ലഹരിമുക്ത വികസിത ഭാരതം: മത്സരങ്ങളും പ്രതിജ്ഞയെടുക്കലും നടത്തി

കാസര്‍കോട്: മേരാ യുവഭാരത് കാസര്‍കോടും നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നശ മുക്ത് ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മത്സരം കല്ലട്ര മാഹിന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ . വി. എസ് അനില്‍ കുമാര്‍ അദ്ധ്യഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ. എന്‍ മനോഹരന്‍, പി. ജുവൈരിയ ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് മേരാ യുവ ഭാരത് വൊളണ്ടിയര്‍ ശ്രുതി …

ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി ആചാര സംഗമം നടത്തി

കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി കാസര്‍കോട് മേഖലാ ആചാര സംഗമം പുലിക്കുന്ന് ശ്രീ ഭഗവതി സഭാ ഭവനില്‍ അട്ക്കാ ക്ഷേത്രം കാരണവര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആചാര സ്ഥാനികരും സമുദായാംഗങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മേഖലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ആധ്യക്ഷം വഹിച്ചു. നാരായണന്‍ ചൂരിക്കോട്, നാരായണന്‍ വെളിച്ചപ്പാടന്‍, ദയാനന്ദ വെളിച്ചപ്പാടന്‍, എന്‍ സതീശന്‍, മോഹനന്‍, രാജേഷ് ബട്ടമ്പാറ, ഉദയന്‍ കൊല്ലമ്പാടി, പുലിക്കുന്ന് മോര സ്ഥാനികന്മാര്‍ പ്രസംഗിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രം മുൻ പെരിയനമ്പി എന്‍.കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ അന്തരിച്ചു

കാസര്‍കോട്: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം പെരിയ നമ്പിയായിരുന്ന പെരിയ ആയംപാറ, ഉരുളംകോടി ഇല്ലത്തെ ബ്രഹ്‌മശ്രീ എന്‍. കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ (ഇങ്ങേത്തല നാരായണന്‍ രാമന്‍ -80) അന്തരിച്ചു. തിരുവനന്തപുരം ചെറുവയ്ക്കലുള്ള മകന്റെ വസതിയിലായിരുന്നു അന്ത്യം. 2001 മുതല്‍ 2002 വരെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായും 2002മുതല്‍ 2005 വരെ പെരിയ നമ്പിയായും ശ്രീ പത്മനാഭ സ്വാമിയെ സേവിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ഉരുളംകോടി ഇല്ലം വളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ഗൗരി അന്തര്‍ജ്ജനം. മക്കള്‍: …

കാര്യങ്കോട്, മൊഗ്രാല്‍പുഴകളില്‍ ജലനിരപ്പുയരുന്നു; പുഴയിലിറങ്ങരുതെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അവിടെ നിന്ന് മാറിത്താമസിക്കണമെന്നു അധികൃതര്‍ മുന്നറിയിച്ചു.കാസര്‍കോട്ടെ കാര്യങ്കോട്, മൊഗ്രാല്‍ പുഴകള്‍ മുറിച്ചുകടക്കാനോ ഇവയില്‍ ഇറങ്ങാനോ പാടില്ല. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജലസേചന വകുപ്പ് ഈ പ്രദേശങ്ങളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് കള്ളാര്‍ വില്ലേജിലെ ഓട്ടകണ്ട കേളനിയിലെ ഏഴു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മുണ്ടാണി കുട്ടിക്കാനം കോളനിയിലെ അഞ്ചു കുടുംബങ്ങളെ ചുള്ളിക്കര ജിഎല്‍പിഎസിലെ ക്യാമ്പിലേക്കും മാറ്റി പാര്‍പ്പിച്ചു. 24 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.അത്തിയടുക്കം 48 ഏക്കറിലെ കൊല്ലിയിലും (വെള്ളച്ചാല്‍), …

മലവെള്ളപ്പാച്ചില്‍: ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിറങ്ങി; കാക്കടവിലെ ഷഹീലയുടെ വീട് വാസയോഗ്യമാക്കി

