സര്‍വ ധര്‍മ്മ സമഭാവ

സത്യം ബ്രൂയാത്; പ്രിയം ബ്രൂയാത്; നബ്രൂയാത് സത്യം അപ്രിയം (സത്യം പറയണം, പ്രിയംകരമായത് പറയണം, അപ്രിയസത്യം പറയരുത്). ഈ ആര്‍ഷവചനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? തനിക്ക് ഇഷ്ടമല്ലാത്ത സത്യം പറയരുത് എന്നോ? പറയാം എന്നോ? സത്യംത അസത്യം; ന്യായംത അന്യായം; ധര്‍മ്മംഃ അധര്‍മ്മം- ഇവയൊന്നും തന്നെ പരസ്പര വിരുദ്ധമല്ല എന്നോ? ഇതുപോലൊരു ന്യായമാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പറഞ്ഞത്- കോടതി വ്യക്തമാക്കി എന്ന് പത്ര ലേഖകന്‍ എഴുതി (27-07-2026 മാതൃഭൂമി) എന്നാല്‍ ഒട്ടും വ്യക്തതയില്ല; കോടതി …

സായ്‌ നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ലമുഗറു, ദൈഗോളിയിലെ സായ് നികേതന്‍ സേവാശ്രമത്തിലെ അന്തേവാസിയെ കാണാതായതായി പരാതി. ഉത്തര്‍ പ്രദേശ്, ആഗ്ര, പ്രയാഗ്രാജ് സ്വദേശി വിഷ്ണു (20)വിനെയാണ് കാണാതായത്. ആശ്രമം ജീവനക്കാരന്‍ കെ. ആദിഷ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിനും ഉച്ചക്ക് രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് അന്തേവാസിയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു.ദൈഗോളിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന വിഷ്ണുവിനെ ഒരു മാസം മുമ്പാണ് സേവാശ്രമത്തില്‍ എത്തിച്ചത്.

ചാകരക്കാലത്തും വറുതി:ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും കടലിൽ ഇറങ്ങാൻകഴിയാതെ മത്സ്യത്തൊഴിലാളികൾ

മഞ്ചേശ്വരം : ട്രോളിംഗ് നിരോധനം കഴിഞ്ഞ ദിവസം അവസാനിച്ചുവെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ കഴിയാതെ വിഷമിക്കുന്നു.ശക്തമായ കാറ്റും മഴയും. കടൽ പ്രക്ഷുബ്ധമാണ്.ടോളിംഗ് കഴിയും മുമ്പു തന്നെ മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയുടെ വലിയ തയ്യാറെടുപ്പിലായിരുന്നു.ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകൾ തീർത്ത് കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വെച്ചു. പുതിയ വലകളാണ് വാങ്ങിയിട്ടുള്ളത്.ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ മത്സ്യത്തൊഴിലാളികൾക്കുണ്ടാ യിരുന്നു.കടലിൽ മത്സ്യ ലഭ്യതയുണ്ടെന്ന് ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരിൽ നിന്ന് നേരത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ മനസ്സിലാക്കിയിരുന്നു.എന്നാൽ …

ഉപ്പള ശാരദാ നഗറിൽ കടലാക്രമണം രൂക്ഷം : ഒരു വീട് തകർന്നു ; 3 വീടുകൾ അപകട ഭീഷണിയിൽ

മഞ്ചേശ്വരം: രൂക്ഷമായ കടലാക്രമണത്തിൽ ഉപ്പള്ള ശാരദാന നഗറിൽ ഒരു വീട് തകർന്നു . മത്സ്യത്തൊഴിലാളി ശശികലയുടെ വീടാണ് കടലാക്രമണത്തിൽ തകർന്നത് . 3 വീടുകൾ അപകട ഭീഷണി നേരിടുന്നു. കടപ്പുറത്തെ നിരവധി തെങ്ങുകൾ കടപുഴകി വീണു. തീരപ്രദേശം വ്യാപകമായി കടലെടുക്കുന്നു. ഇന്ന് ഉച്ചയോടെ യാണ് അപകടമുണ്ടായത്. ഈ പ്രദേശങ്ങളിൽ കടൽ ഇപ്പോഴും ക്ഷുഭിതമാണ്. തിരമാലകൾ ആഞ്ഞടിക്കുന്നു.

യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം

കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവംപൊള്ളപ്പൊയിൽ എ. എൽ. പി. സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. നാല് ഘട്ടങ്ങളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്. കുട്ടികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വിശകലന ശേഷിയും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രക്രിയാധിഷ്‌ഠിതമായും പ്രകടനാധിഷ്ഠിതവുമായുള്ള വിലയിരുത്തൽ രീതിയുമാണ് വിജ്ഞാനോത്സവത്തിന്റെ സവിശേഷത. ലോവർ പ്രൈമറി, യു.പി , വിഭാഗങ്ങൾക്ക് യുറീക്കാ …

മഴ: അണങ്കൂര്‍ താനിയത്ത് പാലം മുങ്ങി; യാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: ശക്തമായി പെയ്ത മഴയില്‍ കാസര്‍കോട് അണങ്കൂര്‍ താനിയത്ത് തുരുത്തി കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി. ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.അണങ്കൂരില്‍ നിന്നു താനിയത്ത്, ടിപ്പുനഗര്‍, തുരുത്തി, നായന്മാര്‍മൂല, കൊല്ലമ്പാടി, പെരുമ്പള എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ പാലമാണിത്. പാലം മുങ്ങിക്കിടക്കുന്നത് ഈ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് കാസര്‍കോടുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും തിരിച്ചുമുള്ള സൗകര്യം തടസ്സപ്പെടുത്തിയിരിക്കുകയാണ്.മുനിസിപ്പാലിറ്റിയാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും സൗകര്യത്തിന് വേണ്ടി പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പാലം കുറച്ചുകൂടി ഉയര്‍ത്തി നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കൂടുതല്‍ പണം അതിന് ആവശ്യമായതിനാല്‍ …

വിവാഹത്തിന് സമ്മതിച്ചില്ല; കാമുകനെ കഴുത്തറുത്ത് കൊന്ന യുവതി പിടിയില്‍

ഛണ്ഡീഗഡ്: ഫരീദാബാദില്‍ യുവതി കാമുകനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ല സ്വദേശിനിയായ അനിത (33)യാണ് കാമുകനായ സദാഖത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വൈകിപ്പിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.അനിത അനന്തപുര്‍ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യമടക്കം നല്‍കി സല്‍ക്കരിച്ചു. രാത്രി വൈകി മദ്യലഹരിയില്‍ സദാഖത്ത് ഉറങ്ങിയ സമയം നോക്കി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അനിത മുറി പുറത്ത് നിന്നു പൂട്ടി സ്ഥലം …

ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികാഘോഷം: 75 ഇനം നെല്‍ച്ചെടികള്‍ നല്‍കി കരുണാകരന്‍ വിസ്മയ

കാസര്‍കോട്: ബന്തടുക്ക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തിന്റെ ഓര്‍മ്മക്കായി 75 ഇനം നെല്‍ച്ചെടികള്‍ കൃഷി ചെയ്യും. നെല്‍ച്ചെടികള്‍ ജൈവകര്‍ഷകനായ മുന്നാട്, പെരിങ്ങാനം, കൃഷ്ണകൃപയിലെ കരുണാകരന്‍ വിസ്മയ കൈമാറി.സ്കൂൾ എന്‍എസ്എസ് യൂണിറ്റാണ് കൃഷിയിറക്കുന്നത്.പെരിങ്ങാനത്തെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ വച്ച് നെല്‍ച്ചെടികള്‍ കൈമാറി. കുറ്റിക്കോല്‍ പഞ്ചായത്തംഗം എ.കെ ശോഭന ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജീവനം ജൈവവൈവിധ്യ സമിതി പ്രസിഡണ്ട് തമ്പാന്‍ മിയ്യംങ്ങാനം ആധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി രേഖദാസ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. സന്ധ്യ, …

കല്യോട്ടെ തമ്പായി അമ്മ അന്തരിച്ചു

കാസർകോട്: പെരിയ ,കല്യോട്ട്അത്തിക്കൽ തമ്പായി അമ്മ(75) അന്തരിച്ചു. മക്കൾ: ജനാർദ്ദനൻ (പെരിയ സർവീസ് സഹകരണബാങ്ക്), ശ്രീകാന്ത്.

