ഇല്ലാത്തതുമാണ് മഴവെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കുന്നത്. എല്ലാ മഴക്കും ഇതിവിടെ പതിവാണ്. കളക്ട്രേറ്റിനു മുന്നിലും വെള്ളം കെട്ടിനില്‍ക്കുന്നു കാസര്‍കോട്: കളക്ട്രേറ്റിന് കളക്ടറേറ്റിന്റെ ഗേറ്റിനു മുന്നിലും മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓവു ചാല്‍ അടഞ്ഞതാണ് ഇവിടെ മഴ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇതും കാല്‍ നട യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും …

കാറ്റും മഴയും; കവുങ്ങ് കടപുഴകി ദേഹത്തേയ്ക്ക് വീണ് തൊഴിലാളി മരിച്ചു

മംഗ്‌ളൂരു: ശക്തമായ കാറ്റിലും മഴയിലും കവുങ്ങ് കടപുഴകി ദേഹത്തേയ്ക്ക് വീണ് തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുയായിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം.ബെല്‍ത്തങ്ങാടി, കഡബ, കുണ്ടൂര്‍, കോവാലയിലെ യാദവ ഗൗഡ (66) യാണ് മരിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള കവുങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് അപകടം. ശക്തമായ കാറ്റില്‍ കടപുഴകിയ കവുങ്ങ് ദേഹത്തേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

103-ാം വയസ്സില്‍ അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍, പൊടിപ്പളത്തെ മുറിച്ചി അമ്മ നൂറ്റി മൂന്നാം വയസ്സില്‍ അന്തരിച്ചു.55 വര്‍ഷമായി ബന്ധുവായ പൊടിപ്പള്ളത്തെ കോരന്‍ വൈദ്യരുടെ കൂടെ ആയിരുന്നു താമസം. ആദ്യകാല കര്‍ഷക തൊഴിലാളിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കാസര്‍കോട്, ചക്കരബസാറിലെ ആദ്യകാല സൈക്കിള്‍ ഷോപ്പ് ഉടമ കെ.ടി. രവിശങ്കര്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്, ചക്കരബസാറിലെ ആദ്യകാല സൈക്കിള്‍ ഷോപ്പുടമ കറന്തക്കാട്, കോട്ടവളപ്പ്, ശ്രീവത്സം കൃഷ്ണ നിലയത്തിലെ കെ.ടി രവിശങ്കര്‍ (63) അന്തരിച്ചു. അസുഖ ബാധിതനായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ടി ബേബി. മക്കള്‍: ശില്‍പ, ഹര്‍ഷിത, ഷിജിന, രമിത. മരുമക്കള്‍: സുനില്‍, രാജന്‍, പ്രമോദ്, മഞ്ജുപ്രസാദ്.സഹോദരങ്ങള്‍: എസ്. സുബ്രഹ്‌മണ്യന്‍, പ്രേമ, ജയന്തി, ജ്യോതി, ശശികല, പരേതരായ ഗിരിധര്‍, സുഗന്ധി.

ഇടുക്കി,കോട്ടയം ജില്ലകളിലെ ഉരുള്‍പൊട്ടല്‍: മരണം 4 ആയി; സംസ്ഥാന വ്യാപകമായി അതി തീവ്ര മഴയും വെള്ളപ്പൊക്കവും

തിരുവനന്തപുരം: അതിശക്തമായ മഴയെത്തുടര്‍ന്നു ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നു രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. നിരവധി പേര്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കുടുങ്ങിയിട്ടുണ്ട്. ഇടുക്കി കുടയത്തൂര്‍ അടൂര്‍ മലയിലെ സുമതി, വാഗമണ്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72), പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തിലെ മണക്കാട്ട് ജോസഫിന്‍ ജോണി (24) മാതാവ് റെജീന എന്നിവരാണ് മരിച്ചത്.ഉപ്പുതറയില്‍ പൊലീസ് ജീപ്പിനു മുകളില്‍ മണ്ണിടിഞ്ഞു വീണുടനെ ജീപ്പു …

റെഡ് അലര്‍ട്ട്: റാണിപുരത്തേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനം; മറ്റിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ അതിതീവ്രമഴ(റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ റാണിപുരം ഹില്‍സ്റ്റേഷനിലേയ്ക്കുള്ള വിനോദ സഞ്ചാരത്തിനു നിരോധനം ഏര്‍പ്പെടുത്തി. ജലാശയങ്ങളിലെ വിനോദ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ അറിയിച്ചു. അതേസമയം കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. നിലവില്‍ ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ രംഗത്തിറങ്ങുന്നതിനായി ഫയര്‍ ഫോഴ്‌സ് അടക്കമുള്ള സേനകള്‍ ജാഗ്രതയിലാണ്.കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ ശക്തമായ …

പത്തുലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളും കേബിളും മോഷ്ടിച്ചു; പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

കാസര്‍കോട്: ഓഡിറ്റോറിയത്തിനു അകത്തു സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളും കേബിളുകളും മോഷ്ടിച്ച ആള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. തൃക്കരിപ്പൂര്‍, ആയിറ്റിയിലെ മുനീറിനെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. പടന്ന, കാവുന്തലയിലെ കെ എം അബ്ദുല്‍ ജലീല്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഇദ്ദേഹം പാര്‍ട്ണറായ ആയിറ്റിയിലെ ‘സര്‍ഗോണ്‍’ ഓഡിറ്റോറിയത്തിനകത്തു ഇന്നലെ (വെള്ളി) വൈകുന്നേരം നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്.

കുമ്പളയില്‍ വീണ്ടും ലഹരിവേട്ട; ബൈക്കില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബദിയഡുക്ക, നീര്‍ച്ചാല്‍, മെനസിനിപ്പാറയിലെ മുഹമ്മദ് റഫീഖി (23)നെയാണ് കുമ്പള, എസ്‌ഐമാരായ പിവി മനു, കെപി ഗണേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 60.95 ഗ്രാം കഞ്ചാവും ബൈക്കും പിടികൂടി.ഇന്നലെ (വെള്ളി) വൈകിട്ട് മൂന്നു മണിയോടെ കുമ്പള, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ വച്ച് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

കാസര്‍കോട്, അശോക് നഗറില്‍ യുവാവ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, അശോക് നഗര്‍, അപ്പയ്യ നിവാസിലെ പരേതനായ വാമനയുടെ മകന്‍ കെ നന്ദിത് (45)ആണ് ജീവനൊടുക്കിയത്. ഇന്നലെ (വെള്ളി) വൈകുന്നേരം അഞ്ചുമണിക്കും രാത്രി 11 മണിക്കും ഇടയിലുള്ള സമയത്താണ് തൂങ്ങിയതെന്നു സംശയിക്കുന്നു.സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മഹാലക്ഷ്മിയാണ് നന്ദിതിന്റെ മാതാവ്.