നിത്യാനന്ദ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പൽ,  ലക്‌ചറർ നിയമനങ്ങൾ റദ്ദാക്കി; റദ്ദാക്കിയത് യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനാൽ

കാസർകോട്‌: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പാൾ, ലക്‌ചറർ നിയമനങ്ങള്‍ റദ്ദാക്കി. പ്രിന്‍സിപ്പാള്‍ സെബാസ്റ്റ്യൻ തോമസ്‌, ഇലക്‌ട്രിക്കൽ ലക്‌ചറർ ഷൈജിജോസ്‌, ട്രേഡ്‌സ്‌മാൻ രാഹുൽ, വാച്ചുമാനായ ജിതേഷ്‌ എന്നിവരുടെ നിയമനമാണ്‌ എ ഐ സി ടി ഇ റദ്ദാക്കികൊണ്ട്‌ ഉത്തരവിറക്കിയത്‌.ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രയുടെ കീഴിലാണ്‌ നിത്യാനന്ദ പോളിടെക്‌നിക്ക്‌ കോളേജ്‌. പ്രവര്‍ത്തിക്കുന്നത്‌. 2021ല്‍ മാനേജ്‌മെന്റിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ സെക്രട്ടറിയായ ടി പ്രേമാനന്ദനെയും മറ്റു ഭാരവാഹികളെയും അവഗണിച്ചുകൊണ്ടു പോളിടെക്‌നിക്ക്‌ കോളേജിന്‍റെ അന്നത്തെ ഗവേണിംഗ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ കെ എല്‍ നിത്യാനന്ദ …

ഒരിക്കൽ ചന്ദനമരം മുറിച്ച പള്ളിപറമ്പിലേക്ക് വീണ്ടും  ചന്ദനം തേടി കള്ളനെത്തി; കാത്തിരുന്ന് പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

മലപ്പുറം: ചന്ദനമരം മോഷ്ടിച്ച പറമ്പിൽ അറക്കവാൾ സൂക്ഷിച്ച് വീണ്ടും  മോഷ്ടിക്കാനെത്തിയ ആളെ  നാട്ടുകാർ കാത്തിരുന്നു പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.മലപ്പുറം എടയൂരില്‍ പള്ളി പറമ്പിൽ നിന്ന് ചന്ദനമരം മുറിക്കാനെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. ഇയാളെ പിന്നീട്  വളാഞ്ചേരി പൊലീസിന് കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്‍റെ അധീനതയിലുള്ള ഭൂമിയിൽ രണ്ടാഴ്ച മുമ്പ് ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു. വളാഞ്ചേരി …

വീണ്ടും ന്യൂന മര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് അടക്കം 12 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴക്കും, ഇന്ന് ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട് …

അമ്മക്ക് ഒപ്പം ജ്വല്ലറിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ജ്വല്ലറി ഉടമക്ക് മർദ്ദനം;കേസ്സെടുത്ത് പൊലീസ്

മംഗളൂരു: അമ്മക്കൊപ്പം ജ്വല്ലറിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ജ്വല്ലറി ഉടമയെ അമ്മയും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തു.കർണാടകയിലെ ചിക്മംഗളൂരു തരികെരെ ടൗണിലെ എം.ജി റോഡിലെ ജ്വല്ലറിയിലാണ് സംഭവം. ജ്വല്ലറി ഉടമയായ അമീറിനാണ് മർദ്ദനമേറ്റത്.മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.സംസാരിക്കാനെന്ന വ്യാജേന പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.ഉടനെ പെൺകുട്ടി ഇക്കാര്യം അമ്മയോട് പറയുകയും അമ്മ ചെരിപ്പൂരി അടിക്കുകയും ചെയ്തു.പിന്നാലെ നാട്ടുകാരും പ്രതിയെ ആക്രമിച്ചു. ആൾക്കൂട്ട ആക്രമണത്തിന്‍റെ വീഡിയോ ആണ് …

പൊലീസ് സ്റ്റേഷനില്‍ നിന്ന് മണ്ണുമാന്തി യന്ത്രം കടത്തി; സംഭവത്തിന് കൂട്ടുനിന്ന എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കടത്തിയ സംഭവത്തില്‍ എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റുചെയ്തു. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തോട്ടുമുക്കം സ്വദേശിയായിരുന്ന സുധീഷ് (30) എന്നയുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനില്‍ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. ഇതു കണ്ടെത്തുന്നതില്‍ പൊലീസിനു വീഴ്ച സംഭവിച്ചിരുന്നു. യുവാവിന്റെ മരണത്തില്‍ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്താണ് …