ലഹരിമുക്ത വികസിത ഭാരതം: മത്സരങ്ങളും പ്രതിജ്ഞയെടുക്കലും നടത്തി

കാസര്‍കോട്: മേരാ യുവഭാരത് കാസര്‍കോടും നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നശ മുക്ത് ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മത്സരം കല്ലട്ര മാഹിന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ . വി. എസ് അനില്‍ കുമാര്‍ അദ്ധ്യഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ. എന്‍ മനോഹരന്‍, പി. ജുവൈരിയ ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് മേരാ യുവ ഭാരത് വൊളണ്ടിയര്‍ ശ്രുതി …

ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി ആചാര സംഗമം നടത്തി

കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി കാസര്‍കോട് മേഖലാ ആചാര സംഗമം പുലിക്കുന്ന് ശ്രീ ഭഗവതി സഭാ ഭവനില്‍ അട്ക്കാ ക്ഷേത്രം കാരണവര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആചാര സ്ഥാനികരും സമുദായാംഗങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മേഖലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ആധ്യക്ഷം വഹിച്ചു. നാരായണന്‍ ചൂരിക്കോട്, നാരായണന്‍ വെളിച്ചപ്പാടന്‍, ദയാനന്ദ വെളിച്ചപ്പാടന്‍, എന്‍ സതീശന്‍, മോഹനന്‍, രാജേഷ് ബട്ടമ്പാറ, ഉദയന്‍ കൊല്ലമ്പാടി, പുലിക്കുന്ന് മോര സ്ഥാനികന്മാര്‍ പ്രസംഗിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രം മുൻ പെരിയനമ്പി എന്‍.കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ അന്തരിച്ചു

കാസര്‍കോട്: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം പെരിയ നമ്പിയായിരുന്ന പെരിയ ആയംപാറ, ഉരുളംകോടി ഇല്ലത്തെ ബ്രഹ്‌മശ്രീ എന്‍. കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ (ഇങ്ങേത്തല നാരായണന്‍ രാമന്‍ -80) അന്തരിച്ചു. തിരുവനന്തപുരം ചെറുവയ്ക്കലുള്ള മകന്റെ വസതിയിലായിരുന്നു അന്ത്യം. 2001 മുതല്‍ 2002 വരെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായും 2002മുതല്‍ 2005 വരെ പെരിയ നമ്പിയായും ശ്രീ പത്മനാഭ സ്വാമിയെ സേവിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ഉരുളംകോടി ഇല്ലം വളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ഗൗരി അന്തര്‍ജ്ജനം. മക്കള്‍: …

കാര്യങ്കോട്, മൊഗ്രാല്‍പുഴകളില്‍ ജലനിരപ്പുയരുന്നു; പുഴയിലിറങ്ങരുതെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അവിടെ നിന്ന് മാറിത്താമസിക്കണമെന്നു അധികൃതര്‍ മുന്നറിയിച്ചു.കാസര്‍കോട്ടെ കാര്യങ്കോട്, മൊഗ്രാല്‍ പുഴകള്‍ മുറിച്ചുകടക്കാനോ ഇവയില്‍ ഇറങ്ങാനോ പാടില്ല. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജലസേചന വകുപ്പ് ഈ പ്രദേശങ്ങളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് കള്ളാര്‍ വില്ലേജിലെ ഓട്ടകണ്ട കേളനിയിലെ ഏഴു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മുണ്ടാണി കുട്ടിക്കാനം കോളനിയിലെ അഞ്ചു കുടുംബങ്ങളെ ചുള്ളിക്കര ജിഎല്‍പിഎസിലെ ക്യാമ്പിലേക്കും മാറ്റി പാര്‍പ്പിച്ചു. 24 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.അത്തിയടുക്കം 48 ഏക്കറിലെ കൊല്ലിയിലും (വെള്ളച്ചാല്‍), …

മലവെള്ളപ്പാച്ചില്‍: ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിറങ്ങി; കാക്കടവിലെ ഷഹീലയുടെ വീട് വാസയോഗ്യമാക്കി

കാസര്‍കോട്: മഴവെള്ളപ്പാച്ചിലില്‍ വാസയോഗ്യമല്ലാതായ വീട് ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ മാതൃകയായി. കാക്കടവിലെ ഷഹീലയുടെ വീടാണ് ഡിവൈഎഫ്‌ഐ ചീമേനി ഈസ്റ്റ് മേഖലാ യൂത്ത് ബ്രിഗേഡിന്റേ നേതൃത്വത്തില്‍ ശുചീകരിച്ചത്. ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഷഹീലയുടെ വീട്ടില്‍ ചെളിയും വെള്ളവും കയറിയത്. ഇന്ന് (ഞായര്‍) രാവിലെയോടെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്നാണ് യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ ശുചീകരണത്തിനായി എത്തിയത്. ഏറെ നേരം നീണ്ടു നിന്ന ശുചീകരണത്തിന് ഒടുവിലാണ് വീട് പൂര്‍വ്വ സ്ഥിതിയിലാക്കിയത്. കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് …

