കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

കൊച്ചി: കാറോടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളം മഞ്ഞുമ്മല്‍ ദേവീകൃപയില്‍ രവീന്ദ്രന്‍ നായരുടെ മകന്‍ നിഥിന്‍ നായര്‍ (നിഥിന്‍ രവി- 49) ആണ് മരിച്ചത്. അരൂരില്‍ ദേശീയപാതയിലൂടെ കാര്‍ ഓടിച്ച് പോകുന്നതിനിടെ കഴിഞ്ഞദിവസമാണ് സംഭവം. ഹൃദയാഘാതം അനുഭവപ്പെട്ടതിന് പിന്നാലെ അരൂര്‍ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാര്‍ നിയന്ത്രണം തെറ്റി നിര്‍മാണത്തിലിരിക്കുന്ന മീഡിയനിലെ മണ്‍കൂനയിലേക്ക് ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. …

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുവതി ഡിജിപിക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. നഗ്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ആദ്യമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ കാട്ടി …

ഉരുളിത്തടുക്കയിലെ കെ രാമ അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, കുണ്ടിക്കാനം, ഉരുളിത്തടുക്കയിലെ പരേതനായ സുന്ദരയുടെ മകന്‍ കെ. രാമ (56) അന്തരിച്ചു. കൂലിപ്പണിക്കാരനായിരുന്ന ഇദ്ദേഹം അസുഖം മൂലം ചികിത്സയിലായിരുന്നു. മാതാവ് : ദേവകി. ഭാര്യ: ഗീത. മക്കള്‍: ചന്ദ്രശേഖര, വനജകുമാരി, സുരേഷ് കുമാര്‍. മരുമക്കള്‍: ഗംഗാധര, ഷീബമോള്‍. സഹോദരങ്ങള്‍: സുകുമാര, വേണുഗോപാല, ശോഭ, ജാനകി, ശാന്തി.

ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു; ഒപ്പം 5 മന്ത്രിമാരും അധികാരമേറ്റു

കൊല്‍ക്കത്ത: ബംഗാളില്‍ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ. സുവേന്ദുവിനൊപ്പം മറ്റ് അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വലിയ ആരവത്തോടെയാണ് ബംഗാള്‍ ജനത സുവേന്ദുവിനെ വരവേറ്റത്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എന്‍ഡിഎ മുഖ്യമന്ത്രിമാരും, എന്‍ഡിഎ നേതാക്കളും പങ്കെടുത്തു. റോഡ് ഷോ നടത്തിയാണ് നരേന്ദ്രമോദിയും സുവേന്ദു അധികാരിയും വേദിയിലെത്തിയത്. വേദിയില്‍ ടാഗോറിന്റെ ചിത്രത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. …

ഉസ്താദിന്റെ വേഷത്തില്‍ പള്ളിയില്‍ കയറി 1,60,000 രൂപയുമായി കടന്നുകളഞ്ഞു; പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

വയനാട്: ഉസ്താദിന്റെ വേഷത്തില്‍ പള്ളിയില്‍ക്കയറി 1,60,000 രൂപയുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ബേപ്പൂര്‍ അരക്കിനാട് കുപ്പിയില്‍ ഷംസുദ്ദീന്‍ (41) ആണ് പിടിയിലായത്. അമ്പലവയല്‍ – വടുവന്‍ചാല്‍ പാതയില്‍ മഞ്ഞപ്പാറ ടൗണിലുള്ള ജുമാ മസ്ജിദില്‍ ആണ് മോഷണം നടന്നത്. പള്ളിയുടെ ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റി അകത്തുകയറിയ ഷംസുദ്ദീന്‍ മോഷണത്തിനുശേഷം മറ്റൊരു താഴുപയോഗിച്ച് മുറി പൂട്ടി. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ താക്കോല്‍ സമീപത്തുതന്നെ വച്ച് കടന്നുകളയുകയും ചെയ്തു. രാവിലെ പള്ളിയിലെത്തിയ സെക്രട്ടറിയാണ് മോഷണം നടന്ന …

വിദ്യാനഗറില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗറില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പന്നിപ്പാറ, പടുവടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സുരേന്ദ്രന്‍ എന്ന തുളസി (52)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ ജില്ലാ വ്യാവസായിക കേന്ദ്രത്തിനു സമീപത്താണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഉളിയത്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ തുളസിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. പരേതരായ നെല്ലിക്കുന്നിലെ ചന്തു മേസ്തിരി-മീനാക്ഷി ദമ്പതികളുടെ മകനാണ്. …

വിവാഹ സത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘര്‍ഷം; 10 പേര്‍ക്ക് പരിക്ക്

