വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ശമ്പള പരിഷ്കരണം മുതൽ ക്ഷേമ പെൻഷൻ വരെ, വിഡി മാജിക്‌ ഉണ്ടാകുമോ?

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍. ആര്‍ ശങ്കര്‍, സി അച്ച്യുതമേനോന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരാണ് മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. രാവിലെ 9 മണിയോടെ ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളത്തിന്റെ സാമ്പത്തിക ആരോ​ഗ്യം മോശമാണെന്ന് കാണിക്കുന്ന ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുന്ന ബജറ്റായതിനാൽ പ്രതീക്ഷകൾ ഏറെയാണ്. തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ള തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയ്ക്ക് …

കാറിൽ എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; മർദ്ദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചു, സംഘത്തെ കണ്ടെത്താൻ അന്വേഷണം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. പൂവച്ചൽ സ്വദേശി ഗിരീഷിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് പൂവച്ചല്‍ ജംഗ്ഷനില്‍ നിന്നാണ് മുത്തൂറ്റ് ബാങ്ക് മാനേജറെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം റോഡില്‍ ഇറക്കി വിടുകയായിരുന്നു. കള്ളിക്കാട് ബ്രാഞ്ചില്‍ നിന്ന് ഒരുമാസം മുന്‍പാണ് ഗിരീഷ് പൂവച്ചല്‍ ബ്രാഞ്ച് മാനേജറായി എത്തിയത്. വൈകിട്ട് ബാങ്കില്‍ നിന്ന് വീട്ടിലേക്കിറങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം ഇയാളെ തടഞ്ഞ് വെച്ചത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. …

ആൺസുഹൃത്ത് മർദിച്ചു; കണ്ണൂർ സർവകലാശാലയിലെ അധ്യാപിക ജീവനൊടുക്കി, യുവാവിനെതിരെ കേസ്

കണ്ണൂർ: പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപിക പാനൂർ വള്ളങ്ങാട്ടെ ആദിത്യ അനിൽകുമാർ(28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ അധ്യാപികയെ പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മരണപ്പെട്ടു. ആൺസുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് യുവാവിനെതിരെ കേസ് എടുത്തു. കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ജി7 പ്രതിഷേധം: ഫ്രാൻസിൽ നടക്കുന്നh ജി7 ഉച്ചകോടിക്കെതിരെ ജനീവയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ​​ഏറ്റവും വലിയ തന്ത്രപ്രധാനമായ മുന്നേറ്റത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും സമാധാന ചർച്ചകൾക്കായുള്ള പ്രാഥമിക ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 60 ദിവസത്തെ ഔദ്യോഗിക ചർച്ചക്കു തുടക്കമായി.​ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങൾക്കെതിരെ യു.എസ് ഏർപ്പെടുത്തിയിരുന്ന കപ്പൽ ഗതാഗത ഉപരോധം നീക്കി.​ഈ വാരാന്ത്യത്തോടെ സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സാങ്കേതിക-ആണവ ചർച്ചകൾ ആരംഭിക്കും. …

കൊല്ലപ്പെട്ട യുവതിയും വിനോദ് കുമാറും ദീർഘകാലമായി പ്രണയത്തിൽ; അകന്നതോടെ കൊലയ്ക്ക് കാരണമായി; ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ആസൂത്രിതം

പത്തനംതിട്ട: ഗവിയില്‍ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസില്‍ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടന്നിരുന്നു. യുവതിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ വനമേഖലയില്‍ കുടില്‍കെട്ടി താമസിക്കുകയും ചെയ്തിരുന്നു. ഗവി-മീനാര്‍ …

കൊല്ലത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ തന്ത്രത്തില്‍ അടിച്ചുമാറ്റിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം, പ്രതി പിടിയില്‍

