ഭാര്യയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഹുസൂര്‍: ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. മടിക്കേരി, ഹുസൂരിലെ നിശ്ചിത (27), മക്കളായ നിക്ഷ (12), രക്ഷ (6) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നിശ്ചിതയുടെ ഭര്‍ത്താവ് ഹരീഷ് (42)ആണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്രൂരമായ കൂട്ടക്കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്. ആസൂത്രിതമായാണ് കൂട്ടക്കൊല നടത്തിയതെന്നു സംശയിക്കുന്നു.ഹരീഷിന്റെ കൂടെ താമസിച്ചിരുന്ന മാതാവിനെ തലേനാളിലേ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മക്കളുടെയും ഭാര്യയുടെയും വായയിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം കഴുത്തുഞെരിച്ചു …

ബേഡകത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതര നിലയില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരനിലയില്‍.ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 32 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ. നിലവിളികേട്ടെത്തിയവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കാരണം വ്യക്തമല്ല.

കഠിനപാതകൾ താണ്ടി ജീവിതം മാതൃകയാക്കി; എം.എസ് സി ജിയോളജി പരീക്ഷയിൽ ആയംപാറ, ഉരുളം കോടിയിലെ ശ്രീജിതയ്ക്ക് ഒന്നാം റാങ്ക്

കാസർകോട്: കഠിനപാതകൾ താണ്ടി ശ്രീജിത നേടിയ വിജയത്തിൽഅഭിമാനിക്കുകയാണ് ആയംപാറ. കാസർകോട് ഗവ. കോളേജ് വിദ്യാർഥിനി ശ്രീജിത ഉയർന്ന മാർക്കോടെ കണ്ണൂർ സർവകലാശാലയിൽ എം. എസ്. സി ജിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.ഉരുളംകോടി ഉന്നതിയിലെകൂലി തൊഴിലാളികളായ രാമൻ്റെയും നാരായണിയുടെയും മകളാണ് ശ്രീജിത. ഉരുളം കോടി ഉന്നതിയിൽ നിന്ന് ബിരുദാനന്തര ബിരുദം റാങ്ക് തിളക്കത്തോടെ നേടിയ ആദ്യ വിദ്യാർഥിനിയാണ് ശ്രീജിത.ചെറിയ പ്രായത്തിൽ തന്നെ നന്നായി പഠിക്കുന്ന ശ്രീജിത നവോദയയിലാണ് ഹൈസ്‌കൂൾ പഠനം പൂർത്തീകരിച്ചത്. വീട്ടിലെ കഷ്‌ടപ്പാടുകൾക്ക് ഇടയിലും കഠിനപ്രയത്നത്തിലൂടെ …

സോങ്കാലിലെ അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: വിദേശത്തു നിന്നും എത്തിയ പെരിങ്കടി സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള സോങ്കാലിലെ അല്‍ത്താഫി (52)നെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മംഗല്‍പ്പാടി, പെരിങ്കടി, പള്ളി ഹൗസിലെ അബ്ദുല്‍ റുമീദ് (29) ആണ് അറസ്റ്റിലായത്. 2019 ജൂണ്‍ 23ന് ആണ് സോങ്കാലിലെ അല്‍ത്താഫ് കൊല്ലപ്പെട്ടത്. കേസില്‍ അല്‍ത്താഫിന്റെ മകള്‍ ഷെറീനയുടെ ഭര്‍ത്താവും ഷബീറും മറ്റു നാലുപേരും ചേർന്ന് തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ …

ജയില്‍വാഹനത്തിന്റെ ഡോര്‍ തുറന്നു ഓടി രക്ഷപ്പെടാന്‍ ശ്രമം; റിമാന്റ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജയിലിലേയ്ക്ക് മടക്കി കൊണ്ടു പോകുന്നതിനിടയില്‍ റിമാന്റ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പരാതി. ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിൽ ഇന്‍ ചാര്‍ജ്ജ് സൂപ്രണ്ട് എ ആര്‍ സന്തോഷിന്റെ പരാതിയില്‍ റിമാന്റ് പ്രതിയായ ഉബൈദുള്ള ഇജാസിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.അസുഖത്തെ തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി ജയില്‍ വാഹനത്തില്‍ മടക്കിക്കൊണ്ടുപോകുന്നതിനിടയിലായിരുന്നു പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ …

സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്, അപകടം കാസർകോട് നഗരത്തിൽ

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ഏഴു വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു (ബുധന്‍) രാവിലെ ഒന്‍പതേ മുക്കാല്‍ മണിയോടെ കാസര്‍കോട് നഗരത്തിലെ എം ജി റോഡില്‍ ഫോര്‍ട്ട് റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.മഡോണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആരാധ്യ(12), അഥര്‍വ്വ(6), അര്‍വിന്‍(7), ടൗണ്‍ മുനിസിപ്പല്‍ ഗവ. യു പി സ്‌കൂളിലെ മറിയം(10), ദീപ്‌ന (12), അനശ്വര(10), ഇയാന്‍ സുനില്‍ (6) എന്നിവർക്കും ഓട്ടോ ഡ്രൈവര്‍ ഉമേശിനുമാണ് പരിക്കേറ്റത്. …

