ആശുപത്രിയിലേക്ക് പോയ യുവതിയെ നാലുദിവസമായി കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ തെക്കേപ്പറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യെ നാലു ദിവസമായി കാണാനില്ലെന്ന് പരാതി. ശനിയാഴ്ച പുലർച്ചെ താലൂക്കാശുപത്രിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0 4 9 5 22222 4 0 , 9 4 9 7 9 7 5 7 1 6 , …

നേപ്പാളിൽ 157 മരണം, കാണാമറയത്ത് 750ൽ അധികം പേർ; 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം സുരക്ഷിതർ, അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ 5 കാസർകോട് സ്വദേശികളും

കാസർകോട്: നേപ്പാൾ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ കുറഞ്ഞത് 157 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളികൾ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് സ്വദേശികൾ ഉൾപ്പെടുന്ന 36 അംഗ മലയാളി സംഘമാണ് നേപ്പാളിൽ കുടുങ്ങിയത്.പ്രളയത്തിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

നേപ്പാളിലെ തിബറ്റ് അതിർത്തി പ്രദേശങ്ങളിൽ (പ്രത്യേകിച്ച് രസുവ, നുവകോട്ട്, ധാഡിംഗ് ജില്ലകളിൽ) ഭോട്ടെ കോശി, തൃശൂലി നദികളിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയം വലിയ ദുരന്തം വിതച്ചു. നേപ്പാൾ-ടിബറ്റ് അതിർത്തി പ്രദേശത്തെ ഹിമാനി തടാകം പൊട്ടിത്തെറിച്ചാണ് യമുണ്ടായത്. പ്രളയത്തിൽ മരണസംഖ്യ 150 കടന്നു. മലയാളികളും തീർത്ഥാടകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ​ പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ, പ്രധാന റോഡുകൾ, പാലങ്ങൾ, ഹൈഡ്രോഇലക്ട്രിക് പവർ പ്ലാന്റുകൾ എന്നിവ ഒലിച്ചുപോയി. തിബറ്റിലെ കൈലാസ മാനസസരോവർ യാത്രയ്ക്കും ടൂറിസത്തിനുമായി …

ഓണദിനത്തിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം ഫാമിലേക്ക് കോഴികളെ ഇറക്കുന്നതിനിടെ

മലപ്പുറം: വെട്ടത്തൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്ന് ഇവര്‍ക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ …