തിരക്കേറിയ കാസർകോട് എംജി റോഡിൽ ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ബാങ്കോട്ടെ ഹനീഫ് മരിച്ചു

കാസർകോട്: നഗരത്തിലെ എംജി റോഡിലെ പുതിയ ബസ് സ്റ്റാൻഡിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ടാങ്കർ ലോറിക്കടിയിൽ പെട്ട് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാനഗർ ബി സി റോഡിലെ ഫ്ലക്സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ചBഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടയിലായിരുന്നു അപകടം. ലോറി ഇടിച്ച് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ …

ആരോഗ്യ മന്ത്രിയുമായി എംഎൽഎയുടെ കൂടിക്കാഴ്ച: കാസർകോട് മെഡിക്കൽ കോളേജ് സംബന്ധമായി 9 ന് യോഗം ചേരും

​കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കാനും ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു മായി സെപ്റ്റംബർ 9-ന് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചുചേർക്കും. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന കല്ലട്ര മാഹിൻഎം.എൽ.എയുടെ അഭ്യർത്ഥ മാനിച്ചാണ് മന്ത്രിയുടെ നിർദ്ദേശം.​മെഡിക്കൽ കോളേജിന്റെ ബാക്കിനിൽക്കുന്നനിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുക, ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, ജില്ലയിലെ മറ്റ് പ്രധാന ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും …

യുക്രെയ്നിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

കാസർകോട്: യുക്രെയ്നിൽ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി വാലി പ്ലാക്കൽ അഖിൽ ജോയന്റെ(26) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗ്ഗം വെള്ളരിക്കുണ്ടിൽ എത്തിക്കും. കഴിഞ്ഞ ജൂലൈ 20നാണ് അഖിൽ കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് മരണപ്പെട്ടതായുള്ള വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. എം വി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖിൽ. യുദ്ധരംഗത്തുള്ള ദുരന്തമായതിനാൽ അഖിലിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുമാസം …

ഇന്നത്തെ പ്രധാന വാർത്തകൾ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തിയ ഐ സി സി , ഈ നീക്കം നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര പ്രവർത്തനത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ​ഹോർമുസ് സമുദ്ര സന്ധിയുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഘർഷങ്ങളും കൂടുതൽ ശക്തമായി തുടരുന്നു. ​വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കർഫ്യൂവും ഉപരോധവും ഏർപ്പെടുത്തിയത് പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ​ബഹിരാകാശ രംഗത്ത് …