സാവിര കംബദ ബസതി: ആയിരം തൂണുകളുടെ നിശ്ശബ്ദ സംഗീതം

കൊടക്കാട് നാരായണൻ ആഗുംബെയിലെ മഴക്കാടുകളുടെ ഈർപ്പം ഇനിയും വസ്ത്രങ്ങളിൽ നിന്ന് ഉണങ്ങിയിരുന്നില്ല. രാജവെമ്പാലയുടെ നാടിനോടും മഴയുടെ സംഗീതത്തോടും വിടപറഞ്ഞ് ഞങ്ങളുടെ വാഹനം മംഗളൂരിലേക്കു നീങ്ങുമ്പോൾ വഴിമധ്യേ ചരിത്രം വിളിച്ചൊരു പേര് കേട്ടു—മൂഡബിദ്രി. ജൈനമതത്തിന്റെ കാശി എന്നറിയപ്പെടുന്ന ഈ പുരാതന നഗരം ഒരുകാലത്ത് മുളങ്കാടുകൾ നിറഞ്ഞ ഭൂമിയായിരുന്നു. കന്നടയിൽ മൂഡു എന്നാൽ കിഴക്ക്, ബിദിരു എന്നാൽ മുള. ആ മുളങ്കാടുകളുടെ ഓർമ്മ ഇന്നും പേരിൽ സൂക്ഷിച്ചുകൊണ്ട്, ആത്മീയതയുടെ ശാന്തതയിൽ മുങ്ങിക്കിടക്കുകയാണ് മൂഡബിദ്രി. ബേദ്ര എന്നും മൂഡുവേണുപുര എന്നും വിളിക്കപ്പെട്ടിരുന്ന …

ദേശീയപാത: പയ്യന്നൂര്‍ പരിസരത്ത് സര്‍വ്വീസ് റോഡ് തേമ്പിപ്പോയതായി പരാതി

പയ്യന്നൂര്‍: പരിസരങ്ങളില്‍ സര്‍വ്വീസ് റോഡ് ദിവ്യാംഗമായതായി പരാതി ഉയര്‍ന്നു.കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ദേശീയപാത പദ്ധതിക്ക് മോഹവില നല്‍കി വാങ്ങിയ സ്ഥലത്തിനാണ് പയ്യന്നൂര്‍ പരിസരങ്ങളില്‍ ചിലയിടങ്ങളില്‍ വൈകല്യം ബാധിച്ചതെന്നു നാട്ടുകാര്‍ ഖേദം പ്രകടിപ്പിച്ചു. ചില സമ്പന്നന്മാരുടെ സ്ഥലത്തിനടുത്തെത്തുമ്പോഴാണ് സര്‍വ്വീസ് റോഡിന് ഈ ദുര്‍ഗതി ഉണ്ടായതെന്നും ഇതു സമ്പത്തിനോടുള്ള വിധേയത്വം കൊണ്ടാണെന്നുമൊക്കെ ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കോടികള്‍ ചെലവഴിച്ചു സര്‍വ്വീസ് റോഡിന് മോഹ വില നല്‍കി ഏറ്റെടുത്ത സ്ഥലം എവിടെപ്പോയെന്നും ആളുകള്‍ ആരായുന്നുണ്ട്. ഏഴുമീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡിനു …

സ്‌കൂളിലേയ്ക്കു പോയ മഹാലക്ഷ്മിപുരം സ്വദേശിനിയെ കാണാതായി

കാസര്‍കോട്: സ്‌കൂളിലേയ്ക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ 18 കാരിയെ കാണാതായതായി പരാതി. പിതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം സ്വദേശിനിയെ ആണ് കാണാതായത്. സ്‌കൂളിലേക്കു പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ (വെള്ളി) രാവിലെ 8.30 മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്നും വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു; കാസര്‍കോട്ടെ 23 കാരനെതിരെ വനിതാ പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്: സാമൂഹ്യമാധ്യമമായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 23കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കാരനായ മുഹമ്മ് അന്‍സാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മറ്റൊരു സംഭവത്തില്‍ 56കാരനെതിരെ ചീമേനി പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മഴ …

ബദിയഡുക്ക, കന്യപ്പാടിയില്‍ കടവരാന്തയില്‍ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തികൊണ്ടുപോയ കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യപ്പാടിയില്‍ കടവരാന്തയില്‍ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാറും പിടികൂടി. കൂട്ടുപ്രതികളായ മൂന്നു പേര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗ്‌ളൂരു, ജോക്കട്ടയിലെ റാസിഖ്(21), ഉള്ളാള്‍, അളിക്കെയിലെ മുഹമ്മദ് ഇര്‍ബാസ് (26) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.ജൂണ്‍ 16ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കന്യപ്പാടി റഹ്‌മത്ത് മന്‍സിലിലെ കെ എം മുഹമ്മദിന്റെ വീടിനു മുന്‍വശത്തുള്ള കടവരാന്തയില്‍ കിടക്കുകയായിരുന്ന പശുവാണ് മോഷണം പോയത്. …