ഇടുക്കി: വിവാഹസത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘര്‍ഷം. വണ്ടിപ്പെരിയാര്‍ ഗ്രാന്‍പി സ്വദേശികളുടെ വിവാഹസത്ക്കാരത്തിനിടെയാണ് സംഭവം. വരന്റെ അളിയന്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്ലാമലയിലെ കേറ്ററിങ് സംഘത്തിലെ തൊഴിലാളികളും വരന്റെ ബന്ധുക്കളുമാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സത്ക്കാരത്തിന്റെ അവസാന ഘട്ടത്തില്‍ വരന്റെ സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. വരന്റെ ബന്ധുക്കള്‍ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാന്‍ കഴിയില്ലെന്ന് കാറ്ററിംഗ് തൊഴിലാളികള്‍ അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും തുടര്‍ന്ന് …

കനിവോടെ മാവുകൾ ; നാടുനീളെ മാമ്പഴം: കിലോയ്ക്ക് 50 മുതൽ 150 രൂപ വരെ

കാസർകോട് : വിവിധ ഇനം മാമ്പഴങ്ങൾ വിപണി കീഴടക്കിയതോടെ നാട് നിറയെ മാമ്പഴമായി. പഴക്കടകളിലും, തെരുവോരങ്ങളിലുംതേനൂറും മാമ്പഴങ്ങൾ നിറഞ്ഞു; വിലയും ഇടിഞ്ഞു. നാടൻ മാമ്പഴം ഉൾപ്പെടെയുള്ളവക്കുകിലോയ്ക്ക് 50 മുതൽ 150 രൂപ വരെയായി വില കുറഞ്ഞു. വിപണിയിൽ യഥേഷ്ടം മാമ്പഴം എത്തിയതോടെ ഭക്ഷ്യ വകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, കൃഷിവകുപ്പും ചേർന്ന് വിവിധ ഇടങ്ങളിൽ മാമ്പഴ ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.മാമ്പഴം കൊണ്ടുണ്ടാക്കിയ വിവിധങ്ങളായ അച്ചാർ മുതൽ ഹൽവ വരെയുള്ളവ ഫെസ്റ്റുകളിൽ സ്ഥലം പിടിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഴുപ്പിച്ചെടുത്ത …

അണിഞ്ഞയിലെ കമ്മാടത്തുഅമ്മ അന്തരിച്ചു

കാസര്‍കോട്:അണിഞ്ഞ, കായലിങ്കാലിലെ എരോല്‍ കമ്മാടത്തു അമ്മ (90) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍, രാഘവന്‍, രവീന്ദ്രന്‍, തമ്പാന്‍, ജയന്‍, കാവേരി, പരേതരായ മാധവന്‍, നാരായണന്‍. മരുമക്കള്‍: സുമതി, ശ്രീജ, പ്രേമ, ലത, ഗീത, പരേതരായ കൃഷ്ണന്‍ നാരായണി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് മോഡലായ യുവതിയുടെ പരാതി; സിനിമ സഹസംവിധായകനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മോഡലായ യുവതിയുടെ പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു. ജോജോമോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് പരാതി. ജോജോ നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം മറച്ചുവച്ചാണ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോള്‍ ജോജോ കൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് ജോജോ യുവതിയെ പരിചയപ്പെട്ടത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. കേസില്‍ പ്രതിയായതോടെ ജോജോ …

‘ഇന്‍ഡിക്കേറ്റര്‍ ഇടാതെ വാഹനം തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാല്‍ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ചു’

കോട്ടയം: ഇന്‍ഡിക്കേറ്റര്‍ ഇടാതെ വാഹനം തിരിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കാല്‍ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ മറവന്‍തുരുത്ത് ഇലവുംപറമ്പില്‍ ഇ.ആര്‍.അരുണിന്റെ (30) വലതുകാലാണ് ബൈക്ക് യാത്രികര്‍ ഒടിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മറവന്‍തുരുത്ത് പഞ്ചായത്ത് ജംക്ഷനിലാണു സംഭവം. പാലാംകടവില്‍ നിന്നു മറവന്‍തുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജംക്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കു തിരിക്കുന്നതിനിടെ അതേ ദിശയില്‍ പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ ചുങ്കം സ്വദേശികളായ …

കുണ്ടങ്കേരടുക്കയിലെ നൂര്‍ ജഹാന്‍ അന്തരിച്ചു

കാസര്‍കോട്: അസുഖ ബാധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുണ്ടങ്കേരടുക്ക, അഷ്‌റഫിന്റെ ഭാര്യ നൂര്‍ജഹാന്‍ (40)ആണ് ജില്ലാ സഹകരണ ആശുപത്രിയില്‍ മരിച്ചത്. പരേതനായ മുഹമ്മദ് കുഞ്ഞി- മുത്തു ബീവി ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ഹംസ, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍, സൈനബ, സഫിയ, ഇസ്മയില്‍, പരേതനായ അഷ്‌റഫ്, സഫീന, ഫാത്തിമ. ഖബറടക്കം കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കഴക്കൂട്ടം: സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്തു. സിപിഎം കല്‍പന ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ജിപ്‌സന്‍ (35) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്പാ നടത്തുന്ന സ്ഥാപനത്തിലെ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഏതാനും ദിവസം മുന്‍പ് സ്പായില്‍ എത്തിയ ജിപ്സനും കണ്ടാല്‍ അറിയാവുന്ന ചിലരും ചേര്‍ന്നു തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ദുബായ്: ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ദേവഭൂമി ദ്വാരകയില്‍ നിന്നുള്ള അല്‍താഫ് തലാബ് കെര്‍ എന്ന നാവികനാണ് കൊല്ലപ്പെട്ടത്. ‘അല്‍ ഫൈസ് നൂര്‍ സുലൈമാനി’ എന്ന കപ്പലിലെ ജീവനക്കാരനാണ് അല്‍ത്താഫ്. 18 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അല്‍താഫിന്റെ മരണം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ‘കടലിലുണ്ടായ സംഭവത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിക്കുന്നു. കപ്പല്‍ ഉടമയുമായി കോണ്‍സുലേറ്റ് …