കാസര്‍കോട്: മഴവെള്ളപ്പാച്ചിലില്‍ വാസയോഗ്യമല്ലാതായ വീട് ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ മാതൃകയായി. കാക്കടവിലെ ഷഹീലയുടെ വീടാണ് ഡിവൈഎഫ്‌ഐ ചീമേനി ഈസ്റ്റ് മേഖലാ യൂത്ത് ബ്രിഗേഡിന്റേ നേതൃത്വത്തില്‍ ശുചീകരിച്ചത്. ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഷഹീലയുടെ വീട്ടില്‍ ചെളിയും വെള്ളവും കയറിയത്. ഇന്ന് (ഞായര്‍) രാവിലെയോടെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്നാണ് യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ ശുചീകരണത്തിനായി എത്തിയത്. ഏറെ നേരം നീണ്ടു നിന്ന ശുചീകരണത്തിന് ഒടുവിലാണ് വീട് പൂര്‍വ്വ സ്ഥിതിയിലാക്കിയത്. കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് …

കോയിപ്പാടി കടപ്പുറത്തു കടലാക്രമണം രൂക്ഷം; രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; തെങ്ങുകള്‍ കടലെടുത്തു; കോണ്‍ക്രീറ്റ് റോഡ് തകര്‍ച്ചയുടെ വക്കില്‍

കുമ്പള: കോയിപ്പാടി കടപ്പുറത്തു കടലാക്രമണം രൂക്ഷമായി തുടരുന്നു.കടല്‍ഭിത്തി പലേടത്തും കടലെടുത്തു. 20 വോളം തെങ്ങുകള്‍ ശക്തമായ തിരമാലയില്‍ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു. കടപ്പുറത്തു നിന്നു സവിത, വിമല എന്നിവരുടെ കുടുംബത്തെ ബന്ധുവീടുകളിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കോയിപ്പാടി കടപ്പുറത്തു നിന്നു കോട്ടി റോഡിലെ ഫിഷറീസ് എല്‍ പി എസിലേക്കു നിർമ്മിച്ച കോണ്‍ക്രീറ്റ് റോഡ് ഏതു നിമിഷവും തകരാവുന്ന നിലയിലായിട്ടുണ്ട്. കടല്‍ ഇന്നും ക്ഷുഭിതമാണെന്നും കടലേറ്റ സമയത്തു കടലാക്രമണത്തിനു വീണ്ടും ഇടയായേക്കുമെന്നും ആശങ്കയുണ്ട്.അതേസമയം വര്‍ഷാവര്‍ഷം കടലിനു കൊണ്ടുപോവുന്നതിനു …

കാസര്‍കോട് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; ദേലംപാടിയില്‍ വീട് തകര്‍ന്ന് പെണ്‍കുട്ടിക്ക് പരിക്ക്, 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാസര്‍കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 37 കുടുംബങ്ങളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. 73 പുരുഷന്മാരെയും 60 സ്ത്രീകളെയും 27 കുട്ടികളെയുമാണ് ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുള്ളതെന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. കനത്ത മഴയും മണ്ണിടിച്ചല്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ഇന്നലെ (ശനി)രണ്ടിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പാലാവയല്‍ വില്ലേജിലെ തയ്യേനിയിലും മാലോത്ത് വില്ലേജിലെ കാറ്റാം കവലയുമാണ് ഉരുള്‍പ്പൊട്ടിയത്.ദേലംപാടി …

ജില്ലാ കളക്ടറും എം.എല്‍.എയും ജന്മ കടപ്പുറവും പള്ളിക്കര ബീച്ചും സന്ദർശിച്ചു

 കാസർകോട് : കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും നേരിടുന്ന ഉദുമയിലെ ജന്മ കടപ്പുറവും പള്ളിക്കര ബീച്ചും കെ.നീലകണ്ഠന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ മേഖലയില്‍ കടലാക്രമണം നേരിടാന്‍ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് പഠനം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടല്‍ക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും റവന്യൂ- ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഉള്‍പ്പെടെയുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളെക്കുറിച്ചു പ്രദേശവാസികളുമായി എം.എല്‍.എയും ജില്ലാ …

കാഞ്ഞങ്ങാട്, പുതിയകോട്ടയിലെ വാഹനാപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു; നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താനായില്ല

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഹൊസ്ദുര്‍ഗ്, ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തിനു സമീപത്തെ റാണി (60)യാണ് മരിച്ചത്. ജൂണ്‍ 24ന് രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് അപകടമുണ്ടായത്. വിനായക ബസ് സ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്നു റാണി. ഇതിനിടയില്‍ അമിത വേഗതയിലും അജാഗ്രതയിലുമെത്തിയ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അപകടത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പരിക്കേറ്റ റാണി മരണത്തിന് കീഴടങ്ങിയത്.

കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭ ഭീഷണി; കാര്യങ്കോട് പുഴയില്‍ അപകട മുന്നറിയിപ്പ്

 കാസർകോട് : ഇന്നലെ കടൽ ക്ഷോഭം രൂക്ഷമായിരുന്ന കുമ്പള കോയിപ്പാടി, കവുഗോളി ,പള്ളിക്കര, ബേക്കല്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനു നേരിയ ശമനമുണ്ടായെങ്കിലും തീരപ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നു.കുമ്പള കോയിപ്പാടി കടപ്പുറത്തു കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നാല് കുടുബങ്ങളിലെ 22 പേരെ കുമ്പള സുനാമി ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പ്പിച്ചെന്നു മഞ്ചേശ്വരം താഹ്സില്‍ദാര്‍ എല്‍.കെ സുബൈര്‍ അറിയിച്ചു.ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി വായിക്കാനത്തും മാലോത്ത് കാറ്റാം കവല ഉന്നതിയിക്ക് സമീപവും ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വായിക്കാനത്തെ ആറ് …

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ കഴുത്തില്‍ നിന്നു 32 ഗ്രാം സ്വര്‍ണ്ണമാല കാണാതായി; മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

മംഗ്‌ളൂരു: നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ കഴുത്തില്‍ ഉണ്ടായിരുന്ന 32 ഗ്രാം തൂക്കമുള്ള കരിമണിമാല കാണാതായതായി പരാതി. മംഗ്‌ളൂരു, ശക്തിനഗറില്‍ താമസിക്കുന്ന സുന്ദര പൂജാരിയുടെ ഭാര്യ ജാനകി (53)യുടെ മാലയാണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പാണ്ഡേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നാണ് ജാനകിയെ ഓട്ടോ റിക്ഷയില്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പ്രസ്തുത ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലാത്തതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ …

റെസ്റ്റോറന്റിൽ വെടിവയ്പ്: അക്രമി ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

പി പി ചെറിയാൻ ഐഡഹോ: ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസ് നഗരത്തിൽ ഇൻ-എൻ-ഔട്ട് റെസ്റ്റോറന്റിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാ യിരുന്നു ആക്രമം .  ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ട്വിൻ ഫാൾസ് പോലീസ് ചീഫ് മാത്യു ഹിക്സ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നു പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. വെടിവയ്പ്പ് നടത്തിയതായി സംശയിക്കുന്ന അക്രമി സംഭവസ്ഥലത്ത് മരിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ മരണകാരണവും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണവും പോലീസ് …

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്: മധ്യവയസ്‌കന്റെ അക്കൗണ്ടില്‍ നിന്നു 6,02599 രൂപ തട്ടിയെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മധ്യവയസ്‌കന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 6,02599 രൂപ തട്ടിയെടുത്തതായി പരാതി. പരപ്പ, എടത്തോട്, പായാളം, നിട്ടടുകം വീട്ടിലെ എന്‍. രാജ (50)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം തുടങ്ങി.പരാതിക്കാരന്റെ പേരില്‍ കാനറ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. നാലു പ്രാവശ്യമായിട്ടാണ് തട്ടിപ്പുകാര്‍ പണം പിന്‍വലിച്ചത്.തട്ടിപ്പുകാരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെപി ശ്രീഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഒരു സ്ത്രീയെ ഒരാഴ്ച 213 തവണ ഫോൺ വിളിച്ച് ശല്യം ചെയ്ത ആൾ അറസ്റ്റിൽ

പി പി ചെറിയാൻ ഫ്ലോറിഡ: ഒരു വർഷത്തോളമായി അജ്ഞാത നമ്പറുകളിൽ നിന്ന് തുടർച്ചയായി ഫോൺ വിളിച്ചും വ്യാജ പരാതി നൽകിയും യുവതിയെ ദ്രോഹിച്ച ഫ്ലോറിഡ സ്വദേശി അറസ്റ്റിൽ. പോർട്ട് ഓറഞ്ച് സ്വദേശിയായ 31 കാരൻ ലൂക്ക് ഹെർബർട്ടാണ്  ഫ്ലാഗ്ലർ പോലീസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഒരു വർഷത്തോളമായി ആയിരക്കണക്കിന് കോളുകൾ ചെയ്ത് പ്രതി യുവതിയെ വലച്ചിരുന്നു. ഒരു ആഴ്ചയിൽ മാത്രം യുവതിയുടെ ഫോണിലേക്ക് ഇയാൾ 213 തവണയാണ് വിളിച്ചത്. ഇന്റർനെറ്റ് നമ്പറുകളും ബ്ലോക്ക് ചെയ്ത നമ്പറുകളും ഉപയോഗിച്ചാണ് ഇയാൾ …

