കള്ളാറില്‍ മഴയില്‍ വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടി രക്ഷപ്പെടുന്നതിനിടെ ഗൃഹനാഥന് വീണ് പരിക്ക്

കാസര്‍കോട്: കള്ളാറില്‍ കനത്തമഴയില്‍ വീട് തകര്‍ന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ ഓടിട്ട വീടാണ് ബുധനാഴ്ച രാവിലെ തകര്‍ന്ന് വീണത്. അപകട സമയത്ത് ഗീതയും ഭര്‍ത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളിലുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് മൂവരും വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. അപ്പോഴേയ്ക്കും വീട് തകര്‍ന്നുവീണു. ഓടുന്നതിനിടെ വീണ് ശക്തവേലുവിന്റെ കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയായിരുന്നു. അപകട …

ഷാര്‍ജയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി; കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

കറാച്ചി: യുഎഇയിലെ ഷാര്‍ജയില്‍ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക് ചരക്ക് വിമാനം അറബിക്കടലിന് മുകളില്‍ വെച്ച് കാണാതായി. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അഞ്ച് ജീവനക്കാരുമായി പറന്ന കെ-2 എയര്‍വേയ്സിന്റെ ബോയിംഗ് 737 വിമാനമാണ് കാണാതായത്. വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വിമാനത്തിലെ നാവിഗേഷന്‍ സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം അറബിക്കടലില്‍ …

12 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു; തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ചെന്ന് വിശദീകരണം

കൊല്‍ക്കത്ത: ബാരൂയിപൂരില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. പ്രഭാഷ് മണ്ഡലിനെയാണ് തെളിവെടുപ്പിനിടെ വെടിവച്ചുകൊലപ്പെടുത്തിയത്. പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിവെച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ എന്‍കൗണ്ടര്‍ അരങ്ങേറിയതും പൊലിസ്, പ്രതി പ്രഭാഷ് മണ്ഡലിനെ വെടിവച്ച് വീഴ്ത്തിയതും. ജൂലൈ നാലിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ …

നിര്‍ത്തിയിട്ട ലോറികളിലെ ബാറ്ററി മോഷണം; പിടിയിലായ പ്രതികളില്‍ നിന്ന് 10 ബാറ്ററികള്‍ കണ്ടെടുത്തു

മംഗളൂരു: നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷണ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് മോഷ്ടിച്ച 10 ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തു. കാസര്‍കോട് ജില്ലയിലും ദക്ഷിണ കന്നഡ ജില്ലയിലും നടന്ന ബാറ്ററി മോഷണ കേസുകളിലെ പ്രതികളാണ് ചെര്‍ക്കള സ്വദേശി പി എ അബ്ദുള്‍ ഷമീര്‍ (50), കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദ് (33). ഇവരില്‍ മജീദിനെ വിട്ടല്‍ പൊലീസാണ് പിടികൂടിയത്. ഉപ്പിനങ്ങാടി, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് നിരവധി ലോറികളുടെ ബാറ്ററി സംഘം കടത്തിയിരുന്നു. വിട്ടല്‍ …

കരിന്തളം കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ അന്തരിച്ചു

കരിന്തളം: കയനി കൊണ്ടൊടിയിലെ കെ.രാമകൃഷ്ണന്‍ (50) അന്തരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു. പരേതനായ എ. പൊക്കന്റെയും കെ. വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ശ്രീജ(കയ്യൂര്‍ പലോത്ത്). മകന്‍ ശ്രീരാജ്. സഹോദരങ്ങള്‍: കെ.നാരായണന്‍, കെ.സതീശന്‍ (കെ സി സി പി ജീവനക്കാരന്‍ തലയടുക്കം), കെ. അനിത (കൊല്ലമ്പാറ), കെ.സുരേശന്‍(ബില്‍ഡിങ്ങ് കോണ്‍ട്രാക്ടര്‍), റീന (അരയി കാര്‍ത്തിക), പരേതരായ റീജ, പത്മനാഭന്‍, സരീഷ്.

എണ്ണപ്പാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കാസര്‍കോട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ മലയാറ്റുകരയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ ഒരു നാട്ടുകാരനാണ് ആദ്യം പുലിയെ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശ വാസികളുടെ സാന്നിധ്യത്തില്‍ വിശദമായ പരിശോധന നടത്തി. തെരച്ചിലില്‍ പുലിയുടെ സാന്നിധ്യമോ കാല്‍പ്പാടുകളോ കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് ജാഗ്രത …

രണ്ട് ആഴ്ച വേനൽ അവധി; സ്കൂൾ പൂട്ടിയിട്ടു, ഉറങ്ങിപ്പോയ ഏഴാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍ കുടുങ്ങി, സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

ശ്രീനഗർ: വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയതറിയാതെ ജീവനക്കാര്‍ സ്‌കൂള്‍ അടച്ചു പൂട്ടി സ്ഥലം വിട്ടു. 15 ദിവസത്തെ വേനല്‍ അവധിക്കായി സ്‌കൂള്‍ അടച്ചപ്പോഴാണ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ രക്ഷിച്ചത്. സംഭവം പുറത്തായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 4 ന് ജമ്മു കശ്മീരിലെ റംപാന്‍ ജില്ലയിലെ ബനിഹാളിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും തുടര്‍ന്ന് ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ലെന്നും കുട്ടി …

