വഴിതെറ്റി വനത്തില്‍ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

കോഴിക്കോട്: വഴിതെറ്റി വനത്തില്‍ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയില്‍ നിന്ന് വനഭൂമിയുടെ സര്‍വ്വേയ്ക്ക് പോയി കാണാതായ ഡിജിറ്റല്‍ സര്‍വ്വേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചര്‍മാരെയുമാണ് കണ്ടെത്തിയത്. കരിങ്കണ്ണി ഭാഗത്ത് നിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സര്‍വ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചര്‍മാരും അടക്കമുള്ള ഏഴംഗ സംഘം പൂഴിത്തോട് നിന്ന് പുറപ്പെട്ടത്. വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം നഷ്ടമായി. രാത്രി തങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല. ഇതോടെ സംഘത്തിന് വഴിതെറ്റിയതാകാമെന്ന നിഗമനത്തില്‍ വനംവകുപ്പ് സ്‌ക്വാഡ് അന്വേഷണം …

ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി സതീശന് അഭിന്ദനങ്ങള്‍ നേരുന്നു, കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗിന്റെ അഭിപ്രായം അറിയാന്‍ ഇന്നും ഖര്‍ഗെ വിളിച്ചിരുന്നു, തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കും. ഇനി അഞ്ചു വര്‍ഷം യു.ഡി.എഫിന്റെ ഭരണമാണ്, …

വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെട്ടില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ലക്‌നൗ: വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ദലന്‍ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകള്‍ നികിയും മഹാദന്‍പൂര്‍ സ്വദേശി പവന്‍ ഗോണ്ടിന്റെ മകന്‍ വിശാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ഉത്തര്‍പ്രദേശിലെ രേവതി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് 11 നാണ് സംഭവം. ഗെയ്ഘട്ട് ഗ്രാമത്തിലെ പഞ്ച്രുഖി ദേവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടക്കാനിരുന്നത്. ചടങ്ങിനിടെ വധുവിന് വരന്റെ ബന്ധുക്കള്‍ സാരി നല്‍കി. എന്നാല്‍ സാരി വധുവിന് ഇഷ്ടപ്പെട്ടില്ല. …

ജനനേന്ദ്രിയത്തില്‍ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി; യുവാവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 45-കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി. പള്ളിപ്പുറം സ്വദേശിയായ 45കാരനാണ് വടക്കാഞ്ചേരി അഗ്‌നിരക്ഷാ സേനയുടെ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലത്തെത്തിയ വടക്കാഞ്ചേരി അഗ്നിശമന സേനാംഗങ്ങള്‍ ഡോക്ടര്‍മാരുമായി സഹകരിച്ച് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്പാനര്‍ മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രിയാണ് പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22 സൈസ് മെറ്റല്‍ സ്പാനറും …

വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കും; പുതുയുഗത്തിനായി കഠിനാധ്വാനം ചെയ്യും: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ഒന്നൊന്നായി നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി സംബന്ധിച്ച എ ഐ സി സി പ്രഖ്യാപനം വന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ പദവി ദൈവ നിയോഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ടീം യു ഡി എഫിന്റെ വിജയമാണ്. വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. ചെന്നിത്തല പ്രിയപ്പെട്ട നേതാവാണ്. …

കടുത്ത എതിര്‍പ്പുമായി രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചു

തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വ്യാഴാഴ്ച നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും മന്ത്രി സഭയിലേക്ക് ഇല്ലെന്നുമുള്ള കടുത്ത നിലപാടിലാണ് അദ്ദേഹം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. അതേ സമയം ഹൈക്കമാന്റ് തീരുമാനത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ സ്വാഗതം ചെയ്തു.

കോഴിക്കോട്ട് 9 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ഒമ്പത് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടൂര്‍ സ്വദേശിയായ ഒമ്പതുവയസ്സുകാരനാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മൂന്ന് ദിവസം മുമ്പ് കുട്ടി കനാലില്‍ കുളിച്ചിരുന്നതായി പറഞ്ഞിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് 14 കാരിയായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ ചിറക്കര മുറ്റത്ത് ബിജു.സി.മാണി ലിബി ബിജു ദമ്പതികളുടെ മകള്‍ ഫെബ ബിജു മാണിയാണ് മരിച്ചത്. അബ്ബാസിയ ഹൈവേ മാര്‍ക്കറ്റിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫെബ. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്ന ബിജു സഹോദരിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഉപ്പള എക്സ്പോ മെയ് 29 വരെ നീട്ടി

കാസർകോട്:ഏഷ്യൻ ടൂർസ് ആന്റ് ട്രാവൽസ് അവതരിപ്പിക്കുന്ന ഉപ്പള എക്സ്പോ പൊതുജനങ്ങളുടെ അഭ്യർത്ഥനമാനിച്ച് മെയ് 29 വരെ നീട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.കൈക്കമ്പ ദേശീയ പാതയോരത്ത് ഏപ്രിൽ 24ന് ആരംഭിച്ച എക്സ്പോയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.രാത്രി എട്ട് മുതൽ 10.30 വരെ ദിവസവും മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാരെ അണിനിരത്തിയുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.കുട്ടികൾക്കും മുതിർന്ന വർക്കും വൈവിധ്യമാർന്ന മത്സര പരിപാടികളും തത്സമയ സമ്മാനവിതരണവും നടന്നു വരുന്നു.വ്യത്യസ്തങ്ങളായ പൂച്ചെടികളുടെ പ്രദർശനവും ശ്രദ്ധേയമാണ്.കൂടാതെ സ്റ്റാളുകളും ഫുഡ് …