ജൽ ജീവൻ: കോടികൾ ചിലവഴിച്ചു; കുടിവെള്ളമില്ല: പദ്ധതി കരാറുകാർക്കു സമർപ്പിച്ച് അധികൃതർ

കാസർകോട്:മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ “ജൽ ജീവൻ”പദ്ധതി സംസ്ഥാനത്ത് അധികൃതർ കരാറുകാർക്കു സമർപ്പിച്ചു. കോടികൾ ചെലവഴിച്ച പദ്ധതിയിൽ വെള്ളമില്ലെന്നേയുള്ളു. നാടു മുഴുവൻ റോഡുകൾ കുഴിച്ചു മറിച്ചു പൈപ്പിട്ടു. കക്കൂസുകളിൽ വരെ അത്യന്താധുനിക ടാപ്പു ഫിറ്റ് ചെയ്തു. പക്ഷെ, പൈപ്പിലൂടെ ഒഴുകി ടാപ്പിലെത്താനുളള വെള്ളത്തിന്റെ ഉറവ മാത്രം കണ്ടെത്താൻ അധികൃതർക്കു സമയമില്ലാതെ പോയി. പദ്ധതി വെറുതെയുമായി. എങ്കിലെന്ത് ? 18, 643 കോടി രൂപ ജൽ ജീവന്റെ കണക്കിൽ കേരളം ചെലവാക്കിക്കൊടുത്തു. …

മംഗ്‌ളൂരു, ബൈക്കംപാടിയില്‍ പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസ്; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കാര്‍ തടഞ്ഞു നിര്‍ത്തി പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വര്‍ണ്ണം കൊള്ളയടിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. 13 പ്രതികളെ കിട്ടാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍, പാതിരിയാടിലെ ആര്‍.കെ നിമില്‍ (37), കര്‍ണ്ണാടക, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ് (40), മുസ്തഫ (49) എന്നിവരെയാണ് പനമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 29ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പയ്യന്നൂരില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനവാഡെ(44)യാണ് കൊള്ളയ്ക്കിരയായത്. മഹാരാഷ്ട്രയില്‍ നടന്ന …

കുമ്പളയില്‍ വന്‍ ലഹരിവേട്ട: കാറില്‍ കടത്തിയ 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറും കൂട്ടാളിയും പിടിയില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറില്‍ നിന്നു 30 കിലോ കഞ്ചാവ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനൊപ്പം കൂട്ടാളിയായ മുഹമ്മദ് നിര്‍ഷാദും പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് (ശനി) രാവിലെ കുമ്പള ദേശീയ പാതയില്‍ ആരിക്കാടി ടോള്‍ പ്ലാസക്കു സമീപത്ത് വച്ചാണ് ഇരുവരും …

അധികൃതര്‍ അവഗണിച്ചു; നിരവധി യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ആരിക്കാടി കടവത്ത് ആരിഫ് സ്വന്തമായി 10,000ത്തില്‍പ്പരം രൂപ ചെലവഴിച്ചു ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ചു

കുമ്പള: ദേശീയ പാത നിര്‍മ്മാണത്തിനു നീക്കം ചെയ്ത ആരിക്കാടി ബസ് സ്റ്റോപ്പിലെ ബസ് വെയ്റ്റിംഗ് ഷെഡ് പുഃനസ്ഥാപിക്കണമെന്ന നൂറു കണക്കിന് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ദേശീയ പാത നിര്‍മ്മാതാക്കളും പഞ്ചായത്തും അവഗണിച്ചതോടെ മത്സ്യത്തൊഴിലാളിയും പൊതു പ്രവര്‍ത്തകനുമായ ആരിഫ് കടവത്ത് വെയ്റ്റിംഗ് ഷെഡ് സ്വയം പുനര്‍നിര്‍മ്മിച്ചു. രൂക്ഷമായിരുന്ന വേനല്‍ക്കാലത്ത് ബസ് വെയ്റ്റിംഗ് ഷെഡ് പുനസ്ഥാപിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. മഴക്കാലം കടുത്തിട്ടും ജനകീയാവശ്യത്തില്‍ നിന്ന് അധികൃതര്‍ മുഖം തിരിച്ചു. ആരിക്കാടി പിഎച്ച്‌സിയിലേക്കെത്തുന്ന രോഗികളും മത്സ്യത്തൊഴിലാളികളും ഹനുമാന്‍ ക്ഷേത്രത്തിലെത്തുന്നവരും …

കെ.എസ്ആർ.ടി.സി.യിലെ രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റങ്ങൾ പിൻവലിക്കണം : എംപ്ലോയീസ് അസോ.

