മകൾ വിൽപ്പനക്ക്; ഞെട്ടിപ്പിക്കുന്ന പോസ്റ്റിട്ട രണ്ടാനച്ഛനെ തേടി പൊലീസ്

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു.ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ആദ്യ ഭാര്യയിലുള്ള മകൾ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞാണ് സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിഷയം  പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ലഹരി, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 11 വയസുകാരി ആണ് വിൽപ്പനക്കെന്ന് കാണിച്ചത് . ഭാര്യയെയും മകളെയും ഉപേക്ഷിച്ച്‌ രണ്ടാമത് …

ഹാരിസും അന്നരാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റര്‍ ഹാക്കര്‍’; 22ന് തിയേറ്ററിലേക്ക്

കൊച്ചി: ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘മിസ്റ്റര്‍ ഹാക്കര്‍’ 22ന് തിയേറ്ററുകളിലേക്ക്. സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരത്തു ജീവിക്കുന്ന ആളാണ് കുഞ്ഞുമോന്‍. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടര്‍ന്ന് കുഞ്ഞുമോന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റര്‍ ഹാക്കര്‍ പറയുന്നത്.ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം. എ. നിഷാദ്, മാണി സി …

ചരിത്രം കുറിച്ച് രാജ്യം; വനിതാ സംവരണ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു;സാങ്കേതിക തടസ്സം ഉയർത്തി പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ‍ഡൽഹി: വനിതാ സംവരണ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു.  നിയമമന്ത്രി അർജുൻ റാം മേഹ്വാളാണ് ബിൽ അവതരിപ്പിച്ചത്.128 ആം ഭരണഘടനാ ഭേദഗതിയായി ആണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ  വനിതാ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. പുതിയ പാര്‍ലമെന്‍റ്  മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിക്കപ്പെട്ടത്. സ്പീക്കര്‍ ഓം ബിര്‍ല ലോക് സഭാ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെന്‍റ് …

വടിയില്ലാത്ത ഗാന്ധി പ്രതിമയില്‍ വടി തിരുകി കയറ്റി, പയ്യന്നൂരില്‍ ഗാന്ധി പ്രതിമയോട് വീണ്ടും അനാദരവ്; ഒടുവില്‍ കേസെടുത്ത് പൊലിസ്

കണ്ണൂര്‍: പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ച സംഭവത്തില്‍ ഒടുവില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജയരാജ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്വാതന്ത്രസമര കാലത്തെ രണ്ടാം ബര്‍ദോളി എന്നറിയപ്പെട്ട പയ്യന്നൂരില്‍ ഗാന്ധിജിയുടെ സന്ദര്‍ശനവേളയിലെ പ്രായം കണക്കാക്കി വടിയില്ലാതെ നടക്കുന്ന ഗാന്ധി ശില്‍പമാണ് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിരുന്നത്. ഈ ശില്‍പ്പത്തിന്റെ കൈയില്‍ സാമൂഹ്യ വിരുദ്ധര്‍ വടി തിരുകിക്കയറ്റി അനാദരവ് കാണിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിക്കാരന്റെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള …

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരേ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം …

പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ലോക് സഭാ സമ്മേളനത്തിന് തുടക്കം; വനിതാസംവരണ ബില്‍ അവതരണം ഉടൻ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രവർത്തനം പുതിയ മന്ദിരത്തിൽ  ആരംഭിച്ചു.ലോക്സഭാ 1.15 നാണ് പുതിയ മന്ദിരത്തിൽ  സമ്മേളിച്ചത്. പാര്‍ലമെന്റ്‌ പുതിയ മന്ദിരത്തിലേയ്‌ക്ക്‌ മാറുന്നതിന്റെ മുന്നോടിയായി രാവിലെ പഴയ മന്ദിരത്തിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ചെറിയ പ്രസംഗങ്ങള്‍ക്കും ഫോട്ടോ  സെഷനും ശേഷമാണ്‌ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേയ്‌ക്ക്‌ നീങ്ങിയത്‌. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങിയത്. പുതിയ മന്ദിരത്തിലെ ലോക്സഭാ ഹാളിൽ ആദ്യ ബില്‍ വനിതാ സംവരണ ബില്ലാണ്‌. ലോക്‌സഭയിലേയ്‌ക്കും സംസ്ഥാന നിയമസഭകളിലേയ്‌ക്കുമുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റുകള്‍ …

വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കാസര്‍കോട്: വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നാടെങ്ങും ഭക്തിനിര്‍ഭരമായ തുടക്കം.മഹാദേവന്റേയും പാര്‍വ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനം. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോള്‍ വിനായക ചതുര്‍ത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കാസര്‍കോട് ജില്ലയില്‍ ആഘോഷം പ്രമാണിച്ച് പൊതുഅവധി നല്‍കിയിരുന്നു. ഗണേശോത്സവ സമിതികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍.കാസര്‍കോട് …

ബിസിനസില്‍ പങ്കാളിയാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്ത്  20 ലക്ഷം രൂപ തട്ടി;  അമ്മയും മകളുമടക്കം 4 പേർക്കെതിരെ കേസ്

കാസർകോട്: സൗദി അറേബ്യയിലെ റിയാദില്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിൽ ബിസിനസ്‌ പങ്കാളിയാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അമ്മയും മകളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ  ആനമങ്ങാട്ടെ വാഴേക്കട തേക്കിന്‍കാട്ട്‌ ഹൗസില്‍ മൊയ്‌തീൻ ഹാജിയുടെ പരാതി പ്രകാരം പള്ളിക്കര മൗവ്വലിലെ പരയങ്ങാനം ഹൗസില്‍ മുഹമ്മദ്‌ (42), കൂത്തുപറമ്പ്‌  കണ്ണവം ചെറിയ പേരോത്ത്‌ ഹൗസില്‍ പ്രകാശന്‍റെ ഭാര്യ സുജാത (47), മകള്‍ അക്ഷയ(26), കണ്ണവം രാജിയ മന്‍സിലില്‍ കാസിം(60) …

നിരവധി കേസുകളില്‍ പ്രതിയായ ആസിഫ് കടത്താന്‍ ശ്രമിച്ചത് 13.5 ഗ്രാം എം.ഡി.എം.എ; പിടിയിലായത് വാഹനപരിശോധനക്കിടെ

കാസര്‍കോട്: നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫി (27)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം നെല്ലിക്കട്ട ആമുനഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് ആസിഫിനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് ആസിഫിനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് 13.5 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ മുഹമ്മദ് ആസിഫിനെതിരെ വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍ …

9 വയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ

പത്തനംതിട്ട: അടൂർ ഏനാത്ത് അച്ഛനെയും ഒൻപതുവയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏനാത്ത് കടികയിൽ താമസിക്കുന്ന കല്ലുംപുറത്ത് പുത്തൻപുരയ്ക്കൽ മാത്യു ടി.അലക്സ്(47) മൂത്തമകൻ മെൽവിൻ മാത്യു എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. മാത്യുവിന്റെ ഇളയമകൻ രാവിലെ എഴുന്നേറ്റതിന് ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂർ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിലാണ് മാത്യുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. മകനെ …

പ്രാങ്ക് വീഡിയോയുടെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറി യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തമാശ വീഡിയോ ചിത്രീകരിക്കാൻ മുഖംമൂടി ധരിച്ചെത്തി  പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് ഇവർ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. മുഖം മൂടി ധരിച്ചെത്തി സ്‌കൂൾ വിദ്യാർത്ഥിനികളെ സമ്മതം ഇല്ലാതെ സ്പർശിക്കുകയായിരുന്നു. ആൺകുട്ടികളെ പൊക്കി എടുക്കുകയും ചെയ്തു.ഇതിന്‍റെ വീഡിയോയും ചിത്രീകരിക്കുന്നുണ്ടായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രാവിലെ …

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ജീവനൊടുക്കി; കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് റിപ്പോർട്ട്

ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ മീര വിജയ് ആന്റണി (16) മരിച്ച നിലയിൽ. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആൾവാർപേട്ടിലെ വീട്ടിലായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീര കുറേ നാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. ആൾവാർപേട്ടയിലെ വീട്ടിൽ രാത്രി മൂന്നു മണിയോടെയാണ് മീരയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വീട്ടിലെ ജീവനക്കാരുടെ സഹായത്തോടെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ഇതിനകം മരിച്ചതായി സ്ഥിരീകരിച്ചു.

തുലച്ചത് നാലുകോടി; ബേളയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫിസിലും വിജിലന്‍സ് പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യും

കാസര്‍കോട്: നാലുകോടിയോളം രൂപ ചെലവഴിച്ചിട്ടും പ്രവര്‍ത്തന സജ്ജമാകാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ബേളയില്‍ സ്ഥാപിച്ച മോട്ടോര്‍ വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയരക്ടുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റേഞ്ച് വിജിലന്‍സ് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വികെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് മിന്നല്‍ പരിശോധനക്ക് എത്തിയത്. കാസര്‍കോട് റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് കീഴില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ടെസ്റ്റ് ഗ്രൗണ്ട് ബേളയില്‍ നിര്‍മ്മിച്ച് വര്‍ഷങ്ങളായി കാട് …

റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞത് ബികോം വിദ്യാർത്ഥിനി;നോവായി ശിവാനി ബാലിഗ;കാസർകോട് അപകടത്തിൽ മരിച്ചത് വ്യാപാരി മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ

കാസർകോട്: കാസർകോട് പുലിക്കുന്നിലുണ്ടായ സ്കൂട്ടർ വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ്മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20)യാണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ബികോം വിദ്യാർഥിനിയാണ്. ഞായറാഴ്ച രാത്രി 7 മണിക്ക് കാസർകോട് ചന്ദ്രഗിരി റോഡിലാണ് അപകടമുണ്ടായത്.സ്കൂട്ടറിൽ സഞ്ചരിക്കവെ കുഴിയിൽ വീണ് തെറിച്ച് റോഡിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നരം മരിക്കുകയായിരുന്നു. അമ്മ: അനുപമ ബാലിഗ, …

മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ; കണ്ടത് കേരളാ കർണാടക അതിർത്തിയിലെ ചുരത്തിൽ; കർണാടക പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി പെട്ടിയിൽ അടച്ച് ഉപേക്ഷിച്ച നിലയിൽ. കേരളാ – കർണാടക അതിർത്തിയായ തലശ്ശേരി  കുടക് മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്.ട്രോളി ബാഗിലാണ് മൃതദേഹം കണ്ടത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം സംബന്ധിച്ച് കർണാടകയിലെ  വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി.മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; മരിച്ചത് ഡൽഹി സ്വദേശി;ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ ബന്ധുക്കൾ

കാസർകോട്: ഡൽഹി സ്വദേശിയും കാസർകോട് ഉപ്പള മണിമുണ്ടയിലെ താമസക്കാരനുമായ യുവാവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്തി. ഡൽഹി സുഭാഷ് നഗർ സ്വദേശിയായ മുകേഷിന്‍റെ (27) മൃതദേഹമാണ് ഉപ്പളയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.  ഒരു വർഷമായി മണിമുണ്ടയിലെ സുഹൃത്തിനോടെപ്പമായിരുന്നു മുകേഷ് താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മുകേഷ്. രാത്രി റൂമിൽ നിന്ന് പുറത്ത് പോയ മുകേഷ് തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞ് ബന്ധുക്കൾ ദില്ലിയിൽ നിന്ന് കാസർകോട് എത്തി.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി …

തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. മധൂര്‍ ഷിറി ബാഗിലു മഞ്ചത്തടുക്ക സ്വദേശി മമ്മുവിന്റെ മകന്‍ ഇബ്രാഹീം (57) ആണ് മരിച്ചത്. മധൂരിലെ ധനഞ്ജയന്‍ എന്ന ആളുടെ പറമ്പില്‍ നിന്നും തേങ്ങ പറിക്കുന്നതിനിടെയാണ് തെങ്ങില്‍ നിന്നും വീണത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മൈമൂന. മക്കള്‍: നിസാം, ജംഷീര്‍, ജാബിറ. മരുമക്കള്‍: റുഷാന, സഫ്രീന, ലത്തീഫ്‌. സഹോദരങ്ങള്‍: മുഹമ്മദ്‌, കുഞ്ഞാലിമ.

സുഭാഷ് യാദവ് അവാര്‍ഡ് തിമിരി സര്‍വീസ് സഹകരണ ബേങ്കിന്; ദേശീയ അവാര്‍ഡ് ലഭിക്കുന്നത് ഇത് രണ്ടാംതവണ

കാസര്‍കോട്: നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബേങ്ക്‌സ് (NAFSCOB) ഏര്‍പ്പെടുത്തിയ സുഭാഷ് യാദവ് അവാര്‍ഡ് തിമിരി സര്‍വീസ് സഹകരണ ബേങ്കിന് ലഭിച്ചു. ഇത് രണ്ടാം തവണയാണ് അഖിലേന്ത്യാ തലത്തിലുള്ള ഈ അവാര്‍ഡ് ബേങ്കിന് ലഭിക്കുന്നത്. ദേശീയ അവാര്‍ഡിന് അര്‍ഹത നേടിയ കേരളത്തിലെ ഏക സഹകരണ ബേങ്കാണ് തിമിരി ബേങ്ക്. രാജ്യത്തെ അറുപതിനായിരത്തിലധികം വരുന്ന പ്രാഥമിക സഹകണ ബേങ്കുകളില്‍ നിന്ന്, മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ബേങ്കുകള്‍ക്കാണ് എല്ലാവര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. കാര്‍ഷിക മേഖലയിലെ നിരന്തരമായ സമഗ്ര …