കുമ്പഡാജെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം റോഡിൽ ആൽമരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പഡാജെയിലെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപമുള്ള വലിയ ആൽമരം റോഡിലേക്ക് കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരക്കൊമ്പുകൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ആൽമരം കടപുഴകി വീണത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കാസർകോട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിലുള്ള സേന ചെയിൻ സൗ ഉപയോഗിച്ച് പ്രധാന ഭാഗങ്ങൾ മുറിച്ചുമാറ്റി. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ റോഡിലെ വലിയ തടിക്കഷണങ്ങൾ മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ യു.എസ് വ്യോമാക്രമണം; പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി.​ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ യു.എസ് സൈന്യം ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ശക്തമായി …

ഇതെല്ലാം ‘സമ്പന്നരുടെ വിനോദങ്ങൾ ‘: മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; 58 കാരനായ റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

ലഖ്നൗ: മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് ഇയാൾ. കേസിൽ ഒളിവിൽ പോയ ഇയാളെ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. ആദ്യദിവസം മുതൽ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു. കല്യാണദിവസം ഭർത്താവിന്റെ സഹോദരിമാർ …

ഇന്ന് പൂര്‍ണ പരിശോധന, മണ്ണിടിച്ചില്‍ സ്ഥലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു; അഞ്ചു പേരെ കാണാനില്ലെന്ന് മന്ത്രിമാര്‍

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ ബുധനാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. മന്ത്രിമാരായ ടി സിദ്ദിഖും അനില്‍ കുമാറുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ദുരന്തത്തില്‍ മൂന്നുപേര്‍ മരിച്ചതായും അഞ്ചുപേരെ കാണാനില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും ഉടനെ തന്നെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഉള്ള പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ശാസ്ത്രീയ …

പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്ന കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു, മൃതദേഹം വിട്ടുനൽകാൻ പൊലീസ് ബന്ധുക്കളെ തേടുന്നു

പയ്യന്നൂർ: പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിൽ കഴിയുകയായിരുന്നു കാസർകോട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചു. ഗോകുൽദാസ് എന്ന 62 കാരനാണ് മരിച്ചത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനാൽ മൂന്നുവർഷം മുമ്പ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ നിർദ്ദേശപ്രകാരം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കിടപ്പുരോഗിയായിരുന്ന ഇയാൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ …

ട്രാഫിക് പരിഷ്ക്കരണം കൂടിയാലോലിച്ച് എടുത്ത തീരുമാനം; വ്യാപാരികളുടെ ആരോപണം അടിസ്ഥാന രഹിതം: കുമ്പള പഞ്ചായത്ത് ഭരണസമിതി

കാസർകോട്: കുമ്പള ടൗണിന്റെ സമഗ്ര വികസനം മുൻനിർത്തി, എല്ലാവരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കിയതെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നുംഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയപാർട്ടി, വ്യാപാരി, മോട്ടോർ തൊഴിലാളി പ്രതിനിധികളടക്കം സംബന്ധിച്ച യോഗ തീരുമാനപ്രകാരമാണ് നിലവിലെ പരിഷ്ക്കരണം നടപ്പിലാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ രാജേഷ് മനയത്ത്, സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ആറാം നമ്പർ ബസ്റ്റാൻഡിൻ്റെ സ്ഥാനം നിശ്ചയിച്ചത്. …

വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: ഷൊര്‍ണൂരിൽ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് മൃതദേഹമുണ്ടായിരുന്നത്. അജ്ഞാതന്‍ വീട്ടുമുറ്റത്ത് എത്തി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാകാം മരിച്ചതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിന് സമീപത്തെ തെങ്ങിന്റ ചുവട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാര്‍ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ഭോപ്പാല്‍: മൈഹാര്‍ ജില്ലയിലെ റേവ റോഡില്‍ നാഷണല്‍ ഹൈവേയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അങ്കുര്‍ പട്ടേല്‍ (40), മൃദുല്‍ പട്ടേല്‍ (32), വിജയ് പട്ടേല്‍ (30), ഹരിശങ്കര്‍ പട്ടേല്‍ (25), ശിവ പട്ടേല്‍ (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ നാദന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിഗ്ര ഗ്രാമത്തിന് സമീപമാണ് അപകടം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കാര്‍ ഒരു ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. …

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; മരണം അഞ്ചായി, തിരച്ചില്‍ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. തുരങ്കപാത നിര്‍മാണത്തിനെത്തിയ അതിഥി തൊഴിലാളികളാണ് മരിച്ചവര്‍. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആറ് പേരെ കാണാനില്ല. ഇവര്‍ക്കായി കേന്ദ്ര ദുരന്ത സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ട് കഡാവര്‍ നായകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.അതേസമയം മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വയനാട് – കള്ളാടി തുരങ്ക …

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ബുധനാഴ്ചആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 9 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ …

ഇന്‍ഷുറന്‍സുണ്ടെന്നറിഞ്ഞിട്ടും പൊലീസ് ജീപ്പിന് 4000 രൂപ പിഴയിട്ടു; എംവിഐക്കെതിരെ പരാതി നല്‍കുമെന്ന് പൊലീസ്

തൃശ്ശൂര്‍: ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വാഹനത്തിനാണ് എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി വി ബിജു പിഴയിട്ടത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം 4000 രൂപ പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ മാധ്യമങ്ങള്‍ക്കായി വാര്‍ത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥനായ പി വി ബിജുവിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് പൊലീസ്.