നഴ്‌സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് തെറിച്ചുവീണു; ഗുരുതര പരിക്കോടെ ആശുപത്രിയില്‍

കാസര്‍കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ പലിയേരിക്കൊവ്വല്‍ സ്വദേശിനി രാധയുടെ മകളും ബംഗളൂരുവിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ അശ്വതി(20)യാണ് ട്രെയിനില്‍ നിന്ന് വീണത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വരികയായിരുന്നു വിദ്യാര്‍ഥിനി. ഉദിനൂര്‍ പോട്ടച്ചാല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനെത്തിയപ്പോള്‍ വാതില്‍പടിക്ക് സമീപം നില്‍ക്കുകയായിരുന്ന അശ്വതി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. വഴിയാത്രക്കാരാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തുനിന്ന് ലഭിച്ച മൊബൈല്‍ വഴി ആളെ …

ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സഞ്ചരിച്ച ഓട്ടോ വഴിയില്‍ വച്ച് കേടായി; പൊലീസിന് മുന്നില്‍ പെട്ട കാമുകനടക്കം നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഇലന്തൂരില്‍ വച്ച് കേടാവുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസാണ് വഴിയില്‍ കുടുങ്ങിയ ഓട്ടോ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് …

തിരുവനന്തപുരത്ത് പൊതുദര്‍ശനം; കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ, ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വാഴൂരിലെ വീട്ടില്‍ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്‌കാര ചടങ്ങുകള്‍. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് …

കോൺഗ്രസ്സ് എം പി യുടെ വീട്ടിലും സ്ഥാപനങ്ങളിലും  ആദായ നികുതി പരിശോധന; പിടികൂടിയത് 250 കോടി; ഇനിയും പണം എണ്ണി തിട്ടപ്പെടുത്താനുണ്ടെന്ന് ഉദ്യോഗസ്ഥർ

ഭുവനേശ്വർ: കോൺഗ്രസിൻ്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 250 കോടി രൂപ കണ്ടെത്തി.സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണമാണ് പിടിച്ചെടുത്തത്. എംപിയുടെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം റെയ്‌ഡ് നടന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എട്ട് കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് ഉദ്യോഗസ്ഥർ നോട്ടെണ്ണുന്നത്. യന്ത്രങ്ങൾ കുറവായതിനാൽ നോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും …

സിനിമ അഭിനയം, പിന്നെ മദ്യ കച്ചവടവും; വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോ. അനൂപ് ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ സ്വദേശികളായ സിറിള്‍, പ്രജീഷ് കൊല്ലം സ്വദേശി മെല്‍വിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.ഇവരില്‍നിന്ന് 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. നിറം കലര്‍ത്തിയും ഹോളോ സ്റ്റിക്കര്‍ പതിച്ചും ബോട്ടിലുകളില്‍ മദ്യം നിര്‍മിക്കുകയായിരുന്നു. അര ലിറ്ററിന്റെ വ്യാജമദ്യം നിറച്ച 432 ബോട്ടിലുകള്‍ കെട്ടിടത്തില്‍ നിന്നും കണ്ടെത്തി. പുറത്ത് നിന്ന് സ്പിരിറ്റ് എത്തിച്ച ശേഷം മദ്യം …

ഇരമ്പിയെത്തി കടന്നലുകൾ; രക്ഷതേടി കിണറ്റിൽ ചാടി നാട്ടുകാരൻ; വലിയ പറമ്പിലെ കടന്നൽ ആക്രമണത്തിൻ്റെ ഞെട്ടലിൽ പ്രദേശവാസികൾ

