തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പ്; യുവവ്യവസായിയിൽ നിന്ന് തട്ടിയത് 5 കോടിയോളം രൂപ, ഫ്ലാറ്റും 45 പവൻ സ്വർണവും കൈക്കലാക്കി, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഹണി ട്രാപ്പ് തട്ടിപ്പ്. ബ്ലാക്ക് മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും വ്യവസായിയുടെ അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. യുവ വ്യവസായിയുമായി ശാരീരിക …

പെഡ് ഡെർമാകോൺ 2026 കാസർകോട്ട് വിജയകരമായി സംഘടിപ്പിച്ചു

കാസർകോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കാസർകോട് ബ്രാഞ്ചും ഐഎപി കേരള ഡെർമറ്റോളജി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച പെഡ് ഡെർമാകോൺ 2026 സംസ്ഥാനതല പീഡിയാട്രിക് ഡെർമറ്റോളജി സമ്മേളനം വിജയകരമായി നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശിശുരോഗ വിദഗ്ധർ, ത്വക്‌രോഗ വിദഗ്ധർ, ബിരുദാനന്തര വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഐഎപി കാസർകോട് പ്രസിഡന്റ് ഡോ. മാഹിൻ പി. അബ്ദുള്ള സ്വാഗതംപറഞ്ഞു. ശിശുരോഗ …

ലോകകപ്പ് ഫൈനല്‍; മെസിക്കായി പുഷ്പാഞ്ജലിയും ശത്രുസംഹാര പൂജയും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ പോലെ കേരളവും ഫൈനലിന്റെ ആവേശത്തിലാണ്. അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയാണ് പലരുടെയും പ്രിയതാരം.28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്.മെസി ഒരു ലോകകപ്പ് കൂടി ഉയര്‍ത്തണമെന്ന പ്രാര്‍ത്ഥനയിലാണ് ലക്ഷക്കണക്കിന് ആരാധകര്‍.മെസിക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തിയ ആരാധകരുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മെസ്സിക്കുവേണ്ടി പുഷ്പാഞ്ജലിയും ശത്രുസംഹാര പൂജയുമാണ് ക്ഷേത്രങ്ങളില്‍ നടത്തിയത്. …

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബെള്ളൂര്‍ ബജ സ്വദേശി ബാലചന്ദ്രന്‍ (47) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവാവിനെ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണപ്പെടുകയായിരുന്നു. ചെത്തുതൊഴിലാളിയായിരുന്നു. പരേതരായ അപ്പക്കുഞ്ഞിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: അനുഷ, ത്രിഷാന്‍. സഹോദരങ്ങള്‍: കൃഷ്ണ, നാരായണന്‍, ഉദയന്‍, യശോദ.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ

കാസര്‍കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, പെര്‍ള, ബദ്രംപള്ളയിലെ പ്രകാശന്‍- സുനിത ദമ്പതികളുടെ മകന്‍ ശ്രീഹരി (12)യാണ് മരിച്ചത്. ഇന്ന് (ഞായര്‍) ഉച്ചയ്ക്കാണ് സംഭവം. പത്തനംതിട്ട , അടൂര്‍ സ്വദേശികളാണ് പ്രകാശനും കുടുംബവും. ബദ്രം പ്പള്ളയിലെ അബ്ദുള്ളക്കുഞ്ഞിയെന്നയാളുടെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് പ്രകാശനും ഭാര്യയും. ശ്രീഹരിയെ കൂടാതെ പ്രീതു, നിഹാരിക എന്നീ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. മാതാപിതാക്കള്‍ കടയിലേയ്ക്ക് സാധനം വാങ്ങിക്കാന്‍ പോകുമ്പോള്‍ മൂന്നു കുട്ടികളും ക്വാര്‍ട്ടേഴ്‌സിനു അകത്തു കളിച്ചു …

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാമത്തെ പ്രതിയും ജയിലിലായി; കുടുക്കിയത് ഫോണ്‍വിളി

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ അഞ്ചാമനും അറസ്റ്റില്‍. പാക്കം, ചെര്‍ക്കാപ്പാറ, അഞ്ചില്ലത്ത് വീട്ടില്‍ എ ജി ഷാഹിദി (35)നെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. ഇതോടെ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലെയും പ്രതികള്‍ അറസ്റ്റിലായി. 16 കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോട്ടിക്കുളം, റെയില്‍വെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് …

ശക്തമായ മഴ മുന്നറിയിപ്പ്; 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച 3 ജില്ലകളില്‍ യല്ലോ അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്. കേരള, …

ഓട്ടോയില്‍ യാത്രക്കാരെയും അവരുടെ ലഗേജും മാത്രമേ കയറ്റാവൂ; ഗുഡ്സ് വണ്ടിയാക്കിയാല്‍ ലൈസന്‍സും പെര്‍മിറ്റും പോകും