വീട്ടുകാര്‍ ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് ലക്ഷങ്ങളുടെ കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കസ്റ്റഡിയില്‍, കുടുക്കിയത് വീട്ടിനകത്തു കാണപ്പെട്ട രക്തതുള്ളികള്‍

കാസര്‍കോട്: കുടുംബം ചീമേനി കളിയാട്ടത്തിനു പോയ സമയത്ത് വീടു കുത്തി തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍. തമ്പാന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണെന്നു കരുതുന്ന രാധാകൃഷ്ണനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ചീമേനി ടൗണിലെ ചേതന റോഡിലെ പ്ലാങ്കു കുഞ്ഞമ്പുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച. നാലു സ്വര്‍ണ്ണവളകളും ഒരു മോതിരവുമാണ് കവര്‍ച്ച പോയത്. അടുക്കള ഭാഗത്തെ ഗ്രില്ല് പൊളിച്ചാണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്ത് കടന്നത്. വീട്ടിനകത്തുണ്ടായിരുന്ന കത്തിയെടുത്ത് അലമാര കുത്തിപൊളിക്കുകയായിരുന്നു. …

സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ് പരിക്കേറ്റ യുവതി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ, പറക്കളായി വലിയടുക്കത്തെ പി കുഞ്ഞമ്പുവിന്റെ ഭാര്യ ശോഭ (48)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഭര്‍തൃ സഹോദരന്റെ അനുജന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ തിങ്കളാഴ്ച ഇരിയ ലാലൂരില്‍ ആയിരുന്നു അപകടം ഉണ്ടായത്.മക്കാക്കോടന്‍ കണ്ണന്‍- മൂളന്‍ വീട്ടില്‍ നാരായണി ദമ്പതികളുടെ മകളാണ് ശോഭ. മക്കള്‍: ശരത് (ഗള്‍ഫ്), ശരണ്യ. മരുമകന്‍: അനൂപ് (പരിയാരം). സഹോദരങ്ങള്‍: ശ്യാമള, ബാബു, ഉഷ.

ആദ്യമായി സ്‌കൂളിലെത്തിയ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; 57 കാരനായ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആദ്യമായി സ്‌കൂളിലെത്തിയ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 57 കാരനായ ജീവനക്കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍വിട്ട് തിരികെയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. ജീവനക്കാരന്‍ ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി. പിന്നാലെ അറസ്റ്റ് ചെയ്ത ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ …

കാലവർഷമെത്താറായി: നെഞ്ചിടിപ്പിൽ തീരദേശ ജനത, കടലാക്രമണം തടയാനുള്ള പദ്ധതികൾ കടലാസിൽ

കുമ്പള: കാലവർഷം ശക്തമാവാനിരിക്കെ, തീരദേശ മേഖല നെഞ്ചിടിപ്പില മരുന്നു.ജില്ലയിലെ 87.65 കിലോമീറ്റർ കടൽത്തീരത്ത് കടലാക്രമണം ചെറുക്കാൻ ഈ വർഷവും പദ്ധതികളൊന്നു മില്ല.കാസർകോട് ജലസേചന വിഭാഗം വർഷങ്ങളായി സർക്കാരിനു സമർപ്പിച്ച പദ്ധതികൾ ചുവപ്പു നാടയിൽ കെട്ടി മുറുക്കി വച്ചിരിക്കുകയാണ്. ഇതു കടലോര ജനതയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.. ഓരോ വർഷവും കലിതുള്ളി വരുന്ന കടൽ തീരദേശവാസികളെ ഭയപ്പെടുത്തുകയാണ്.കടൽക്ഷോഭത്തിൽ ജീവനും,വീടും, സ്ഥലവും, ജീവനോപാധികളും പതിവായി നഷ്ടപ്പെടുന്നതു തീരദേശമേഖലയിൽ ജീവിതം വഴിമുട്ടിക്കുന്നു. ഒരു പതിറ്റാണ്ട് കാലമായി ഇതാണ് ജില്ലയിലെ തീരദേശങ്ങളുടെ സ്ഥിതി.ഓരോ ദുരന്തസമയത്തും …