ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ് അന്തരിച്ചു

ബന്തിയോട്: ഫിര്‍ദൗസ് ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ്(65) അന്തരിച്ചു. മൊഗ്രാല്‍ സ്വദേശിയും ബന്തിയോട് അടുക്കയില്‍ താമസക്കാരനുമാണ്.ഭാര്യ: സാറ. മക്കള്‍: ഷെയ്ക്ക് മുഹമ്മദ് സിയാന്‍, സന, ഫാത്തിമ.മരുമകള്‍: മുനീസ മഞ്ചേശ്വരം. സഹോദരിമാര്‍: ഖൈറുന്നിസ, ആസ്യ, ഖു ര്‍ഷിദ, ബദ്രുന്നിസ.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മീലാദ് നഗര്‍ മീലാദ് കമ്മിറ്റി അനുശോചിച്ചു.

നിധിന്‍രാജ് കാസര്‍കോട് പൊലീസ് ചീഫായി ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി നിധിന്‍ രാജ് ചുമതലയേറ്റു. ജില്ലക്കാരനായ ഇദ്ദേഹം കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയാണ്. ജില്ലാ പൊലീസ് ചീഫായിരുന്ന വിജയഭാരത് റെഡ്ഡിയെ കണ്ണൂരിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹം എസ് പി നിധിന്‍ രാജിനെ സ്വീകരിച്ചു ചുമതല കൈമാറി.തിരുവനന്തപുരം അസി. കമ്മീഷണര്‍, കോഴിക്കോട് റൂറല്‍ എസ് പി എന്നീ നിലകളിലും നിധിന്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് ഐ പി എസ് ലഭിച്ചത്.

പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍ ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിട്ട ഇടതു സര്‍ക്കാര്‍ പണം പറ്റിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.ഇടതു സര്‍ക്കാര്‍ ഒപ്പിട്ട പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മുന്‍ …

അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുല്‍ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്‌ളൂരുവിലെ വിദ്യാര്‍ത്ഥിനിയാണ്. …

പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാർ; തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതര്‍; പുനഃപരിശോധനയെകുറിച്ച് പഠിക്കാന്‍ ഉപസമിതി: മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാരാണെന്നുo ഫണ്ട് കൈ പറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു . മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. പദ്ധതിയിൽ തുടരണമോയെന്നു പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, റോജി എം ജോണ്‍, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.ഇടത് സര്‍ക്കാരാണ് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കരാര്‍ മരവിപ്പിച്ചുവെന്നു ഇടതുമുന്നണി …

ചൈന : കേട്ടറിഞ്ഞതും; കണ്ടറിഞ്ഞതും ….

കൊടക്കാട് നാരായണൻ ചൈന: കേട്ടറിഞ്ഞ നാട്ടിൽ നിന്ന് കണ്ടറിഞ്ഞ രാജ്യത്തിലേക്ക്ഒരു മലയാളി യാത്രികന്റെ ഷാങ്ഹായ് – ബീജിംഗ് – ഷിയാൻ – ഷാങ്ജിയാജി അനുഭവങ്ങൾ.ചൈനയെക്കുറിച്ച് ലോക മലയാളികൾ കേട്ടറിഞ്ഞത് പലതുമാണ്. ജനസംഖ്യയുടെ മഹാസമുദ്രം, അതിവേഗ വികസനം, കർശനമായ ഭരണസംവിധാനം, ലോകത്തെ വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യ, പുരാതന സംസ്കാരത്തിന്റെ പാരമ്പര്യം, അത്ഭുത നിർമാണങ്ങൾ, വ്യത്യസ്തമായ ഭക്ഷണരീതികൾ – ഇതൊക്കെയാണ് നമ്മുടെ മനസ്സിലെ ചൈനയുടെ ചിത്രം.എന്നാൽ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിൽ ഒരു ടൂറിസ്റ്റ് യാത്രികനായി ചൈനയുടെ …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; മടിക്കൈ ,ആലയിലെ 43കാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 39കാരി നല്‍കിയ പരാതിയില്‍ മടിക്കൈ,ആലയില്‍ സ്വദേശി ശ്രീജിത്തി(42)നെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പരാതിക്കാരിയുമായി ശ്രീജിത്ത് നേരത്തെ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. അതിനു ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു; വീട്ടുടമയെയും ഭാര്യയെയും ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചതിനും കേസ്

കാസര്‍കോട്: ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ബോവിക്കാനത്തെ മുഹമ്മദ് റഫീഖി (29)ന്റെ പരാതിയില്‍ ബാലനടുക്കത്തെ മുഹമ്മദ് അഷ്‌റഫ്, ഫാരിസ്, അഷ്‌റഫ്, കുട്ടാപ്പി കണ്ടാലറിയാവുന്ന മറ്റു ഏതാനും പേര്‍ക്കെതിരെയാണ് കേസ്.അതേ സമയം വീട്ടില്‍ അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് മുഖത്ത് അടിച്ചതിന് മുഹമ്മദ് അഷ്‌റഫിന്റെയും ഭാര്യ മിസ്രിയ്യയുടെയും പരാതിയില്‍ മുഹമ്മദ് റഫീഖിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.മുഹമ്മദ് റഫീഖിനെ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. …

കടവരാന്തയില്‍ കിടക്കുകയായിരുന്ന രണ്ടു പശുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയി; സംഭവം നീര്‍ച്ചാല്‍, കന്യപ്പാടിയില്‍

കാസര്‍കോട്: കടവരാന്തയില്‍ കിടക്കുകയായിരുന്ന പശുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയതായി പരാതി. കന്യപ്പാടി റഹ്‌മത്ത് മന്‍സിലിലെ കെഎം മുഹമ്മദിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്നു പേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഇന്നലെ (ചൊവ്വ) പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. വീടിനു സമീപത്തു കടവരാന്തയിലാണ് രാത്രി കാലങ്ങളില്‍ പശുക്കള്‍ കിടക്കാറ്. ഇക്കാര്യം മനസ്സിലാക്കിയ മോഷണസംഘം രാത്രിയിലെത്തി സൈലോ കാറില്‍ കടത്തിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു

കാസര്‍കോട്: ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു. പൈവളിഗെ, സുബ്ബയ്യക്കട്ട കൂടാല്‍മേര്‍ക്കളയിലെ അബൂബക്കര്‍ (70)ആണ് ഇന്നലെ (ചൊവ്വ) സന്ധ്യയോടെ അന്തരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ‘ഗള്‍ഫ് ന്യൂസി’ ല്‍ ജീവനക്കാരനായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അറിയപ്പെടുന്ന കൈമുട്ട് പാട്ടുകലാകാരന്‍ കൂടിയായിരുന്നു അബൂബക്കര്‍. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയിരുന്ന ഭാര്യ ആയിഷാബി ഇന്നലെ രാത്രിയിലാണ് തിരിച്ചെത്തിയത്. മക്കള്‍: ഫാരിസ്, ഖലീല്‍, സുഹ്‌റ, റുഖിയ.

പട്ടിക്കുട്ടികളെ വിഷം കൊടുത്തു കൊന്നു

കാസര്‍കോട്: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന നാലു പട്ടിക്കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നതായി പരാതി. കൂട്ടത്തിലുണ്ടായിരുന്ന വലിയ പട്ടികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. ബേള, ചൗക്കാറില്‍ സ്വകാര്യ നഴ്‌സിംഗ് കോളേജിനു വേണ്ടി പണിയുന്ന കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പട്ടിക്കുഞ്ഞുങ്ങളെയാണ് ആരോ കൊന്നൊടുക്കിയത്. ഞായറാഴ്ച രാത്രി രണ്ടു മണിക്കും ഇന്നലെ (ചൊവ്വ)രാവിലെ 8.30മണിക്കും ഇടയിലുള്ള ഏതോ സമയത്താണ് സംഭവം. ഇതു സംബന്ധിച്ച് കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍നോട്ടക്കാരിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തു.