മുസ്ലീംലീഗ്- എസ് ടി യു നേതാവ് ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് മാസ്റ്റര്‍ അന്തരിച്ചു; വിടവാങ്ങിയത് കാസര്‍കോട്ട് നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ

കാസര്‍കോട്: മുസ്ലീംലീഗ് നേതാവും ദീര്‍ഘകാലം എസ് ടി യു ജില്ലാ പ്രസിഡണ്ടുമായിരുന്ന കാസര്‍കോട്, ബെദിരയിലെ ഇ. അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് മാസ്റ്റര്‍ (80)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.കൊല്ലം സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് അധ്യാപകനായിട്ടാണ് കാസര്‍കോട്ടെത്തിയത്. അധ്യാപനത്തിനൊപ്പം സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായി. മുസ്ലീംലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946ല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ക്ലാപ്പനയില്‍ ഇബ്രാഹിം കുട്ടിയുടെയും ആയിഷയുടെയും …

ബേഡകം, തോരോത്ത് 19കാരി വിഷം അകത്തു ചെന്നു മരിച്ചു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് 19 കാരി വിഷം അകത്ത് ചെന്നു മരിച്ചു., തോരോത്തെ ടി. അശോകന്റെ മകള്‍ ടി. അനശ്വര(19)യാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര.ഇന്നലെ (ചൊവ്വ) പുലര്‍ച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനശ്വര കുണ്ടംകുഴിയിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടി. പിന്നീട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ചെങ്കളയിലെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. …

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, നാളെയിലേക്കുള്ള വിശ്വാസവും: ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

ഉദുമ: വീട് ഒരു കുടുംബത്തിന്റെ സുരക്ഷയും ആത്മാഭിമാനവും പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്.അത്തരമൊരു പ്രതീക്ഷയുടെ വാതിൽ ഇന്ന് മറ്റൊരു കുടുംബത്തിനായി ഉദുമ എം.എൽ.എ കെ നീലകണ്ഠൻ തുറന്നുകൊടുത്തു. ബഹ്റൈൻ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ അദ്ദേഹം തൈര ശാഖാ കമ്മിറ്റിക്ക് കൈമാറി.പ്രവാസത്തിന്റെ വിയർപ്പിനെ നാട്ടിലെ കണ്ണീരൊപ്പുന്ന കരുതലാക്കി മാറ്റിയ ചരിത്രമാണ് ബഹ്റൈൻ കെ.എം.സി.സി.യുടേത്. അനേകം കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട്, അനേകർക്ക് ചികിത്സ, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം, ദുരിതകാലങ്ങളിൽ കൈത്താങ്ങ്—ജീവകാരുണ്യത്തിന്റെ ഓരോ അധ്യായവും അവർ …

സമഗ്ര 2026: 100 ദിന കര്‍മ്മപരിപാടി ഉദ്ഘാടനം 23ന്

തിരു: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയായ സമഗ്ര 2026 മുഖ്യമന്ത്രി വിഡി സതീശന്‍ 23നു ഉദ്ഘാടനം ചെയ്യും. 15000 ഗുണഭോക്താക്കള്‍ 100 കോടിയധികം രൂപയുടെ വായ്പ ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി കെഎ തുളസി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പരിപാടിയുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനമാണ് 23നു കൊച്ചിയില്‍ നടക്കുക. പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.സംസ്ഥാന …

പള്ളിക്ക് മുന്നില്‍പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി

കാസര്‍കോട്: പള്ളിക്കു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. നോര്‍ത്ത് തൃക്കരിപ്പൂര്‍ തങ്കയത്തെ ടി സിവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ജൂണ്‍ എട്ടിന് വൈകുന്നേരം തങ്കയം പള്ളിക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തതായിരുന്നു. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ചെമ്മനാട് വന്‍ കവര്‍ച്ച; വാതിലുകള്‍ തകര്‍ത്തു അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നു അരലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: ചെമനാട്ട് വന്‍ കവര്‍ച്ച . വാതിലുകള്‍ തകര്‍ത്ത് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ മോഷ്ടിച്ചു. ചെമ്മനാട്, കെന്‍സ് ഓഡിറ്റോറിയത്തിനു സമീപത്തെ ഈക്കോട്ട് ഹൗസിലെ പി. കൃഷ്ണന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് കവര്‍ച്ച. ജൂലായ് 19നു രാവിലെ 6.30 മണിക്കും 20ന് ഉച്ചക്ക് 11.30 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും തകര്‍ത്താണ് മോഷ്ടാക്കൾ പണം സൂക്ഷിച്ച അലമാര ഉണ്ടായിരുന്ന മുറിയില്‍ എത്തിയത്. പി. കൃഷ്ണന്‍ നല്‍കിയ …

ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി; 3 ലാപ് ടോപ്പുകള്‍ മോഷണം പോയി

കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. ഓഫീസിന്റെ മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ മൂന്ന് ലാപ്‌ടോപ്പുകളുമായാണ് സ്ഥലം വിട്ടത്.(ഇന്ന്)ചൊവ്വ രാവിലെ വില്ലേജ് ഓഫീസര്‍ ശശി ഓഫീസിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. സമാനരീതിയില്‍ കവര്‍ച്ച നടത്തിയവരെ കേന്ദ്രീകരിച്ച് ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓണാഘോഷത്തിനു പോയ 13കാരിയെ പീഡിപ്പിച്ചു; ബന്ധുവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: ഓണം ആഘോഷിക്കാന്‍ കോട്ടയത്തെ ബന്ധുവീട്ടിലേക്കു പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കോട്ടയം ജില്ലയില്‍ താമസക്കാരനായ ബന്ധുവിനെതിരെയാണ് കേസ്.2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. പീഡനസംഭവം നടന്നത് കോട്ടയം ജില്ലയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് റഫര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

attempt murder

കാഞ്ഞങ്ങാട്ട് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരത്ത്

കാസര്‍കോട്: കാഞ്ഞങ്ങാട്, വടകരമുക്കില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. വടകര മുക്കിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ നിര്‍മ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ഉത്തംദത്ത (28)യ്ക്കാണ് കുത്തേറ്റത്. ഇയാളെ അതീവ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ ഹിമാമുല്‍ ഹഖിനെ പൊലീസ് തെരയുന്നു.ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായാണ് ഉത്തംദത്തയെ തൊട്ടടുത്ത മുറിയില്‍ താമസക്കാരനായ ഹിമാദുല്‍ ഹഖ് കുത്തിയതെന്നു പൊലീസ് പറഞ്ഞു.

കാസര്‍കോട്ടെ ടോപ്‌സ് ബേക്കറി ഉടമ വിനയരാജ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ടോപ്‌സ് ബേക്കറി ഉടമ അണങ്കൂര്‍, പച്ചക്കാട്ടെ വിനയരാജ് (63) അന്തരിച്ചു. പരേതരായ അച്യുതന്‍-ചന്ദ്രവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: ഷോണിമ, മോനിഷ് (ദുബായ്). മരുമകന്‍: റോഷിത്ത് രാജന്‍ (തലശ്ശേരി). സഹോദരങ്ങള്‍: ഷമ്മി, പരേതനായ ദീപുരാജ്.

താല്‍ക്കാലികമായി നിര്‍മ്മിച്ച കവുങ്ങ് പാലത്തില്‍ നിന്ന് യുവതി കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു; ജീവന്‍ പണയം വച്ച് പുഴയില്‍ ചാടി യുവതിയെ രക്ഷിച്ച ഉദയന്‍ താരമായി

കാസര്‍കോട്: കോളേജിലേക്ക് പോയ സഹോദരിയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന യുവതി കാല്‍ തെന്നി കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു. സംഭവം നേരില്‍ കണ്ട യുവാവ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പുഴയിലേക്ക് ചാടി യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ (തിങ്കള്‍) വൈകുന്നേരം നാലു മണിയോടെ ഉപ്പള പുഴയിലെ ജോഡ്ക്കല്ലിലാണ് അപകടം. പുത്തൂരിലെ കോളേജിലേക്ക് പോയ സഹോദരി നിഷ്മിതയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ജ്യേഷ്ഠ സഹോദരി സുഷ്മിത(22)യാണ് അപകടത്തില്‍പ്പെട്ടത്. നിഷ്മിതയുടെ കോളേജ് ബാഗും രണ്ട് മൊബൈല്‍ ഫോണുകളും ടാബും നഷ്ടപ്പെട്ടു.സംഭവത്തെക്കുറിച്ച് …

ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; വിഷം കഴിച്ചത് പൊലീസിനും ജഡ്ജിക്കും എതിരെ കുറിപ്പ് എഴുതിവച്ച ശേഷം

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനു, ഭാര്യ ബിന്‍സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് (ചൊവ്വ) രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലെ ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യ കുറിപ്പ് ദമ്പതികളില്‍ നിന്നു കണ്ടെടുത്തു. മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് ദമ്പതികളുടെ പരാതി. ഇത് മൂലം തങ്ങള്‍ക്ക് സാമ്പത്തിക-മാന നഷ്ടം ഉണ്ടാക്കിയതായും കുറിപ്പില്‍ പറഞ്ഞു. രണ്ടു പേരെയും ഹൈക്കോടതിക്കു മുന്നില്‍ ആംബുലന്‍സിനു അകത്താണ് …