കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട; അംഗഡിമുഗര്‍ സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. നഗരത്തിലെത്തിയ യുവാവില്‍ നിന്ന് 15,15000 രൂപ പിടികൂടി. അംഗഡിമുഗര്‍ സ്വദേശി അലങ്കാര്‍ ഹൗസിലെ അബൂബക്കര്‍ ഹുനൈസി(29)ല്‍ നിന്നാണ് പണം പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് ഗീത ജംഗ്ഷനില്‍ കാണപ്പെട്ട ഇയാളെ ടൗണ്‍ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. പണം കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം 23ന് കാസര്‍കോട് വച്ച് രേഖകളില്ലാത്ത ഏഴരലക്ഷം രൂപയുടെ കുഴല്‍പ്പണവും ഏഴര ലക്ഷം രൂപ മൂല്യം വരുന്ന …

സിദ്ധാര്‍ത്ഥിന്റെ മരണം; ഒരാള്‍ കീഴടങ്ങി; തലയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായി.കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്.തലകൊയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിന്‍ജോ ജോണ്‍സനെ കരുനാഗപ്പള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം സിന്‍ജോ ജോണ്‍സനെ അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. …

‘ഗോവിന്ദന്‍ മാസ്റ്ററെ പോയികാണൂ’; ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചെന്ന് ആരോപണം

തൃശൂര്‍: അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ചപ്പോള്‍ കളിയാക്കുന്ന തരത്തില്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകന്‍ അശ്വിന് ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ചത്. ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാന്‍ പറഞ്ഞപ്പോള്‍ കളിയാക്കിയതാണെന്ന് മനസ്സിലായില്ല. ഒടുവില്‍ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദന്‍ മാസ്റ്ററെന്ന് സിന്ധു തിരക്കി. …

എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; അമ്മാവന്‍ അറസ്റ്റില്‍

എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. 27 കാരനായ അമ്മാവന്‍ അറസ്റ്റില്‍. ഹരിയാന നൂഹ് ജില്ലയിലെ ദോഹ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ട്രക്ക് ഡ്രൈവര്‍ അബ്ബാസ് (27)ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പുറത്തുപോയപ്പോള്‍ മറ്റ് കുട്ടികളുമായി വീട്ടില്‍ കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ രക്ഷിതാക്കള്‍ തിരിച്ചെത്തിപ്പോള്‍ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പിതാവ് ഫിറോസ്പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ട്രക്ക് ഡ്രൈവര്‍ അബ്ബാസിനെ പൊലീസ് …

മല്‍സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി പണവും ഏഴുലക്ഷത്തോളം രൂപ വിലവരുന്ന മല്‍സ്യവും കൊള്ളയടിച്ച സംഘം അറസ്റ്റില്‍

കടലില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി പണവും ലക്ഷക്കണക്കിന് രൂപയുടെ മല്‍സ്യവും തട്ടിയെടുത്ത സംഭവത്തില്‍ ഏഴ് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഭട്കല്‍ സ്വദേശികളായ സുബ്രഹ്‌മണ്യ ഖാര്‍വി (34), രാഗവേന്ദ്ര ഖാര്‍വി (38), ഹരീഷ് നാരായണ ഖാര്‍വി (40), നാഗേഷ് നാരായണ (42), ഗോപാല്‍ മാധവ് (38), സന്തോഷ് ദേവയ്യ (43), ലക്ഷ്മണന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൃഷ്ണാനന്ദ എന്ന ബോട്ടില്‍ മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് സംഘം തട്ടിക്കൊണ്ടുപോവുകയും പണം കൊള്ളയടിക്കുകയും …

ഒടുവിൽ മുഖം രക്ഷിക്കാൻ നടപടിയുമായി സർവ്വകലാശാല; സിദ്ധാർത്ഥിൻ്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് കൂടി അച്ചടക്ക നടപടി; 10 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് വിലക്ക്

കൽപ്പറ്റ:വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് കൂടി അച്ചടക്ക നടപടി. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദ്ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് …

ബംഗളൂരു സ്ഫോടനം: 10 പേർക്ക് പരിക്ക്: യു.എ.പി.എ.കേസ്: ഊർജിത അന്വേഷണം

ബംഗളൂരു: ഇൻഡ്യയുടെ ഐ.ടി.തലസ്ഥാനമായ ബംഗളൂരു രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ സ്ഫോടനത്തിൽ 10 പേർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ സ്വർണ്ണാംബ നാരായണൻ (49)എന്ന ഐ.ടി. സ്ഥാപനം അക്കൗണ്ടിനെ പ്ലാസ്റ്റിക് സർജറിക്കു വിധേയയാക്കി. ഇവരുടെ ചെവിക്കും തകരാറുണ്ടായിട്ടുണ്ട്. സ്ഫോടനത്തിൽ കണ്ണിന് ആഘാതമേറ്റ നാഗശ്രീ (35) യെ വൈറ്റ് ഫീൽഡ് വൈദേഹി മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ശസ്ത്രക്രിയക്കു വിധേയമാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ബംഗളൂരു പൊലീസ് യു. എ.പി.എ. കേസ് രജിസ്റ്റർ ചെയ്തു. ഉപമുഖ്യ മന്ത്രി, പൊലീസ് മേധാവികൾ എന്നിവർ …