കോയിപ്പാടി കടപ്പുറത്തു കടലാക്രമണം രൂക്ഷം; രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; തെങ്ങുകള്‍ കടലെടുത്തു; കോണ്‍ക്രീറ്റ് റോഡ് തകര്‍ച്ചയുടെ വക്കില്‍

കുമ്പള: കോയിപ്പാടി കടപ്പുറത്തു കടലാക്രമണം രൂക്ഷമായി തുടരുന്നു.കടല്‍ഭിത്തി പലേടത്തും കടലെടുത്തു. 20 വോളം തെങ്ങുകള്‍ ശക്തമായ തിരമാലയില്‍ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകള്‍ കടലാക്രമണ ഭീഷണി നേരിടുന്നു. കടപ്പുറത്തു നിന്നു സവിത, വിമല എന്നിവരുടെ കുടുംബത്തെ ബന്ധുവീടുകളിലേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കോയിപ്പാടി കടപ്പുറത്തു നിന്നു കോട്ടി റോഡിലെ ഫിഷറീസ് എല്‍ പി എസിലേക്കു നിർമ്മിച്ച കോണ്‍ക്രീറ്റ് റോഡ് ഏതു നിമിഷവും തകരാവുന്ന നിലയിലായിട്ടുണ്ട്. കടല്‍ ഇന്നും ക്ഷുഭിതമാണെന്നും കടലേറ്റ സമയത്തു കടലാക്രമണത്തിനു വീണ്ടും ഇടയായേക്കുമെന്നും ആശങ്കയുണ്ട്.അതേസമയം വര്‍ഷാവര്‍ഷം കടലിനു കൊണ്ടുപോവുന്നതിനു …

കാസര്‍കോട് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; ദേലംപാടിയില്‍ വീട് തകര്‍ന്ന് പെണ്‍കുട്ടിക്ക് പരിക്ക്, 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാസര്‍കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 37 കുടുംബങ്ങളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. 73 പുരുഷന്മാരെയും 60 സ്ത്രീകളെയും 27 കുട്ടികളെയുമാണ് ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുള്ളതെന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. കനത്ത മഴയും മണ്ണിടിച്ചല്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ഇന്നലെ (ശനി)രണ്ടിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പാലാവയല്‍ വില്ലേജിലെ തയ്യേനിയിലും മാലോത്ത് വില്ലേജിലെ കാറ്റാം കവലയുമാണ് ഉരുള്‍പ്പൊട്ടിയത്.ദേലംപാടി …

ജില്ലാ കളക്ടറും എം.എല്‍.എയും ജന്മ കടപ്പുറവും പള്ളിക്കര ബീച്ചും സന്ദർശിച്ചു

 കാസർകോട് : കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും നേരിടുന്ന ഉദുമയിലെ ജന്മ കടപ്പുറവും പള്ളിക്കര ബീച്ചും കെ.നീലകണ്ഠന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ മേഖലയില്‍ കടലാക്രമണം നേരിടാന്‍ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് പഠനം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടല്‍ക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും റവന്യൂ- ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഉള്‍പ്പെടെയുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളെക്കുറിച്ചു പ്രദേശവാസികളുമായി എം.എല്‍.എയും ജില്ലാ …

കാഞ്ഞങ്ങാട്, പുതിയകോട്ടയിലെ വാഹനാപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു; നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താനായില്ല

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഹൊസ്ദുര്‍ഗ്, ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തിനു സമീപത്തെ റാണി (60)യാണ് മരിച്ചത്. ജൂണ്‍ 24ന് രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് അപകടമുണ്ടായത്. വിനായക ബസ് സ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്നു റാണി. ഇതിനിടയില്‍ അമിത വേഗതയിലും അജാഗ്രതയിലുമെത്തിയ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അപകടത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പരിക്കേറ്റ റാണി മരണത്തിന് കീഴടങ്ങിയത്.