ബര്‍ത്ത്‌ഡേ പാര്‍ട്ടിയിൽ ബീഫ് കറി ചോദിച്ച യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ചിക്കൻ കറി വിളമ്പിയ ആൾക്കെതിരെ കേസ്

കാസര്‍കോട്: അയല്‍ക്കാരന്റെ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെത്തിയ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമ്പലത്തുകര, മുണ്ടോട്ട്, കയ്യുള്ളക്കൊച്ചിയിലെ കെ പ്രജീവ(40)ന്റെ പരാതിയില്‍ അമ്പലത്തുകരയിലെ ഷാജുവിനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തത്.തിങ്കളാഴ്ച രാത്രി എട്ടേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുണ്ടോട്ട്, നന്ദപുരം അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിനു മുന്‍വശം സ്റ്റേജിനു താഴെ വച്ചാണ് അക്രമം നടന്നത്. പരാതിക്കാരനായ കെ പ്രജീവന്റെ നെഞ്ചത്തേയ്ക്കു ചവിട്ടുകയും നിലത്തേക്ക് മലര്‍ന്നു വീണപ്പോള്‍ നെഞ്ചിനു കുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. അയല്‍ക്കാരന്റെ മകളുടെ ബര്‍ത്ത്‌ഡേ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഹോർമുസ് കടലിടുക്കിലെ സംഘർഷം: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കാനുള്ള അമേരിക്കയുടെ ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യത്തിനിടെ സംഘർഷം. ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ച ഇറാനിന്റെ 7 ചെറിയ ബോട്ടുകൾ അമേരിക്കൻ സൈന്യം തകർത്തതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഈ സാഹചര്യത്തെ ഒരു “മിനി വാർ” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ​നയതന്ത്ര നീക്കങ്ങൾ: ഇറാനെതിരെ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് സഖ്യകക്ഷികളുമായി ചേർന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു. അതേസമയം ഇറാനുമായി പരോക്ഷമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. …

​ഹോർമുസ് കടലിടുക്കിൽ സംഘർഷം: അമേരിക്കൻ സൈനിക നീക്കം

വാഷിംഗ്ടൺ: ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഹോർമുസ് കടലിടുക്ക് ചരക്കുനീക്കത്തിനായി തുറന്നുനൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. ​യുഎഇയിൽ മിസൈൽ ആക്രമണം: യുഎഇയിലെ ഓയിൽ ഇൻഡസ്ട്രിയൽ മേഖലയിൽ നടന്ന ഡ്രോൺ/മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ തകർത്തതായി യുഎഇ അധികൃതർ അറിയിച്ചു. ​ഷിപ്പിംഗ് തടസ്സങ്ങൾ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ദക്ഷിണ കൊറിയൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് …

സംസ്ഥാനത്ത് താമര വിരിഞ്ഞത് ഇടത് കോട്ടകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് കോട്ടകളിൽ 3 താമരകൾ വിരിഞ്ഞു. ഇടതു കോട്ടകൾ എന്നറിയപ്പെടുന്ന കഴക്കൂട്ടത്തും ചാത്തന്നൂരും പുറമേ നേമത്തുമാണ് ബിജെപി സംസ്ഥാനത്ത് ചരിത്ര വിജയമുറപ്പിച്ചത്. സംസ്ഥാനത്തെ മറ്റ് ആറു മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞു. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയെ തോൽപ്പിച്ചു മണ്ഡലം പിടിച്ചെടുത്തു. കഴക്കൂട്ടത്ത് പരാജയപ്പെട്ടത് സി.പി.എം.നേതാവും മുൻമന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനാണ്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരനാണ് ഇവിടെ വിജയക്കൊടി പാറിച്ചത്. …

സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ;8 5,3 2 7 വോട്ട്

മലപ്പുറം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിനേടി – 8 5 3 2 7 വോട്ട്. മലപ്പുറം മണ്ഡലത്തിൽ മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു1, 31,632 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ കെ.ടി. മുജിബിനു46 3 0 5 വും എൻഡിഎയിലെ അശ്വതി ഗുപ്തകുമാറിന്9 1 2 7വും വോട്ടാണ് ലഭിച്ചത്. 1957ൽ മലപ്പുറം മണ്ഡലം നിലവിൽ വന്നത് മുതൽ മുസ്ലീം ലീഗ് ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021 ൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി വിജയം. 140 മണ്ഡലങ്ങളിൽ യു.ഡി.എഫിനു 102 സിറ്റ് ലഭിച്ചു. എൽ.ഡി.എഫ് – 35, എൻ.ഡി.എ.- 3. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണർ നിർദ്ദേശിച്ചു. പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് അധികാരത്തിലേക്ക് പിണറായി മന്ത്രിസഭയിലെ 21 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടു. വ്യവസായ മന്ത്രി പി. രാജീവ് പരാജയപ്പെട്ട പ്രമുഖരിൽ പ്പെടുന്നു. ​ബി.ജെ.പി മുന്നേറ്റം: കേരള നിയമസഭയിൽ ബി.ജെ.പി ഇത്തവണ 3 …