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ യാത്രക്കാരും അവരുടെ ലഗേജും മതിയെന്ന് മോട്ടര്‍വാഹന വകുപ്പ്. പസഞ്ചര്‍ ഓട്ടോയെ ഗുഡ്സ് വണ്ടിയാക്കിയാല്‍ ലൈസന്‍സും പെര്‍മിറ്റും പോകുമെന്നും മുന്നറിയിപ്പ്. ഓട്ടോകളില്‍ ചരക്കുകള്‍ കയറ്റുന്നതായുള്ള പരാതി കൂടിയതോടെയാണ് ആര്‍.ടി.ഒ.മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയത്. കേരള മോട്ടോര്‍വാഹന ചട്ടം 154(5) പ്രകാരം പാസഞ്ചര്‍ ഓട്ടോകളില്‍ യാത്രക്കാരുടെ വ്യക്തിപരമായ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. മലഞ്ചരക്കുകള്‍ ഇനി ഓട്ടോയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. അതേസമയം യാത്രക്കാര്‍ക്ക് അവരുടെ സാധനങ്ങള്‍ ഓട്ടോയില്‍ ഒപ്പം കൊണ്ടുപോകുന്നതിന് തടസമില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെയാണ് യാത്രയ്ക്ക് അനുവദിച്ചിരിക്കുന്നത്.പല …

പുത്തിലോട്ട് പൊള്ളപ്പൊയിലിലെ കെകെ ജാനകി അമ്മ അന്തരിച്ചു

ചെറുവത്തൂര്‍: പുത്തിലോട്ട് പൊള്ളപ്പൊയില്‍ കൊറക്കോട്ട് ഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ പനയന്തട്ട നാരായണന്‍ നമ്പ്യാരുടെ ഭാര്യ കിഴക്കേ കോടിയത്ത് ജാനകി അമ്മ(95)അന്തരിച്ചു. മക്കള്‍: കെ.കെ രാധ(പിലിക്കോട്), കെ.കെ വേണു(പുത്തിലോട്ട്), കെ.കെ വിജയന്‍(ഇരിണാവ്), കെ.കെ ഭാരതി(തൃക്കരിപ്പൂര്‍), കെ.കെ സുഭദ്ര(വെള്ളൂര്‍ പുതിയങ്കാവ്), കെ.കെ ജയശ്രീ(കാഞ്ഞങ്ങാട്), കെ.കെ നാരായണന്‍(ബംഗളൂരു), പരേതയായ കെ.കെ രേണുക, കെ.കെ ശ്രീദേവി(ഈയ്യക്കാട്). സഹോദരങ്ങള്‍: സാവിത്രി, രുഗ്മിണി, ശ്രീധരന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, മാധവന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് ആനിക്കാടി സമുദായ ശ്മശാനത്തില്‍.

തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയത് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല; കണ്ടക്ടറുടെ കാലില്‍ ബസ് കയറി ഇറങ്ങി

കാസര്‍കോട്: ബസിന്റെ തകരാര്‍ പരിശോധിക്കാന്‍ ഇറങ്ങിയ കണ്ടക്ടറുടെ കാലിനുകളില്‍ കൂടി ബസ് കയറി ഇറങ്ങി. പരിക്കേറ്റ കണ്ടക്ടറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് കാട്ടി പൊയില്‍ സ്വദേശി രാജേഷി(30)നാണ് പരിക്കേറ്റത്. കൊന്നക്കാട് റൂട്ടിലെ ഓടുന്ന തവക്കല്‍ ബസിലെ കണ്ടക്ടറാണ് യുവാവ്. ഞായറാഴ്ച രാവിലെ 10 മണിയോടെ അമ്പലത്തറ പൊലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് അപകടം നടന്നത്. അടിഭാഗത്ത് എന്തോ ശബ്ദം കേട്ട് ബസ് നിര്‍ത്തിയപ്പോള്‍, കണ്ടക്ടര്‍ അത് പരിശോധിക്കാന്‍ ഇറങ്ങുകയായിരുന്നു. കണ്ടക്ടര്‍ ഇറങ്ങിയത് അറിയാതെ ഡ്രൈവര്‍ ബസ് …

ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഉറക്കമൊഴിഞ്ഞ് കളി കണ്ട് ക്ഷീണിതരായി കുട്ടികള്‍ സ്‌കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് അവധി പ്രഖ്യാപനം. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു. അവധി നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. …

ക്ഷേത്രത്തില്‍ നഗ്‌നയായി എത്തി; വിഗ്രഹവും എടുത്ത് കുളത്തില്‍ ചാടി, എന്‍ജിനീയറായ യുവതിയുടെ മരണത്തില്‍ ദുരൂഹത

