കാർ കഴുകിയ വെള്ളം റോഡിൽ ഒഴുക്കിയെന്ന കാരണം; അയൽവാസിയെ പിതാവും മക്കളും ചേർന്ന് കൊലപ്പെടുത്തി

അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ ദേവദാസിനെയും രണ്ട് മക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. അജയകുമാര്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് മൂവരും ചോദ്യം ചെയ്തത് വാക്ക് തരക്കത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ബഹളം കേട്ടതിനെ തുടർന്ന്നാട്ടുകാർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ സംഘം വീണ്ടും അജയ് …

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പല്ലു തേച്ചത് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം; നാല് കുട്ടികൾ തീവ്ര പരിചരണ വിഭാഗത്തിൽ

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇവർ. ഞായറാഴ്ച രാവിലെയാണ് കുട്ടികൾ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. വീട്ടിൽ എലിയെ കൊല്ലാനായി വാങ്ങിവെച്ചിരുന്ന പേസ്റ്റ് രൂപത്തിലുള്ള …

പ്രണാമപൂര്‍വ്വം പിയെ ഓര്‍മ്മിക്കുമ്പോള്‍…

(മെയ് 27 മഹാകവിയുടെ ചരമ ദിനം ) പ്രഭ അജാനൂര്‍ നിളയുടെ മോഹാവേശം അക്ഷരക്കൂട്ടങ്ങളില്‍ ചാലിച്ച്, പ്രകൃതിയുടെ നിത്യകാമുകനായി ഈ ഭൂമി മലയാളത്തിലാകമാനം അലഞ്ഞു നടന്ന കവി മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. മെയ് 27 മഹാകവിയുടെ ചരമദിനം.ആയുസ്സിന്റെ പുസ്തകത്തിലെ പേജുകള്‍ തീര്‍ന്നാലും ജീവിക്കുന്നവരുണ്ട്; പ്രതിഭാശാലികള്‍, ആയുസിന് കാലാവധി ഇല്ലാത്തവര്‍. അപ്പോള്‍ പി. കുഞ്ഞിരാമന്‍ നായരെന്ന മഹാകവിക്ക് മരണമില്ല. അതുകൊണ്ടാണ് പി.യെ വായിച്ചുകൊണ്ടേയിരിക്കുന്നത്.പിയെക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമാണ് ‘ഓര്‍മ്മകളിലെ കവിയച്ഛന്‍’ പിയുടെ മകള്‍ വി. ലീലാമ്മാളും (ലീല …

ആക്രി സാധനങ്ങളുമായി സൈക്കിളില്‍ സഞ്ചരിച്ച 14 കാരനെ മര്‍ദ്ദിച്ച ബി.ജെ.പി നേതാവ് മരിച്ച നിലയില്‍

കൃഷ്ണപുരം കാപ്പില്‍ കിഴക്ക് പതിനാലുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കിഴക്ക് ആലമ്പള്ളില്‍ മനോജ് എന്ന ജിജി (47) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.ബിജെപി വാര്‍ഡ് ഭാരവാഹിയായിരുന്നു മനോജ്. ഈമാസം 19 വൈകീട്ട് ആക്രി സാധനങ്ങളുമായി സൈക്കിളില്‍ പോകുമ്പോള്‍ 14കാരനെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കഴുത്തിനു പരിക്കേറ്റു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 14കാരന്‍ ചികിത്സ …

വനാതിര്‍ത്തിയില്‍ ആടിനെ മേയ്ക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു

മൈസൂരു: ആടിനെ മേയ്ക്കാന്‍ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു.മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിന്‍പ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി. ശനിയാഴ്ച വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രിവൈകുവോളം തെരച്ചില്‍ നടത്തിയിരുന്നു. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ …

ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി; ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നു വനിതാ ഉദ്യോഗസ്ഥ; പൊലീസ് അക്കാദമിയിലെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി

തൃശ്ശൂര്‍: രാമപുരം കേരള പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയോട് ഇന്‍സ്‌പെക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ഈ മാസം 17-നാണ് ഉദ്യോഗസ്ഥനില്‍നിന്ന് ആദ്യം അതിക്രമം നേരിട്ടതെന്ന് പരാതിയില്‍ പറയുന്നത്. ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു. …

കുഴിമന്തി വീണ്ടും വില്ലനാകുന്നു; കൊടുങ്ങല്ലൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 27 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ

കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ‘സെയ്ന്‍’ എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കയ്പമംഗലം സ്വദേശികളായ 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഭക്ഷ്യ വിഷ ബാധയേറ്റ കയ്പമംഗലം സ്വദേശികള്‍ കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്റ് സേഫ്റ്റി അധികൃതരും പൊലീസും …