പയ്യന്നൂരിൽ ലോറി ബുള്ളറ്റിൽ ഇടിച്ച് വാർപ്പ് മേസ്തിരി മരിച്ചു

കാസര്‍കോട്: ലോറി ബുള്ളറ്റില്‍ ഇടിച്ച് വാര്‍പ്പ് മേസ്തിരിയായ ഗൃഹനാഥന്‍ മരിച്ചു. പടന്ന പഞ്ചായത്തിലെ ആറാം വാര്‍ഡ് ആണ്ടാകൊവ്വലില്‍താമസിക്കുന്ന പി.സുകുമാരന്‍(63) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയിലെ പയ്യന്നൂര്‍ എടാട്ട് വച്ചാണ് അപകടം. സുകുമാരന്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പയ്യുന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ കൊണ്ടുവരും. ദളിത് ലീഗ് സജീവപ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ …

11 മാസം പ്രായമുള്ള ആണ്‍കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി; കാമുകന്റെ പിതാവടക്കം മൂന്നു പേര്‍ പിടിയില്‍

11 മാസം പ്രായമുള്ള ആണ്‍കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. മലപ്പുറം തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തില്‍ പുല്ലൂരാല്‍ എസ്.ഐ.ഒ. ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. തമിഴ്‌നാട് നെയ് വേലി സ്വദേശി ജയസൂര്യ(23), പിതാവ് കുമാര്‍, പെണ്‍സുഹൃത്ത് തമിഴ്‌നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ എന്നിവരെ തിരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൂന്നുമാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിനെ വിട്ട് തിരൂരില്‍ എത്തിയ …

കാസര്‍കോട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: കാസര്‍കോട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള അയ്യൂര്‍ സ്വദേശി പരേതരായ പോക്കര്‍ ഹാജിയുടെയും ഖദീജുമ്മയുടെയും മകന്‍ എപി അബ്ദുല്‍ നിസാര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ മരുമകന്‍ നിസാറിന്റെ ജേഷ്ഠനാണ്. ബെണ്ടിച്ചാല്‍ കുഞ്ഞാലി ഹാജിയുടെ മകള്‍ ജസീലയാണ് ഭാര്യ. മക്കള്‍: മുശറഫ്, മെഹവിശ്, മസര്‍. സഹോദരങ്ങള്‍: എപി അബ്ദുല്‍ ഖാദര്‍, എപി അബ്ദുല്‍ അസീസ്. സുഹറ, മൊയ്തീന്‍ തെരുവത്ത്, പരേതനായ എ.പി മുഹമ്മദ് മോണു. മൃതദേഹം ഇന്നു …

മലയാളി ഐ എസ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി

ന്യൂഡൽഹി:മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനിൽ പിടിയിൽ. മലപ്പുറം സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ ഏജൻസികൾ അറസ്റ്റ് ചെയ്ത ഇയാൾ നിലവിൽ കാണ്ഡഹാർ ജയിലിലാണ്.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ്റെ ഭാഗമാകാനാണ് സനവുൾ അഫ്ഗാനിസ്ഥാനിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. തജക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിസ്ഥാനിലെത്തിയതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് വിവരം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സെപക് താക്രോ; കാസര്‍കോടിന് അഭിമാനമായി നാലുപൊലീസുകാര്‍

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന 72-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ സെപക് താക്രോ(കിക്ക് വോളിബോള്‍) മല്‍സരത്തില്‍ കേരള ടീമിന് വെങ്കലം ലഭിച്ചു. ഉത്തരേന്ത്യയില്‍ പ്രശസ്തമായ ഈ മല്‍സരത്തില്‍ കേരളത്തിന് ആദ്യമായാണ് മെഡല്‍ ലഭിക്കുന്നത്. കേരള ടീമില്‍ കാസര്‍കോട് പൊലീസില്‍ നിന്നും നാലു പേരാണ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. നീലേശ്വരം സ്വദേശി പ്രശാന്ത്, തൃക്കരിപ്പൂര്‍ സ്വദേശി കെ.പി.വി രാജീവന്‍, കാഞ്ഞങ്ങാട് സ്വദേശി ജ്യോതിഷ്, കരിവെള്ളൂര്‍ സ്വദേശി ഷിജു എന്നിവരാണ് ജില്ലയ്ക്ക് അഭിമാനമായത്. തൃക്കരിപ്പൂര്‍ സ്വദേശി ബാബുവാണ് കോച്ച്.