കൊല്ലം: ജ്വല്ലറിയില്‍ നിന്ന് 22 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കടത്തിയ ജീവനക്കാരന്‍ പിടിയില്‍. ഈ സ്ഥാപത്തില്‍ 18 വര്‍ഷമായി ജോലിചെയ്യുന്ന പ്രശാന്ത് എന്ന ജീവനക്കാരനാണ് സ്വര്‍ണം മോഷ്ടിച്ചത്. കൊല്ലത്തെ തൃശൂര്‍ ജ്വല്ലറിയിലാണ് സംഭവം. ആഭരണങ്ങളുടെ പവനില്‍ വ്യത്യാസം ശ്രദ്ധയില്‍പെട്ടതോടെയാണ് ഉടമയ്ക്ക് ജീവനക്കാരില്‍ സംശയം തോന്നിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പാക്കി. ഇതോടെ ജ്വല്ലറി ഉടമ ഹസിനയുടെ മകനായ ആസിഫ് നജീബ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി …

റഷ്യയെ നടുക്കി യുക്രെയ്‌ന്റെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം; എണ്ണശുദ്ധീകരണ ശാലയില്‍ തീപിടുത്തം; വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോ: റഷ്യയെ നടുക്കി യുക്രൈനിന്റെ വന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചു. മോസ്‌കോയിലെ വിവിധ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. 200 ഓളം ഡ്രോണുകള്‍ റഷ്യന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് ആകാശത്തേക്ക് ഉയര്‍ന്ന് കട്ടിയുള്ള പുക ഉയരുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 194 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മോസ്‌കോ മേയര്‍ അറിയിച്ചു. എണ്ണശുദ്ധീകരണ …

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി; 2.6 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുയുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 2.6 കിലോ കഞ്ചാവ് കണ്ണവം പൊലീസ് പിടികൂടി. സംഭവത്തില്‍ ചെറുവാഞ്ചേരി കുന്നിന് താഴെ സ്വദേശികളായ മുഹമ്മദ് അക്ബര്‍ (37), ടി.ഹാരിസ് എന്നിവരെ എസ്.ഐ കെ.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കഞ്ചാവ് വേട്ട നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലുള്‍പ്പെട്ട ആളാണ് അക്ബര്‍. ഇയാളുടെ വീട്ടില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലെ അലമാരയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളെ …

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്; കാര്‍ പൊലീസ് വാഹനത്തിലും ഇടിച്ചു

കാസര്‍കോട്: വാഹനപരിശോധനക്കിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിലും കാര്‍ ഇടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് ഐങ്ങോത്ത് പെട്രോള്‍ പമ്പിന് സമീപം ആണ് അപകടം. പൊലീസുകാരായ സൂരജ്, അലോഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പട്രോളിങിന്റെ ഭാഗമായി ദേശീയപാതയില്‍ വാഹനപരിശോധന നടത്തിവരികയായിരുന്നു പൊലീസ്. അതിനിടെ നിയന്ത്രണം വിട്ടെത്തിയ കാര്‍ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിച്ചു കയറുകയായിരുന്നു.

മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; ആള്‍ക്കൂട്ടം ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കാറിനുള്ളിലിട്ട് ചുട്ടുകൊന്നു. കോറിയ ജില്ലയിലെ സോന്‍ഹട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നൗഗൈന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.ബിജെപി നേതാവും മുന്‍ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി …

‘പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയും’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും ടിവികെ സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യനയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയിന്റെ പ്രസ്താവന. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ തമിഴ്‌നാട് മുന്നോട്ടുവച്ചത്.മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുമായി നടപടികള്‍ കൈക്കൊള്ളുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ …

അവയവ കടത്ത്; മുഖ്യപ്രതി നജീബിന്റെ വീട്ടിലും ഇഡി പരിശോധന

കാസര്‍കോട്: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കാസര്‍കോടും ഇഡി സംഘം പരിശോധന നടത്തുന്നു.കേസിലെ പ്രധാന സൂത്രധാരനും കല്ലട്രാസ് മെഡിക്കല്‍ ടൂറിസം സ്ഥാപനത്തിന്റെ ഉടമയുമായ നജീബിന്റെ കളനാട്ടെ വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. വ്യാഴാഴ്ച അതിരാവിലെ തന്നെ സംഘം ഇവിടെയെത്തിയിരുന്നു. അവയവ കടത്തുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്. …

സുഡാനില്‍ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോട്ടയം: പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 54 കാരിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇവരെ പിന്നീട് മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പാല വലവൂര്‍ സ്വദേശിനിയാണ്.സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ല.ആരോഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. സുഡാനില്‍ നിന്ന് വരുന്നവര്‍ക്ക് എബോള രോഗലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എബോളയാണെന്ന സംശയം മാത്രമാണ് …

