കാറഡുക്ക സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ എവിടെ? ഒളിത്താവളം ഒരുക്കുന്നത് ആര്?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികള്‍ എവിടെ? പ്രതികള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പറയുമ്പോഴും കാണാമറയത്തിരിക്കുന്ന സംഘം സെക്രട്ടറിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍, കണ്ണൂര്‍, താണ സ്വദേശി ജബ്ബാര്‍ എന്നിവര്‍ക്കു ഒളിത്താവളം ഒരുക്കിക്കൊടുക്കുന്നത് ആര്? സംഭവം പുറത്ത് വന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലീസ് നടപടി വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. …

പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചുവെന്ന്; യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് റോഡില്‍ തള്ളി, രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബൈക്കുമായി അക്രമി സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘാംഗങ്ങളും നിരവധി കേസുകളില്‍ പ്രതികളുമായ അഞ്ചുപേരെ തെരയുന്നു.കണ്ണവം, മാനന്തേരിയിലെ മിദ്ലാജിനെയാണ് ശനിയാഴ്ച രാത്രി തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തു ബൈക്കുമായി നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും കാറിനകത്ത് വെച്ചും ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഞായറാഴ്ച പുലര്‍ച്ചെ ചെറുവാഞ്ചേരിയില്‍ …

കുടുംബം കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; പത്തരപ്പവനും പണവും നഷ്ടപ്പെട്ടു

കണ്ണൂര്‍: കുടുംബം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. ഇരുനില വീടിന്റെ ടെറസിലേക്കുള്ള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ കുത്തിത്തുറന്ന് 10.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നു. കുടുംബം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.തളിപ്പറമ്പ് അഞ്ചാം പീടിക, ചിത്രസ്റ്റോപ്പിന് സമീപത്തെ കുന്നില്‍ ശശിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശശിയും ഭാര്യയും മകനുമാണ് വീട്ടില്‍ താമസം. മകള്‍ കുഞ്ഞിമംഗലത്തെ ഭര്‍തൃവീട്ടിലാണ്. വ്യാഴാഴ്ച …

ന്യൂഗിനിയയില്‍ ഉരുള്‍പൊട്ടല്‍; 2000ലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചതായി ഭയാശങ്ക

സിഡ്‌നി: പസഫിക് രാജ്യത്തിന്റെ വടക്കന്‍ പ്രദേശമായ പാപ്പുവ ന്യുഗിനിയ (പി എന്‍ ജി)യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 2000ത്തിലധികം ആളുകള്‍ മരിച്ചതായി ഭയപ്പെടുന്നു.മണ്ണിടിച്ചിലിനെത്തുടര്‍ന്നു റോഡുകള്‍ തകര്‍ന്നതിനാല്‍ ദുര്‍ഗ്ഗമമായ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കു തടസ്സം നേരിട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയും ദേശീയദുരന്ത കേന്ദ്രവും വെളിപ്പെടുത്തി. 150ല്‍പ്പരം വീടുകള്‍ക്കു മുകളില്‍ 8 മീറ്ററിലധികം ഉയരത്തില്‍ മണ്ണ് മൂടിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിപ്പില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനുള്ള നൂതന ഉപകരണങ്ങള്‍ ഇതുവരെ സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടറില്‍ വെള്ളവും ഭക്ഷണവും സ്ഥലത്തെത്തിക്കാന്‍ ശ്രമിക്കുന്നു. അപകട സ്ഥലത്തേക്കു പി എന്‍ …

വൃദ്ധമാതാവും മരുമകളും ഉറങ്ങിക്കിടന്ന വീട് തകര്‍ന്നു; അഭയം നല്‍കി അയല്‍വാസി മാതൃകയായി

കാസര്‍കോട്: വീട് കനത്ത മഴയില്‍ തകര്‍ന്നുവീണു. വൃദ്ധയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് അഭയം നല്‍കി അയല്‍വാസി മാതൃകയായി. കുമ്പള പഞ്ചായത്തിലെ ബംബ്രാണ, അണ്ടിത്തടുക്കയിലെ പരേതനായ കരിമൂല അബ്ദുല്‍ റഹ്‌മാന്റെ ഓടുമേഞ്ഞ വീട് ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് തകര്‍ന്നുവീണത്. ഈ സമയമത്ത് അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ഉമ്മാലിയുമ്മ, മകന്റെ ഭാര്യ എന്നിവരാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നത്. വീട് തകരുന്നതിന്റെ ശബ്ദം കേട്ടതോടെ പ്രായമായ ഉമ്മാലിയുമ്മയേയും കൂട്ടി മരുമകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിന് കഴിഞ്ഞിരുന്നില്ലായെങ്കില്‍ വലിയ അപകടം നടക്കുമായിരുന്നുവെന്ന …

കുറ്റവാളികളുടെ പേടിസ്വപ്നമായിരുന്ന എസ്.പി, പി.പി സദാനന്ദന്‍ പടിയിറങ്ങുന്നു

കാസര്‍കോട്: കള്ളന്മാരുടെയും കൊള്ളക്കാരുടെയും ലഹരി കടത്തുകാരുടെയും പേടി സ്വപ്നമായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്‍ 29 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മെയ് 31ന് പടിയിറങ്ങും.1995ല്‍ സബ് ഇന്‍സ്പെക്ടറായാണ് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയായ പി.പി സദാനന്ദന്‍ സര്‍വ്വീസില്‍ എത്തിയത്. പ്രൊബേഷന്‍ കാലം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ആദ്യ നിയമനം പത്തനംതിട്ടയിലും. സര്‍വ്വീസില്‍ കയറുന്നതിന് മുമ്പ് പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. പ്രതികളാരാണെന്ന് അറിയാത്ത കേസുകളില്‍ ചൂഴ്ന്നിറങ്ങിയുള്ള അന്വേഷണവും തെളിവു ശേഖരണ രീതിയുമാണ് സദാനന്ദനെ മികച്ച കുറ്റാന്വേഷകനാക്കി മാറ്റിയത്. …

ബസില്‍ കടത്തിയ അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി; പ്രതി ദേശീയപാതയുടെ ഡിവൈഡര്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു

കാസര്‍കോട്: കാസര്‍കോട്ടേക്ക് ബസില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി. പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി ദേശീയപാതയുടെ ഡിവൈഡറും മീഡിയനുകളും ചാടികടന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 5.40ന് ഹൊസങ്കടിയിലാണ് കഞ്ചാവ് വേട്ട നടന്നത്. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നിറയെ യാത്രക്കാരുമായി കേരള കെ.എസ്.ആര്‍.ടി.സി ബസ് എത്തിയത്. ബസിനകത്ത് ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടയില്‍ ബാഗിന്റെ ഉടമസ്ഥനെന്ന് കരുതുന്ന നാല്‍പതു …

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ചൊവ്വാഴ്ചയും ബുധനാഴ്ചയും ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരു: സംസ്ഥാനത്തിന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ശക്തമായ കാറ്റുമുണ്ടായേക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക് -മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ബുധനും വ്യാഴവും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റഫ ക്യാമ്പിനു നേരെ ഇസ്രായേല്‍ വ്യോമാക്രമണം: 35 പാലസ്തീനികള്‍ മരിച്ചു

ഗസയിലെ റഫ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പലസ്ഥീനികള്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നു പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.റഫയില്‍ നിന്ന് ഇസ്രായലിലേക്ക് ഞായറാഴ്ച ഉണ്ടായ റോക്കറ്റ് അക്രമത്തെത്തുടര്‍ന്നാണ് റഫയിലെ പലസ്തീന്‍ ക്യാമ്പിനു നേരെ ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയതെന്നു പറയുന്നു. നാലുമാസത്തിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ അക്രമമുണ്ടാവുന്നത്. റഫയിലെ ഹമാസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് കോമ്പൗണ്ടില്‍ ഒരു ഐ ഡി എഫ് വിമാനത്തിനു നേരെയും അക്രമമുണ്ടായിട്ടുണ്ട്.ഇസ്രയേല്‍ അക്രമത്തില്‍ ഒരു ദിവസത്തിനുള്ളില്‍ 160 …

ചികിത്സയിലായിരുന്ന കുബണൂരിലെ വ്യാപാരി അന്തരിച്ചു

കാസര്‍കോട്: നാഡി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബന്തിയോട്, അടുക്ക, വീരനഗര്‍ സ്വദേശിയും പഞ്ചയില്‍ താമസക്കാരനുമായ കുബണൂര്‍, വിദ്യാനഗറിലെ വ്യാപാരി അശോകന്‍ (45)ആണ് മരിച്ചത്. സജീവ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നു. അശോകന്‍. പരേതനായ സഞ്ജീവ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: ഋത്വിഖ്, ഋതിക.

മുന്‍ എം.എല്‍.എയും ലീഗ് നേതാവുമായ എം.സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് പരമ്പര; മുഴുവന്‍ കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എ.യുമായ എം.സി ഖമറുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പൂക്കോയ തങ്ങള്‍ എന്നിവര്‍ മുഖ്യപ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും കുറ്റപത്രം നല്‍കാന്‍ അനുമതി. വിജിലന്‍സ് ഡയറക്ടര്‍ ആണ് ഇത് സംബന്ധിച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്ക് അനുമതി നല്‍കിയത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 39 കേസുകളില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. …

മല്ലം റോഡിന്റെ ശോചനീയാവസ്ഥ: ബിജെപി പ്രതിഷേധമതില്‍ തീര്‍ത്തു

വന്‍ തുക ചെലവഴിച്ച് വികസിപ്പിച്ച മല്ലം റോഡ് മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി മുളിയാര്‍ പഞ്ചായത്ത് 48-ാം ബൂത്ത് കമ്മിറ്റി മനുഷ്യമതില്‍ തീര്‍ത്തു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കുമാര്‍ കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനന്യ, പഞ്ചായത്ത് കമ്മിറ്റി പ്രസി. ഉല്ലാസ് വെള്ളാല, സെക്രട്ടറി സുധി, ജിതേഷ്, പ്രജിത്ത്, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ഹരീഷ് നേതൃത്വം നല്‍കി.

യു പിയില്‍ ആശുപത്രിയില്‍ തീപിടുത്തം: കുട്ടികളുള്‍പ്പെടെ 12 പേരെ രക്ഷിച്ചു; ആളപായമില്ലെന്നു സൂചന

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് ബാഗ്പത്ബറൗത്തില്‍ ആശുപത്രിക്കു തീപിടിച്ചു. കുട്ടികളുള്‍പ്പെടെ ആശുപത്രിയിലുണ്ടായിരുന്ന 12 പേരെ ജനങ്ങള്‍ പുക നിറഞ്ഞ ആശുപത്രിക്കുള്ളില്‍ കയറി രക്ഷിച്ചു പുറത്തെത്തിച്ചു.ബറൗത്തിലെ ആസ്ത ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിച്ചത്. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നു ആഗ്നിസേനാ വിഭാഗം സൂചിപ്പിച്ചു. ശാസ്ത്രീയമായി നിറയ്ക്കാത്ത ഓക്‌സിജന്‍ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ആശുപത്രിക്കു മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി അന്തരീക്ഷവും ആശുപത്രിയും പുകപടലം കൊണ്ടു നിറഞ്ഞിരുന്നു.തീപിടിത്തമുണ്ടായുടനെ ആശുപത്രി ഡയറക്ടര്‍ നവീന്‍ കാച്ചി സ്ഥലം വിട്ടെങ്കിലും രാജസ്ഥാനില്‍ നിന്ന് ഇയാളെ അറസ്റ്റു ചെയ്തു. ഡ്യൂട്ടി …

അഡൂര്‍ സ്വദേശി മധുരയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: അഡൂര്‍, നാഗത്തുമൂല സ്വദേശി ഉദയന്‍(40) മധുരയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാത്രി മധുരയിലെ ആശുപത്രിയിലായിരുന്നു മരണം. മൂന്ന് ദിവസം മുമ്പ് വീണ് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ മധുരയില്‍ എത്തിയിരുന്നു. മധുരയിലെ ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദയന്‍. കാടകം, നെച്ചിപ്പടുപ്പിലെ ജ്യോത്സ്‌നയാണ് ഭാര്യ. മക്കള്‍: വൈഗ, വാമിക. സഹോദരങ്ങള്‍: പവിത്രന്‍, പ്രദീപ് കുമാര്‍, വിനീത കുമാരി.