ക്യാമറയുടെ ബാറ്ററി തീർന്നു; ജന്മദിനാഘോഷം വീഡിയോ പൂർണമായി ചിത്രീകരിച്ചില്ല; വീഡിയോ ഗ്രാഫറെ വെടി വെച്ച് കൊന്നു

പാട്‌ന: ജന്മദിനാഘോഷത്തിന്റെ വീഡിയോ പൂര്‍ണമായി ചിത്രീകരിച്ചില്ലെന്നാരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബീഹാറിലെ ദര്‍ബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. സുശീല്‍ കുമാര്‍ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്.പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീല്‍ എത്തിയത്. എന്നാല്‍ ക്യാമറ ബാറ്ററി ചാര്‍ജ് തീര്‍ന്നതോടെ ചിത്രീകരണംതടസപ്പെടുകയായിരുന്നു.ഇതില്‍ പ്രകോപിതനായാണ് പ്രതി വീഡിയോ ഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. പ്രതി രാകേഷ് തന്നെയാണ് വെടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഇയാള്‍ …

കുഴിമന്തിയും അല്‍ഫാമും കഴിച്ചു; 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുകുടുംബത്തിലെ 9 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വര്‍ക്കല ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ഹോട്ടലില്‍ നിന്ന് വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ …

കണിപുര ക്ഷേത്രത്തിലെ വെടിക്കെട്ട്; ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിന് ബ്രഹ്‌മകലശോത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡണ്ട് രഘുനാഥ പൈ, സെക്രട്ടറി ജയകുമാര്‍, മറ്റു ഭാരവാഹികളായ ലക്ഷ്മണ പ്രഭു, ശങ്കര, സുധാകര കാമത്ത്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമം ലംഘിച്ച് വെടിക്കെട്ട് നടത്തിയതിന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ 28 ന് പുലര്‍ച്ചേയായിരുന്നു വെടിക്കെട്ട് നടന്നത്. ജില്ലാ ഫോറന്‍സിക് സയന്‍സ് സ്ഥാപനത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വെടിക്കെട്ട് …

ദുബൈ മെഗാ ഫുട്‌ബോള്‍ ; ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാത്രി ദുബായ് അബൂ ഹെയ്ല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടന്നു. സംസ്ഥാന കമ്മിറ്റി ഒര്‍ഗ്ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി.എ. ബഷീര്‍ പള്ളിക്കര, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനാഫ് ഖാന്‍ മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചത്. ജില്ലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍, മണ്ഡലം കമ്മിറ്റി …

പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം; വി.വി.ലതീഷ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥലംമാറ്റം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണിത്. സ്വന്തം ജില്ലയില്‍ നിന്നുള്ളവരെയാണ് നേരത്തെ മാറ്റിയിരുന്നത്. എന്നാല്‍ സ്വന്തം ലോക്സഭാ മണ്ഡലത്തിനു പുറത്തുള്ള സ്‌റ്റേഷനുകളില്‍ മാറ്റണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമാക്കിയതാണ് രണ്ടാമതൊരു സ്ഥലമാറ്റത്തിനു ഇടയാക്കിയത്. കാഞ്ഞങ്ങാട്ട് നിന്ന് ഡിവൈ.എസ്.പി എം.പി വിനോദിനെ വയനാട്ടിലേയ്ക്കും പകരം വി.വി.ലതീഷിനെ നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.പി.വിപിനെ കണ്ണൂരിലേയ്ക്കു …

വ്യാജ രേഖയും കൃത്രിമ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കി ഇടപാടുകാരെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പറ്റിച്ചെന്ന കേസ്; യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റിനെ കോടതി കുറ്റവിമുക്തനാക്കി

കാസര്‍കോട്: യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് വ്യാജ രേഖയും കൃത്രിമ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കി ഇടപാടുകാരെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പറ്റിച്ചെന്ന കമ്പനി ഡിവിഷണല്‍ മാനേജരുടെ പരാതി സി.ജെ.എം കോടതി തള്ളിക്കളഞ്ഞു. കുറ്റാരോപിതനായ യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി കാസര്‍കോട് ഏജന്റും കോഴിക്കോട്, നാദാപുരം സ്വദേശിയുമായ ബിനീഷിനെ കോടതി വിട്ടയച്ചു. കേസ് തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. 2018 ജുലൈ 27ന് ഇബ്രാഹീം എന്നയാള്‍ തന്റെ കെ.എല്‍-09-എ.എഫ.് 6864 വാഹനത്തിന് നൊ ക്ലെയിം സര്‍ട്ടിഫിക്കറ്റിനുസമീപിച്ചപ്പോഴാണ് …