നീലേശ്വരത്ത് റെയിൽ ട്രാക്കിൽ യുവാവിന്റെ ജഡം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനടുത്ത് യുവാവിനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സിനടുത്തുപ്രായംവരും. വെളുത്ത നിറമാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗള എക്സ്പ്രസ്ട്രയിനിലെ യാത്രക്കാരനായിരിക്കുമെന്നു കരുതുന്നു.ഈ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പില്ല. ട്രെയിനിൽനിന്ന് തെറിച്ചു വീണതാവുമെന്നു സംശയിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്:രാത്രി ഒൻപത് വരെ കാസർകോട് ജില്ലയിൽ ആകെ പോളിങ് 79.03 ശതമാനം

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി ഒൻപത് വരെ വരെ കാസർകോട് ജില്ലയിൽ 79.03 ശതമാനം വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 80.64 ശതമാനം, കാസർകോട്- 79.61 ശതമാനം, ഉദുമ- 78.06 ശതമാനം, കാഞ്ഞങ്ങാട്- 77.24 ശതമാനം, തൃക്കരിപ്പൂർ- 79.65 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണെന്നു ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് : കാസർകോട് ജില്ലയിൽ രാത്രിഎട്ടു മണി വരെ ആകെ പോളിങ്ങ് 78.30 ശതമാനം

കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രാത്രി എട്ട് വരെ വരെ 78.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിലുളള പോളിംഗ്‌ നില: മഞ്ചേശ്വരം- 78.64 ശതമാനം, കാസർകോട്- 78.98 ശതമാനം. ഉദുമ- 78.01ശതമാനം, കാഞ്ഞങ്ങാട്- 76.81ശതമാനം, തൃക്കരിപ്പൂർ- 79.14 ശതമാനം . ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പോളിംഗ് രേഖപ്പെടുത്തിയത് തൃക്കരിപ്പൂർ നിയമസഭാമണ്ഡലത്തിലാണ്.

വിവേചനാധികാരം: തൃശ്ശൂരിൽ ഉച്ചക്ക് ഒന്നരയ്ക്ക് പിഞ്ചു കുട്ടിയുമായി വോട്ട് ചെയ്യാൻ എത്തിയ യുവതിയെ തിരിച്ചയച്ചു; 6.30ന് സത്യവാങ്മൂലം വാങ്ങിച്ച ശേഷം വോട്ട് ചെയ്യാൻ അവസരം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മേധാവി ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും തന്റെ വിവേചനാധികാരത്തിൽ ഉറച്ചുനിന്ന ബൂത്ത് തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലയിൽ ഒരു യുവതിയെ വട്ടം കറക്കിച്ചു .മിക്സിയിൽ വിരൽ കുടുങ്ങി 15 സ്റ്റിച്ചുള്ള യുവതിയുടെ ചൂണ്ട് വിരലിൽ തന്നെ മഷി പുരട്ടണം എന്ന വാശിയിൽ ഉറച്ചു നിന്ന തിരഞ്ഞെടുപ്പ് ബൂത്ത് ചുമതലയുള്ള ജീവനക്കാരി, യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത് അതിനിടയിൽ വിവാദമായിരുന്നു.ജില്ലാ കളക്ടറും എഡിഎമ്മും ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും ഇടപെട്ടിട്ടും ബൂത്ത് തിരഞ്ഞെടുപ്പ് ജീവനക്കാരി വിവേചനാധികാര കടുംപിടുത്തത്തിൽ ഉറച്ചുനിന്നു …

അഞ്ചുമണിവരെ 75.01 ശതമാനം പോളിംഗ്

തിരുവനന്തപുരം : 5 മണി വരെ സംസ്ഥാനത്ത് 75.0 1% വോട്ട് പോൾ ചെയ്തു. ആറു മണിക്ക് ശേഷവും പല ബൂത്തുകളിലും വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവരുടെ നീണ്ടനിരയിലുള്ള വരും വോട്ട് ചെയ്ത് കഴിയുമ്പോൾ സംസ്ഥാനത്ത് പോളിംഗ് ശതമാനം 90 നടുത്ത് എത്തും എന്ന് കരുതുന്നു. 5 മണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് നാല് മണ്ഡലങ്ങളിൽ 80 ശതമാനം വോട്ട് പോൾ ചെയ്തു. കുന്നമംഗലം, ചിറ്റൂർ, കുന്നത്തുനാട്, അരൂർ മണ്ഡലങ്ങളിലാണ് 80 ശതമാനം വോട്ട് രേഖപ്പെടുത്തിയത് .ഈ സമയത്തിനുള്ളിൽ …

വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ; കാസർകോട് ഉൾപ്പെടെ നേരിയ സംഘർഷം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ആറുമണിക്ക് അവസാനിച്ചെങ്കിലും സംസ്ഥാനത്ത് പല ബൂത്തുകളിലും നൂറുകണക്കിന് വോട്ടർമാർ കാത്തുനിൽക്കുന്നു. തിരൂർ മണ്ഡലത്തിലെ വെട്ടം ബൂത്തിൽ നിശ്ചിത സമയത്തിന് മുമ്പ് പോളിംഗ് ബൂത്തിന്റെ ഗേറ്റ് പൂട്ടിയെന്നാരോപിച്ചു 30ൽ പരം വോട്ടർമാർ ഗേറ്റിൽ പുറത്തു നിന്നു രോഷം പ്രകടിപ്പിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറാണ് വോട്ടെടുപ്പ് നീണ്ടുപോകാൻ കാരണമെന്ന് ബൂത്തു തിരഞ്ഞെടുപ്പു ജീവനക്കാർ പറയുന്നു. എന്നാൽ ജീവനക്കാരുടെ മെല്ലെപ്പോക്കു സമീപനമാണ് കാരണമെന്ന് മണിക്കൂറുകളായി വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവരും പറയുന്നു. അതേസമയം ബൂത്തുകളിൽ …

അമേരിക്ക – ഇറാൻ വെടി നിറുത്തൽ പ്രഖ്യാപനത്തിനിടയിൽ ഇറാന്റെ എണ്ണ ശുദ്ധീകരണശാല തകർത്തു ; ഇറാൻ കുവൈറ്റിനെയും യുഎഇ യെയും ആക്രമിച്ചു

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിറുത്തൽ പ്രഖ്യാപനം നിലനിൽക്കെ ,ഇറാന്റെ ലാവന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാല തകർത്തു. രാവിലെ 10 മണിയോടെയാണ് പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല .ആരാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല.എന്നാൽ ഇതിനു പ്രതികാരമായി ഇറാൻ കുവൈറ്റിനും യു എ ഇ ക്കും എതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ചത്തെ വെടിനിർത്തലിനു പകരമായി ആഗോള എണ്ണ വിതരണത്തിനുള്ള നിർണായക ജലപാതയായ ഹോർ മുസ് കടലിടുക്ക് താൽക്കാലികമായി വീണ്ടും …

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിലെ അൻസൽ അന്തരിച്ചു

ഉപ്പള: ഇന്നലെ വൈകിട്ട് സോങ്കാലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിൽ താമസക്കാരനായ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരൻ അൻസൽ ( 37 ) ഇന്നു സന്ധ്യക്ക് അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് താമസസ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച് സോങ്കാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അൻസൽ ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . പാലക്കാട് സ്വദേശിയാണ് അൻസൽ. ഫിറോസ് കുന്നുംപറമ്പിലിന്റെ ഇളയുമ്മയുടെ മകനാണ് …

