ഓണാഘോഷം:ഉദിനൂറിൽ ആഗസ്റ്റ് 23 നു കണ്ണൂർ -കാസർകോട് ജില്ലാതല കമ്പവലി മത്സരം

ചെറുവത്തൂർ: ഓണാഘോഷത്തോടനുബന്ധിച്ചു ടീം സെൻട്രൽ ഉദിനൂർ ആഗസ്റ്റ് 23 ഞായർ 2 മണിക്കുഉദിനൂർ സെൻട്രൽ എ യൂ പി എസ് ഗ്രൗണ്ടിൽ​കണ്ണൂർ- കാസർകോട് ജില്ലാതലകമ്പവലി മത്സരം നടത്തും. (​7 പേർ 490 കെ.ജി.).പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 98465 03404,79946 57462 നമ്പറുകളിൽ ബന്ധപ്പെടണം.ചന്തേര പോലീസ് ഇൻസ്പെക്ടർ​ ഷിജു എം.വി. മത്സരം ഉദ്ഘാടനം ചെയ്യും.​വനിതാ കമ്പവലി പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ്.​ഒന്നാം സമ്മാനം:10,000 രൂപ.​രണ്ടാം സമ്മാനം:6000 രൂപ.​മൂന്നാം സമ്മാനം: 3000 രൂപ.​ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫികളും മെഡലുകളും നൽകുന്നതാണ്.ഉദിനൂർസെൻട്രൽ …

17 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

കാസർകോട്: വഴിയിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവും പത്തായിരം രൂപ പിഴയും. ബേഡഡുക്ക മുന്നാട് ചേടിമൊട്ട തട്ടുമ്മൽ ഹൗസിൽ കബീറി(35) നെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. കഴിഞ്ഞവർഷം ജനുവരി 29-ന് രാവിലെ 10.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളനാട് ഗ്രാമത്തിൽ …

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകന്‍’ പ്രദര്‍ശനം നിര്‍ത്തിവെച്ചു, നടനെ ബംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്ന് വിവിധ സംഘടനകള്‍

ബംഗളൂരു: കാവേരി നദീജല തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ് നടനും മുഖ്യമന്ത്രിയുമായ വിജയ് ചിത്രം ‘ജനനായകന്‍’ പ്രദര്‍ശനം കര്‍ണാടകയില്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കര്‍ഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം ഒഴിവാക്കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി, പല തിയേറ്റര്‍ ഉടമകളും സ്വമേധയാ ‘ജനനായകന്‍’ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്യുടെ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ജീവനക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബംഗളൂരു …

സംസ്ഥാനത്ത് തീവ്ര മഴ തുടരും; നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ശക്തമായത്. ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, …

ഉപ്പള, മുസോടി കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മുസോടി കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. 50 വയസ്പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് (വെള്ളി) ഉച്ചയ്ക്ക് കരയ്ക്കടിഞ്ഞത്. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

പോക്‌സോ കേസിലെ റിമാന്റു പ്രതി മരിച്ചു

കാസര്‍കോട്’ പോക്‌സോ കേസിലെ റിമാന്റു പ്രതി ചികിത്സയ്ക്കിടയില്‍ മരിച്ചു. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പടന്നയിലെ അബൂബക്കര്‍ (70) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.പോക്‌സോ കേസില്‍ അറസ്റ്റിലായി കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. ജയിലില്‍ വച്ചു നെഞ്ചുവേദനയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവം സംബന്ധിച്ച് ഹൊസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി

വിള്ളലും ശബ്ദവും, രണ്ടരമണിക്കൂറിനുള്ളില്‍ നിലംപൊത്തി; മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് ഏഴ് മരണം

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഷമീം ഷെയ്ഖ് (32), മിറാജ് റസൂല്‍ ഷെയ്ഖ് (34) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി അഞ്ചുപേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാലോ അഞ്ചോ ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സംശയം. ദേശീയ ദുരന്തനിവാരണ സംഘം, അഗ്‌നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോഗ് …

ബൈക്കു തടഞ്ഞു നിര്‍ത്തി യുവാവിന്റെ കഴുത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ അമര്‍ത്തി ഭീഷണി; 47000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ സംഘം അറസ്റ്റില്‍