20 ലിറ്റര്‍ ചാരായവുമായി റോഡരികില്‍; മാലക്കല്ല് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി

കാസര്‍കോട്: 20 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. മാലക്കല്ല് സ്വദേശിയും പെരുമ്പച്ചാലിലെ വാടക വീട്ടിലെ താമസക്കാരനുമായ സനീഷ് സൈമണി(36)നെയാണ് ഹോസ്ദുര്‍ഗ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിഎച്ച് നസീബും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കള്ളാര്‍ പെരുമ്പച്ചാലില്‍വച്ചാണ് ഇയാള്‍ പിടിയിലായത്. 20 ലിറ്റര്‍ ചാരായവുമായി ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് ചാരായ കടത്ത് വ്യക്തമായത്. തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് പ്രതിയെ റേഞ്ച് ഓഫീസിലെത്തിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കൃഷ്ണ, സിഇഒമാരായ സനല്‍ കുമാര്‍, ശുഭ, ഡ്രൈവര്‍ സുധീര്‍ …

അനുവാദമില്ലാതെ യുവതിയുടെ ചിത്രം ഫോണില്‍ സ്റ്റാറ്റസ് വച്ചു; ചോദിക്കാന്‍ ചെന്ന യുവതിയെ അക്രമിച്ചു, യുവാവിനെതിരെ കേസ്

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോ സ്റ്റാറ്റസ് വച്ചത് ചോദിക്കാനെത്തിയ യുവതിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അച്ചാംതുരുത്തിയിലെ 37കാരിയാണ് പരാതിക്കാരി. സംഭവത്തില്‍ അച്ചാംതുരുത്തി സ്വദേശി സനൂപിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. കൈക്കുപിടിച്ച് കൈ കൊണ്ട് മൂക്കിനും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കണ്ട യുവതി അപ്പോള്‍ തന്നെ ചോദിക്കാന്‍ സനൂപിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ അന്തസ്സിന് മാനഹാനിവരുന്ന വിധം ഫോട്ടോ സ്റ്റാറ്റസ് …

അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി പരിശോധന; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ അവയവ കച്ചവടവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന. അവയവ കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുടെ പങ്കും കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.കൊല്ലം പുളിയത്തുമുക്ക് സ്വദേശിനിയായ ശ്രീജയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സൂചനയുണ്ട്. അവയവ കച്ചവട കേസിലെ മുഖ്യപ്രതി …

നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ

കോയമ്പത്തൂർ: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി. അനു കീർത്തന എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. മുൻപ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. മൂന്നാം തവണയും പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു. അതിനിടെയാണ് ചോദ്യ ചോർച്ചയുണ്ടായത്. തുടർന്ന് വീണ്ടുമൊരു പരീക്ഷ എഴുതേണ്ടി വരുന്നതിലുള്ള മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടി. ഈ മാനസിക സമ്മർദമാണ് വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ നീറ്റ് …

ദേശീയ പഞ്ചഗുസ്തി മത്സരം; ഗോൾഡ് മെഡൽ നേടി നീലേശ്വരം ചാത്തമത്തെ ആദർശ്

കാസർകോട്: ബംഗളൂരുവിൽ നടന്ന ആറാമത് ബി സി എ ഐ നാഷണൽ പഞ്ചഗുസ്തി മത്സരത്തിൽ ഗോൾഡ് മെഡൽ നേടി നീലേശ്വരം ചാത്തമത്തെ ആദർശ്. 95 കിലോഗ്രാം യൂത്ത് ലെഫ്റ്റ് ഹാൻഡ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടി ദേശീയ ചാമ്പ്യനായത്. ഈ നേട്ടത്തോടെ ജപ്പാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഈ നേട്ടം നാടിനും കായിക രംഗത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.ചാത്തമത്ത് ബ്രദേഴ്സ് ക്ലബ്ബിന്റെ കബഡി താരവുമാണ് ആദർശ്. ചാത്തമത്തെ ഒട്ടിൽ രജി-ശുഭ …