പുത്തിഗെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത്നിന്ന് മരങ്ങള്‍ മുറിച്ചു കടത്തി; സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു, പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്നും ഒരു ലക്ഷം രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. സെക്രട്ടറി സുധീഷ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടനാട് വില്ലേജില്‍ കൊര്‍ണ്ണക്കണ്ടത്ത് പഞ്ചായത്ത് അധീനതയിലുള്ള തോടിന്റെ കരയില്‍ ഉണ്ടായിരുന്ന അരനൂറ്റാണ്ട് പഴക്കമുള്ള മാവ്, പാല, അക്വേഷ്യ മരങ്ങളാണ് മുറിച്ചു കടത്തിയതെന്നു പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറഞ്ഞു. മെയ് 26ന് ആണ് മരം മുറിച്ചു കടത്തിയതെന്നു സംശയിക്കുന്നു. തോട്ടിനു സമീപത്ത് സ്വകാര്യ …

എഡിഎം നവീന്‍ബാബുവിന്റെ മരണം:കേസ് സിബിഐക്ക് വിട്ടു; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിട്ടു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.2024ഒക്ടോബര്‍ 15ന് പുലര്‍ച്ചെയാണ് നവീന്‍ബാബുവിനെ കണ്ണൂര്‍, പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിന്റെ അപേക്ഷയില്‍ നടപടിയെടുക്കാന്‍ വൈകിയതിന്റെ പേരില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പരസ്യമായി ആക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് …

പ്രതിപക്ഷം : നേതാവും ഉപനേതാവും സി.പി.എം. തന്നെ ; അതാണു പാരമ്പര്യമെന്നു ഗോവിന്ദൻ;ഇടഞ്ഞ് സി.പി.ഐ.

തിരുവനന്തപുരം: സംസ്ഥാനനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചു സി.പി.എം – സി.പി.ഐ. സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടു. സി.പി.ഐ.ക്കിപ്പോൾ പ്രതിപക്ഷ നേതൃത്വസ്ഥാനം എന്തിനാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരാഞ്ഞു. നിയമസഭയിൽ 13 എം.എൽ.എമാർ ഉണ്ടായിരുന്നപ്പോൾ പോലും സി.പി.ഐ. ഈ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ആ പാർട്ടിക്കു എട്ട് എം.എൽ.എമാരേയുള്ളു.മാത്രമല്ല, ഇടതുമുന്നണി നിയമസഭാ കക്ഷിയിൽ ഇത്രയും കാലം നേതാവ്,ഉപനേതാവ് സ്ഥാനങ്ങൾ വഹിച്ചിട്ടു ള്ളത് സി.പി.എം. ആണെന്നു അദ്ദേഹം എടുത്തു …

സംസ്ഥാന സാമ്പത്തിക സ്ഥിതി: ധവളപത്രം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും.കഴിഞ്ഞ പത്ത് വർഷത്തെ സംസ്ഥാന സർക്കാരിന്‍റെ വരുമാനം, ചെലവ് , വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ ധവളപത്രത്തിൽ വെളിപ്പെടുത്തും. ഇതിനു പുറമെകേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്‍റിലെ വീഴ്ചകൾ തുടങ്ങിയവയും ധവളപത്രം വിശദമാക്കും. കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്.രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രം അവലോകനം ചെയ്യും. യു.ഡി.എഫ് …

ഇന്നത്തെ പ്രധാന വാർത്തകൾ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇറാനെതിരെ നിലപാട് കടുപ്പിച്ച കുവൈറ്റ്, 24 മണിക്കൂറിനകം രാജ്യം വിടാൻ ഇറാനിയൻ നയതന്ത്രജ്ഞർക്ക് ഉത്തരവ് നൽകി. ഇതിനിടെ ഇറാൻ പ്രസിഡന്റിന്റെ രാജിവാർത്തകളെക്കുറിച്ചുള്ള ഗൂഢാലോചനകളും ചർച്ചയാകുന്നുണ്ട്. ലെബനനിൽ വീണ്ടും അധിനിവേശവും ആക്രമണവും.സമാധാന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ലെബനന്റെ തന്ത്രപ്രധാനമായ കാവൽക്കോട്ടയായിരുന്ന …