കേരളം ഇനി ആര് ഭരിക്കും? വിധിയെഴുത്തു നാളെ

തിരുവനന്തപുരം: കേരളം ഇനിആരു ഭരിക്കും?ജനങ്ങൾ നാളെ വിധിയെഴുതുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് (നാളെ) രാവിലെ ആരംഭിക്കും. വോട്ടെടുപ്പിനുള്ള തിരഞ്ഞെടുപ്പ് ഉപകരണങ്ങളും ജീവനക്കാരു ഉച്ചയോടെ ബൂത്തുകളിൽ എത്തിച്ചേർന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാരംഭിക്കും. വൈകിട്ട് അരമണിക്ക് വോട്ടിംഗ് സമയം അവസാനിക്കും. കാസർകോട് ജില്ലയിൽ 1146 ബൂത്തുകളാണ് ഉള്ളതു് തിരഞ്ഞെടുപ്പു ജോലികൾക്കു 4448 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ആവശ്യങ്ങൾക്കു 181 ബസ്സുകളും 170 മിനി ബസ്സുകളും ടെമ്പോ ട്രാവലറുകളും 177 ജീപ്പുകളും 123 മറ്റു വാഹനങ്ങളും …

ചക്ക പറിക്കാൻ പ്ലാവിൽ കയറിയ മധ്യവയസ്ക്കൻ വീണു മരിച്ചു

കാസർകോട്: ചക്ക പറിക്കാൻ പ്ലാവിൽ കയറിയ മധ്യവയസ്കൻ വീണു മരിച്ചു. കയ്യൂർ – ചീമേനി പഞ്ചായത്തിലെ ചെറിയാക്കര കാവുങ്കൽ ബാലചന്ദ്രൻ (64) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും ചക്ക പറിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറി യിൽ.ഭാര്യ: പുഷ്പവല്ലി. മക്കൾ: നിതിൻകുമാർ ( ഗൾഫ് ), മിഥുൻ കുമാർ (കപ്പൽ ). സഹോദരങ്ങൾ ശ്രീധരൻ മാസ്റ്റർ (ചായ്യോത്ത്), നാരായണി, പരേതനായ …

10 വർഷം മുമ്പ് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ സ്കൂൾ ശുചി മുറിയിൽ നിന്നു 204 ലിറ്റർ മദ്യം പിടിച്ചു

പാട്ന:2016 ഏപ്രിൽ അഞ്ചിന് സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ബിഹാറിലെ ബഗുസാരായ് ജില്ലയിലെ സിസ്വയിലെ സ്കൂൾ ശുചിമുറിയിൽ നിന്ന് 204 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തു. സ്കൂളിലെ ഒരു നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ വിട്ട് ലക്കില്ലാതെ വീട്ടിലെത്തിയത് കണ്ട് അമ്പരന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടത്. വീട്ടുകാർ ഉടൻ സ്കൂളുമായി ബന്ധപ്പെട്ടു. ഹെഡ്മാസ്റ്റർ മദ്യപിച്ച കുട്ടിയുടെ സഹപാഠികളോട് വിവരങ്ങൾ അന്വേഷിച്ചു. അവരാണ് സ്കൂൾ കെട്ടിടത്തിന് പിന്നിലെ പഴയ ശുചിമുറിയിൽ മദ്യം സൂക്ഷിച്ചിട്ടുള്ള വിവരം …

തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.പത്തനംതിട്ട ഏഴംകുളം അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകളില്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

പാലക്കാട്ടുനിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരിയെ ചിക്കമംഗളൂരുവില്‍ കാണാതായി

പാലക്കാട്: കടമ്പഴിപ്പുറത്ത് നിന്നു കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരിയെ ചിക്കമംഗളൂരുവില്‍ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് കാണാതായതെന്ന് പറയുന്നു. പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് നന്ദന വിനോദയാത്രയ്ക്ക് പോയത്. കുന്നിന്‍ മുകളില്‍ എത്തിയപ്പോഴാണ് നന്ദന കൂടെയില്ലെന്ന വിവരം ഒപ്പമുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചിക്കമംഗളൂരു റൂറല്‍ പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ വനമേഖലയില്‍ തിരച്ചില്‍ നടത്തി വരികയാണ്. മലനിരകളിലെ കനത്ത മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് …

മലയാളികള്‍ക്ക് റെയില്‍വേയുടെ വിഷു കൈനീട്ടം; ആറ് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; കാസര്‍കോട് അടക്കം സ്‌റ്റോപ്പുകള്‍