കേരളത്തില്‍ വിരിഞ്ഞത് മൂന്നു താമരകള്‍; കഴക്കൂട്ടവും നേമവും ചാത്തന്നൂരും ബി ജെ പിക്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളില്‍ ബി ജെ പി വിജയിച്ചു.നേമത്ത് മന്ത്രി ശിവന്‍ കുട്ടിയെ താല്‍പ്പിച്ച് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിച്ച് വി മുരളീധരനും വിജയിച്ചു. ചാത്തന്നൂരില്‍ ബി ബി ഗോപകുമാറാണ് വിജയിച്ചത്. 2016ല തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നു ഒ രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ല്‍ നേമം ബി ജെ പിക്ക് നഷ്ടപ്പെട്ടു .എങ്കിലും ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റു നേടിയാണ് പാര്‍ട്ടി കരുത്ത് കാട്ടിയത്.

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം

പയ്യന്നൂര്‍: എന്നും സി പി എമ്മിന്റെ ചെങ്കോട്ടയായിരുന്ന പയ്യന്നൂരില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം. 7487 വോട്ടിനാണ് സിറ്റിംഗ് എം എല്‍ എയായ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ മലര്‍ത്തിയടിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് പുറത്തു പോയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തിയതാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്ക് …

ഒന്നാം റൗണ്ട്: ധര്‍മ്മടത്ത് പിണറായിയും തൃക്കരിപ്പൂരില്‍ മുസ്തഫയും പിന്നില്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. 733 വോട്ടിന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. തൃക്കരിപ്പൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ പിന്നിലാണ്. ആദ്യ റൗണ്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ 1821 വോട്ടിന് മുന്നിലാണ്. സന്ദീപ് വാര്യര്‍ 5525 വോട്ടു നേടിയപ്പോള്‍ മുസ്തഫയ്ക്ക് 3704 വോട്ടുകള്‍ ലഭിച്ചു.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി കസേര മാറ്റേണ്ടിവരും ; പകരം ബെഞ്ചിടേണ്ട സ്ഥിതി വരും: ഗണേഷ് കുമാർ

കൊല്ലം : യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിക്ക് കസേര പോരാതെ വരുമെന്നും പകരം ബെഞ്ച് ഇടേണ്ടി വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയാവാൻ ആറുപേർ ആ പാർട്ടിയിൽ ഇപ്പോൾ കച്ചകെട്ടി നിൽപ്പുണ്ട്. ഇതിനുപുറമേ മന്ത്രിമാരാവാൻ കോൺഗ്രസിലെ ജേതാക്കൾ എല്ലാം ഒരുങ്ങുമെന്ന് ഉറപ്പാണ്. അതിനൊപ്പം പ്രൈവറ്റ് സെക്രട്ടറിമാരാകാനും ഓരോരുത്തർ ഓരോ പണികളുമായി വേദി നിറയുന്നു. പത്തനാപുരത്ത് താൻ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും. അവിടത്തെ ജനങ്ങൾ തന്നെ ചേർത്തുനിർത്തുമെന്നുറപ്പാണ്. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. ചിലപ്പോൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

​നിയമസഭാ തിരഞ്ഞെടുപ്പ് ഫലം :​കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി. സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് ഇന്നറിയാം. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും.​ കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമോ അതോ യുഡിഎഫ് അധികാരത്തിൽ വരുമോ എന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ പോരാട്ടമായിരുന്നു. അമേരിക്കൻ – ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട്​’പ്രോജക്ട് ഫ്രീഡം’​ഇന്ന് (തിങ്കളാഴ്ച) രാവിലെ ആരംഭിക്കുമെന്നു അമേരിക്ക വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ‘അമേരിക്കയുടെ ദൗത്യമാണ് പ്രോജക്ട് ഫ്രീഡം’ . …

മുണ്ടാങ്കുലം സൂപ്പർ മാർക്കറ്റ് ഉടമ കെ ടി ഇബ്രാഹിം അന്തരിച്ചു

കാസർകോട്:മുൻ പ്രവാസിയുംചെമനാട് മുണ്ടാങ്കുലം ഹോം കെയർ സൂപ്പർമാർക്കറ്റ് ഉടമസ്ഥനുമായ കോലാത്തൊട്ടി കെ.ടി. ഇബ്രാഹിം ( 72)അന്തരിച്ചു.കൊളംബക്കാൽ ഹൈദ്രോസ് മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടാണ്. ദീർഘകാലം അബൂദാബിയിൽ ബിസിനസ്സുകാരനുംഅബൂദാബി- ചെമനാട് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റും അബൂദാബി കെ എം സി സി സ്ഥാപക നേതാക്കന്മാരിൽ ഒരാളുമായിരുന്നു.പരേതരായ കോലാത്തൊട്ടി ഇസ്‌മായിൽ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ : മൈമൂന തൈവളപ്പ് .മക്കൾ :അറഫാത്ത് കെ.ടി. ( ഹോം കെയർ ), ആസിഫ് കെ.ടി. (ദുബൈ ) ഹസീബ് കെ.ടി.(ദുബൈ …

45,000 ടൺ എൽപിജിയുമായി സൂപ്പർ ടാങ്കർ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: 45,000 ടൺ എൽപിജിയുമായി സർവ്വശക്തി എൽപിജി സൂപ്പർ ടാങ്കർ ഹോർമോസ് കടലിടുക്ക് കടന്നു. ടാങ്കർ പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് കരുതുന്നു. മാർച്ച് 3 നു യു.എ.ഇയിൽ നിന്നു പുറപ്പെട്ട ടാങ്കർ പേർഷ്യൻ ഉൾക്കടലിലായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ടാങ്കറിലെ എൽ.പി.ജി. വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട് .