കണ്ണൂര്‍: ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിന്റെ കഴുത്തില്‍ സ്‌ക്രൂഡ്രൈവര്‍ അമര്‍ത്തി ഭീഷണിപ്പെടുത്തി 47000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കക്കാട്, കുഞ്ഞിപ്പള്ളിയിലെ കെപി ഹൗസില്‍ കെഎ നിയാസുദ്ദീന്‍ (42), കോഴിക്കോട് മൊകേരിയിലെ നെരുവമ്മല്‍ ഹൗസില്‍ അനീഷ് (44), കോഴിക്കോട് കൂടരഞ്ഞിയിലെ ഒന്നാം തൊടിയില്‍ ഹൗസില്‍ ബിനോയ് (42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൈലാസ്നാഥനും സംഘവും അറസ്റ്റു ചെയ്തത്.ബുധനാഴ്ച രാത്രി 10.20 മണിയോടെ പാറക്കണ്ടിയിലാണ് കേസിനാസ്പദമായ സംഭവം. താണ, വൈത്തിലപ്പള്ളി …

കൂട്ടുകാരുമായുള്ള മദ്യസേവയ്ക്കിടയിൽ പ്രകോപനം; വന്ദേഭാരതിനു നേരെ കല്ലേറ്, യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. കണ്ണൂര്‍ ,കടലായി സ്വദേശി സിപി. ലിനീഷി (36)നെയാണ് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.21ന് വൈകുന്നേരം 3.30ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനും സൗത്ത് റെയില്‍വെ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.കല്ലേറില്‍ മുന്‍ഭാഗത്തെ കോച്ചിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിച്ചവരെ …

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്: മുഖ്യസൂത്രധാരന്‍ 22 കാരന്‍, കീര്‍ത്തന ഇടയ്ക്കിടെ ബംഗളൂരുവില്‍ പോകുന്നതെന്തിന്?

കോഴിക്കോട്: വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസിലെ പ്രധാന ആസൂത്രകനെ പൊലീസ് തിരിച്ചറിഞ്ഞു. ബത്തേരി സ്വദേശിയായ ഷിന്റോ ഷിബു (22) ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു. അധ്യാപികമാര്‍ പിടിയിലായതറിഞ്ഞതോടെ യുവാവ് കേരളം വിട്ടതായി സൂചന ലഭിച്ചു. അധ്യാപികമാര്‍ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റായ ജിജില്‍ കുര്യാക്കോസിനാണ് പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരുകോടിയോളം രൂപ ജിജിലിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് തെരയുന്ന ഷിന്റോ ഷിബു നേരത്തെയും …

തെന്നിന്ത്യന്‍ പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു

ബംഗളൂരു: തെന്നിന്ത്യന്‍ പിന്നണി ഗായിക കെ. ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നടക്കും. തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലെ സിനിമകള്‍ക്കായി ആറായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനനം. പിതാവ് വരദരാജുലു നായിഡു ഒരു സ്വകാര്യ ജീവനക്കാരനും മാതാവ് ദ്രൗപതി വയലിനിസ്റ്റുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. ഏഴാമത്തെ വയസില്‍ തെലുങ്ക് ചിത്രമായ ത്യാഗയ്യയിലെ ഗാനത്തിലൂടെയാണ് ശ്രദ്ധനേടിയത്.പ്രശസ്ത നടനും സംവിധായകനുമായ …

ജില്ലാ പിഎസ് സി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമം; കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

കാസര്‍കോട്: പിഎസ് സി ചെയര്‍മാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തകര്‍ ജില്ലാ പിഎസ് സി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കെഎസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂരിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി നിയമനം അട്ടിമറിച്ചുവെന്നു കാണിച്ചു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെഎസ് യു പ്രവര്‍ത്തകര്‍ പിഎസ് സി …

മുത്തങ്ങയില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ടു, അബ്ദുല്‍സലാം വധശ്രമക്കേസില്‍ 4 പ്രതികള്‍ക്കും 5 വര്‍ഷം കഠിന തടവും പിഴയും

കല്‍പറ്റ: മുത്തങ്ങ സമരത്തിനിടെ കണ്ണൂര്‍ കെ.എ.പി. നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍കെ.വി.വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. കേസില്‍ മരണപ്പെട്ട അശോകന്‍ മാത്രമാണ് പ്രതി. പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഗീതാനന്ദനടക്കം 56 പേരുടെ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. മുഴുവന്‍ പേരെയും കേസില്‍ കോടതി വെറുതെ വിട്ടു. പൊലീസുകാരന്‍ അബ്ദുള്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കല്‍പറ്റ …

