ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

കണ്ണൂർ: പാനൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. പൂക്കോം സ്വദേശിയായ അദ്വൈത് (16) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ അനുജനോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.അദ്വൈത് വെള്ളത്തിൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്ന അനുജൻ ആദ്യം അറിഞ്ഞിരുന്നില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് …

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി, മലയാള സിനിമ ഫെമിനിച്ചി ഫാത്തിമ, വൈക്കം വിജയലക്ഷ്മി മികച്ച ഗായിക

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും. ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചത്. മമ്മൂട്ടിക്ക് നാലാം തവണയാണ് ദേശീയ അവാർഡ് ലഭിക്കുന്നത്. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമി ഗൗതമിനെ മികച്ച നടിയാക്കിയത്.  മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഗായികയായി വൈക്കം …

ഓപ്പറേഷന്‍ തൂഫാന്‍; എട്ട് ലക്ഷം രൂപയും 51 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വീണ്ടും വന്‍ലഹരി വേട്ട. 51.432 ഗ്രാം എംഡിഎംഎയും എട്ടരലക്ഷം രൂപയുമായി 3 യുവാക്കള്‍ പിടിയില്‍. കക്കട്ട് ചേരാപുരം പുത്തന്‍പുരയില്‍ മുഹമ്മദ് തസ്‌നീം (34), ചേരാപുരം പിലാക്കൂല്‍ സിറാജ് (42), ബംഗളൂരു സ്വദേശി തച്ചക്കര മുഹമ്മദ് യാസീന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും 4 മൊബൈല്‍ഫോണുകളും കസ്റ്റഡിയിലെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ …

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോയിലെ ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു!

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവറായ ഹരിപ്പാട് സ്വദേശി രഞ്ജന്‍ (53) പൊലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ലൈംഗികാതിക്രമം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഇയാള്‍ സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഭയന്നുണര്‍ന്ന യുവതി ബഹളം വെച്ചതോടെയാണ് മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും വിവരമറിയുന്നത്. ഇതോടെ കുടുങ്ങുമെന്നുറപ്പായ പ്രതി ബസ് നിര്‍ത്തിയ ഉടന്‍ ചാടിയിറങ്ങി …

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ എഴുപത്തൊന്നുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. എളമക്കര സ്വദേശി എഴുപത്തൊന്നുകാരി മറിയം പൈലിയാണ് മരിച്ചത്. ഈമാസം 13 നാണ് പൊള്ളലേറ്റത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന മറിയം പൈലി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. രാത്രി പവര്‍ക്കട്ടുണ്ടായപ്പോള്‍ മെഴുകുതിരി കൊളുത്തുന്നതിനിടെ മറിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. വസ്ത്രത്തില്‍ തീ പടര്‍ന്നതോടെ ഗുരുതരമായി പൊള്ളറ്റു. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു.

ആരോഗ്യ വകുപ്പ് ഓഫീസറായ 26 കാരി വിഷം കഴിച്ചു മരിച്ചു

പുത്തൂര്‍: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ മരിച്ചു. പുത്തൂര്‍ , ബെട്ടംപാടി, മിത്തടുക്കയിലെ ഡി ഹെഗ്ഗദേശ ഗൗഡയുടെ മകള്‍ പ്രജ്ഞ (26)യാണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ 21ന് ആണ് പ്രജ്ഞയെ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഡഗഡൂര്‍ പഞ്ചായത്തിലെ കമ്മ്യൂറ്റി ഹെല്‍ത്ത് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു പ്രജ്ഞ. വിഷം കഴിച്ചതിന്റെ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ബേബിയാണ് മാതാവ്. സഹോദരി : ദീക്ഷ.

പെരിയ ബസാറിലെ ടി.നാരായണന്‍ തായത്ത് അന്തരിച്ചു; വിട വാങ്ങിയത് അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച ആള്‍

കാസര്‍കോട്: പെരിയ, ബസാറിലെ ടി .നാരായണന്‍ തായത്ത് (66) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കള്‍: ധന്യ, ധനേഷ്. മരുമക്കള്‍: പുരുഷോത്തമന്‍, ശ്രുതി. സഹോദരങ്ങള്‍: കുഞ്ഞമ്മ, നാരായണി, കല്യാണി, ടി. കൃഷ്ണന്‍ തായത്ത് (റിട്ട. ഗ്രാമീണ ബാങ്ക് ജീവനക്കാരന്‍).

മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 10 കോടി രൂപ എംസി-576896 നമ്പര്‍ ടിക്കറ്റിന് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏജന്റായ മനോജ് വിറ്റ നമ്പരിനാണ് ഒന്നാം സമ്മാനം.എറണാകുളം ജില്ലയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ തോട്ടടയിലാണ് ഈ ടിക്കറ്റ് വിറ്റത്. മനോജിന്റെ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി അസം സ്വദേശിയായ പോപ്പിയാണ് വിറ്റത്.ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് മണ്‍സൂണ്‍ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്മാനര്‍ഹമായ …

കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്

കാസര്‍കോട്: കര്‍ണ്ണാടക, ഉപ്പിനങ്ങാടി കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഏഴുപ്രതികളെയും ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള ,പാടിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷെരീഫ് (51), ആദൂര്‍, കുണ്ടാറിലെ മുഹമ്മദ് നവാസ് (37), പുത്തൂരിലെ ഇബ്രാഹിം (60), ഉത്തരകര്‍ണ്ണാടക, മറക്കാനാട്ടിലെ സന്ദീപ് പുണ്ഡലിംഗ (30), പുത്തൂര്‍, കംബ്രയിലെ സല്‍മാന്‍ ഫാരിസ് (25), ബെല്‍ത്തങ്ങാടിയിലെ സിറാജ് എന്ന സിറാജുദ്ദീന്‍ (34), പുത്തില ഇര്‍ഷാദ് (31) എന്നിവരെയാണ് ഉപ്പിനങ്ങാടി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.ഏതാനും മാസം മുമ്പാണ് …

കടപ്പുറം നിറയെ മത്തി, വാരിക്കൂട്ടി നാട്ടുകാര്‍; കന്നുവീട് കടപ്പുറത്ത് മത്തിച്ചാകര

കാസര്‍കോട്: പടന്ന കന്നുവീട് കടപ്പുറത്ത് മത്തിച്ചാകര. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരമാലകള്‍ക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. ടണ്‍ കണക്കിന് മത്തിയാണ് ഈരീതിയില്‍ തീരത്തടിഞ്ഞത്. കണ്ട് നിന്നവര്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ മത്തി വാരിക്കൂട്ടുന്ന തിരക്കിലായി. ചിലര്‍ വീഡിയോ എടുക്കുന്ന തിരക്കില്‍, മറ്റ് ചിലര്‍ മത്തി കവറുകളിലും കുട്ടകളിലും ബക്കറ്റിലും നിറക്കുന്ന വെപ്രാളത്തിലുമായിരുന്നു. കന്നുവീട് കടപ്പുറം മുതല്‍ തൃക്കരിപ്പൂര്‍ കടപ്പുറം വരെ മത്തി കരക്കടിഞ്ഞിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള ഇത്തരം പ്രതിഭാസം കാണാന്‍ പലരും കടപ്പുറത്തെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് …

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തെരുവു നായ ആക്രമിച്ചു; സംഭവം മാതാവിന്റെ കണ്‍മുന്നില്‍ വച്ച്

കാസര്‍കോട്: വീട്ടുമുറ്റത്തുകളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവു നായ ആക്രമിച്ചു. ഉപ്പള, ജോഡ്ക്കല്ലിലെ ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകന്‍ റിത്തുരാജ് (ഒന്നര വയസ്സ്) ആണ് തെരുവു നായയുടെ ആക്രമണത്തിന് ഇരയായത്. ഇന്ന് (ശനി) ഉച്ചയോടെയാണ് സംഭവം. മാതാവ് തുളസി വീട്ടുമുറ്റത്തിനു അരികില്‍ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് എവിടെ നിന്നോ ഓടിയെത്തിയ തെരുവനായ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന റിത്തുരാജിനെ ക്രൂരമായി ആക്രമിച്ചത്. നിലവിളി കേട്ട് മാതാവ് ഓടിയെത്തിയപ്പോഴാണ് നായ കടി വിട്ട് ഓടി രക്ഷപ്പെട്ടത്. മുഖത്തടക്കം സാരമായി പരിക്കേറ്റ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ …

നടന്‍ മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബര്‍ ചെകുത്താന് മര്‍ദനം

കൊച്ചി: യൂട്യൂബര്‍ ചെകുത്താനെന്ന അജു അലക്‌സിന് നേരെ ആക്രമണം. ഇടപ്പള്ളി ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദിച്ചുവെന്ന് അജു ആരോപിച്ചു. നടന്‍ മോഹന്‍ലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2024 ലും ഇയാള്‍ മോഹന്‍ലാലിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന്റെ വയനാട് …

ചോദ്യപേപ്പര്‍ മാറി നല്‍കി, ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ട പി.എസ്.സിപരീക്ഷ റദ്ദാക്കി, ഗുരുതര വീഴ്ച

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറിയതിന് പിന്നാലെ പി.എസ്.സി പരീക്ഷ റദ്ദാക്കി. ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ട പരീക്ഷയാണ് റദ്ദാക്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ ഇരുന്ന ശേഷമാണ് റദ്ദാക്കി എന്ന കാര്യം അധികൃതര്‍ അറിയിച്ചത്. ആലപ്പുഴ ലജനത്ത് സ്‌കൂളിലെ പരീക്ഷ സെന്ററില്‍ ആണ് കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയത്. ഇന്ന് രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് നല്‍കിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയ വിവരം …

