മുന്‍ മുഖ്യമന്ത്രി പിണറായിക്കു മുന്‍ പാര്‍ട്ടി സഖാവ് ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമോഹിയും കുലംകുത്തിയുമെന്ന് അധിക്ഷേപിച്ച മുന്‍ സി പി എം നേതാവും 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ പ്രോടേം സ്പീക്കറുമായ ജി സുധാകരനു മുന്നില്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിലെത്തിയ പിണറായി ജി സുധാകരനെ അഭിവാദ്യം ചെയ്തു. പ്രോടേം സ്പീക്കര്‍ ജി സുധാകരന്‍ പിണറായിയെ ഹസ്തദാനം ചെയ്തു.ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും പിന്നീട് ജി സുധാകരനെ സംഘടനയില്‍ താഴ്ത്തിക്കെട്ടി നിഷ്‌ക്രിയനാക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സുധാകരന്‍ ഈ …

മരിച്ചെന്ന് കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കം ചെയ്തയാള്‍ ജീവനോടെ തിരിച്ചെത്തി; അമ്പരന്ന് ബന്ധുക്കള്‍

റാഞ്ചി: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കം ചെയ്ത ആള്‍ ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാര്‍ഖണ്ഡിലെ പത്രോട്ടോളി ഗ്രാമവാസിയായ വിശ്രാം മുണ്ടെ(45) ആണ് ജീവനോടെ തിരിച്ചെത്തിയത്. അടുത്തിടെയാണ് വിശ്രാം മുണ്ടെ മരിച്ചെന്ന് കരുതി അജ്ഞാതന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിച്ചത്. അന്ത്യകര്‍മ്മങ്ങളും നടത്തി. ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുണ്ടെ വീട്ടില്‍ തിരിച്ചെത്തുന്നത്. മെയ് 10-ന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വിശ്രാം മുണ്ടെയെ പിന്നീട് കാണാതാവുകയായിരുന്നു. പല സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് …

കാസർകോടിന്റെ ആരോഗ്യം ആരുടെ കൈകളിൽ ?

ഡോ. സി. എം. കായിഞ്ഞി കേരളത്തിന്റെ വികസനം എന്നത് ഏത് മേഖലയിലാണെങ്കിലും പണ്ട്മുതൽക്കേ തെക്കും വടക്കും വലിയ അന്തരമുണ്ട്. ഒരാൾ തിരുവനന്തപുരത്തു നിന്നും നടക്കാൻ തുടങ്ങിയാൽ ആദ്യം നടത്തതിന് വേഗതയുണ്ടാവും.പിന്നെ വേഗത കുറഞ്ഞു കുറഞ്ഞു തൃശൂർ എത്തുമ്പോൾ വേദന സഹിക്കാതെ അവിടെ നില്കും. പിന്നെ കുറച്ചു റസ്റ്റ്‌ എടുത്തു മുടന്തിയും ഏന്തിവലിഞ്ഞും എങ്ങിനെയൊക്കെയും നടന്നു കാസർകോട് എത്തും. അതു പോലെ തന്നെയാണ് വികസന കഥയും. തിരുവനന്തപുരത്തു നിന്നു അതിവേഗം തുടങ്ങി വേഗത കുറഞ്ഞു തൃശൂർ എത്തുമ്പോഴേക്കും നിൽക്കും. …

കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വില്‍പ്പന നടത്തുന്ന റാക്കറ്റിന്റെ തലവന്‍ വിദ്യാനഗറില്‍ അറസ്റ്റില്‍; കാസര്‍കോട് ജില്ലയില്‍ നിന്നു മാത്രം മറിച്ചു വിറ്റത് 80 കാറുകള്‍ !

കാസര്‍കോട്: കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് നല്‍കുകയും പിന്നീട് വില്‍പ്പന നടത്തുകയും ചെയ്യുന്ന റാക്കറ്റിന്റെ തലവന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, ആവിക്കര, ബീച്ച് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ മുഹമ്മദി(44)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷും സംഘവും അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ സ്വദേശിനിയായ ഒരു സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ മുഹമ്മദ് പിടിയിലായത്. ആളുകളില്‍ നിന്നു രണ്ടോ, മൂന്നോ മാസത്തേക്ക് കാര്‍ വാടകക്കെടുക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. വാടകക്ക് എടുക്കുന്ന കാര്‍ പിന്നീട് മറ്റു പലര്‍ക്കും …

പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം; പിന്നാലെ ഏറ്റുമുട്ടല്‍; 2 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍

മലപ്പുറം: പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന സംഭവത്തില്‍ ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ്. ഐ അന്‍വറിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയിട്ടും സംഘര്‍ഷം തുടര്‍ന്നു. ഇതോടെ ഇരുവരേയും …