നടുവളച്ച ഇരുത്തം, നടത്തം, അമിത സമയം  സ്ക്രീൻ  നോട്ടം; നിങ്ങള്‍ക്കും വരാം ടെക്സ്റ്റ്-നെക്ക് സിൻഡ്രോം

വെബ്ബ് ഡെസ്ക് : സ്‌ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ഇരിക്കുകയോ തല കുനിച്ച് ഫോൺ സ്‌ക്രോൾ ചെയ്ത് കൊണ്ടേ ഇരിക്കുകയോ ചെയ്യുന്നത് പലരിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജോലിസ്ഥലത്തെ അനുചിതമായ ഇരിപ്പിട ക്രമീകരണം കാരണം, നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ആളുകൾ ഇരയാകുന്നു. ടെക്‌സ്‌റ്റ്-നെക്ക് സിൻഡ്രോം എന്നത് അങ്ങനെ ഒരു രോഗാവസ്ഥയാണ്. തല ഒരു നീണ്ട കാലയളവിലേക്ക് മുന്നോട്ട് കുനിക്കുന്നതിലൂടെ കഴുത്തില്‍ ആവർത്തിച്ചുണ്ടാകുന്ന സമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്ന രോഗമാണിത്. കഴുത്തിലെ പേശികൾ മുറുകുന്ന സ്ഥിതിയില്‍ എത്തി, ഭാവിയില്‍ നട്ടെല്ലിന്റെ …

കാസര്‍കോട് തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്നു വൈകും; കാരണമിതാണ്

കാസര്‍കോട്: തിരുവനന്തപുരത്തു നിന്ന് എത്തേണ്ട ട്രെയിന്‍ വൈകി ഓടുന്നതിനാല്‍ ടി നമ്പര്‍ 20633 കാസര്‍കോട് നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ വരെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകിമാത്രമേ പുറപ്പെടൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 14.30-ന് കാസര്‍കോടുനിന്ന് പുറപ്പെടേണ്ട ട്രെയിന്‍ വൈകീട്ട് 4.15 നു പുറപ്പെടും.

സ്വവർഗ്ഗാനുരാഗികൾക്ക് നിരാശ;രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി; അഞ്ച് അംഗ ബെഞ്ചിൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചത് 2 പേർ മാത്രം

ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.സ്വവർഗ്ഗ വിവാഹങ്ങൾ നിയമപരമാക്കണമെന്ന ഹർജി 3 ജസ്റ്റിസുമാരുടെ വിയോജിപ്പോടെ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും, ജസ്റ്റിസ് കൗളുമാണ് സ്വവർഗ്ഗ വിവാഹം ആകാം എന്നതിനോട് യോജിച്ചത്.ബഞ്ചിലെ മറ്റ് മൂന്ന് ജഡ്ജിമാർ ആവശ്യം തള്ളി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവർ സ്വവർഗ്ഗ വിവാഹത്തോട് വിയോജിച്ചു.ഇതുമായി ബന്ധപ്പെട്ട് ഏറെ വാദ പ്രതിവാദങ്ങൾ ബഞ്ചിൽ നടന്നു. വിവാഹം എല്ലാക്കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒരു സ്ഥാപനമാണെന്ന് …

ജില്ലയുടെ പേരുണ്ടായ കാഞ്ഞിരമരത്തെ ഔദ്യോഗിക വൃക്ഷമാക്കി;പക്ഷിയായി വെള്ളവയറൻ കടൽപരുന്ത്; ഇതിന് പുറമെ സ്വന്തം ജീവിയും പുഷ്പവും ഉള്ള ജില്ലയായി കാസർകോട്

കാസര്‍കോട്:  കാസർകോട് ജില്ലയ്ക്ക് ഇനി സ്വന്തം പുഷ്പവും പക്ഷിയും വൃക്ഷവും. ജില്ലാ പഞ്ചായത്തിന്‍റെ  ആഭിമുഖ്യത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ‍ വൃക്ഷവും, പക്ഷിയും, ജില്ലാ ജീവിയും സംബന്ധിച്ച പ്രഖ്യാപനം രാജ്യത്ത് തന്നെ ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കാഞ്ഞിരമാണ്  കാസർകോടിന്‍റെ  ഔദ്യോഗിക വൃക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസർകോട് എന്ന സ്ഥലനാമം ഉണ്ടായത്. അത് കണക്കിലെടുത്താണ് കാഞ്ഞിരത്തെ   ജില്ലാ വൃക്ഷമാക്കിയത്. …