ആശുപത്രിയിലേക്ക് പോയ 17കാരിയെ കാണാതായി

കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്നു ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജീര്‍പ്പള്ള, ധര്‍മ്മനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സാക്കിയബാനു (17)വിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ചൊവ്വ) രാവിലെ 9.30ന് ബുര്‍ക്ക ധരിച്ച് മജീര്‍പ്പള്ള ഗവ.ആശുപത്രിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ക്വാർട്ടേഴ്സിൽ നിന്നു ഇറങ്ങിയ മകള്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.

സാഫ് ഗെയിംസ്: സീനിയർ വനിതാ ഫുട്ബാൾകിരീടം: ടീം അംഗം മാളവിക യെ ജില്ലാ കളക്ടർ അനുമോദിച്ചു

കാസര്‍കോട്: സാഫ് ഗെയിംസ് സീനിയര്‍ വനിതാ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയ ടീം അംഗം നീലേശ്വരത്തെ പി.മാളവികയെ ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ പ്രശസ്തിപത്രം നൽകി അനുമോദിച്ചു. ആസ്ട്രേലിയയിൽ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത് . തായിലൻഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിലും മാളവിക ഉൾപ്പെട്ട ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു. ഗോവയിൽ നടന്ന സാഫ് ക്വാർട്ടർ ഫൈനലിൽ മാളവിക ഒരുഗോൾ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാൽട്ടി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും …

ഭക്തരുടെ പെരുമാറ്റം വില്ലനായി; കൊട്ടിയൂരിൽ ആനകൾ കൊമ്പുകോർത്തു

കൊട്ടിയൂര്‍: ഭക്തജനങ്ങളുടെ അസഹ്യമായ പെരുമാറ്റത്തെ തുടര്‍ന്ന് കൊട്ടിയൂരില്‍ ആനകള്‍ കൊമ്പുകോര്‍ത്തത് പരിഭ്രാന്തി പരത്തി. കൊട്ടിയൂരിൽ പാര്‍വ്വതി ദേവിയുടെ തിടമ്പ് എടുക്കുന്ന തക്കാവിള വിഷ്ണു നാരായണന്‍ എന്ന ആനയും പെരുമാളിന്റെ തിടമ്പേറ്റുന്ന കൊടുമണ്‍ ശിവനുമാണ് പരസ്പരം കുത്തി പരിക്കേല്‍പ്പിച്ചത്.രണ്ട് ആനകളെയും കൊട്ടിയൂര്‍ ദേവസ്ഥാനത്തിന് സമീപം ഒറ്റപിലക്ക് അടുത്തുള്ള കുറിച്യരുടെ കയ്യാലക്ക് പുറകിലാണ് എഴുന്നെള്ളിപ്പില്ലാത്ത സമയം തളക്കാറ്. ഇന്ന് (ചൊവ്വ)രാവിലെ ഒമ്പത് മണിയോടെ ഇവിടെ വെച്ചാണ് ആനകള്‍ പരസ്പരം കുത്തിയത്. തുടര്‍ന്ന് പാപ്പാന്‍മാര്‍ ഏറെ പണിപ്പെട്ടാണ് ആനകളെ ശാന്തരാക്കിയത്.അന്യ സംസ്ഥാനങ്ങളിൽ …

പാനൂരിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം

തലശ്ശേരി: പാനൂർ കള്ള്ഷാപ്പിന് സമീപം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ചെണ്ടയാട് കുന്നുമ്മല്‍ പുളിയുള്ള പറമ്പത്ത് അഭിജിത്തി (28) നാണ് വെട്ടേറ്റത്. സംഭവത്തിൽ വരപ്രയിലെ അശോകനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. മിനിഞ്ഞാന്ന് മൊകേരി വരപ്ര കുന്നുമ്മല്‍ കള്ളുഷാപ്പിന് സമീപം വെച്ചാണ് സംഭവം. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് അശോകന്‍ കൊടുവാളുകൊണ്ട് തലക്ക് വെട്ടുകയായിരുന്നു. വീണ്ടും വെട്ടിയപ്പോള്‍ അഭിജിത്ത് ഒഴിഞ്ഞുമാറിയതിനാല്‍ വെട്ട് കൈയില്‍ കൊള്ളുകയുമായിരുന്നു. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ തലക്ക് വെട്ടുകൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഷാങ്ഹായ് നഗരത്തിലെ രണ്ടു വിസ്മയങ്ങൾ – ഷുജിയാജിയോവിലെ ജല നഗരവുംഷാങ്ഹായ് നഗരത്തിലെ അക്രോബാറ്റിക് ഷോയും

കൊടക്കാട് നാരായണൻ ഷാങ്ഹായുടെ തിരക്കേറിയ നഗരഹൃദയത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ എത്തിയത് പുരാതന ജലനഗരമായ ഷുജിയാജിയോവിൽ.കൽപ്പാലങ്ങളും ഇടുങ്ങിയ കനാലുകളും തുഴഞ്ഞുനീങ്ങുന്ന ചെറുവഞ്ചികളും നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന വീടുകളും ചേർന്ന് ചിത്രകാരന്റെ ക്യാൻവാസ് പോലെ മനോഹരമായ കാഴ്ച. നമ്മുടെ കുമരകവും ആലപ്പുഴ കായലും കാസർകോട്ടുകാരുടെ ഇടയിലെക്കാടും വലിയ പറമ്പും പോലെ രമണീയം.ഷുജിയാജിയോവിലെ കനാലുകൾക്കരികിലൂടെ നടക്കുമ്പോൾ കേരളത്തിലെ ശാന്തമായ പ്രഭാതങ്ങളാണ് ഓർമ്മയിലോടിയെത്തിയത്.. ജലപാതകളിലൂടെ നീങ്ങുന്ന വഞ്ചികൾ കാണുമ്പോൾ കോട്ടപ്പുറത്തെ കെട്ടുവള്ളങ്ങളുടെ മന്ദഗതിയിലുള്ള യാത്ര മനസ്സിൽ …

ആൾക്കാർ നോക്കി നിൽക്കെ കാമുകൻ കയ്യേറ്റം ചെയ്തു; കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ

തലശ്ശേരി:പാനൂര്‍ ബസ്സ്റ്റാന്റില്‍ വച്ച് കാമുകന്‍ അടിച്ച മാനസിക വിഷമത്തില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മൊകേരി വെള്ളങ്ങാട് കുട്ടപീടികയിലെ 28 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ കാമുകനായ മാനേക്കരയിലെ ശരണിനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് തലശേരി പഴയ ബസ്സ്റ്റാന്റില്‍ വച്ച് ശരണ്‍ യുവതിയെ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തില്‍ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

തളിപ്പറമ്പ്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വ്യാപാരി മരിച്ചു. കടന്നപ്പള്ളി സ്വദേശിയും നരിക്കോട് താമസക്കാരനുമായ കെ. ഹംസ(60) ആണ് ഇന്ന് (ചൊവ്വ)പുലര്‍ച്ചെ മരിച്ചത്. കുപ്പത്തെ സിമന്റ് വ്യാപാരിയാണ്. ഏഴ് മാസം മുമ്പ് നരിക്കോട് വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലായിരുന്നു. ഹംസ സഞ്ചരിച്ച സ്‌കൂട്ടിയുടെ പിറകില്‍ മറ്റൊരു സ്‌കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് മാസം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലും ചികില്‍സ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ഭാര്യ: പി.കെ. അലീമ. മക്കള്‍: ഷമീം, ഷംഷാദ്, ഷംസീര്‍, …