ഹോര്‍മുസിന് സമീപം വാണിജ്യ കപ്പലിന് നേരെ യുഎസ് ആക്രമണം; 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

മസ്‌ക്കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ‘സെറ്റബെല്ലോ’ എന്ന ഓയില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. മൂന്നു നാവികരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരും. കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.രണ്ട് പാകിസ്ഥാനികളും, ഉക്രേനിയന്‍, റഷ്യ രാജ്യത്തുള്ളവരും കപ്പലിലുണ്ടായിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പുറത്ത് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം …

ഇനി ഉറക്കമില്ലാത്ത രാത്രികള്‍; ഫിഫ ലോകകപ്പിന് ഇന്ന് കിക്ക് ഓഫ്; മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. പുല്‍മൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്‌ടെക്കയ്ക്ക് സ്വന്തമാകും. ജൂണ്‍ 12 മുതല്‍ …

ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ക്ഷേത്രം പൂജാരി വാഹനാപകടത്തില്‍ മരിച്ചു

പയ്യന്നൂര്‍: ക്ഷേത്രം പൂജാരി വാഹനാപകടത്തില്‍ മരിച്ചു. ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ക്ഷേത്രം കീഴ്ശാന്തി പാലക്കുന്നത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരി(55) ആണ് മരിച്ചത്. കാങ്കോല്‍ ആലപ്പടമ്പ് കുഞ്ഞിപ്പാറ സ്വദേശിയാണ്. വ്യാഴാഴ്ച പുലര്‍ച്ചേ നാലോടെ കതിരൂവെക്കുംതറയില്‍ വച്ചാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷജീന കുന്നത്തില്ലം. മക്കള്‍: ശ്രീരാജ്, ശ്രീനന്ദ(വിദ്യാര്‍ഥി).

എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൈതക്കാട്ടെ കോളേജ് വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൈതക്കാട്ടെ കോളേജ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ കൈതക്കാട് പയ്യങ്കി ബിസ്മില്ല റോഡിൽ താമസിക്കുന്ന അബ്ദു‌ൾ റഹ്മാൻ്റെ മകൾ മുബഷീറ(19)യാണ് മരിച്ചത്. ഈ മാസം രണ്ടിനു പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൈതക്കാട് അൽ വർദ വുമൺസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. യു എം ഫാത്തിമയാണ് മാതാവ്. സഹോദരങ്ങൾ: ഫാഇസ, റാഷിദ, സൽമാൻ.

ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി യുഎസ്; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. തെക്കൻ ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്തെ പെട്രോകെമിക്കൽ പ്ലാൻ്റ് അമേരിക്കൻ സൈന്യം തകർത്തു.  ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.  യുഎസ് …

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കൊന്നക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കുളിമടയിലെ ശാരികനിവാസിൽ വി അനീഷ്(42) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈകിട്ട് മാലോത്തു വച്ചാണ് ബൈക്ക് അപകടം നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഉണ്ണികൃഷ്ണൻ നായരുടെയും ശ്യാമളകുമാരിയുടെയും മകനാണ്. രജനിയാണ് ഭാര്യ. അർജുൻ, മോളൂട്ടി എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ശാരിക, പരേതനായ സുമേഷ്.

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു.​ഇറാനെതിരെ രണ്ടാമത്തെ ദിവസവും ശക്തമായ വ്യോമാക്രമണം നടത്തിക്കൊണ്ട് അമേരിക്കൻ സൈന്യം തിരിച്ചടി തുടരുകയാണ്. ഒരു അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സമാധാന കരാറിന് ഇറാൻ തയ്യാറാകുന്നില്ലെങ്കിൽ അവർ വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരങ്ങളിൽ വലിയ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ​അമേരിക്കയും ഇറാനും തമ്മിലുള്ള വ്യോമാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, …

കോഴിക്കോട് വീണ്ടും നിപ്പ; രോഗം സ്ഥിരീകരിച്ചത് 43കാരന്, ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ അർദ്ധരാത്രി 12 മണിയോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വാർഡിന് സമീപത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. പരിസരത്തെ പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ആണ് ഫറൂഖ് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചത്. പനിയും …

മുന്നറിയിപ്പില്‍ മാറ്റം; നാളെയും മറ്റന്നാളും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ …

‘മോഹന്‍ലാല്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജം’; തന്റെ സമ്മതമില്ലാതെ കാറിന്റെ നമ്പര്‍ ഉപയോഗിച്ചു, ദൃശ്യം 3 സിനിമയ്ക്കെതിരെ ഉടമയുടെ പരാതി