വി ഡി സതീശന്‍ മുഖ്യമന്ത്രി

ന്യൂദെല്‍ഹി: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കും. 11 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂദെല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, അജയ്മാക്കന്‍ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ …

ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവ് അര്‍ദ്ധരാത്രിയില്‍ എട്ടുമീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണു; രക്ഷകരായി കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സും പൊലീസും

കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാവ് അര്‍ദ്ധരാത്രിയില്‍ എട്ടുമീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ വീണു. വിവരം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 12 മണിയോടെ പനത്തടി, കുണ്ടുപ്പള്ളിയിലാണ് സംഭവം. പാറക്കടവിലെ സുഹൃത്തിന്റെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രശാന്ത് എന്ന യുവാവാണ് കിണറ്റില്‍ വീണത്. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തംഗം എം ഷിബു സ്ഥലത്തെത്തി. തുടര്‍ന്ന് രാജപുരം പൊലീസും കുറ്റിക്കോല്‍ ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു.സീനിയര്‍ ഫയര്‍മാന്‍ …

മുഖ്യമന്ത്രി: സസ്പെൻസ് തുടരുന്നു; എഐസിസി ആസ്ഥാനത്ത് 12 മണിക്ക് വാര്‍ത്താ സമ്മേളനം; വി.ഡി.സതീശനു മുൻ തൂക്കം

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിലുള്ള സസ്പെൻസ് തുടരുന്നു. എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി സ്വവസതിയിലേയ്ക്ക് വിളിച്ചു വരുത്തി ചർച്ച നടത്തി. രമേശ് ചെന്നിത്തല യെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനയുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഡി സതീശൻ ആയിരിക്കും മുഖ്യമന്ത്രി യാവുകയെന്നാണ് സൂചന. ചര്‍ച്ച തുടരുന്നതിനിടെ എ.ഐ.സി.സി നിരീക്ഷക സംഘം വൈകിട്ട് 4 ന് ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തും. നിരീക്ഷകരായ ദീപാദാസ് മുന്‍ഷി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക്, ഉത്തരാഖണ്ഡില്‍ …

വിവാഹം മുടങ്ങിയ സംഭവം: മുങ്ങിയ പ്രതിശ്രുത വരന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: വിവാഹ മുഹൂര്‍ത്തത്തിനു മിനുറ്റുകള്‍ക്ക് മുമ്പ് മുങ്ങിയ പ്രതിശ്രുതവരനെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്തു. ബളാലിനു സമീപത്തെ വിഷ്ണു നാരായണ (24)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.വിഷ്ണു നാരായണനും പ്രതിശ്രുതവധുവായ 25 കാരിയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരു വീട്ടുകാരും സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിവാഹം മെയ് 10 ന് ബളാലിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വധുവും ബന്ധുക്കളും …

രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത; നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത. നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതിയെ ഡ്രൈവറും കണ്ടക്ടറും കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ലീപ്പര്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ റാണി ബാഗ് മേഖലയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പിതാംപുര സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹിതയും രണ്ടുകുട്ടികളുടെ മാതാവുമാണ്. മംഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ …

നീറ്റ് പരീക്ഷാ ക്രമക്കേട്: കുമ്പളയില്‍ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്;3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കുമ്പളയില്‍ റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്തിയോട്, ഖാലിദ് ഹൗസിലെ മുഹമ്മദ് സുര്‍ഫ്രാസ്, അംഗഡിമൊഗര്‍, പുഴക്കര ഹൗസില്‍ എംവി സവാദ്,വൊര്‍ക്കാടി ധര്‍മ്മനഗര്‍ ഹൗസിലെ മുഹമ്മദ് അന്‍സാര്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ഇവരില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായി കുമ്പള പൊലീസ് പറഞ്ഞു.ബുധനാഴ്ച രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ ഭാഗത്ത് നിന്നു പ്രകടനമായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ ദേശീയപാത സര്‍വ്വീസ് …

വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി കാറില്‍ എം.ഡി.എം.എ കടത്ത്; കാപ്പ കേസ് പ്രതി പിടിയില്‍

കൊല്ലം: വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി കാറില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച കാപ്പ കേസ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കാപ്പാ കേസ് പ്രതി സനൂജ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം ചാത്തന്നൂരില്‍ കാറ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ ഷെഫീക്കിനെയാണ് സനൂജ് ഇടിച്ചത്. സനൂജ് എം.ഡി.എം.എയുമായി വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സഫ് സംഘം പരിശോധന നടത്തിയത്. ഇതിനിടെ സനൂജ് വേഗത്തില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും പിന്നില്‍ നിന്ന് പൊലീസ് …

മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

പാലക്കാട്: മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ചന്ദ്രന്‍(45) എന്നയാളാണ് മരിച്ചത്. ചന്ദ്രനൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍ അടക്കമുള്ളവര്‍. അതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. കാട്ടാന വരുന്നതറിഞ്ഞ് മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ചന്ദ്രന് പെട്ടെന്ന് ഓടാന്‍ കഴിഞ്ഞില്ല. അടുത്തെത്തിയ കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രന്‍ മരിച്ചത്. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ചന്ദ്രന്‍ നേരത്തെ താല്‍ക്കാലിക …

മകനെ കാണാതായതായി പിതാവിന്റെ പരാതി

കാസര്‍കോട്: യുവാവിനെ കാണാതായതെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മടിക്കൈ, ചതുരക്കിണറിലെ ഷമ്മ ഒളവലിന്റെ മകന്‍ ജൂലില്‍ സെബാസ്റ്റ്യ(24)നെയാണ് കാണാതായത്. നീലേശ്വരം പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മകന്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പിതാവ് നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.