പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്ന കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു, മൃതദേഹം വിട്ടുനൽകാൻ പൊലീസ് ബന്ധുക്കളെ തേടുന്നു

പയ്യന്നൂർ: പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്നു കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. ഗോകുൽദാസ് എന്ന 62 കാരനാണ് മരിച്ചത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനാൽ മൂന്നുവർഷം മുമ്പ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ നിർദ്ദേശപ്രകാരം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കിടപ്പുരോഗിയായിരുന്ന ഇയാൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ …

വൊർക്കാടിയിൽ നട്ടുച്ചയ്ക്ക് കോഴിക്കെട്ട്: അഞ്ചുപേർ പിടിയിൽ: 14,000 രൂപയും ഒരു കോഴിയും കസ്റ്റഡിയിൽ

മഞ്ചേശ്വരം: കോഴിക്കെട്ട് സംഘത്തെ മഞ്ചേശ്വരം പോലീസ് ഓടിച്ചിട്ട് പിടിച്ചു. 5 പേ രെയും ഒരു കോഴിയെയുംകസ്റ്റഡിയിലെടുത്തു. 14,000 രൂപയും പിടിച്ചെടുത്തു. ഇന്നുച്ചയ്ക്ക് 12. 30-ന് വൊർക്കാടിബാലിഗുരിബോള സെന്റ് ലോറൻസ് ചർച്ചിന് പിന്നിലെ ഒഴിഞ്ഞ പറമ്പിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട് കുറെ പേർ ഓടി രക്ഷപ്പെട്ടു. തലപ്പാടി ദേവ പുരയിലെ മഹേഷ് ഷെട്ടി (40), മഞ്ചേശ്വരം കടമ്പാറിലെ മനോജ് (45),ബണ്ട്വാളിലെ വിൻസന്റ് ഡിസൂസ (65 ), ബണ്ട്വാൾ ബിമൂഡയിലെ ഇർഫാൻ( 34), …

ട്രാഫിക് പരിഷ്ക്കരണം കൂടിയാലോലിച്ച് എടുത്ത തീരുമാനം; വ്യാപാരികളുടെ ആരോപണം അടിസ്ഥാന രഹിതം: കുമ്പള പഞ്ചായത്ത് ഭരണസമിതി

കാസർകോട്: കുമ്പള ടൗണിന്റെ സമഗ്ര വികസനം മുൻനിർത്തി, എല്ലാവരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കിയതെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നുംഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയപാർട്ടി, വ്യാപാരി, മോട്ടോർ തൊഴിലാളി പ്രതിനിധികളടക്കം സംബന്ധിച്ച യോഗ തീരുമാനപ്രകാരമാണ് നിലവിലെ പരിഷ്ക്കരണം നടപ്പിലാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ രാജേഷ് മനയത്ത്, സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ആറാം നമ്പർ ബസ്റ്റാൻഡിൻ്റെ സ്ഥാനം നിശ്ചയിച്ചത്. …

വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: ഷൊര്‍ണൂരിൽ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് മൃതദേഹമുണ്ടായിരുന്നത്. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാകാം മരിച്ചതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിന് സമീപത്തെ തെങ്ങിന്റ ചുവട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാര്‍ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ഭോപ്പാല്‍: മൈഹാര്‍ ജില്ലയിലെ റേവ റോഡില്‍ നാഷണല്‍ ഹൈവേയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അങ്കുര്‍ പട്ടേല്‍ (40), മൃദുല്‍ പട്ടേല്‍ (32), വിജയ് പട്ടേല്‍ (30), ഹരിശങ്കര്‍ പട്ടേല്‍ (25), ശിവ പട്ടേല്‍ (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ നാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിഗ്ര ഗ്രാമത്തിന് സമീപമാണ് അപകടം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കാര്‍ ഒരു ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. …

മല്ലം-മംഗലാപുരം കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിക്കണം: മന്ത്രിക്ക് നിവേദനം

കാസര്‍കോട് : മല്ലം – മംഗലാപുരം കെ.എസ്. ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗതാഗത മന്ത്രി സി.പി. ജോണിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനീസ മന്‍സൂര്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, ഹമീദ് മല്ലം, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.വൈകിട്ട് 7:45ന് കാസര്‍കോട് നിന്ന് മല്ലത്തേക്കും രാവിലെ 5.30ന് മല്ലത്ത് നിന്ന് മംഗലാപുരത്തേക്കും നേരത്തെ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയിരുന്നു. കോവിഡ് കാലത്തു …

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; മരണം അഞ്ചായി, തിരച്ചില്‍ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തുരങ്കപാത നിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളികളാണ് മരിച്ചവര്‍. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറ് പേരെ കാണാനില്ല. ഇവര്‍ക്കായി കേന്ദ്ര ദുരന്ത സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ട് കഡാവര്‍ നായകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.അതേസമയം മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വയനാട് – കള്ളാടി തുരങ്ക …

കടലാക്രമണം തടയാനുള്ള ഷിറിയ “പുലിമുട്ട്” പതിറ്റാണ്ടായി കടലാസിൽ

ഉപ്പള:സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എംഎൽഎ ആയിരിക്കേ അന്നത്തെ ഒന്നാം ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ച ഷിറിയ പുലിമുട്ട് തീരദേശ സംരക്ഷണ പദ്ധതി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കടലാസ്സിൽ കഴിഞ്ഞു കൂടുന്നു.മുൻ സർക്കാർ പദ്ധതി കൊള്ളാമെന്നു തലകുലുക്കി സമ്മതിച്ചു. പക്ഷെ അതുണ്ടാക്കാൻ ഒരു പൈസ പോലും നീക്കിവച്ചില്ല.ഫണ്ടും നീക്കി വകയിരുത്തിയില്ല. തുറമുഖങ്ങളേയും, തീരദേശങ്ങളെയും ശക്തമായ തിരമാലകളിൽ നിന്നും, കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ വലിയ പാറക്കെട്ടുകളോട്കൂടിയോ,കോൺക്രീറ്റ് കട്ടകളോ അടങ്ങിയ പ്രതിരോധ മതിലാണ് പുലിമുട്ട് . …

അപകട ഭീഷണിയായി ബന്തിയോട്ടെ ദേശീയപാത സർവീസ് റോഡ്

ഉപ്പള: തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത യിലെ ബന്തി യോട്ടെ സർവീസ് റോഡ് മരണപാതയായി മാറുന്നെന്നു നാട്ടുകാർ ആരോപിച്ചു. ഉപ്പള ബന്തിയോട് ജംഗ്ഷനടുത്തെ ഇടുങ്ങിയ സർവീസ് റോഡ് ഗതാഗത തടസ്സത്തിനുംകാരണമായിരുന്നു. അപകട ഭീഷണിയും ഉയർത്തുന്നു.വാഹനപകടങ്ങൾ വർദ്ധിക്കുന്നു.ബന്തിയോടിന് സമീപമുള്ള സർവീസ് റോഡാണ് വേണ്ടത്ര സൗകര്യമൊരുക്കാതെയും,സ്ഥലം ഏറ്റെടുക്കാതെയും നിർമ്മിച്ചിരിക്കുന്നത്. രണ്ട് വരി സർവീസ് റോഡ് ഇവിടെ എത്തുമ്പോൾ ഒരു വരി പാതയായി മാറുന്നു. സാഹചര്യമാണ് ഉള്ളത്.ഇത് വാഹനാപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് കാരണമാവുന്നുണ്ട്. സർവീസ് റോഡിന്റെ ഇടതുഭാഗത്ത് റെയിൽവേ ട്രാക്ക് ഉള്ളതാണ് സർവീസ് റോഡ് …

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ബുധനാഴ്ചആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 9 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ …

നീർച്ചാൽ, മീത്തൽ ബസാറിലെ ഇബ്രാഹിം അന്തരിച്ചു

കാസർകോട്: നീര്‍ച്ചാല്‍ , മീത്തൽ ബസാറില്‍ താമസക്കാരനും പാചക തൊഴിലാളിയുഭായ ഇബ്രാഹിം(64)അന്തരിച്ചു.ഭാര്യ :നബീസ . മക്കള്‍: റംസീന, മറിയമ്മ, സഫീറ, റഷീദ,നൗഫല്‍.മരുമക്കള്‍ :അഷ്റഫ്, ശരീഫ്, സിദ്ദീഖ്, ഷാനിബ.സഹോദരങ്ങള്‍: അബ്ബാസ് കല്ലക്കട്ട, അബ്ദുള്ള (ആലംപാടി ), മുഹമ്മദ്( ഉറുമി), ഫാത്തിമ (കൊയ്നാട്)മൈമുന.

കുമ്പളയിൽ ഹോട്ടൽ ഹൈജീൻ മോണിറ്ററിംഗ് തുടങ്ങി

കുമ്പള: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റ് ഹോട്ടൽ ഹൈജീൻ മോണിറ്ററിംഗ് ഉദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.​ഭക്ഷണശാലകളിൽ പാലിക്കേണ്ട കർശനമായ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും,ഹോട്ടൽ ഹൈജീൻ മോണിറ്ററിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിത്യൻ ക്ലാസെടുത്തു. ബിജു ചുള്ളിക്കര, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ പി.വി, നാരായണൻ ,എൻ. അബ്ദുള്ള താജ്,​മമ്മു മുബാറക്ക്, സിദ്ധീക്ക് മുബാറക്ക് സ്വാഗതവും സവാദ് പ്രസംഗിച്ചു .