ഒളിച്ചോടിയ നേഹ കാമുകനൊപ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; സ്വന്തം ഇഷ്ടത്തിന് വിട്ടതോടെ മിര്‍ഷാദിനൊപ്പം പോയി

കാസര്‍കോട്: ഇതരമതസ്ഥനൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയായ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി.ബദിയഡുക്ക, പിലാങ്കട്ട, കോളാരിയിലെ നേഹ(25)യാണ് നെക്രാജെ, മാളങ്കൈയിലെ മിര്‍ഷാദി (25)ന്റെ കൂടെ വ്യാഴാഴ്ച ഒളിച്ചോടിയത്. നേഹയുടെ മാതാവിന്റെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന് കാണിച്ച് രജിസ്ട്രാര്‍ ഓഫീസ് ബോര്‍ഡില്‍ ഫോട്ടോകള്‍ സഹിതമുള്ള നോട്ടീസ് പതിച്ചിരുന്നു.കാണാതായ നേഹയെയും മിര്‍ഷാദിനെയും കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ …

ബന്ധുവും ശത്രുവും

നാരായണന്‍ പേരിയ ബന്ധുവാര്? ശത്രുവാര്? രണ്ടും വെവ്വേറയല്ല, ഒരാള്‍ തന്നെ. അഥവാ ഒരേ ഇടത്ത് തന്നെ. സന്ദര്‍ഭമാണ് രണ്ടും നിശ്ചയിക്കുന്നത്.രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാല്‍ മതി, കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ഇലക്ഷന്‍ കാലത്ത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറുന്നതെങ്ങനെ എന്ന് ശ്രദ്ധിക്കുക-ഇലക്ഷന് മുമ്പും ഇലക്ഷന്‍ കാലത്തും അത് കഴിഞ്ഞും. മൂന്ന് മുഖം, മൂന്ന് സമീപനം.ഒരാളുടെ മനസ്സിലെന്താണ് എന്നറിയുന്നത് നാക്കിലൂടെയാണല്ലോ. ഉള്ളറിയാന്‍ വേറെ വഴിയില്ല. മഹാകവി പാടിയത് പോലെ, തന്നതില്ലപരനുള്ളു കാട്ടുവാന്‍, ഒന്നു മേ നരനുപായമീശ്വരന്‍/ഇന്ന് ഭാഷ”- ഭാഷ കുടിയിരിക്കുന്നത് …

റീമല്‍ ചുഴലിക്കാറ്റ് : പശ്ചിമ ബംഗാളില്‍ വ്യാപക നാശം; കേരളത്തില്‍ കടലാക്രമണത്തിനു സാധ്യത

ന്യൂഡെല്‍ഹി: റീമല്‍ ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു കരയിലേക്കു ആഞ്ഞടിച്ചു. 135 കിലോമീറ്റര്‍ വേഗതയില്‍ രാത്രി എട്ടരക്കു പശ്ചിമബംഗാള്‍ സാഗര്‍ ദ്വീപുകള്‍ക്കും ബംഗ്ലാദേശിലെ ഖേപുപാറക്കുമിടയില്‍ നിന്നാണ് ചുഴലിക്കാറ്റ് കരയിലേക്കു ആഞ്ഞു വീശിയത്.കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞും പിഴുതും വീണു. തീര പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. പശ്ചിമബംഗാളില്‍ ഒരു ലക്ഷത്തില്‍പ്പരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. റീമല്‍ ചുഴലി നാളെ വരെ നീണ്ടു നില്‍ക്കുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു.റീമല്‍ കടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ …

ചിത്താരിയിൽ ബൈക്കിടി ച്ച് മുസ്ലിം ലീഗ് നേതാവ് മരിച്ചു; അപകടം പള്ളിയിൽ നിസ്കാരത്തിന് പോകവേ

കാസർകോട് : ചിത്താരിയിൽ ബൈക്കിടിച്ച് മുസ്ലിംലീഗ് നേതാവ് മരിച്ചു. അജാനൂർപഞ്ചായത്ത് സ്വതന്ത്രകർഷക സംഘം പ്രസിഡൻറും കാഞ്ഞങ്ങാട് നഗരത്തിലെ കെട്ടിട ഉടമയുമായ ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശി സി.എച്ച് അബൂബക്കർ ഹാജി(74)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഇശാ നമസ്കാരത്തിനായി പള്ളിയിൽ നടന്നു പോകവെഅബൂബക്കർ ഹാജിയുടെ വീട്ടിന്റെ മുമ്പിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന്മംഗളൂരുവിലെ കൊണ്ടു പോകുന്ന വഴിമധ്യേ മരിച്ചു. അപകടം വരുത്തിയ ബൈക്കിൽ സഞ്ചരിച്ചവർക്കും പരിക്കേറ്റിരുന്നു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാര്യ: …