കോവിഡ് കാലത്ത് നിർത്തിവച്ചകാഞ്ഞങ്ങാട്–രാവണേശ്വരം കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു; എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു

കാസർകോട്: കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന കാഞ്ഞങ്ങാട്–രാവണേശ്വരം കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം ആണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും സർവീസ് വീണ്ടും ആരംഭിച്ചത്. ചിങ്ങമാസ സംക്രമ ദിവസം കാഞ്ഞങ്ങാട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ബസ് ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ആരംഭിച്ചു. രാവണേശ്വരം, വെള്ളിക്കോത്ത് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, ജീവനക്കാർ, വ്യാപാരികൾ, മറ്റ് ദിവസേന യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടും. …

പിലിക്കോട് സഹകരണ ബാങ്കിൽ ക്ലർക്ക് നിയമനത്തിന് 5 ലക്ഷം കോഴ വാങ്ങിയെന്നാരോപണം; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കാസർകോട്: പിലിക്കോട് സഹകരണ ബാങ്ക് നിയമനത്തിന് 5 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബാങ്ക് പ്രസിഡന്റും നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ സി. ചന്ദ്രനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡി.സി.സിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് ഈ നടപടി. കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്ന് ബാങ്കിലെ ക്ലർക്ക് നിയമനത്തിനായി 5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് …

കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ ഷോക്കേറ്റു മരിച്ചു. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിലെ സുനിൽകുമാർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിൻ്റെ യു.പി.എസിൽനിന്നാണ് ഷോക്കറ്റതെന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാമൻ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: സബിനി. മകൻ: വേദുർവരദ്. …

ഇന്നത്തെ പ്രധാന വാർത്തകൾ

​ അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ ഇടക്കാല ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭീഷണി കൂടുതൽ ശക്തമായി. ഹോർമുസ് കടലിടുക്കിന്മേലുള്ള അവകാശവാദങ്ങളെ ചൊല്ലി ട്രംപും ഇറാനും തമ്മിൽ വാക്പോര് തുടരുന്നു സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച സംയുക്ത മക്ക പ്രതിരോധ കരാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. ​റഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയായി റഷ്യൻ വ്യോമസേനയും മിസൈൽ വർഷം …