കിഴക്കേമുറിയില്‍ അശ്വിന്റെ ഓര്‍മകള്‍ ജ്വലിക്കും; ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വീരമൃത്യുവരിച്ച ധീര ജവാന് വീട്ടുവളപ്പില്‍ സ്മാരകം ഉയര്‍ന്നു

കാസര്‍കോട്: അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വീരമൃത്യുവരിച്ച കിഴക്കേമുറിയിലെ കെ വി അശ്വിന് വീട്ടുവളപ്പില്‍ സ്മാരകം ഉയര്‍ന്നു. അശ്വിന്റെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. നാടിന്റെ നിറസാന്നിധ്യമായിരുന്ന അശ്വിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കുടുംബമാണ് സ്മാരകം നിര്‍മിച്ചത്. സൈന്യത്തിലെ ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കല്‍ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയില്‍ അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ഹെലികോപ്റ്റര്‍യാത്രക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ടാണ് അശ്വിന്‍ മരിച്ചത്. അവധി ദിവസങ്ങളില്‍ നാട്ടിലെത്തിയാല്‍ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവസാനിധ്യമായിരുന്നു അശ്വിന്‍. പ്രദേശത്തെ നിറസാനിധ്യമായിരുന്ന അശ്വിന് ചെറുപ്രായത്തില്‍തന്നെ …

കാന്‍സറിനോടുള്ള പോരാട്ടം ഫലം കണ്ടില്ല; 26ാം വയസില്‍ മരണത്തിന് കീഴടങ്ങി മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥി ഷെരിക

മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥിയും ഇരുപത്തിയാറുകാരിയുമായ ഷെരിക ഡി അര്‍മാസ് അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനോടുള്ള പോരാട്ടത്തിനിടയിലാണ് ഷെരിക മരണമടഞ്ഞത്. ഷെറിക ഡി അര്‍മാസിന് കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിയിരുന്നു. രണ്ടുവര്‍ഷമായി സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. മോഡലിങ് പാഷനായി കൊണ്ടുനടന്നിരുന്ന ഷെരിക സാമൂഹികസേവനങ്ങളിലും മുന്നിട്ടുനിന്നിരുന്നു. 2015-ല്‍ ഉറുഗ്വേയേ പ്രതിനിധീകരിച്ച് ലോകസുന്ദരി മത്സരത്തില്‍ പങ്കെടുത്തയാളാണ് ഷെരിക. ചൈനയില്‍ സംഘടിപ്പിച്ച മിസ് വേള്‍ഡ് മത്സരത്തില്‍ പതിനെട്ടു വയസ്സു പ്രായമുള്ള ആറുപേരില്‍ ഒരാളായിരുന്നു ഷെരിക. കുട്ടികളുടെ കാന്‍സറുമായി ബന്ധപ്പെട്ട സംഘടനകളിലും അവര്‍ …

സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിലായി. ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് ചേവായൂര്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ അഖിലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കക്കോടി സ്വദേശികളായ ഷൈജു കെ പി എന്ന ഗോപി(43), …

ഭാര്യയോട് സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ്

മംഗളൂരു: ഭാര്യയോട്  തൻ്റെ സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട യുവാവിനെതിരെ കേസ്സെടുത്ത് കർണാടക പൊലീസ്.ബംഗളൂരു അമൃതഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ആവശ്യം നിരസിച്ചതിന് പിന്നാലെ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മംഗളൂരു സ്വദേശിനിയാണ് പരാതിക്കാരി. 2007ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. അടുത്തിടെ ഭർത്താവിൻ്റെ വാട്സ് ആപ് ചാറ്റുകൾ ഭാര്യ കാണാനിടയായി.ഇതിൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും ഭർത്താവ് സുഹൃത്തുക്കളുമായി പങ്കുവെച്ചതായി കണ്ടെത്തി.കൂടാതെ ലൈംഗികത്തൊഴിലാളികളുമായി ഉള്ള ചാറ്റുകളും ഫോണിൽ ഉണ്ടായിരുന്നു. ഇക്കാര്യം യുവതി രക്ഷിതാക്കള …

സ്വവർഗ വിവാഹത്തിന് നിയമ സാധുത ഉണ്ടാകുമോ?  നിർണ്ണായക സുപ്രീം കോടതി  വിധി  ഇന്ന്

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹരജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.ഇക്കാര്യത്തില്‍ പത്തിലേറെ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കുന്ന നിയമം 2018ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കിയിരുന്നില്ല. സ്വത്തു കൈമാറ്റം, ബാങ്ക് അക്കണ്ട് നോമിനിയെ നിശ്ചയിക്കല്‍, സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം എന്നിവയിലൊന്നും സ്വാഭാവികമായും ഇവര്‍ക്ക് നിയമപരമായി അവകാശമില്ല. ഇതോടെയാണ് നിയമം മുഖേന, …

വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു; കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെതിരെ കേസ് കൊടുത്ത് കേരളാ കോണ്‍ഗ്രസ് നേതാവ്; നല്‍കാനുള്ളത് 5 ലക്ഷം രൂപ

കാസര്‍കോട്: അഞ്ചു ലക്ഷം രൂപയുടെ വണ്ടിചെക്ക് നല്‍കി വഞ്ചിച്ചതായി കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിനെതിരെ തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.പി.ജോസഫ്. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായം കേസ് ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 19 ന് ഹാജരാകാന്‍ പി.കെ.ഫൈസലിന് സമന്‍സ് അയച്ചിട്ടുണ്ട്. 2022 നവംബര്‍ 28 ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. ജോസഫില്‍ നിന്നും 10 ലക്ഷം രൂപ ഒരു മാസത്തെ കാലാവധിയിലാണ് പി.കെ.ഫൈസല്‍ കടം വാങ്ങിയത്. …

ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 4 കോളേജ് വിദ്യാ‍ർത്ഥികൾ മുങ്ങിമരിച്ചു;അപകടം തൃശ്ശൂർ പുത്തൂരിലെ കൈനൂർ ചിറയിൽ

തൃശ്ശൂർ: തൃശ്ശൂർ പുത്തൂരിൽ  ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മണലിപ്പുഴ കൈനൂർ ചിറയിൽ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്.തൃശ്ശൂർ സെന്‍റ് തോമസ്  കോളേജിലെ 3 വിദ്യാർത്ഥികളും സെന്‍റ് അലോഷ്യസ് കോളേജിലെ ഒരു വിദ്യാർത്ഥിയുമാണ് അപകടത്തിൽപ്പെട്ടത്.സെന്‍റ് തോമസ് കോളേജ് വിദ്യാർത്ഥികളായ അർജ്ജുൻ അലോഷ്യസ്,നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരും എൽതുരുത്ത് സെന്‍റ് അലോഷ്യസ് കോളേജില അബി ജോണുമാണ് മരിച്ചത്.സംഘമായി ചിറ കാണാനെത്തി കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ടാണ് അപകടമുണ്ടായത്.കയത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേരും മുങ്ങുകയായിരുന്നു.ഉച്ച …

ഹണി ട്രാപ്പ് ആരോപിച്ച് യുവതിയെ ചെരിപ്പ് മാല അണിയിച്ച് നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായത് ഹണിട്രാപ്പിന് ഇരയായ ആൾ;മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതം

മംഗളൂരു:കർണാടകയിലെ ബൽഗാവിയിൽ ഹണി ട്രാപ്പിംഗ് ആരോപിച്ച് സ്ത്രീയെ ചെരുപ്പ് മാലയണിയിച്ച് നടത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു.  അർജുന ഗുണ്ടവ്വഗോൾ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ ആക്രമിച്ച മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അർജ്ജുന ഗുണ്ടവ്വോളിനെയാണ് സ്ത്രീ ഹണിട്രാപ്പിൽ പെടുത്തിയത് എന്നാണ് ആരോപണം. ഇയാൾ തന്‍റെ കൂട്ടാളികളോടൊപ്പം ഇവരുടെ വസതിയിൽ അതിക്രമിച്ച് കയറി ചോദ്യം ചെയ്യുകയും  പിന്നീട് കൂട്ടാളികൾ യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ചെരുപ്പ് മാല അണിയിച്ച് നഗരത്തിലൂടെ നടത്തിച്ചു. ഗോകാക്ക് …

കോൺവെന്‍റിൽ 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ:ആലപ്പുഴയിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥിനിയെ കോൺവെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനൂർ ഉളുന്തിയിലെ കോൺവെന്റിലാണ്  പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.