ചക്കയിടുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് 57കാരന്‍ മരിച്ചു

പാലക്കാട്: ചക്കയിടുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് 57കാരന്‍ മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് (57) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ കഞ്ഞിക്കൊപ്പം കറി വയ്ക്കാന്‍ വേണ്ടി ചക്കയിടാന്‍ കയറിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരത്തില്‍ കയറുന്നതിനിടെ ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. പ്ലാവിന്റെ ചുവട്ടിലുണ്ടായിരുന്ന കല്ലില്‍ തല തട്ടി ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

കാസര്‍കോട്: രാജ്യത്തെ നടുക്കിയ മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളേക്ക് 16 വര്‍ഷം. 2010 മെയ് 22ന് രാവിലെ 6.30 മണിക്ക് ഉണ്ടായ ദുരന്തത്തില്‍ ആറു ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരില്‍ 52 പേര്‍ മലയാളികളാണ്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും കാസര്‍കോട് ജില്ലക്കാരാണ്.രാവിലെ 6.30 മണിക്കാണ് നാടിനെ നടുക്കിയ വിമാനദുരന്തമുണ്ടായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 152 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വെയിലെ യഥാര്‍ത്ഥ സ്ഥലത്ത് നിന്നു 600 …

പശ്ചിമബംഗാളിലെ മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധം; ഉത്തരവിറങ്ങി

കൊല്‍ക്കത്ത: സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌കൂളുകള്‍ക്ക് പുറമെ ന്യൂനപക്ഷകാര്യ ,മദ്രസ വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള എല്ലാ അംഗീകൃത മദ്രസകളിലും രാവിലെ അസംബ്ലികളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മദ്രസ ഡയറക്ടറേറ്റ് ആണ് സുപ്രധാന ഉത്തരവ് ഇറക്കിയത്.സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

കുശലാന്വേഷണത്തിലിനിടെ വയോധികയുടെ ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്തു; അയല്‍വാസി അറസ്റ്റില്‍

കല്‍പ്പറ്റ: കുശലാന്വേഷണത്തിലിനിടെ വയോധികയുടെ ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്ത സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റുചെയ്തു. വള്ളിയൂര്‍ക്കാവ് കാരത്തങ്കല്‍ വീട്ടില്‍ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. അയല്‍വാസിയായ കല്യാണി(85)യുടെ കമ്മലാണ് ഇയാള്‍ പറിച്ചെടുത്തത്. ഇടതു കാതിലെ അര പവനോളം തൂക്കം വരുന്ന കമ്മലാണ് മോഷ്ടിച്ചത്. മോഷ്ടിച്ച കമ്മല്‍ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കി. പൊലീസ് പിന്നീട് ഈ കമ്മല്‍ കണ്ടെടുത്തു. വീട്ടില്‍ കയറി കുശലാന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ പ്രതി വയാധികയെ കെട്ടിപ്പിടിക്കുകയും …

പാര്‍സല്‍ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമം; സംഭവം അണങ്കൂരിൽ , പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: പാര്‍സല്‍ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട്, അണങ്കൂര്‍, ടിവി സ്‌റ്റേഷന്‍ റോഡിലെ കലന്തര്‍ ഷാ (30)യുടെ പരാതിയില്‍ അബ്ദുല്‍ ഖാദര്‍ എന്നയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.മെയ് 11ന് ആണ് കേസിനാസ്പദമായ സംഭവം. കലന്തര്‍ഷായുടെ സഹോദരനായ കബീറിനാണ് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഷം കലര്‍ന്ന ഭക്ഷണം പൊലീസ് ബന്തവസില്‍ എടുത്ത് കോഴിക്കോട്ടെ ആര്‍സിഇഎല്‍ ലാബിലേക്ക് പരിശോധനക്കയച്ചു. കഴിഞ്ഞ …

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കാമുകിക്കൊപ്പം ചേര്‍ന്ന് ആക്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

നിലമ്പൂര്‍: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കാമുകിക്കൊപ്പം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. വണ്ടൂര്‍ വടക്കേകര തുള്ളിശ്ശേരി ഷാഹുല്‍ ഹമീദിനെ (40) ആണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കാമുകിയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ പൊലീസ് പോക്‌സോ നിയമപ്രകാരവും കേസെടുത്തു. അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കുകയും മുറിയില്‍ പൂട്ടിയിട്ട് കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകി മര്‍ദ്ദിച്ച് പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് ദേഹത്ത് …

പെര്‍ളയില്‍ കടയില്‍ കയറി വ്യാപാരിയെ ആക്രമിച്ചു; 65,000 രൂപ നഷ്ടമായെന്ന് പരാതി, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: എന്‍മകജെ, പെര്‍ളയില്‍ കടയില്‍ കയറി വ്യാപാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും 65,000രൂപ നഷ്ടപ്പെടാന്‍ ഇടയാക്കിയതായും പരാതി. കര്‍ണ്ണാടക, പുത്തൂര്‍, ബട്ടംപാടി സ്വദേശിയും പെര്‍ളയിലെ വ്യാപാരിയുമായ കെ എം മുഹമ്മദ് അഷ്‌റഫ് (45)ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ഗണേശന്‍, അവിനാഷ്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കടയിലേയ്ക്ക് അതിക്രമിച്ചു കയറിയ പ്രതികള്‍ കമ്പികൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സുഹൃത്തിനെ അടിച്ചതായും തന്റെ …