ഇന്‍ഷുറന്‍സുണ്ടെന്നറിഞ്ഞിട്ടും പൊലീസ് ജീപ്പിന് 4000 രൂപ പിഴയിട്ടു; എംവിഐക്കെതിരെ പരാതി നല്‍കുമെന്ന് പൊലീസ്

തൃശ്ശൂര്‍: ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാഹനത്തിനാണ് എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി വി ബിജു പിഴയിട്ടത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം 4000 രൂപ പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ മാധ്യമങ്ങള്‍ക്കായി വാര്‍ത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനായ പി വി ബിജുവിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് പൊലീസ്.

പെരിയ മുത്തനടുക്കത്തെ എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

പെരിയ: മുത്തനടുക്കത്തെ എന്‍ നാരായണന്‍ നായര്‍ (83) അന്തരിച്ചു. കാടകം നാരന്തട്ട തറവാടംഗമാണ്. മേലത്ത് നളിനിയാണ് ഭാര്യ. മക്കള്‍: നവനീത് മേലത്ത് (യു.എ.ഇ ), നവമി മേലത്ത് (അധ്യാപിക, ജി എച്ച് എസ്.എസ് ബേത്തൂര്‍ പാറ). മരുമക്കള്‍: അശ്വതി വി (വളവില്‍, കുറ്റിക്കോല്‍), പ്രസന്നന്‍ സി (ബിസിനസ്സ്, കുറ്റിക്കോല്‍). സഹോദരങ്ങള്‍: കെ.എന്‍. അരവിന്ദാക്ഷന്‍(റിട്ട.ഹെഡ്മാസ്റ്റര്‍, ദുര്‍ഗ്ഗാ ഹൈസ്‌ക്കൂള്‍), പരേതരായ കോടോത്ത് സുകുമാരന്‍ നായര്‍(കൊട്ടോടി), കോടോത്ത് കുഞ്ഞി പാര്‍വ്വതി അമ്മ(പനയാല്‍).

മേപ്പാടി ദുരന്തം: 3 പേര്‍ മരിച്ചു; അഞ്ചുപേരെ കാണാനില്ല, എസ്‌ഐ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട്, മേപ്പാടി, കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 3 പേര്‍ മരിച്ചു. അഞ്ചുപേരെ കാണാനില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ മേപ്പാടി എസ്‌ഐ ഉള്‍പ്പെടെ ഏഴുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കള്ളോടി തുരങ്കപാതയ്ക്കു സമീപത്ത് ഇന്ന് (ചൊവ്വ) രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മീനാക്ഷിപുരം പാലവും ഏതാനും വാഹനങ്ങളും മണ്ണിനടിയിലാണ്. മണ്ണു നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണ് പൂര്‍ണ്ണമായും മാറ്റിയാല്‍ മാത്രമേ ദുരന്തത്തില്‍പ്പെട്ടവരുടെ നിജസ്ഥിതി വ്യക്തമാകു.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ ടി സിദ്ദിഖ്, അനില്‍ കുമാര്‍ എന്നിവരെ വയനാട്ടിലേക്ക് അയച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍ …

റിട്ട.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

താമരശ്ശേരി: റിട്ട.എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് എത്തിയ താമരശ്ശേരി പൊലീസ് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. കല്‍പ്പറ്റ സ്വദേശിയാണ് ജോസഫ്. ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്ഐ ആണ്. അതേസമയം ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ …

തെരഞ്ഞെടുപ്പു നാമനിർദേശ പത്രികയ്ക്കാപ്പം നൽകിയ സത്യവാങ്മൂലം കുരുക്കായി; നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് അറസ്റ്റ് വാറന്റ്

കണ്ണൂര്‍:വാഹനാപകടക്കേസില്‍ ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. നൂറുദീനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ.എന്‍ പ്രശാന്താണ് ഉത്തരവിട്ടത്. കുറുമാത്തൂര്‍ രാജീവ്ഗാന്ധി ലക്ഷംവീട് ഉന്നതിയിലെ സെക്യൂരിറ്റി തൊഴിലാളിയായ രമേശന്റെ പരാതിയിലാണ് ഉത്തരവ്. നാല് വര്‍ഷം മുമ്പ് നൂറുദീന്റെ ബൈക്കിടിച്ച് ചൊറുക്കളയില്‍ വച്ച് രമേശന്റെ 19 വയസുകാരനായ മകന്‍ മരിച്ചിരുന്നു. അന്ന് വാഹനത്തിന് ഇന്‍ഷൂര്‍ ഉണ്ടായിരുന്നില്ല. പ്രസ്തുത കേസില്‍ രമേശന് പലിശ ഉള്‍പ്പെടെ 30 ലക്ഷം രൂപ …

സ്വകാര്യ ബസ് ഉടമകളെ കൈവിടില്ല; ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കാന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി സിപി ജോണ്‍

കാസര്‍കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ 10 വര്‍ഷക്കാലമായി മുന്‍ സര്‍ക്കാരുകള്‍ അവരുടെ കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ല. ബസ് വ്യവസായത്തെ പൂര്‍ണമായും അവഗണിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അവരെ കൈവിടില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി സി പി …