കാസർകോട്: തൃക്കരിപ്പൂർ വലിയപറമ്പിൽ ഇളകിയെത്തിയ  കടന്നല്‍കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ തലങ്ങും വിലങ്ങും ഓടി നാട്ടുകാർ. കിണറ്റില്‍ ചാടിയും സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ ഓടിയുമാണ് രണ്ടുപേര്‍ ജീവനോടെ രക്ഷപ്പെട്ടത്. വലിയ പറമ്പ് മൃഗാശുപത്രിക്ക് സമീപമാണ് കഴിഞ്ഞ ദിവസമാണ് സംഭവം. കടന്നല്‍ കുത്തേറ്റ മൃഗാശുപത്രി ജീവനക്കാരൻ ഇ. അശോക് കുമാര്‍(53), പ്രവാസി വലിയപറമ്പിലെ സി. ബാലകൃഷ്ണൻ(59), നിര്‍മാണ തൊഴിലാളി ബിഹാര്‍ സ്വദേശി ഫാറൂഖ്(19) എന്നിവര്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. വലിയ കടന്നല്‍ കൂട്ടില്‍ പരുന്ത് കൊത്തിയതോടെ ആയിരക്കണക്കിന് കടന്നലുകൾ ഇളകി …

ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ വീണ വനിതാ ഡോക്ടര്‍ മരിച്ചു; സംസ്‌കാരം ഇന്ന് വൈകീട്ട്‌

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ വീണ വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂർ റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എം.എൽ.എ. റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സുജാതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലേക്ക് …

കാനം രാജേന്ദ്രൻ (73) അന്തരിച്ചു

കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. വൈകിട്ടോടെ ഹൃദയാഘാതമുണ്ടായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കാനിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രന്‍റെ ജനനം. ഏഴും എട്ടുംകേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെകാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

ചോദ്യത്തിന് കോഴ: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി

ഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എംപിമാര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. …

ആത്മഹത്യചെയ്യുമെന്ന് ഷഹനയുടെ മെസേജ്; വാട്‌സാപ്പ് ബ്ലോക്ക് ചെയ്ത് റുവൈസ്; പിന്നാലെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് കണ്ടെത്തല്‍. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയാണുണ്ടായത്. ഷഹ്നയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. …

13 കാരിയെ പീഡിപ്പിക്കന്‍ ശ്രമിച്ചു; ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ പിതാവിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങവെ വിമാനത്താവളത്തില്‍ പിടിയിലായി. ഗള്‍ഫില്‍ ജോലിചെയ്യുന്ന ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അമ്പതുകാരനെയാണ് തമിഴ് നാട് തൃശ്ശിനാപ്പള്ളി വിമാനതാവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പിന്നീട് ചന്തേര പൊലീസിന് കൈമാറി. ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് പതിമൂന്നുകാരിയായ മകളെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പരാതിയില്‍ പോക്‌സോ കേസെടുത്ത പൊലീസ് അന്വേഷണത്തിനിടെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. വീണ്ടും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുന്ന വിവരം …

കവുങ്ങില്‍ നിന്നു വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കവുങ്ങില്‍ നിന്നു വീണ തൊഴിലാളിക്ക് ദാരുണാന്ത്യം. പെര്‍ള, മണിയമ്പാറ, പള്ളക്കാന സ്വദേശി സയ്യിദ് അലി(45)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിനു സമീപത്തെ തോട്ടത്തില്‍ അടയ്ക്ക പറിക്കുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സയ്യിദ് അലിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബദ്രംപള്ള ജുമാമസ്ജിദ് അങ്കണത്തില്‍ സംസ്‌ക്കരിച്ചു. ഭാര്യ: ഹാജിറ. മക്കള്‍: സഫ്വാന, റിസ്വാന, ഹാരിഫ്, ഫാരിസ്. മരുമകന്‍: നിസാം. സഹോദരങ്ങള്‍: അജാസ്, അസ്മ, ഖദീജ.

കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു; മുഹസിനയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

കാസര്‍കോട്: മുഹസിനയുടെ മരണം കൊലപാതകമാണെന്നു ആരോപിച്ച് പിതാവ് പള്ളിക്കര കീക്കാന്‍ സ്വദേശി എന്‍.പി മുഹമ്മദ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കൂടുതല്‍ പണം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിനു നല്‍കി പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് മുഹ്സിനയെ കരിവേടകത്തെ തവനത്ത് ഹൗസിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംശയത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് …

മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്; നോട്ടീസ് വരട്ടെയെന്നു മുഖ്യമന്ത്രി

സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി അടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.മാസപ്പടി വിവാദം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി. …

അനാരോഗ്യകരമായ ഭക്ഷണ സംയോജനം: നിങ്ങൾ ഈ ഭക്ഷണങ്ങൾക്കൊപ്പം വാഴപ്പഴം കഴിക്കുന്നുണ്ടോ? എങ്കിൽ, ശ്രദ്ധിക്കുക. വാഴപ്പഴത്തോടൊപ്പം ഒഴിവാക്കേണ്ട 4 ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ, വർഷം മുഴുവനും ലഭ്യമായ പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. നിങ്ങൾക്ക് ഇത് ഒരു പഴമായും പച്ചക്കറിയായും കഴിക്കാം, കൂടാതെ വിവിധ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടവുമാണ് വാഴപ്പഴം. നാരുകളും, പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പുകളും, ഒരു വ്യക്തിക്ക് മൊത്തത്തിലുള്ള പോഷണത്തിന് ആവശ്യമായ നിരവധി ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് വാഴപ്പഴം. എന്നാൽ ചില സിദ്ധാന്തങ്ങൾ ജലദോഷവും ചുമയുമായി വാഴപ്പഴത്തെ ബന്ധപ്പെടുത്തുമ്പോൾ, ചിലർ ഇത് പ്രമേഹമുള്ളവർക്ക് ദോഷകരമാണെന്ന് അവകാശപ്പെടുന്നു. വാഴപ്പഴത്തോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും …

മദ്യം നല്‍കി അബോധാവസ്ഥയിലാക്കി; 52 കാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 30 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യം നല്‍കി അബോധാവസ്ഥയിലാക്കി മധ്യവയസ്‌കനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആനാട് കൊല്ലങ്കാവ് സ്വദേശി എസ് ദീപു (30) ആണ് അറസ്റ്റിലായത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ 52 കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍, മുഹ്സിന്‍ മുഹമ്മദ്, ഷാജി, …

ബി.ജെ.പി വന്‍ വിജയം നേടിയ മൂന്നു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പഫല പ്രഖ്യാപനം കഴിഞ്ഞു ഒരാഴ്ചയോട് അടുത്തിട്ടും ബി.ജെ.പി.വന്‍ വിജയം നേടിയ മൂന്നു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.ഇതിനിടെ കോണ്‍ഗ്രസ്സില്‍ നിന്നു പിടിച്ചെടുത്ത രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിനു പാര്‍ട്ടി എം.എല്‍.എ.മാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുന്നതായും പരാതി ഉയര്‍ന്നു. രണ്ടു തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയാണ് മൂന്നാം ഊഴത്തിനു പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ളത്. തന്റെ മകനുള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എം.എല്‍.എ.മാരെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിംഗ് ഒരു റിസോര്‍ട്ടില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നു മുന്‍ എം.എല്‍.എ.യും …

വീട്ടിലെ സ്വര്‍ണ മോഷണം ഭാര്യ കണ്ടു; യുവതിയെ ടൈല്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു; 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

കൊച്ചി: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ വഴിത്തിരിവ്. 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ യുവാവിനെ ടൈല്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഷാജിമോനെ അറസ്റ്റുചെയ്തു ചോദ്യം ചെയ്യുന്നതിനിടെയാണു ഷോജി കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ഷാജി അവര്‍ക്കു പണം നല്‍കാനാണ് സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. യുവതിയെയും കൊലപ്പെടുത്തിയത് ടൈല്‍ കട്ടര്‍ കൊണ്ടാണെന്ന് …