ലണ്ടനില്‍ റിഫോം യുകെ തരംഗത്തിനിടയിലും വന്‍ മുന്നേറ്റത്തോടെ സീറ്റ് നിലനിര്‍ത്തി മലയാളി; രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടന്‍: ലണ്ടനില്‍ റിഫോം യുകെ തരംഗത്തിനിടയിലും വന്‍ മുന്നേറ്റത്തോടെ സീറ്റ് നിലനിര്‍ത്തി മലയാളി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി നിഖില്‍ ഷെറിന്‍ തമ്പി(40)യാണ് വന്‍ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡണ്‍ ബോറോ കൗണ്‍സിലിലെ കൂള്‍സ്ഡണ്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 2022ലാണ് നിഖില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ രണ്ടാം തവണയും വിജയിച്ചതിലൂടെ ആ പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. 2022 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2,105 വോട്ടുകളോടെയാണ് അദ്ദേഹം കൂള്‍സ്ഡണ്‍ ടൗണില്‍ നിന്ന് …

മുന്നാട്ടെ റിട്ട. ബാങ്ക് ജീവനക്കാരന്‍ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, കമ്മാളംകയയിലെ റിട്ട.ബാങ്ക് ജീവനക്കാരന്‍ ടി ബാല(70)നെ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ താഴെയിറക്കി ബേഡഡുക്ക താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേഡഡുക്ക സര്‍വ്വീസ് സഹകരണ ബാങ്ക് മുന്നാട് ശാഖയിൽ ജീവനക്കാരനായിരുന്നു ബാലന്‍. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ഭാര്യ: നളിനി. മക്കള്‍: ബി.കെ ബീനീഷ്, ബികെ ബിനിത. മരുമക്കള്‍: അമല്‍, മീനു. സഹോദരങ്ങള്‍: ടി കുഞ്ഞിക്കണ്ണന്‍, …

പ്രതിശ്രുത വരനു അരികില്‍ പ്രഫുല്ലയ്ക്കും അന്ത്യനിദ്ര; മകളുടെ അന്ത്യാഭിലാഷം നിറവേറ്റി പിതാവും കുടുംബവും, നോവായി സംസ്ക്കാര ചടങ്ങ്

കാസര്‍കോട്: വാഹനാപകടത്തില്‍ മരിച്ച പ്രതിശ്രുതവരനു അരികില്‍ തന്നെയും സംസ്‌ക്കരിക്കണമെന്ന പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം നിറവേറ്റി പിതാവും കുടുംബവും. കഴിഞ്ഞ ദിവസം കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കാണപ്പെട്ട പ്രതി ശ്രുതവധു പ്രഫുല്ല (26)യുടെ മൃതദേഹം തമിഴ്‌നാട്, തിരുനെല്‍വേലി, വള്ളിയൂര്‍ ഗ്രാമത്തില്‍ സംസ്‌ക്കരിച്ചു.ബാങ്കു ജീവനക്കാനായ തിരുനെല്‍വേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹ നിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള …

വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വര്‍ഷത്തിന് ശേഷം പിടികൂടി

മലപ്പുറം: വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വര്‍ഷത്തിന് ശേഷം പിടികൂടി. പാണ്ടിക്കാട് സ്വദേശിയായ വ്യാപാരി മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റാണ(33)യാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാളെ ഒഡീഷയില്‍ നിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകത്തിന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒഡീഷയില്‍ നടത്തിയ പരിശോധനയിലാണ് …

ആര്‍ത്തവത്തിന് ചികിത്സതേടിയെത്തി; കുത്തിവയ്പ്പിന് പിന്നാലെ കാലിന് തളര്‍ച്ച; കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ യുവതിയുടെ പരാതി