ന്യൂഡൽഹിയിൽ യുവ ജഡ്ജി തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ യുവ ജഡ്ജി തൂങ്ങിമരിച്ചു. അമൻ കുമാർ ശർമ്മ (30 ) എന്ന ജഡ്ജിയാണ് ആത്മഹത്യ ചെയ്തത്. നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയാണ്. ജഡ്ജിയായ ഭാര്യയുടെയും സഹോദരിയുടെയും പീഡനമാണ് കാരണമെന്ന് പറയുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടുമാസമായി കുടുംബകലവും പീഡനവും മൂലം അമൻ കുമാർ അസ്വസ്ഥനായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ ദിവസവും കുടുംബ കലഹം ഉണ്ടായതായും അതിനുശേഷം ബാത്റൂമിൽ കയറി വാതിൽ അടച്ച അദ്ദേഹത്തെ പിന്നീട് അയൽക്കാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും ഫെബ്രുവരി 28 നാരംഭിച്ച വലിയ തോതിലുള്ള സൈനിക നീക്കങ്ങൾക്ക് ശേഷം, നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 8-നാണ് ഈ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഏത് നിമിഷവും തകരാവുന്ന രീതിയിൽ അങ്ങേയറ്റം സങ്കീർണ്ണമാണ്. ചർച്ചകൾ പുനരാരംഭിക്കണോ അതോ യുദ്ധത്തിലേക്ക് മടങ്ങണോ എന്നത് അമേരിക്കയുടെ തീരുമാനമാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീബാബാദി പ്രസ്താവിച്ചു. ​ഹോർമുസ് കടലിടുക്കിലെ ഉപരോധം: ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം …

കിണറ്റിൽ കല്ല് കെട്ടി താഴ്ത്തിയ ചാക്കിൽ എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും

തൃശ്ശൂർ : കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ട ചാക്കിൽ ആറു എല്ലിൻ കഷണങ്ങൾ! ഒപ്പം സ്ത്രീയുടെ അടിവസ്ത്രവും.തൃശ്ശൂർഅരിമ്പൂരിലെ വീട്ടു കിണറിലാണ് ആറു എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ഒളിപ്പിച്ച ചാക്ക് കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.ക്വാർട്ടേഴ്സിലെ അന്തേവാസി വെള്ളം കോരുന്നതിനിടയിലാണ് തൊട്ടി ചാക്കിൽ കുടുങ്ങിയത് എന്ന് പറയുന്നു. അത് വലിച്ചു കയറ്റി പരിശോധിച്ചപ്പോഴാണ് എല്ലിൻ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും ചാ ക്കിനുള്ളിൽകെട്ടിയശേഷം അത് കല്ലുകെട്ടി കിണറ്റിൽ താഴ്ത്തിയതായി തിരിച്ചറിഞ്ഞത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. …

പാചകവാതക വിലവർധന : ആറിന് ഹോട്ടൽ പണിമുടക്ക്

തിരുവനന്തപുരം: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനവിനെതിരെ ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടുമെന്നു ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രസ്താവിച്ചു. ഹോട്ടലുകൾ അടച്ചിടലിന്റെ ഭാഗമായി അന്ന് ജില്ലാ സംസ്ഥാനങ്ങളിൽ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തും. 5 മാസ ത്തിനുള്ളിൽ 1498 രൂപ വാണിജ്യ സിലിണ്ടറിന് വില വർധിച്ചതായി അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുന്ന ഗ്യാസ് വില വർധനയിൽ കുറവ് വരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അസോസിയേഷൻകൂട്ടിച്ചേർത്തു.

പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരൻ തെറിച്ചുവീണു ഓട്ടോ കയറി മരിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയുടെ മുൻ സീറ്റിൽ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരൻ ഓട്ടോയിൽ നിന്നു തെറിച്ചു വീണു ഭാരുണമായി മരിച്ചു. പാലക്കാട് ചാലിശ്ശേരി ആലിക്കരയിലാണ് അപകടമുണ്ടായത്. കോതച്ചിറയിലെ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈ സിനാണു മരിച്ചത്. യാത്രയ്ക്കിടെ ഓട്ടോയുടെ ഡോർ അപ്രതീക്ഷിതമായി തുറന്നാണ് കുട്ടി റോഡിൽ തെറിച്ചു വീണത്. റോഡിൽ വീണ കുട്ടിയുടെ ശരത്തിൽ ഓട്ടോയുടെ പിൻ ടയർ കയറിയിറങ്ങുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയാണു മാതാവ് …