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിഎ സലീമിന്റെ ഡിഎന്‍എ പരിശോധന നടത്തും; സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധിക്കും. നടപടികളുടെ ഭാഗമായി സലീമിന്റെ രക്തവും മുടിയും ശേഖരിക്കാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കുട്ടിയെ പീഡിപ്പിച്ചത് പ്രതിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മോഷണം നടത്താനാണ് ഇയാള്‍ അസമയത്ത് കറങ്ങിനടന്നതെന്ന് പൊലീസ് പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കായി …

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ അഞ്ചുപേര്‍ ഒഴുക്കില്‍പെട്ടു; രണ്ടുപേര്‍ മരിച്ചു

എറണാകുളം പുത്തന്‍വേലിക്കരയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേര്‍മുങ്ങിമരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് വടക്കന്‍പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപത്തായാണ് അപകടമുണ്ടായത്. പുത്തന്‍വേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാള്‍ അപകടനില തരണം …

കുമ്പള കൊടിയമ്മയില്‍ കാട്ടുപന്നികളുടെ പരാക്രമം വൈദ്യുതി തൂണുകളോടും

കാസര്‍കോട്: കുമ്പള കൊടിയമ്മയില്‍ കാട്ടുപന്നികളുടെ പരാക്രമം ഇപ്പോള്‍ വൈദ്യുതി തൂണുകളോടും. പ്രദേശത്തെ ഏഴോളം വൈദ്യുതി തൂണുകള്‍ ഇപ്പോള്‍ കാട്ടു പന്നികളുടെ അക്രമം കാരണം ഏതുനിമിഷവും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. രാത്രികാലങ്ങളിലാണ് പന്നികള്‍ കൂട്ടത്തോടെയെത്തി വിളയാട്ടം നടത്തുന്നത്. വൈദ്യുതി തൂണുകളുടെ ചുവടുകള്‍ മാന്തി പരിശോധിക്കുകയാണ് പന്നികള്‍ ചെയ്യുന്നത്. തൂണുകളുടെ മണ്ണിനടിയില്‍ ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ അന്വേഷിക്കുകയാണ് ചെയ്യുന്നത്. നേരത്തെ കാട്ടുപന്നികള്‍ ഇവിടെ ജനജീവിതത്തിന് ഭീഷണിയായിരുന്നു. റോഡില്‍ ഓടുന്ന വാഹനങ്ങളെ ആക്രമിക്കുന്നതും പതിവായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് വാഹനങ്ങള്‍ …

റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും; വിമാന സര്‍വീസുകള്‍ റദ്ദാക്കി; ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും. ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ഇന്ന് അര്‍ധരാത്രിയോടെ ബംഗ്ലാദേശിനും സമീപത്തെ തീരങ്ങള്‍ക്കുമിടയില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ഐഎംഡി അറിയിച്ചു. ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍, ത്രിപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മറ്റുചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ആഞ്ഞടിക്കും. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.ചുഴലിക്കാറ്റ് ഭീഷണി തുടരുന്നതിനാല്‍ 394 വിമാനങ്ങള്‍ റദ്ദാക്കി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം 21 മണിക്കൂര്‍ അടച്ചിടും.ഞായറാഴ്ച അര്‍ധരാത്രിയോടെ …

ഹാസനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 6 മരണം; തകര്‍ന്ന കാറിനുള്ളില്‍ ചിന്നിചിതറിയ നിലയില്‍ മൃതദേഹങ്ങള്‍!

കര്‍ണാടകയിലെ ഹാസനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 6 മരണം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകന്‍ രവികുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകന്‍ ചേതന്‍ എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു സംഘം. കാര്‍വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത്. രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കൂട്ടിയിടിയില്‍ …

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് വെട്ടിക്കൊലപ്പെടുത്തിയത് ബന്ധുവിനെ; പ്രതി ഒളിവില്‍ പോയി

ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് ആശുപത്രിയില്‍ മരിച്ചു. കോട്ടയം വടവാതൂരിലാണ് സംഭവം. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ വടവാതുര്‍ കുരിശിന് സമീപം ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രഞ്ജിത്ത് ശനിയാഴ്ച സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങിവരികയായിരുന്നു. മുന്നോട്ട് നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജേഷ് …