ഇടുക്കി: മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ദൃശ്യം 3 സിനിമയ്ക്കെതിരെ പരാതി. സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്. അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് രാജീവിന്റെ പരാതിയില്‍ പറയുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.സ്വന്തം വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെപകര്‍പ്പ് സഹിതമാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. രാജീവിന്റെ വാഹനം മഹീന്ദ്ര സ്‌കോര്‍പിയോ ആണെങ്കിലും, …

നഗ്‌നനായി അര്‍ധരാത്രിയില്‍ വീടുകളില്‍ എത്തും; കിടപ്പുമുറിയില്‍ ഒളിഞ്ഞുനോട്ടം ലക്ഷ്യം; 58 കാരനെ കയ്യോടെ പിടികൂടി, കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം

പത്തനംതിട്ട: വീട്ടില്‍ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് റാന്നിയില്‍ മദ്യപനെ കൈകാലുകള്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കി. റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനാ(58)ണ് മര്‍ദനമേറ്റത്.കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലാണ് നാട്ടുകാരുടെ മര്‍ദ്ദനം ഉണ്ടായത്. കൈകാലുകള്‍ കെട്ടിയിട്ടാണ് മര്‍ദ്ദനം. സംഭവം നാട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒളിഞ്ഞുനോക്കിയ സംഭവത്തില്‍ പ്രദേശവാസിയായ സ്ത്രീയുടെ പരാതിയില്‍ വര്‍ഗീസ് മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. …

വിക്രം ഇലക്ട്രോണിക്‌സ് ഉടമ കെപി രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ വിക്രം ഇലക്ടോണിക്‌സ് സ്ഥാപന ഉടമയും അടുക്കത്ത് ബയല്‍ സ്വദേശിയുമായ കെപി രാമചന്ദ്രന്‍(84) അന്തരിച്ചു. മംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: ശോഭ. മക്കള്‍: രോഷ്‌നി, ദിവ്യ, വിക്രം.

‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

കാസര്‍കോട്: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഐജയുടെ മരണത്തില്‍ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോസ്റ്റ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ചില പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് കടക്കുകയും ചെയ്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പിന്നാലെ …

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഉപ്പള സ്വദേശി പിടിയില്‍

കാസര്‍കോട്: മയക്കുമരുന്ന് കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ ഉപ്പള സ്വദേശിയെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലമ്പാറിലെ ഫസല്‍(31) ആണ് പിടിയിലായത്. 2021 ലാണ് ഉള്ളാള്‍ പൊലീസ് യുവാവിനെ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫസല്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു. ചൊവ്വാഴ്ച ഉപ്പളയിലെ വീട്ടിലെത്തിയാണ് ഫസലിനെ ഉള്ളാള്‍ പൊലീസ് പിടികൂടിയത്. മംഗളൂരു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി; കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര തന്റെ കച്ചവടം നഷ്ടമാക്കിയെന്ന് ആത്മഹത്യാ കുറിപ്പ്

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം തന്റെ കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ഭാര്യ ജ്യോതി (55), മകന്‍ സന്തോഷ് (30) എന്നിവരെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ശേഷം പുലര്‍ച്ചെ 3.30 ഓടെ നെഹ്‌റു നഗറിലുള്ള തന്റെ …

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 3160 രൂപ, ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കുത്തനെ ഇടിഞ്ഞ് 1,10,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 3160 രൂപയാണ് കുറഞ്ഞത്. 1,09,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വിപണിയില്‍ ഇന്നുണ്ടായത് സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1080 രൂപ …

അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണം: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനും, ഉത്തര മലബാറിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. കണ്ണൂരില്‍ വെച്ച് പദ്ധതി അവസാനിക്കുന്നത് കാസര്‍കോട് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും …

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസ്; എന്‍എ ഹാരിസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് നാലാപ്പാടിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; വീണ്ടും നോട്ടീസ് നല്‍കും

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലാപ്പാടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മുഹമ്മദ് നാലാപ്പാട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ഇഡി വിശദമാക്കുന്നത്. മുംബൈയില്‍ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസില്‍ ഹാരിസിന്റെ മകനും ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ശ്രീകി. നേരത്തെ ഇഡി എന്‍.എ. ഹാരിസിന്റെയും നാലപ്പാടിന്റെയും …