ചെന്നൈ: മലയാളികള്‍ക്ക് റെയില്‍വേയുടെ വിഷു കൈനീട്ടം. ആറ് സ്പെഷ്യല്‍ ട്രെയിനുകളാണ് വിഷു പ്രമാണിച്ച് റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നിന്ന് ബുധനാഴ്ച മുതല്‍ മംഗളൂരുവിലേയ്ക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇന്നുരാത്രി 11:55 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് നാളെ വൈകിട്ട് നാലുമണിക്ക് മംഗളൂരു ജംഗ്ഷനില്‍ എത്തുന്ന രീതിയിലാണ് 06127 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ ഒന്‍പതിന് മംഗളൂരു ജംഗ്ഷന്‍ – ചെന്നൈ എഗ്മോര്‍ 06128 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ …

കാട്ടിനുള്ളില്‍ യുവാവിനെ ഭാര്യയുടെ കാമുകനും സഹായികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു;കൊലയില്‍ നടുങ്ങി 5 വയസ്സുകാരനായ മകന്‍

തിരുപ്പതി: ഒളിച്ചോടിയ ഭാര്യയെ കണ്ടെത്താനിറങ്ങിയ യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധിയെ(45) ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും തലക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ടാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അഞ്ച് വയസുകാരനായ മകന്‍ സന്ദീപിന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം നടന്നത്. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഭയന്ന കുട്ടി ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചതിനാലാണ് …

വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനിലെ വാമന അന്തരിച്ചു

കാസര്‍കോട്: വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനിലെ അനാദിക്കട ഉടമ ബോര്‍ക്കളയിലെ വാമന (56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി കാരവല്‍ ഏജന്റുകൂടിയായിരുന്നു വാമന. ഭാര്യ: മീനാക്ഷി. മക്കള്‍: പ്രീതിക, കൃതിക. സഹോദരങ്ങള്‍: മഹാബലഷെട്ടിഗാര്‍, വസന്ത ഷെട്ടിഗാര്‍, സരോജിനി, ഗീത.

ഇസ്സത്ത് നഗറില്‍ സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 19കാരന്‍ മരിച്ചു, മുഹമ്മദ് നിഹാലിനെ മരണം തട്ടിയെടുത്തത് പ്ലസ്ടു പരീക്ഷാഫലം വരും മുമ്പെ

കാസര്‍കോട്: സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സിഎച്ച് മന്‍സിലിലെ അബ്ദുല്‍ റസാഖ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (19) ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഉളിയത്തടുക്ക, ഇസത്ത് നഗറിലാണ് അപകടം. മുഹമ്മദ് നിഹാല്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഥാറിടിച്ചാണ് അപകടമുണ്ടായത്. ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുകയായിരുന്നു മുഹമ്മദ് നിഹാല്‍. ഇതിനിടയില്‍ വിദ്യാനഗറിലെ …

ചെങ്കള, സന്തോഷ് നഗറില്‍ കമ്പി ദേഹത്തു വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് അണങ്കൂര്‍ , കൊല്ലമ്പാടി സ്വദേശി

കാസര്‍കോട്: എയ്സ് വാഹനത്തില്‍ നിന്നു കമ്പി ഇറക്കുന്നതിനിടയില്‍ ദേഹത്തു വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട്, അണങ്കൂര്‍, കൊല്ലമ്പാടിയില്‍ താമസക്കാരനായ അഷ്റഫ് (56) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെയാണ് സംഭവം. ചെങ്കള, സന്തോഷ് നഗറിലെ നിര്‍മ്മാണ സൈറ്റിലേയ്ക്ക് തന്റെ എയ്‌സ് വണ്ടിയില്‍ കമ്പി ലോഡുമായി എത്തിയതായിരുന്നു അഷ്റഫ്. കമ്പി ഇറക്കുന്നതിനായി വണ്ടിയുടെ സൈഡ് തുറക്കുന്നതിനിടയില്‍ കമ്പിക്കെട്ട് ദേഹത്തേയ്ക്ക് വീഴുകയായിരുന്നുവെന്നു പറയുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.ചെമ്മനാട്ടെ പരേതരായ മുഹമ്മദ് കുഞ്ഞി …