ആറുമാസം മുമ്പ് വിവാഹിതനായ യുവാവ് തടാകത്തില്‍ വീണ് മരിച്ചു

അബദ്ധത്തില്‍ തടാകത്തില്‍ വീണ് നവവരന് ദാരുണാന്ത്യം. ബെല്‍ത്തങ്ങാടി നന്ദിബേട്ട ഗര്‍ദാദി സ്വദേശി സദാശിവ ഷെട്ടിയുടെ ഏകമകന്‍ ശൈലേഷ് ഷെട്ടി (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ നന്ദിബെട്ടു തടകത്തിലാണ് യുവാവ് വീണ് മരിച്ചത്. കര്‍ഷകനായ ശൈലേഷ് രാത്രി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തടാകത്തില്‍ വീണതായി സംശയമുയര്‍ന്നത്. വിവരത്തെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കകം ശൈലേഷിനെ തടകാത്തില്‍ നിന്നും പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു. ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ബെല്‍ത്തങ്ങാടി പൊലീസ് …

മനുഷ്യപ്പാല്‍ സംസ്‌ക്കരണ-വില്‍പ്പന കേന്ദ്രങ്ങള്‍; ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്ത് വ്യാപകം

ബംഗളൂരു: മനുഷ്യപ്പാല്‍ സംസ്‌ക്കരണ-വില്‍പ്പന കേന്ദ്രങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. മനുഷ്യപ്പാലിന്റെ വാണിജ്യവല്‍ക്കരണം നടത്തുന്ന ബ്രിട്ടന്‍ കേന്ദ്രമായുള്ള നിയോ ലാക്ട കമ്പനിയുടെ ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ െൈലസന്‍സ് ഉടന്‍ റദ്ദാക്കാന്‍ ഇന്ത്യയിലെ ഉന്നത ഭക്ഷ്യസുരക്ഷാ വിഭാഗമായ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ണ്ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ മനുഷ്യപ്പാല്‍ സംസ്‌ക്കരണ-വിതരണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ …

കുട ചൂടി ബസ് ഡ്രൈവിംഗ്; റിൽസ് ചിത്രീകരിച്ച ഡ്രൈവർക്കും വനിതാ കണ്ടക്ടർക്കും എട്ടിന്റെ പണികൊടുത്ത് ഗതാഗത വകുപ്പ്

റീൽ ചിത്രീകരിക്കുന്നതിൻ്റെ ഭാഗമായി കുട ചൂടി ബസ് ഓടിച്ചതിന് നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി) ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്‌തു. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്‌ടർ എച്ച്.അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസംധാർവാഡ്-ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഹനുമന്ത കുട ചൂടി ബസോടിക്കുന്ന വിഡിയോ അനിത ചിത്രീകരിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബസ് ചോരുന്നതിനാൽ ഡ്രൈവർ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. സംഭവം യാഥാർത്ഥ്യമാണെന്നാണ് പലരും വിശ്വസിച്ചത്. ചിലർ സർക്കാരിനെ …

ഡൽഹിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾ വെന്ത് മരിച്ചു

കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. വിവേക് വിഹാർ ഏരിയയിലെ ഐടിഐക്ക് സമീപമുള്ള ബേബി കെയർ സെൻ്ററിൽ ആണ് ശനിയാഴ്‌ച രാത്രി തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു.11 കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതിൽ അഞ്ച് കുഞ്ഞുങ്ങളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരും സഹായത്തിനെത്തിയിരുന്നു.രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. …

ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് വനിതാ പ്രൊഫസർ ചമഞ്ഞു; ഏഴ് ആദിവാസി പെൺകുട്ടികളെ മാനഭംഗം ചെയ്ത യുവാവും സംഘവും അറസ്റ്റിൽ

ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് വനിതാ പ്രൊഫസർ ചമഞ്ഞ് 7 ആദിവാസി പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. മുപ്പതുകാരനും കൂട്ടാളികളും പിടിയിൽ. മധ്യപ്രദേശ് സ്വദേശി ബ്രിജേഷ് പ്രജാപതി( 30)യെയും സഹായികളായ മൂന്നു കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി രേവറേഞ്ച് ഇൻസ്പെക്ടർ ജനറൽ മഹേന്ദ്ര സിംഗ് ശിക്കാർ പറഞ്ഞു. വനിതാ പ്രഫസറുടെ വേഷമിണിഞ്ഞ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക ആപ്പിലൂടെ സ്ത്രീ ശബ്ദത്തിൽ പെൺകുട്ടികളുമായി സംസാരിച്ച് വശപ്പെടുത്തിയാണ് പീഡനം. സ്കോളർഷിപ്പ് ലഭിക്കാൻ സഹായിക്കാം എന്ന് വാഗ്ദാനവും നൽകിയിരുന്നു. പെൺകുട്ടികൾക്ക് അയാളുടെ വീട്ടിൽ എത്തുന്നതിന് …