വധശിക്ഷ കാത്തു അഞ്ച് പതിറ്റാണ്ടോളം ജയിലിൽ  കഴിഞ്ഞ ഹൂസ്റ്റൺ സ്വദേശിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

പി പി ചെറിയാൻ ഹൂസ്റ്റൺ: ടെക്സസിൽ അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയിൽ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരൻസ് ജോർദാന്‍റെ ശിക്ഷ ജീവപര്യതമാക്കി കുറച്ചു. 1977-ലെ കൊലപാതക കേസിൽ 1978-ൽ ശിക്ഷിക്കപ്പെട്ട ഇയാൾ, മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് വർഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു. കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷൻ പുതിയ വിചാരണ വേണ്ടെന്നു വെച്ചതിനെ തുടർന്ന് ശിക്ഷ ജീവപര്യമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇയാൾക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.

യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രമൊഴിച്ചുവച്ചു; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ക്കെതിരെ കേസ്, സംഭവം മൊഗ്രാലില്‍

കാസര്‍കോട്: യുവതിയുടെ വാട്ടര്‍ബോട്ടിലില്‍ മൂത്രമൊഴിച്ചുവച്ചതായി പരാതി. നെക്രാജെ വില്ലേജില്‍ താമസക്കാരിയായ 30കാരി നല്‍കിയ പരാതിയില്‍ സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. മൊഗ്രാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വൈശാഖ്, എബിന്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ജുലായ് 25ന് വൈകുന്നേരം അഞ്ചര മണിക്കും 27ന് രാവിലെ 9.30 മണിക്കും ഇടക്കുള്ള സമയത്താണ് സംഭവം. യുവതി വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ സ്ഥാപനത്തിന്റെ കാബിനകത്താണ് വച്ചിരുന്നത്. ഇതിലാണ് സഹപ്രവര്‍ത്തകരായ രണ്ടു പേരും ചേര്‍ന്ന് മൂത്രമൊഴിച്ച് വച്ചത്. യുവതിയുടെ …

മുൻ പി ആർ ഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു

തിരുവനന്തപുരം: പബ്ലിക് റേഷൻസ് വകുപ്പ് മുൻ ഡയറക്ടറും പ്രശസ്ത സാഹിത്യകാരനുമായ തോട്ടം രാജശേഖരൻ (95 )അന്തരിച്ചു. മണക്കാട് ഉഷയിലായിരുന്നു താമസം.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എംഎൽ രാധമ്മ. മക്കൾ :സബിത റാണി (റിട്ട.എസ് ബി ഐ ),പരേതരായ സുജയകുമാർ, നന്ദലാൽ.മരുമക്കൾ: കെ ബി രാജൻ (റിട്ട. എസ് ബി ഐ), പ്രിയ സുജയ്.സംസ്കാരം ഞായറാഴ്ച രാവിലെ ശാന്തി കവാടത്തിൽ.

പദ്ധതി വിഹിതം:ഇടതു മുന്നണി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി

കാസർകോട് : തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതംവെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുഎൽ ഡി എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ നടത്തി. ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഹമീദ് പടിഞ്ഞാർ, എ. രവീന്ദ്രൻ, ഹനീഫ് കടപ്പുറം,ഷാഹിദ നിസാർ, അസീസ് കുന്നിൽ, ഇന്ദിരാ കുഞ്ഞിരാമൻ, കരീം മല്ലം, അസ്ഹർ പെരിയടുക്ക, അഭിലാഷ് കെ ബി, ജാബിർ ഏരിയാൽ, സഫീർ ഗുത്സാർ പ്രസംഗിച്ചു. കരീം മൈൽപാറ അധ്യക്ഷത വഹിച്ചു.