കാസർകോട് : അർഹരായവർക്ക് മാനദണ്ഡമനുസരിച്ച സ്ഥലം മാറ്റം അനുവദിക്കണമെന്നു കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.പ്രിയദർശിനി പദ്ധതി യിലൂടെ കെ.എസ്. ആർ. ടി. സി ക്കുണ്ടാകുന്ന ബാധ്യത മുൻകൂറായി പൂർണമായും നൽകുക. ഇതുവഴിജീവനക്കാർക്കുണ്ടായ അമിതാധ്വാന ഭാരവും ജനങ്ങൾക്കുണ്ടായ യാത്രാക്ലേശവും പരിഹരിക്കാൻ നടപടി സ്വീകരിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. ആർ.ടി.സി കാസർകോട് ഡിപ്പോയിൽ കെ. എസ്. ആർ. ടി. എംപ്ലോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) ജില്ല കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. യു.ഡി.എഫ് സർക്കാർ …

പെരിയ മാളിയക്കല്‍ വീട്ടില്‍ ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ മാളിയക്കല്‍ ഗോവിന്ദന്‍ നായര്‍ ബേഡകം (77) അന്തരിച്ചു. വിജയ ബാങ്ക് റിട്ട. മാനേജറായിരുന്നു. പരേതരായ പി.കെ ഗോവിന്ദന്‍ നായരുടെയും പിവി കാര്‍ത്യായനി അമ്മയുടെയും മകനായ ഗോവിന്ദന്‍ നായര്‍ ആലക്കോട്, നടുവിലായിരുന്നു താമസം. ഭാര്യ: ഗൗരി ടി.പി. മക്കള്‍: സൗമ്യ നായര്‍ (കൊച്ചി), ശ്രുതി നായര്‍ (അല്‍ഐന്‍). മരുമക്കള്‍: സുദീപ് നമ്പ്യാര്‍ (ചീഫ് മാനേജര്‍ ഐസിഐസിഐ ബപാങ്ക്), സന്ദീപ് മണപ്പറമ്പില്‍ (എഞ്ചി. അല്‍ഐന്‍). സഹോദരങ്ങള്‍: പത്മിനി, നിര്‍മ്മല, മാലിനി, സതീശന്‍, വിജയന്‍, പ്രസന്ന.

പോക്‌സോ കേസ് പ്രതി വിദ്യാനഗറില്‍ അറസ്റ്റില്‍; പിടിയിലായത് രണ്ടു ദിവസത്തിനകം ഗള്‍ഫിലേക്ക് പോകാനിരുന്ന കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. കുമ്പളയിലെ ഓട്ടോ ഡ്രൈവറായ ബാവലിമന, അമീര്‍ മന്‍സിലിലെ അബുതാഹിറി(22)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിജീഷ് അറസ്റ്റു ചെയ്തത്. 2022-2023 വര്‍ഷക്കാലത്ത് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നതിനിടയില്‍ 17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അബുതാഹിര്‍ എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ രണ്ടു ദിവസത്തിനകം ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ പരിശോധിച്ചിരുന്നു. …

ശൃംഗേരി: ചരിത്രവും പാരമ്പര്യവും സംസ്കാരവും കൊണ്ട് സമ്പന്നം

കൊടക്കാട് നാരായണൻ ചരിത്രവും പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഒരു തീർത്ഥത്ഥാടന സാംസ്കാരിക കേന്ദ്രമായ ശൃംഗേരി മഠത്തിലേക്കാണ് ഇന്നത്തെ യാത്ര. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ മടിത്തട്ടിൽ, തുംഗാനദിയുടെ തീരത്ത് ശാന്തമായി നിലകൊള്ളുന്ന കർണാടകയിലെ ഒരു ആരാധനാലയം മാത്രമല്ല; ഭാരതത്തിന്റെ ആത്മീയവും ദാർശനികവും സാംസ്കാരികവുമായ ചരിത്രത്തിന്റെ ജീവനുള്ള അധ്യായമാണ് ശൃംഗേരി.ആത്മീയ ലക്ഷ്യത്തോടെ എത്തുന്നവരോടൊപ്പം, ചരിത്രത്തെയും വാസ്തുവിദ്യയെയും സംസ്കാരത്തെയും പഠിക്കാൻ ആഗ്രഹിക്കുന്ന യാത്രികർക്കും ഈ സ്ഥലം ഒരുപോലെ ആകർഷകമാണ്. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരനാണ് കേവലം മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ഭാരതത്തെ …

