സ്വത്തിനുവേണ്ടി വിവാഹം കഴിച്ചു; ഭാര്യയുടെ അമിതവണ്ണം കുറയ്ക്കാനുള്ള വഴികളെല്ലാം പാളി; ഒടുവില്‍ വിഷം നല്‍കി കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

അമരാവതി: അമിത വണ്ണക്കാരിയായ ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ആന്ധ്ര പ്രദേശിലെ കടപ്പ പ്രോഡുത്തൂര്‍ സ്വദേശിയായ കിരണ്‍ ആണ് ഭാര്യ മഡൂര്‍ സ്വദേശിയായ പദ്മജയെ വിഷം നല്‍കി കൊലപ്പെടുത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കിരണ്‍ ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ കണ്ണുവച്ചാണ് അവരെ വിവാഹം കഴിച്ചത്. വിവാഹ ശേഷം പദ്മജയുടെ ഭാരം കൂടി. ഇതോടെ കൂടെ കൊണ്ടുനടക്കാന്‍ നാണക്കേടെന്ന് പറഞ്ഞ് കിരണ്‍ പരിഹസിക്കുന്നത് പതിവാണെന്ന് പദ്മജയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ …

ഭാര്യയ്‌ക്കൊപ്പം കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കണ്ണൂര്‍: തളിപ്പറമ്പിലെ നിയുക്ത എം.എല്‍.എ ടി.കെ ഗോവിന്ദന്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഇന്ന് ഉച്ചയോടെയാണ് ഭാര്യ കെ.പി രമണിക്കൊപ്പം ടി.കെ ഗോവിന്ദന്‍ കൊടിയേരിയുടെ വീട്ടിലെത്തിയത്. കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം കൊടിയേരിയുടെ വീട്ടിലെ ഓര്‍മ്മ ചിത്രങ്ങളും മ്യൂസിയവും സന്ദര്‍ശിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മടങ്ങിയത്. വ്യക്തിപരമായ സന്ദര്‍ശനമെന്നും അതിന് രാഷ്ട്രീയം ഇല്ലെന്നുമാണ് ഇതിനോട് കൊടിയേരി ബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചത്. കൊടിയേരിയെ സ്‌നേഹിക്കുന്നവരാണ് ഇവിടെ വരുന്നത്. അവര്‍ക്ക് മുമ്പില്‍ തങ്ങള്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് കൊടിയേരിയുടെ കുടുംബം …

മൊയ്തീന്‍ പെര്‍വാഡ് അന്തരിച്ചു

കുമ്പള: കുമ്പള മാവിനകട്ട സോനാ വില്ലയില്‍ പരേതരായ അബ്ദുല്‍ ഖാദര്‍ സ്രാങ്ക്-ഐഷാബി ദമ്പതികളുടെ മകന്‍ മൊയ്തീന്‍ പെര്‍വാഡ് (60) അന്തരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രഭാത സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അന്ത്യം. പ്രവാസിയായിരുന്നു. മൊഗ്രാല്‍ ദേശീയവേദി ഗള്‍ഫ് പ്രതിനിധിയും, മെക് 7 മൊഗ്രാല്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗവുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നിലോഫര്‍, സോന, താനിയ, മര്‍ഴൂഖ്. മരുമക്കള്‍: നാസര്‍ ജനപ്രിയ(ഉപ്പള), ഷമീര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: ഗഫൂര്‍ ലണ്ടന്‍, ഫാത്തിബി, കുഞ്ഞിബി, നഫീസ, മൈമൂന, പരേതരായ …

കാസർകോട് മുനിസിപ്പാലിറ്റിയുടെ തെരുവുകച്ചവടക്കാരുടെ പുനരധിവാസ പദ്ധതി; കടകൾ ഭൂരിഭാഗവും അടഞ്ഞു തന്നെ

കാസര്‍കോട്: പുതിയ ബസ്റ്റാന്റില്‍ കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച തെരുവ് കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിലെ കടമുറികള്‍ ഭൂരിഭാഗവും അടഞ്ഞു തന്നെ. കച്ചവടം ഇല്ലെന്ന കാരണത്താല്‍ അടച്ചിട്ടതാണെന്ന് ഒരുഭാഗം കച്ചവടക്കാര്‍ പറയുമ്പോള്‍ കടകള്‍ തുറന്നാലല്ലേ കച്ചവടം ഉണ്ടാകുവെന്ന് മറ്റൊരു വിഭാഗം കച്ചവടക്കാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിക്കുകയും കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തുകയും ചെയ്ത പുനരധിവാസ പദ്ധതിയാണ് പാളിയ യതെന്ന് നഗരസഭ അധികൃതര്‍ കണ്ണുതുറന്ന് കാണേണ്ടതുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് തെരുവു കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം തുറന്നു കൊടുത്തത്. രണ്ട് …

മാര്‍ക്ക് ഷീറ്റ് തിരുത്തിയ 9 വയസ്സുകാരിയെ പിതാവ് യന്ത്രവാള്‍കൊണ്ട് കഴുത്തറുത്ത് കൊന്നു; കൊലപാതകം പുറത്തറിയാതിരിക്കാന്‍ വീടിന് തീയിട്ടു; 2 പേര്‍ അറസ്റ്റില്‍

പൂനെ: മാര്‍ക്ക് ഷിറ്റ് തിരുത്തിയ ഒന്‍പത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാള്‍കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം മൃതദേഹം സാരിയില്‍ പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിച്ച ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ വീടിന് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് നടുക്കുന്ന സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ശാന്താറാം ചവാന്‍ (33) ആണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനും ഇയാള്‍ക്കുണ്ട്. ശാന്താറാമിന്റെ മകനും മകളും തമ്മില്‍ കഴിഞ്ഞദിവസം പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. …

മൊഗ്രാൽ പുത്തൂർ കായിക്കോട്ടയിലെ കമല അന്തരിച്ചു

കാസർകോട് : മൊഗ്രാൽ പുത്തൂർ കായിക്കോട്ടയിലെ വിശ്വനാഥ പുജാരിയുടെ ഭാര്യ കമല (65) അന്തരിച്ചു.മക്കൾ: ലക്ഷ്മണ, രൂപ (മംഗൽപാടി പഞ്ചായത്തു മുൻ മെമ്പർ ), രേഖ.മരുമക്കൾ: കമലാക്ഷ മംഗൽപാടി, കോട്ടി പൂജാരി കുമ്പള.

ചീമേനി,നിടുംബയിലെ കെ. കമലാക്ഷി അന്തരിച്ചു

കാസർകോട്:ചീമേനി നിടുംബയിലെ പരേതനായ കെ രാമന്റെ ഭാര്യ കെ കമലാക്ഷി (75) അന്തരിച്ചു. മക്കൾ : രാധാകൃഷ്ണൻ മാസ്റ്റർ ( റിട്ട അധ്യാപകൻ ഗവ യു.പി. സ്‌കൂൾ പാടിക്കീൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി) ചന്ദ്രൻ, മോഹനൻ ( രണ്ടു പേരും ഓട്ടോ ഡ്രൈവർമാർ നിടുംബ) മരുമക്കൾ :രേഖ(ഐ.എച്ച് ആർ ഡി കോളേജ് ചീമേനി), ശൈലജ (ഹോട്ടൽ ജീവനക്കാരി, നിടുംബ)നിജി (ടൈലറിംഗ്, നിടുംബ)

ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ എരുമ; പിന്നാലെ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി എരുമയെ ഓടിച്ചുവിട്ട് ലോക്കോ പൈലറ്റ്; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ എരുമയെ കണ്ട് അതിനെ ട്രാക്കില്‍ നിന്ന് ഓടിച്ചുവിടുന്ന ലോക്കോ പൈലറ്റിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലോക്കോ പൈലറ്റിന്റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോക്കോ പൈലറ്റിന്റെ മനസ്സാന്നിധ്യം ഒരു ജീവിയുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. റെയില്‍വേ ലൈനിന് സമീപം അപകടകരമായ രീതിയില്‍ മേയുന്ന ഒരു കൂട്ടം എരുമകളെ വീഡിയോയില്‍ കാണാം. മറ്റ് എരുമകളെല്ലാം ട്രാക്കിന് സമീപത്തായിരുന്നു. ഒരു എരുമ മാത്രമാണ് ട്രാക്കിന് നടുവില്‍ സ്ഥാനമുറപ്പിച്ചത്. ഈ …

മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു; നാട് കണ്ണീരില്‍

കാസര്‍കോട്: മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഷേണി ,മണിയമ്പാറ സ്വദേശിയും ഇപ്പോള്‍ ഉക്കിനടുക്ക, മസ്ജിദിനു സമീപത്തു താമസക്കാരനുമായ സാദിഖ് (55) ആണ് മരിച്ചത്. ചൊച്ചാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മകള്‍ ഡോ.സര്‍ഫുന്നീസയുടെയും പന്നിപ്പാറയിലെ ഡോ. നബ്ഹാന്റെയും വിവാഹം ഞായറാഴ്ചയായിരുന്നു.ഭാര്യ: സഫിയ. മറ്റുമക്കള്‍: സാജിദ, സിബിലയത്ത്, മുസ്തഫ. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി (ബാപാലിപൊനം …

കാര്‍ ഷോറൂമില്‍ പഞ്ചിങ് ഇടാന്‍ മലമ്പാമ്പും; ജീവനക്കാരെത്തുന്നതിന് മുമ്പേ പഞ്ചിങ് ബോക്‌സില്‍ കയറി ഇരിപ്പുറപ്പിച്ചു

കൊച്ചി: കാര്‍ ഷോറൂമില്‍ പഞ്ചിങ് ഇടാനെത്തിയ മലമ്പാമ്പിനെ കണ്ട് ഞെട്ടി ജീവനക്കാര്‍. ഇന്ന് രാവിലെ മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോള്‍ മെഷീനിനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാര്‍ പഞ്ച് ചെയ്യാനാകാതെ പിന്മാറി. പിന്നാലെ സര്‍പ്പ വൊളന്റിയര്‍മാരെ വിളിച്ച് വരുത്തി. മലമ്പാമ്പിന്റെ ചെറിയ കുഞ്ഞാണ് പഞ്ചിങ് ബോക്‌സിനകത്ത് കുടുങ്ങിയത്. ഷെയ്ഖ് മുഹ് യുദ്ദീന്റെ നേതൃത്വത്തിലുള്ള സര്‍പ്പ സംഘമെത്തിയാണ് മലമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുവിട്ടു. ഇതോടെയാണ് ജീവനക്കാര്‍ക്ക് സമാധാനമായത്.

പിണറായി വിജയന്‍ ഏകാധിപതി; പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുത്; തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തവാദിത്തം അദ്ദേഹത്തിനു മാത്രം:ഡോ. സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കമ്യൂണിസ്റ്റ് സഹയാത്രികനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയന്‍ ഏകാധിപതിയാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തവാദിത്തം ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അദ്ദേഹം വോട്ട് ചോദിച്ചത് ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന്റെ ഭാഷ ഒരു നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കരുത്. അതിനുള്ള പ്രാപ്തി പിണറായി വിജയനില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെതിരെയുള്ള വിലയിരുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില …

പാചക വാതക വില വർധന:ഹോട്ടല്‍ സമരം പൂര്‍ണ്ണം; കാസര്‍കോട്ട് ഹോട്ടലുടമകൾ പ്രകടനം നടത്തി

കാസര്‍കോട്: പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആഹ്വാനം ചെയ്ത ഹോട്ടല്‍ സമരം ആരംഭിച്ചു. സമരം പൂര്‍ണ്ണമാണ്. ഹോട്ടലുകള്‍ അടച്ചിട്ടതു കാരണം ആയിരക്കണക്കിനു പേര്‍ വലഞ്ഞു. പലരും ആശുപത്രി കാന്റീനുകളെയാണ് ആശ്രയിച്ചത്. സമരത്തിനു അനുഭാവം പ്രകടിപ്പിച്ച് കാസര്‍കോട്ട് നഗരത്തില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാന്റില്‍ നിന്നു പുതിയ ബസ് സ്റ്റാന്റു പരിസരത്തേയ്ക്ക് നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് കെ. രഘുവീര്‍ റൈ, സെക്രട്ടറി ബിജു …

ബാങ്കോട്ടെ മുബാറക് അന്തരിച്ചു

കാസർകോട്: പ്ലംബിംഗ് തൊഴിലാളി തളങ്കര, ബാങ്കോട്, ഗാർഡൻ നഗറിലെ മുബാറക് ഇസ്‌തിരി ( 65) അന്തരിച്ചു. പരേതരായ മുഹമ്മദ് ഇസ്തിരിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ : ബീവി. മക്കൾ : ഷാഹുൽ ഹമീദ് (ഖത്തർ), തൗസീഫ് ( അൽ-ഹിന്ദ് ട്രാവൽസ് ), മിസ്‌രിയ, നൂർജഹാൻ. മരുമക്കൾ: തസരിയ, മുനവ്വിറ, നിസാർ, ഖലീൽ. സഹോദരങ്ങൾ: ഇബ്രാഹിം , ആയിഷ, ഫത്തിമാബി. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു.