ചരിത്രം കുറിച്ച് വിക്രം വണ്‍: രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഹൈദരാബാദ്: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് വിക്രം വണ്‍. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും കൗണ്ട് ഡൗണ്‍ തുടങ്ങി കുറച്ച് സമയം കഴിഞ്ഞ ശേഷം നിര്‍ത്തിവച്ചിരുന്നു. 20 മിനിട്ട് വൈകി 12.05നായിരുന്നു വിക്ഷേപണം നടന്നത്.വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ – നാവിക ഗതാഗത നിയന്ത്രണ ഏജന്‍സികള്‍ …

അടഞ്ഞു കിടക്കുന്ന വീട്ടില്‍ കവര്‍ച്ച; പിന്നീട് ദേശാടനം; പുതിയ കവര്‍ച്ചക്കുള്ള ആസൂത്രണത്തിനിടയില്‍ നേപ്പാള്‍ സംഘം അറസ്റ്റില്‍

മംഗ്‌ളൂരു: പകല്‍ നേരങ്ങളില്‍ അടഞ്ഞു കിടക്കുന്ന വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തുകയും ചെയ്ത നേപ്പാള്‍ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. നേപ്പാള്‍, ചയാന്‍പൂര്‍ ജില്ലയിലെ തിലക് കട്ക്ക (36), ഭജംഗ് ജില്ലയിലെ അശോക് രാജ് എന്ന അശോക് സിംഗ് എന്ന അശോക് സിംഗ് ഠാക്കൂര്‍ (33), കൈലാ ജില്ലയിലെ ദീപേന്ദ്രന്‍ റസേലി (24) എന്നിവരെയാണ് മംഗ്‌ളൂരു, ബര്‍ക്കെ പൊലീസ് കുദ്രോളി, ബേളൂര്‍ ,എയ്യാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്.ജുലൈ …

ഉദ്യാവര്‍ മാടയില്‍ വീരമാരുതി വ്യായാമശാലയില്‍ കവര്‍ച്ച; ഭണ്ഡാരം കുത്തിത്തുറന്ന് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍, കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍, മാടയില്‍ കവര്‍ച്ച. ശ്രീ അരസു കൃപ ജയ് വീരമാരുതി വ്യായാമശാലയില്‍ ഇന്നലെ (വെള്ളി) രാത്രിയിലാണ് കവര്‍ച്ച നടന്നത്. വ്യായാമ ശാലയുടെ മുന്‍ ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. തുടര്‍ന്ന് 5,000 രൂപയടങ്ങിയ ഭണ്ഡാരം കൈക്കലാക്കിയാണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടത്.ഭണ്ഡാരം കുത്തിത്തുറന്ന് പണം കൈക്കലാക്കിയ ശേഷം സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വ്യായാമശാല പ്രസിഡണ്ട് സദാനന്ദ പത്താംമൈല്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ …

മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: പ്രവാസിയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലിലെ കെവി കൃപേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കൃപേഷിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൊസുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഉച്ചയോടെ വീട്ടില്‍ എത്തിക്കും. മാസങ്ങള്‍ക്ക് മുമ്പാണ് കൃപേഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. വളപ്പില്‍ കൃഷ്ണന്റെയും എവി ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: സിന്ധു വിനോദ്, നിമ്മി സനല്‍.

ഉള്ളാളില്‍ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു; വിവരമറിഞ്ഞ് എത്തിയവര്‍ക്ക് കൈനിറയെ പിടയ്ക്കുന്ന മീൻ

തലപ്പാടി: ഉള്ളാള്‍ ബീച്ചില്‍ മത്തികള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. വിവരമറിഞ്ഞ് എത്തിയവര്‍ കൈനിറയെ പിടയ്ക്കുന്ന മത്തി വാരിയെടുത്തു. ചിലര്‍ സ്വന്തം ആവശ്യത്തിനു മാത്രം വീട്ടിലേക്ക് കൊണ്ടു പോയെങ്കിലും ചിലര്‍ കുട്ടകളില്‍ വാരിയെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു.തീരദേശത്തോട് ചേര്‍ന്ന് ഒരു ബോട്ട് കടന്നുപോയതിനു പിന്നാലെ ആഞ്ഞടിച്ച തിരമാലക്കൊപ്പമാണ് പിടയ്ക്കുന്ന മത്തികള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. ഇത്തരം പ്രതിഭാസം മുമ്പും ഉണ്ടായിട്ടുണ്ടെന്നും തീരദേശവാസികള്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ മത്തികള്‍ ലഭിച്ചിരുന്നു.