കളനാട് ,തൊട്ടിയില്‍ ഗൃഹനാഥന്‍ കുളിമുറിയില്‍ തെന്നിവീണു മരിച്ചു

കാസര്‍കോട്: കളനാട് , തൊട്ടിയില്‍ ഗൃഹനാഥന്‍ കുളിമുറിയില്‍ കാല്‍ തെന്നി വീണ് മരിച്ചു. കൂലിപ്പണിക്കാരനായ രാഘവന്‍ (60)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ കുളിക്കാനായി പോയപ്പോഴാണ് കാല്‍തെന്നി വീണ് രാഘവന് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: മാധവി. മക്കള്‍: രമ്യ, രേഷ്മ, രാഹുല്‍, മരുമക്കള്‍: മനോഹരന്‍, അനീഷ്, നയന. സഹോദരങ്ങള്‍: ശ്രീദേവി, രവീന്ദ്രന്‍, പരേതരായ ബാബു, സുകുമാരന്‍.

മൂര്‍ഖന്റെ കടിയേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മംഗ്‌ളൂരു: പുല്ലുവെട്ടുന്ന യന്ത്രം എടുക്കുന്നതിനിടയില്‍ മൂര്‍ഖന്റെ കടിയേറ്റു ഓട്ടോ ഡ്രൈവർ മരിച്ചു. ബണ്ട്വാള്‍, കോള്‍നാട്, സെക്കലയിലെ ഹസൈനാര്‍ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. വീട്ടിനു സമീപത്ത് സൂക്ഷിച്ചിരുന്ന പുല്ലുവെട്ടു യന്ത്രം എടുക്കുന്നതിനിടയിലാണ് ഹൈദറിന്‌ മൂര്‍ഖന്റെ കടിയേറ്റത്. ഉടന്‍ കല്ലടുക്കയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അതേ സമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പു പിടുത്തക്കാരന്‍ പുല്ലുവെട്ടു യന്ത്രത്തിനു സമീപത്തു ചുരുണ്ടു കൂടിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.

പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ

കാസര്‍കോട്: പുലരി അരവത്തിന്റെ നേതൃത്വത്തിലുള്ള പത്താമത് നാട്ടി മഹോത്സവം ജൂലൈ അഞ്ചിന് (ഞായര്‍) അരവത്ത് ,മുക്കുണ്ട് വയലില്‍ നടക്കും. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ നാട്ടി നടക്കുന്ന ഓരോ കണ്ടങ്ങള്‍ക്കും ഓരോ ടീമുകളുടെ പേരാണ് നല്‍കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 500 ഓളം വിദ്യാര്‍ത്ഥികള്‍ മഹോത്സവത്തില്‍ പങ്കെടുക്കും. പാഠശാലയുടെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും രാജ്‌മോഹന്‍ എംപി നിര്‍വഹിക്കും. ഹരിതശ്രീ പുരസ്‌കാരങ്ങൾ കെ നീലകണ്ഠന്‍ എംഎല്‍എ വിതരണം ചെയ്യും. ഘോഷയാത്രയും കാര്‍ഷിക കമ്പളവും ജില്ലാ …

പനയാല്‍, പൊടിപ്പളത്തെ ജാനകിയമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, പൊടിപ്പളത്തെ ജാനകിയമ്മ (93) അന്തരിച്ചു. മക്കള്‍: ദാമോദരന്‍ പൊടിപ്പളം (മുന്‍ മര്‍ച്ചന്റ് നേവി), വിജയന്‍ കാപ്പില്‍ (മുന്‍ പ്രവാസി), നാരായണി (അരവത്ത്) ലക്ഷ്മി (ഉദുമ) കമല (കൂട്ടപ്പന), പ്രേമലത (അരവത്ത്). മരുമക്കള്‍: കോരന്‍ (അരവത്ത്), ബാലന്‍, പത്മനാഭന്‍, കെ.വി.ഗംഗാധരന്‍ (മെര്‍ച്ചന്റ് നേവി), ഉഷ, അംബിക.

ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ വെള്ളിക്കോത്തെ യുവാവ് മരിച്ചു

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളിക്കോത്ത്, ആലിങ്കീല്‍ വീട്ടില്‍ കമലാക്ഷിയുടെ മകന്‍ അനീഷ് (37) ആണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെ കാഞ്ഞങ്ങാട്ടെ സഹകരണാശുപത്രിയിലായിരുന്നു അന്ത്യം.പുതിയ കോട്ടയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു അനീഷ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരമണിയോടെ കാഞ്ഞങ്ങാട്, കുശാല്‍ നഗറിലാണ് അനീഷിനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാല്‍ കാസര്‍കോട്, …