തുരുത്തിയില്‍ യുവതിയെ കാണാതായി

കാസര്‍കോട്: വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവതിയെ കാണാതായതായി പരാതി. ചെറുവത്തൂര്‍, തുരുത്തി, പുതുവൈപ്പ് ഹൗസിലെ മേഘ (23)യെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 മണിക്കും രണ്ടു മണിക്കും ഇടയിലുള്ള ഏതോ സമയത്ത് വീട്ടില്‍ നിന്നു പോയ മേഘ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പഞ്ചാബിനെ ഞെട്ടിച്ച് മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം

ചണ്ഡീഗഢ്: പഞ്ചാബിനെ ഞെട്ടിച്ച് മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം. ജലന്ധറിലും അമൃത്സറിലുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത് സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്ഫോടനങ്ങള്‍. സ്‌ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ജലന്ധര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി സൂചനയുണ്ട്. സമൂഹ മാധ്യമം വഴിയാണ് സംഘടന …

ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍

ചെന്നൈ: ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അര്‍ധസെഞ്ച്വറിയോടെയാണ് സഞ്ജുവിന്റെ അപൂര്‍വനേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. നേരത്തെ വിരാട് കോലിയും കെ.എല്‍ രാഹുലും ഈ നേട്ടം കൈവരിച്ചിരുന്നു. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്താകാതെ 115 റണ്‍സ് നേടിയ സഞ്ജു, …

ആഹ്ലാദം അതിരുവിട്ടു; ജാഥ കാണാൻ നിന്ന കുട്ടികളുടെ സമീപത്തേയ്ക്ക് പടക്കമെറിഞ്ഞു, രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: തെരഞ്ഞടുപ്പ് വിജയാഹ്ലാദ പ്രകടനം കാണാനായി വീട്ടിനു മുന്നിലെ ഗേറ്റിനു സമീപത്ത് നില്‍ക്കുയായിരുന്ന കുട്ടികള്‍ക്കു നേരെ അലക്ഷ്യമായി പടക്കം എറിഞ്ഞതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കിദൂര്‍, കജൂരിലെ സോമശേഖരയുടെ പരാതിപ്രകാരം കിദൂരിലെ രവിരാജ് തുമ്മ, മാക്‌സ് ഡിസൂസ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.തിങ്കളാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായസംഭവം. വിജയാഹ്ലാദ പ്രകടനം കാണാനായി നില്‍ക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ പരാതിക്കാരനോടുള്ള വിരോധത്തില്‍ കുട്ടികള്‍ക്കു നേരെ മൂന്ന് ഗര്‍ണര്‍ വെടികള്‍ എറിഞ്ഞുപൊട്ടിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഒരേ വീട്ടില്‍ നിന്നു , ഒരേ സമയം എസ്‌ഐ തൊപ്പി അണിഞ്ഞ് ജ്യേഷ്ഠനും അനുജനും

കാസര്‍കോട്: ഒരേ വീട്ടില്‍ നിന്നു , ഒരേ സമയം കേരള പൊലീസ് സേനയില്‍ എസ്‌ഐമാരായി പരിശീലനം പൂര്‍ത്തിയാക്കി സഹോദരങ്ങള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിയുന്നതോടെ ഇരുവരും സര്‍വ്വീസില്‍ പ്രവേശിക്കും. മടിക്കൈ, ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ വി തമ്പാന്റെ മക്കളായ മടിക്കൈ, പൂത്തക്കാലിലെ ഇല്ലത്തു വളപ്പില്‍ ടിസി അക്ഷയ്, ടിസി അജയ് എന്നിവര്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്.എസ്‌ഐ സെലക്ഷന്‍ ലഭിച്ച ഇരുവരും 2025 ഏപ്രില്‍ 3ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. 2026 മെയ് …