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിസഭയിലേക്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഭരണ ഘടന ഉയര്‍ത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി.പരമേശ്വര ഉപമുഖ്യന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.പതിമൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി …

ഗ്രീന്‍ എം ഐ സി ക്യാമ്പയിന് പരിസ്ഥിതി ദിനത്തില്‍ തുടക്കം; ലക്ഷ്യം 30 ഏക്കര്‍ ക്യാമ്പസില്‍ 3000 വൃക്ഷത്തൈ നടല്‍

കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍ എംഐസി ക്യാമ്പസില്‍ 3000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ദേശീയപാതയോട് ചേര്‍ന്നതടക്കമുള്ള 30 ഏക്കറിലാണ് വൃക്ഷത്തൈകള്‍ നടുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എം ഐ സിക്കു കീഴിലുള്ള സ്ഥാപനങ്ങളിലായി 2000 വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ ഓരോരുത്തരും ഓരോ വൃക്ഷത്തൈകള്‍ നടും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കാമ്പയിനില്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം ലത്തീഫ് ഉപ്പള …

ദേശീയ പാത നിർമ്മാണം: സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് തടയാനും മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കർശന നടപടിക്ക് നിർദ്ദേശം

കാസർകോട്: ദേശീയ പാതയിലെ മണ്ണിടിച്ചിലും സർവ്വീസ് റോഡിലെ വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദേശീയ പാതയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.കാസർകോട് നഗരസഭയിൽ നുള്ളിപ്പാടിയിൽ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന്ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ സംവിധാനമൊരുക്കണമെന്ന് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാൻ അധികമായി എൻട്രി പോയിൻ്റ് കൊടുക്കുന്നതിന് നടപടിയെടുക്കാൻ ജില്ലാ കളക്ടർ ദേശീയ …

അണ്‍ഫിറ്റായ സ്‌കൂള്‍ കെട്ടിടം 5 ലക്ഷം രൂപ ചെലവഴിച്ച് പിടിഎ കമ്മിറ്റി ഫിറ്റ്‌നസാക്കി; മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ ക്ലാസ് റൂം ക്ഷാമത്തിന് നേരിയ ആശ്വാസം

മൊഗ്രാല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസി: എന്‍ജിനീയര്‍മാര്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സര്‍ക്കാറിന്റെ കര്‍ശന വ്യവസ്ഥയെത്തുടര്‍ന്നു ടലെടുത്തക്ലാസ് റൂമുകളുടെ അഭാവം പിടിഎ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണിയിലുടെ പരിഹരിച്ചു. മൊഗ്രാലിലെ രണ്ട് ഓട് മേഞ്ഞ ഹൈസ്‌കൂള്‍ കെട്ടിടങ്ങള്‍ കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് കുമ്പള ഗ്രാമപഞ്ചായത്ത് അസി: എന്‍ജിനീയര്‍ വിഭാഗം മേല്‍ക്കൂരയുടെ അപകടാവസ്ഥയും, ചോര്‍ച്ചയും കണക്കിലെടുത്തു കെട്ടിടത്തിന് അണ്‍ഫിറ്റ് നല്‍കി ക്ലാസുകള്‍ നിറുത്തിവയ്പിക്കുകയായിരുന്നു.ഇതോടെ സ്‌കൂളില്‍ ഉണ്ടായ ക്ലാസ് റൂമുകളുടെ കുറവ് അധ്യാപകരെയും, പിടിഎയെയും …

സ്ത്രീകളുടെ സൗജന്യ യാത്ര:സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം: ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കു കുറഞ്ഞ നിരക്കില്‍ യാത്രാ സൗജന്യം ഒരുക്കിയും കോടിക്കണക്കിനു രൂപ സര്‍ക്കാരിലേയ്ക്ക് മുന്‍ കൂറായി നികുതി നല്‍കുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കും. തുച്ഛമായ കലക്ഷന്‍ തുക വച്ച് …

ഇന്നത്തെ പ്രധാന വാർത്തകൾ

ലെബനനിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേൽ ഇനി സൈനിക നീക്കം നടത്തില്ലെന്നും, ഹിസ്ബുള്ള ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുമെന്നുമാണ് ധാരണ. എങ്കിലും തെക്കൻ ലെബനനിൽ ഇപ്പോഴും ചെറിയ തോതിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായാണ് റിപ്പോർട്ട്.  യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി വർദ്ധിച്ചതായി സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ധന-ഊർജ്ജ വിലയിലുണ്ടായ വർദ്ധനവും സർവീസ് മേഖലയിലെ ചിലവുകളുമാണ് …

 തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ശാസ്ത്രക്രിയ കഴിഞ്ഞ കാൽ പുഴുവരിക്കുന്ന നിലയിൽ ;ബഹളത്തെ തുടർന്ന് വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറി കഴിഞ്ഞ് അഞ്ചുദിവസത്തിനുശേഷം ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയ രോഗിയുടെ സർജറി ചെയ്ത ഭാഗം പുഴുവരിച്ച നിലയിലെ ന്ന് പരാതി. സംഭവത്തെ തുടർന്ന് രോഗിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെയ് 28 ന് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ ഇന്നലെ ജനറൽ വാർഡിലേക്ക് മാറ്റിയതോടെയാണ് ഗുരുതരമായ ചികിത്സാ പിഴവ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പറയുന്നു. അവർ ആശുപത്രിയിൽ ബഹളം …

ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സംഘർഷം ശക്തമാകുന്നു.ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക് ദ്വീപിലുള്ള ടെലികോം ടവർ യു.എസ് സൈന്യം ലക്ഷ്യമിട്ടതിന് തിരിച്ചടിയായി, അമേരിക്കയുടെ വ്യോമതാവളം തകർത്തതായി ഇറാന്റെ ഐ.ആർ.ജി.സി അവകാശപ്പെട്ടു. ഇറാൻ്റെ ആക്രമണത്തിൽ 20 യു.എസ് താവളങ്ങൾക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. ചർച്ചകൾ നിർത്തിവെച്ചു: ലെബനനിലെയും ഗസ്സയിലെയും ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ അമേരിക്കയുമായി യാതൊരുവിധ സമാധാന ചർച്ചകൾക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ ഇറാൻ നിർത്തിവെച്ചു. കുവൈറ്റിന് നേരെ ഇറാൻ വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ആക്രമണങ്ങളെ …

ബിജെപി പ്രവർത്തകൻ ഓമച്ചേരിയിലെഎം ശങ്കരൻ അന്തരിച്ചു

കരിന്തളം: ആദ്യകാല ബിജെപി പ്രവർത്തകൻ ഓമച്ചേരിയിലെ എം ശങ്കരൻ (77) അന്തരിച്ചു.ഏറെക്കാലമായി പെരിയങ്ങാനത്തായിരുന്നു താമസം. പരേതരായ രാമന്റെയും കുമ്പയുടെയും മകനാണ്.ഭാര്യ പരേതയായ എം നാരായണി.മക്കൾ:പ്രസീത ,പ്രസന്ന, പ്രവിത, ബൈജു .മരുമക്കൾ:ദാമോദരൻ (പരപ്പ ) ,ഗോവിന്ദൻ (കരിവേടകം),രാധാകൃഷ്ണൻ (ചാമക്കുഴി ).സഹോദരങ്ങൾ:രാമൻ (ഓമച്ചേരി ),കൃഷ്ണൻ (ചാമക്കുഴി,മൂപ്പിൽ ),കാർത്ത്യായനി ( ഭീമനടി,ചെന്നടുക്കം),പരേതനായ കേളൻ.

മിൽമ പാൽ വിലവർധന ഇന്നുമുതൽ;കവറുകളുടെ കളർ മാറുന്നു

തിരുവനന്തപുരം:മിൽമ പാലിനു ലിറ്ററിനു നാലു രൂപയും തൈരിനു കിലോഗ്രാമിനു 10 രൂപയും വില വർധിച്ചു. വില വർധന ഇന്ന് നിലവിൽ വന്നു .മഞ്ഞ കവറിലെ പാലിന് 27 രൂപയും നീല കവറിലേതിനു 30 രൂപയും ഓറഞ്ച് കളർ കവറിലെ പാലിനു 30 രൂപയും പച്ച കവർ പാലിനു 32 രൂപയും പശുവിൻപാലിന് ഒരു ലിറ്റർ കുപ്പിക്ക് 75 രൂപയും തൈര് ക്ലാസിക്കിന് 40 രൂപയും തൈര് എലൈറ്റിന് 45 രൂപയും ആണ് വില. മിൽമയുടെ മറ്റ് ഉൽപ്പന്നങ്ങളായ …

650ഗ്രാം എംഡി എം.എ.യുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം :650 ഗ്രാം എംഡി എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മലപ്പുറം ഊരകത്തെ ജിം, മുന്നിയൂരിലെ അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ പാഴ്സലായി വന്ന മയക്കുമരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത് . കഴിഞ്ഞവർഷം ഇതേ വിമാനത്താവളം വഴി ഒരു കിലോ എംഡി എം എ കടത്തിയ കേസിലെ പ്രതികളാണ് ഇവർ. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടത്. മയക്കുമരുന്ന് …

ഇന്നത്തെ പ്രധാന വാർത്തകൾ

മ്യാന്മറിൽ വൻ സ്ഫോടനം; 55 മരണം.വടക്കൻ മ്യാൻമറിലെ കൗങ്‌ടപ് ഗ്രാമത്തിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫ്രാൻസിൽ പി.എസ്.ജി ആരാധകരുടെ വിജയാഘോഷം തെരുവുയുദ്ധമായി; 780 പേർ അറസ്റ്റിൽ.ഫുട്ബോളിൽ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ഫ്രാൻസിലുടനീളം വൻ സംഘർഷം. പാരിസിൽ ആരാധകരും പൊലീസും തമ്മിലുണ്ടായ തെരുവുയുദ്ധത്തിൽ നിരവധി പൊലീസുകാർ ഉൾപ്പെടെ 219 പേർക്ക് …

അനില്‍ കുംബ്ലെയോട് കുമ്പള പഞ്ചായത്തിന് ചൊടി; പരാതിയുമായി നാട്ടുകാര്‍

കുമ്പള: പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ അനില്‍ കുംബ്ലെയോടെ കുമ്പള പഞ്ചായത്തിനും പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എന്തോ അതൃപ്തിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനില്‍ കുംബ്ലെയോട് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് കുംബള -ബദിയഡുക്ക റോഡിലെ ചെറിയൊരു ഭാഗത്തിന് അനില്‍ കുംബ്ലെ റോഡെന്ന് പഞ്ചായത്ത് പേര് ഇട്ടിരുന്നു. കുംബള ടൗണ്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ടൗണ്‍ മുതല്‍ അനില്‍ കുംബ്ലെ റോഡുവരെ രണ്ടുഭാഗമായി തിരിച്ച് ഡിവൈഡര്‍ സ്ഥാപിച്ചു. രണ്ട് ഡിവൈഡറുകളിലായി 16 പോസ്റ്റുകള്‍ നാട്ടുകയും അവയുടെ ഇരുവശവും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. സന്ധ്യ കഴിയുമ്പോള്‍ …