പെര്‍ള, ബോള്‍ക്കിനടുക്കയിലെ ജയിംസ് ഡിസൂസ അന്തരിച്ചു

കാസര്‍കോട്: പെര്‍ള, ബോള്‍ക്കിനടുക്കയിലെ ജയിംസ് ഡിസൂസ (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മണിയമ്പാറ സെന്റ് ലോറന്‍സ് പള്ളി നിര്‍മ്മാണ കമ്മറ്റി, നവീകരണ കമ്മിറ്റി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ലൂസി ഡിസൂസ. മക്കള്‍: സന്തോഷ് ഡിസൂസ(ഗള്‍ഫ്), ദയകിഷോര്‍, സച്ചിന്‍, സോഫിയ. മരുമക്കള്‍: സീന, പ്രിയ, വിനയ ഡിസൂസ, അശ്വിനി ഡിസൂസ. സഹോദരന്‍: തോമസ് ഡിസൂസ. സംസ്‌ക്കാരം നാളെ (ശനി) രാവിലെ 11ന് മണിയമ്പാറ പള്ളിയില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.

ഇടതു സര്‍ക്കാര്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍തിരിച്ചു നല്‍കും: കെ നീലകണ്ഠന്‍ എംഎല്‍എ

കാസര്‍കോട്: കഴിഞ്ഞ പത്ത് വര്‍ഷം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു ഇടതു സര്‍ക്കാരെന്നു കെ നീലകണ്ഠന്‍ എം എല്‍ എ പറഞ്ഞു. അതൊക്കെ ഘട്ടം ഘട്ടമായി തിരികെ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ വലതു സര്‍ക്കാര്‍ നടത്തുമെന്നു എന്‍ ജി ഒ അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നീലകണ്ഠന്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി, ബ്രാഞ്ച് പ്രസിഡണ്ട് രഘു ഇരിയണ്ണി, വത്സല കൃഷ്ണന്‍, ലോകേഷ് എം ബി ആചാര്‍, ബ്രിജേഷ് പൈനി, വി …

‘എന്നെ തിരഞ്ഞെടുത്തില്ല’; ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് 17 കാരി ജീവനൊടുക്കിയ നിലയില്‍

നാഗ്പുര്‍: പ്രാദേശിക ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടാത്തതില്‍ മനംനൊന്ത് 17 കാരിയായ താരം ആത്മഹത്യ ചെയ്തു. അഥിതി മൊരേശ്വര്‍ ചൗഖണ്ടേ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് അടുത്തകാലത്ത് നടത്തിയ സെലക്ഷന്‍ റൗണ്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാത്തതില്‍ കടുത്തവിഷമത്തിലായിരുന്നു 17 കാരി. നാഗ്പൂരിലെ ലക്ഷ്മിനഗറിലെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്നുംകണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ ‘എന്നെ തിരഞ്ഞെടുത്തില്ല’ എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമാണ് മരണത്തിന്റെ …

പുത്തിഗെ പഞ്ചായത്തില്‍ വിവേചനവും കെടുകാര്യസ്ഥതയും: ഇടതു മുന്നണി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

കുമ്പള: പുത്തിഗെ പഞ്ചായത്തു കെടുകാര്യസ്ഥതയാണ് നടത്തുന്നതെന്നാരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചതിലും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതിലും ഇടത് മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ പദ്ധതി അനുവദിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഏരിയ സെക്രട്ടറി സിഎ സുബൈര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണ ആള്‍വ, ഡിഎന്‍ രാധാകൃഷ്ണന്‍, വിട്ടല്‍റൈ, ജയന്തി, ശങ്കര്‍ റൈ, അനിത, ശിവപ്പ റൈ, അബ്ദുല്‍ മജീദ്, ലളിത, രൂപ വി, ബഷീര്‍ കൊട്ടൂടല്‍, …

റാഗിങ് ക്രൂരത: ജില്ലാതല ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ: റാഗിംങ്ങിന്റെ പേരിലുള്ള ക്രൂരതകൾക്കെതിരെ മൊഗ്രാൽ ദേശീയവേദിബോധവൽക്കരണം ആരംഭിക്കുന്നു. റാഗിങ്ങിന്റെ പേരിൽ ശാരീരികവും, മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ താൽപര്യമില്ലാതെ മാനസികമായി തളർന്ന് പകുതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നത് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.കേരളത്തിൽ അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുമുണ്ട്. പലപ്പോഴും ആദ്യവർഷത്തെ വിദ്യാർത്ഥികളാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ഇപ്പോൾ എസ്എസ്എൽസി തലം തൊട്ട് തന്നെ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിന് കർശന …