ഹൈദരാബാദ്: ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 25 കാരിയുടെ മരണത്തില്‍ ദുരൂഹത. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ക്ഷേത്രത്തിലെത്തിയ യുവതി, വിഗ്രഹവും എടുത്ത് കുളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തേജസ്വിനി എന്ന യുവതിയാണ് മരിച്ചത്. മുങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി കയ്യിലേന്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ ദേവീവിഗ്രഹം കണ്ടെത്താനായി പൊലീസ് കുളത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.മുന്‍പ് ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തേജസ്വിനി കുറച്ചു നാളായി മാതാവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസം. ശനിയാഴ്ച പുലര്‍ച്ചെയാണ് യുവതിയെ കുളത്തില്‍ …

പിഎസ് സി പരീക്ഷയെഴുതാന്‍ പോയ യുവതിയെ കാണാതായി; നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പിഎസ് സി പരീക്ഷയെഴുതാന്‍ പോയ യുവതിയെ കാണാതായതായി പരാതി. നീലേശ്വരം, പേരോല്‍, ആലിങ്കീല്‍, ചിറപ്പുറത്തെ സ്വാതി പ്രകാശി (20)നെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ (ശനി) രാവിലെ പിഎസ് സി പരീക്ഷയെഴുതാന്‍ പോവുകയാണെന്നു പറഞ്ഞാണ് സ്വാതി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരം ആറുമണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ആയിറ്റിയിലെ യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ആയിറ്റി ഇകെ നായനാര്‍ വായനശാലയ്ക്ക് സമീപത്തെ വിവി രതീഷ്(41) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. രാത്രി സംസ്‌കാരം നടന്നു. കെ രാഘവന്റെയും വിവി ശാരദയുടെയും മകനാണ്. മകള്‍: ദിയ. സഹോദരങ്ങള്‍: അനിത(പാടിച്ചാല്‍), അശോകന്‍ പേക്കടം, രാജേഷ്.

മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; മകള്‍ക്കു പിന്നാലെ മാതാവും മരിച്ചു; പിതാവും മകനും ആശുപത്രിയില്‍

കോട്ടയം: അയര്‍ക്കുന്നത്തിന് സമീപം കൂട്ടആത്മഹത്യാശ്രമം. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാതാവും മകളും മരിച്ചു. പിതാവും മകനും ആശുപത്രിയില്‍ ചികില്‍സിയില്‍ കഴിയുന്നു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്‌ന(40), ഇവരുടെ മൂത്ത മകള്‍ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ വൈകീട്ട് നാല് മണിയോടെ മാതാവ് ജോസ്‌നയും മരിച്ചു. വീട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു. …

ഷൂസ് ധരിച്ചു ക്ലാസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്തു; 13 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്, സംഭവം അഡൂരില്‍

കാസര്‍കോട്:ഷൂസ് ധരിച്ചു ക്ലാസില്‍ എത്തിയെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും റാഗിംഗിനു വിധേയമാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ 13 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ജൂലായ് 13ന് ഉച്ചയ്ക്ക് ഒരു മണിയോടെ അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസിലെ രണ്ടു വിദ്യാര്‍ത്ഥികളാണ് റാഗിംഗിനു ഇരയായത്. ഷൂസ് ധരിച്ചെത്തിയെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ 13 പേര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ച് റാഗിംഗിനു ഇരയാക്കിയെന്നാണ് ആദൂര്‍ …

കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു; കമിതാക്കള്‍ അറസ്റ്റില്‍

ലക്‌നൗ: ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തിയ ശേഷം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു. സംഭവത്തില്‍ യുവതിയും കാമുകനും പാമ്പിനെ ഏര്‍പ്പാടാക്കി കൊടുത്ത രണ്ടു പേരും അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, മീററ്റ്, ഹസ്തിനപുരി സ്വദേശിയായ അതുല്‍കുമാര്‍ പന്‍വാര്‍ (32)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂളിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു വരികയായിരുന്നു അതുൽ . സംഭവത്തില്‍ ഭാര്യ ദാമിനി, കാമുകന്‍ തുഷാര്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. പാമ്പു കടിയേറ്റ് മരിച്ചുവെന്നു വരുത്തി തീര്‍ത്ത് 20 ലക്ഷം …

ഓപ്പറേഷന്‍ തൂഫാന്‍: പൊലീസിനു വിവരം നല്‍കിയ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിനു കൈമാറിയിരുന്ന യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. പാളയം, പുതിയ കോവിലകം പറമ്പിലെ ബിജുവാണ് മരിച്ചത്. ഇന്ന് (ഞായര്‍) രാവിലെയാണ് ഇയാളെ കിടപ്പു മുറിയിൽ കഴുത്തിലും വയറിലും വെട്ടേറ്റു മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്തായി നിര്‍മ്മിച്ചിട്ടുള്ള മുറിയിലാണ് ബിജു രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കിടക്കാറ്. ക്ഷീരകര്‍ഷകനായ ബിജുവിന്റെ അച്ഛന്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെയായിട്ടും ബിജു മുറിയില്‍ നിന്നു പുറത്തു വരാത്തതിനെ തുടര്‍ന്ന് മാതാവ് വാതിൽ തുറന്നു …