16-ാം കേരള നിയമസഭ ആദ്യ സമ്മേളനം തുടങ്ങി; അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുന്നു; ജി സുധാകരന്‍ പ്രോടേം സ്പീക്കര്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം പ്രോടേം സ്പീക്കര്‍ ജി സുധാകരന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു.രാവിലെ ഒമ്പതുമണിക്കാരംഭിച്ച സമ്മേളനത്തില്‍ നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് എം എല്‍ എമാരായി ചുമതലയേറ്റുകൊണ്ടിരിക്കുന്നു. മുസ്ലീംലീഗിലെ വി ഇ അബ്ദുല്‍ ഗഫൂറാണ് എം എല്‍ എയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്തു നിന്നുള്ള എ കെ എം അഷ്‌റഫ് കന്നഡയിലും ലീഗിന്റെ തന്നെ മറ്റൊരംഗമായ ഫൈസല്‍ ബാബു ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. തളിപ്പറമ്പില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം …

കുടുംബ വഴക്ക്; ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; തടയാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്കും കുത്തേറ്റു

പാലക്കാട്: കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന ബന്ധുക്കള്‍ക്കും കുത്തേറ്റു. ഒറ്റപ്പാലം മയിലുംപുറത്താണ് സംഭവം. മയിലുംപുറം പത്മശ്രീ പുത്തന്‍വീട്ടില്‍ സച്ചിന്‍, മോഹന്‍ കുമാര്‍, പത്മജ, വിഷ്ണുജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹന്‍ കുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ പത്മജയുടെ ഭര്‍ത്താവ് അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്ന് പൊലീസ് പറഞ്ഞു. ഭാര്യവീട്ടില്‍ എത്തിയ അനില്‍ കുമാര്‍ പത്മജയെ കത്തികൊണ്ട് കുത്തുന്നത് …

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ 20 കാരിയാണ് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ച് പീഡനത്തിനിരയായത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഈ മാസം 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. തുടര്‍ന്ന് ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്നു പെണ്‍കുട്ടി പറഞ്ഞു. …

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് പാറ അടര്‍ന്നുവീണു; യാത്രക്കാരന് പരിക്ക്

ഇടുക്കി: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കൂറ്റന്‍ പാറ അടര്‍ന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് രാവിലെയാണ് അപകടം. കുമളി വഴി കോട്ടയത്തേക്ക് പോകുന്ന ബസിന്റെ പിറകുവശത്ത് കൂറ്റന്‍ പാറ പതിക്കുകയായിരുന്നു. ബസിന്റെ പിന്‍സീറ്റില്‍ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ബസില്‍ 50 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു.

ബേക്കലില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദം അതിരുവിട്ടു; പടക്കം പൊട്ടിച്ച് പ്രടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തി, 16 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിട്ട് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ബേക്കലില്‍ നടത്തിയ പ്രകടനം അതിരുവിട്ടു. പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിന് 16 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തു.ബേക്കല്‍ എസ് ഐ അഖില്‍ സെബാസ്റ്റ്യന്റെ പരാതിപ്രകാരം മുസ്ലീംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് കുഞ്ഞി, സുബൈര്‍, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല കോട്ടക്കുന്ന്, എ സി അബ്ദുള്ള, അഷ്‌റഫ്, കണ്ടാല്‍ അറിയാവുന്ന മറ്റു പത്തുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി 8.15 …

അനധികൃത പൂഴിക്കടത്ത്: എസ്‌ഐ അനന്തകൃഷ്ണന്‍ അര്‍ധരാത്രി വേഷം മാറി കാറിലെത്തി പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍; ടിപ്പര്‍ ഉടമയുള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

കുമ്പള: അനധികൃതമായി കടത്തുകയായിരുന്ന പൂഴിയും അതു കടത്താനുപയോഗിച്ച ടിപ്പറും കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ പിടിച്ചു. ടിപ്പര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ടിപ്പര്‍ ഉടമയുള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കൂടി കേസെടുത്തു.ഇന്നലെ അര്‍ധരാത്രി ഷിറിയ പുഴയിലെ പാച്ചാണിയില്‍ നിന്നു കടത്തിക്കൊണ്ടു പോവുകയായിരുന്ന പൂഴി ഷിറിയ ഒളയത്തുവച്ചു കാറില്‍ സിവില്‍ ഡ്രസില്‍ എത്തിയാണ് എസ്‌ഐ അനന്തകൃഷ്ണന്‍ പിടികൂടിയത്. ടിപ്പര്‍ ഡ്രൈവര്‍ ബന്തിയോട് അടുക്കയിലെ മനോജ് കുമാറി (26)നെ അറസ്റ്റ് ചെയ്തു. ടിപ്പര്‍ ഉടമ ഒളയത്തെ സലിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ …