രക്ഷിതാവെന്ന വ്യാജേന നഴ്‌സറി സ്‌കൂളില്‍ കയറി കുട്ടികള്‍ക്ക് നേരെ വടിവാളുകൊണ്ടു ആക്രമണം; നാലു കുട്ടികള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

കാംപാല: രക്ഷിതാവെന്ന വ്യാജേന നഴ്‌സറി സ്‌കൂളില്‍ കയറി ഗേറ്റ് അടച്ചിട്ടശേഷം യുവാവ് കുട്ടികളെ വടിവാളുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ നാലു കുട്ടികള്‍ മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സമീപവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏര്‍ലി ചൈല്‍ഡ് ഹുഡ് ഡെവലപ്മെന്റ് പ്രോഗ്രാം സ്‌കൂളില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. നഴ്‌സറി സ്‌കൂളിലെ കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാള്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ചതെന്ന് വാച്ച് മാന്‍ പറഞ്ഞു. ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പതുകാരന്‍ സ്‌കൂള്‍ ഗേറ്റ് …

വെള്ളിക്കോത്ത് സ്വദേശിനി കയാക്കിംഗിനിടയില്‍ നദിയില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് , വെള്ളിക്കോത്ത് സ്വദേശിനി യുകെയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു. വെള്ളിക്കോത്ത്, കാരക്കുഴിയിലെ റിട്ട. സൈനികന്‍ രാജഗോപാലിന്റെ മകള്‍ കീര്‍ത്തി രാജഗോപാല്‍ (25) ആണ് മരിച്ചത്. യുകെയില്‍ ആരോഗ്യരംഗത്ത് ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം യുകെയില്‍ കയാക്കിംഗ് നടത്തുന്നതിനിടയില്‍ നദിയിലേക്ക് വീണു മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് റീനയാണ് മാതാവ്. സഹോദരന്‍: വിനായക്. ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപിക ചന്ദ്രാവതിയുടെ കൊച്ചു …

കാസര്‍കോട്ട് ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂര പീഡനം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങി, പ്രതിക്ക് ജാമ്യം ലഭിച്ചതിനെ ചൊല്ലി വിവാദം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ആറുവയസ്സുകാരനെ രണ്ടാനുപ്പ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് വിശദമായ റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.ക്വാര്‍ട്ടേഴ്‌സിനു അകത്ത് വച്ച് ആറു വയസ്സുകാരനെ മാതാവിന്റെ രണ്ടാം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് മാസങ്ങളായി നടക്കുന്ന, ക്രൂരമായ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന …

ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൈ ടോള്‍ പ്ലാസയിലെ തൂണില്‍ തട്ടി 2 വയസ്സുകാരനും 19കാരിക്കും ഗുരുതര പരിക്ക്

മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്നതിനിടെ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടി രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടിയാണ് അപകടം. ടോള്‍ പ്ലാസയില്‍ ബസ് എത്തിയപ്പോള്‍ ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് സംഭവം. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണത്തിനായി പോകുകയായിരുന്നു ഇവരെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസിയായ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചനിലയില്‍

ന്യൂഡല്‍ഹി: അയല്‍വാസിയായ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയിലെ രവിദാസ് മന്ദിര്‍ വാലി ഗാലിക്ക് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിക്ക് കുത്തേറ്റ വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും പെണ്‍കുട്ടിയെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഒന്നിലധികം കുത്തേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ഡെലിവറി ബോയ് ആയ ജിതിന്‍(24) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ടു. അതിനിടെയാണ് അതേ പ്രദേശത്ത് നിന്ന് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചവിവരമറിഞ്ഞ് സ്ഥലത്തെത്തിയ …

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രഞ്ജിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റകൃത്യം ഗൗരവമേറിയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നിന്ന് അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാന്‍ഡില്‍ എറണാകുളം സബ്ജയിലില്‍ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ രഞ്ജിത്തിനെ ശിക്ഷിക്കണമെന്ന് നേരത്തെ …

10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിനുശേഷം പിടിയില്‍

കോഴിക്കോട്: 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 13 വര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റുചെയ്തു. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് കര്‍ണാടകയില്‍ അറസ്റ്റിലായത്. പേരും രൂപവും മാറ്റി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2013 ജൂലൈ 21നാണ് ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ(21)യെയും മക്കളായ ഫാത്തിമ ഫിദ(4)ഹൈഫ(2) എന്നിവരെയും മുഹമ്മദ് ശരീഫ് പെരുമ്പറയിലെ പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ഷനടുത്തുള്ള വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചിറക്കി കൊലപ്പെടുത്തിയത്. …

കാസര്‍കോട്ടെ ദേശീയപാത ഉദ്ഘാടനം കഴിഞ്ഞതല്ലേയുള്ളു; ഫുട്പാത്തില്‍ വാഹനപാര്‍ക്കിംഗ്, സിഗ്നല്‍ പോസ്റ്റ് ലോറി ഇടിച്ചു വളച്ചു; ഇനി എന്തൊക്കെ കാണാനിരിക്കുന്നു

കാസര്‍കോട്: ഉദ്ഘാടനം കഴിഞ്ഞ ദേശീയ പാത ഒന്നാം റീച്ചില്‍ റോഡ് ഗതാഗത പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ പോസ്റ്റ് ചരക്കു ലോറി ഇടിച്ചു ചെരിച്ചു. പരിഷ്‌കാരത്തകര്‍ക്കലിന്റെ ആദ്യഘട്ടം തുടങ്ങുന്നതേയുള്ളവെന്നും റോഡ് പൂര്‍ണ്ണമായി ഉദ്ഘാടനം ചെയ്യുന്നതോടെ സര്‍വ്വീസ് റോഡ് പഴയനിലയിലാവുമെന്നും ആളുകള്‍ മുന്നറിയിക്കുന്നു.കോടിക്കണക്കിനു രൂപ ചെലവഴിച്ചുണ്ടാക്കിയ ദേശീയ പാതയുടെ സര്‍വ്വീസ് റോഡ് പണി ഒപ്പിച്ചു വക്കലായിരുന്നുവെന്നു പരക്കെ ആക്ഷേപമുണ്ട്. പലേടത്തും കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍വ്വീസ് റോഡുകളില്‍ പലേടത്തും ഫുട്പാത്തുകളില്ലെന്നും ആക്ഷേപമുണ്ട്. ഫുട്പാത്തുള്ള സ്ഥലങ്ങളില്‍ അതിനു …

വീട്ടുവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു

കാസര്‍കോട്: വീട്ടുവരാന്തയില്‍ അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു. പാണത്തൂര്‍, കല്ലപ്പള്ളി, പാടിക്കൊച്ചിയിലെ മല്ലനായികിന്റെ മകന്‍ പി.കെ ജയറാം(42) ആണ് മരിച്ചത്. അവശനിലയില്‍ കാണപ്പെട്ട ഇയാളെ ഉടന്‍ സുള്ള്യയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.വെള്ളിയാഴ്ച വൈകുന്നേരമാണ് ജയരാമിനെ സ്വന്തം വീടിന്റെ വരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ യോഗീഷ നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

എംഎല്‍ അശ്വിനി കാസര്‍കോട്ട് വാഹനപ്രചരണ ജാഥ ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍അശ്വിനി കാസര്‍കോട്ട് വാഹനപ്രചരണ ജാഥ ആരംഭിച്ചു.നഗരത്തില്‍ ആരംഭിച്ച വാഹനപ്രചരണ ജാഥ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപിഅബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ അശ്വിനിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളില്‍ അബ്ദുല്ലക്കുട്ടി ഇന്നു പ്രസംഗിക്കും.രാവിലെ പുതിയ ബസ് സ്റ്റാന്റില്‍ നടന്ന പൊതു യോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. 10 മണിക്കു ബിസിറോഡിലും 10.30ന് അണങ്കൂരിലും 11 മണിക്ക് റെയില്‍വെ സ്‌റ്റേഷനിലും 11.30ന് ചേനക്കോടും 12നു കൊല്ലങ്കാനയിലും 12.30ന് മധൂരിലും …

സ്ത്രീധനം പൂര്‍ണമായും നല്‍കിയില്ല; രണ്ടാമതും ഗര്‍ഭിണിയായ മരുമകളെ ഭര്‍തൃവീട്ടുകാര്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തി; 4 പേര്‍ അറസ്റ്റില്‍

ഷിമോഗ്ഗ: സ്ത്രീധനം പൂര്‍ണമായും നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചുമാസം ഗര്‍ഭിണിയായ മരുമകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭര്‍തൃവീട്ടുകാരെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെയിലാണ് സംഭവം. ഹൊഡബട്ടെയിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്‌സുമായിരുന്ന ശ്വേത (30)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃപിതാവ് സണ്ണപ്പ, ഭര്‍തൃമാതാവ് ജാനകി, ഭര്‍ത്താവ് നവീന്റെ സഹോദരന്‍ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഉളവി ഗ്രാമത്തിലെ മഞ്ജപ്പ-നാഗരത്‌ന ദമ്പതികളുടെ മകളായ ശ്വേത ഉളവി ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നഴ്‌സായിരുന്നു. 2020ല്‍ ആണ് നവീനുമായുള്ള വിവാഹം. …

അവധിക്ക് നാട്ടിലെത്തിയ സൈനികനായ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

മീററ്റ്: അവധിക്ക് നാട്ടിലെത്തിയ സൈനികനായ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയേയും കാമുകനേയും പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്. ബംഗാളില്‍ ജോലി ചെയ്തിരുന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ നൈന്‍ സിങ് (35) ആണ് കൊല്ലപ്പെട്ടത്. ധന്‍പുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് 28ന് നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്. നൈന്‍ സിങിന്റെ പിതാവ് ഗരീബ് ദാസ് നല്‍കിയ പരാതിയില്‍ ആദ്യം അയല്‍വാസികളായ നാലുപേരെ സംശയിച്ചിരുന്നു. എന്നാല്‍ …

2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം 2 പേരെ അറസ്റ്റു ചെയ്തു, പിടികൂടിയത് രണ്ടരകോടി രൂപ വിലവരുന്ന മയക്കുമരുന്ന്

കാസര്‍കോട്: കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. മുക്കം, പൂളപ്പൊയില്‍, പുല്ലമ്പാടി പറമ്പില്‍ പി മുഹമ്മദ് ഹനീഫ (36), കോഴിക്കോട്, ബേപ്പൂരിലെ റെയ്ഹാനത്ത് (45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട്,റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി. ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി പി. വിനോദ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് ടീം എസ്‌ഐമാരായ …

സര്‍വ്വേകളില്‍ പലതും പെയ്ഡ്; യുഡിഎഫ് നൂറില്‍ അധികം സീറ്റ് നേടും: വിഡി സതീശന്‍

കാസര്‍കോട്: ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സര്‍വ്വേകളില്‍ പലതും പെയ്ഡ് സര്‍വ്വേകള്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാസര്‍കോട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ഇങ്ങനെ പറഞ്ഞത്. സര്‍വേകളില്‍ പലതും തട്ടിക്കൂട്ടിയതാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് പറയുന്ന സര്‍വ്വേകള്‍ തട്ടിപ്പാണ്. ഈശ്രമം വോട്ടര്‍മാര്‍ക്കിടയില്‍ വിലപ്പോവില്ല. എസ് ഡി പി ഐ – ആ ർ എ സ് എസ് പിന്തുണയിൽ മുഖ്യമന്ത്രി പിണറായി വിജയന് മൗനമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് പി കെ …

പാക്കം, ചെര്‍ക്കാപ്പാറയില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; തടയാന്‍ ചെന്ന മകള്‍ക്കും കുത്തേറ്റു, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം

കാസര്‍കോട്: പള്ളിക്കര, പാക്കം ചെര്‍ക്കാപ്പാറയില്‍ വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം. തടയാന്‍ ചെന്ന മകള്‍ക്കും കുത്തേറ്റു. സംഭവത്തിനുശേഷം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 .30 മണിയോടെയാണ് സംഭവം. ചെര്‍ക്കാപ്പാറ, മഞ്ഞങ്ങാട് അര്‍ച്ചന നിവാസില്‍ കെ എ യശോദ (67), മകള്‍ ഷൈജി മോള്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തിനുശേഷം യശോദയുടെ ഭര്‍ത്താവും …

മൂന്നാമതും പെണ്‍കുഞ്ഞ്; ഗര്‍ഭിണിയായ ഭാര്യയേയും 2 പെണ്‍മക്കളേയും യുവാവ് നീന്തല്‍ കുളത്തില്‍ മുക്കിക്കൊന്നു; പ്രതി അറസ്റ്റില്‍

ഹൈദരാബാദ്: ഗര്‍ഭിണിയായ ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളേയും നീന്തല്‍ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തെലങ്കാലന ഇനാവോലു പുന്നോള്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭാര്യ ഫര്‍ഹാന (26), മക്കളായ ഉമേര (9), ആയിഷ (5) എന്നിവരെ കൊലപ്പെടുത്തിയ കുറ്റത്തിന് സിമന്റ് ഇഷ്ടിക നിര്‍മ്മാണ യൂണിറ്റ് ഉടമയായ അസ്ഹറുദ്ദീനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസമാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് കണ്ടെത്തിയത്. കാല്‍ വഴുതി നീന്തല്‍ക്കുളത്തില്‍ വീണതാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മകളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് …

കൊച്ചി കണ്ടു മടങ്ങിയ കുട്ടി സഞ്ചാരികളെ പൊലീസ് വീട്ടുകാരെ വിളിപ്പിച്ച് താക്കീതു ചെയ്ത് വിട്ടു

കുമ്പള: കൊച്ചി കണ്ടു തിരിച്ചു വീട്ടിലെത്താന്‍ കൈയില്‍ കാശില്ലാതെ വിഷമിച്ച കുട്ടി ടൂറിസ്റ്റുകളെ വീട്ടുകാരെ വിളിപ്പിച്ചു പൊലീസ് താക്കീതു ചെയ്തു അവര്‍ക്കൊപ്പം വിട്ടു. വീട്ടുകാര്‍ക്കും പൊലീസ് താക്കീതു നല്‍കി. വെള്ളിയാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ കുമ്പള റയില്‍വേസ്റ്റേഷനടുത്തെ ഹോട്ടലിനു മുന്നിലെത്തിയ കുട്ടി ടൂറിസ്റ്റുകള്‍ അവിടെ റോഡിലുണ്ടായിരുന്ന കുമ്പളയിലെ കെ.എസ് സമീര്‍, പെര്‍വാഡിലെ അബ്ദുള്ള എന്നിവരോട് 100 രൂപ ചോദിച്ചു. എന്തിനാണു രൂപയെന്നു തിരിച്ചു ചോദിച്ചപ്പോള്‍ പോകാനെന്നായിരുന്നു മറുപടിയെന്നു പറയുന്നു. എവിടെപ്പോകാനെന്ന ചോദ്യത്തിനു അവര്‍ മൗനം പാലിച്ചു. ഹോട്ടലില്‍ കയറി …

നെല്ലിക്കുന്ന് കടപ്പുറത്തെ നബീസ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ നബീസ (76) അന്തരിച്ചു. പരേതരായ അബ്ദുല്‍ റഹ്‌മാന്‍മൈന-ആയിഷ ദമ്പതികളുടെമകളാണ്. മക്കള്‍: മുഹമ്മദലി നെല്ലിക്കുന്ന് (മാപ്പിളപ്പാട്ട് ഗാന രചയിതാവ്), നജ്മുന്നീസ (ചൗക്കി), നസീമ (ദുബായ്). മരുമക്കള്‍: നൂര്‍ജഹാന്‍ (പൂച്ചക്കാട്), അബ്ദുള്ള (മജല്‍), യൂസഫ് (തൃക്കരിപ്പൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, സുഹ്‌റ, പരേതരായ ആമു, മൂസക്കുഞ്ഞി.