പാലക്കാട്: ആര്‍ത്തവത്തിന് ചികിത്സതേടിയെത്തിയ യുവതിയുടെ കാലിന് തളര്‍ച്ച അനുഭവപ്പെട്ടതായി പരാതി. കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ കുഴല്‍മന്ദം സ്വദേശിയായ അലീമയാണ് പരാതി നല്‍കിയത്. ആര്‍ത്തവത്തെ തുടര്‍ന്നുണ്ടായ കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് അലീമ ആശുപത്രിയിലെത്തിയത്. അവിടെ വച്ച് കുത്തിവയ്പ്പ് എടുത്തു. പിന്നാലെ വയറുവേദന കുറഞ്ഞെങ്കിലും കാലിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇപ്പോള്‍ അലീമ നടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് തന്റെ കാലുകളുടെ തളര്‍ച്ചയ്ക്ക് കാരണമെന്നാണ് അലീമ പറയുന്നത്. അലീമയുടെ പരാതിയില്‍ പാലക്കാട് ഡിഎംഒ വിശദമായ അന്വേഷണത്തിന് …

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം; ആര്‍സിബി താരത്തിന് പിഴ

റായ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം കാട്ടിയ ആര്‍സിബി താരത്തിന് പിഴ. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ടിം ഡേവിഡിനാണ് ഐപിഎല്‍ അച്ചടക്ക സമിതി കനത്ത പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ ശിക്ഷക്ക് പുറമെ രണ്ട് ഡെമെറിറ്റ് പോയിന്റുകളും ഡേവിഡിന് മേല്‍ ചുമത്തി. മാച്ച് റഫറി അമിത് ശര്‍മ്മ വിധിച്ച ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചു. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 പ്രകാരം അശ്ലീലമോ …

പാലക്കുന്നിലെ തട്ടുകടയിലേയ്ക്ക് ജോലിക്കു പോയ യുവതിയെ കാണാതായി; തളിപ്പറമ്പ് സ്വദേശിക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: ഏഴുവയസുള്ള മകളെയും കൂട്ടി തട്ടുകടയിലേയ്ക്ക് ജോലിക്കു പോയ യുവതിയെ കാണാതായതായി പരാതി. ബേക്കല്‍, ബീച്ച് റോഡിലെ രമണി നിലയത്തില്‍ എസ് പ്രദീപിന്റെ ഭാര്യ ബേബി (40), ഏഴുവയസുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് ബേബി മകളെയും കൂട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ബേബി തളിപ്പറമ്പ് സ്വദേശിയായ ബൈജു എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

കൊച്ചി: കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. ചമ്പക്കര കനാലില്‍ ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടുമാണ് വേഷം. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കരയ്ക്കടുപ്പിച്ചു. മരിച്ച ആളെ തിരിച്ചറിയാന്‍ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും …

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി

കാസര്‍കോട്: കാസര്‍കോട് rറെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. മലപ്പുറം, പരപ്പനങ്ങാടി, പുത്തരിക്കല്‍ സ്വദേശിയും മുളിയാര്‍ അക്കര ഫൗണ്ടേഷന്‍ സി ഇ ഒ യുമായ മുഹമ്മദ് ജാസിറിന്റെ ബൈക്കാണ് മോഷണം പോയതി. മെയ് രണ്ടിന് വൈകുന്നേരം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട് നാട്ടിലേയ്ക്ക് പോയതായിരുന്നുപരാതിക്കാരന്‍. നാലാം തീയ്യതി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയകാര്യം അറിഞ്ഞത്. സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. പൊള്ളാച്ചി പാതയിലുണ്ടായ അപകടത്തില്‍ ബൈക്കിന് തീപിടിച്ച് വിഷ്ണു, കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഇലപ്പുള്ള പേട്ട ജംഗ്ഷന് സമീപമാണ് അപകടം. ഇരുവരും ചേര്‍ന്ന് കന്നുകാലി ഫാം നടത്തിവരികയായിരുന്നു. കന്നുകാലികള്‍ക്ക് തീറ്റ നല്‍കിയതിനുശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നു എട്ടരലക്ഷം രൂപ കൈക്കലാക്കിയ ശേഷം ബലാത്സംഗം; മുഹമ്മദ് ഷമ്മാസിനെതിരെ കേസ്

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 32 കാരിയുടെ പരാതി പ്രകാരം വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസ് എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. ഒരു മാട്രി മോണിയൽ സൈറ്റ് വഴിയാണ് യുവതിയും മുഹമ്മദ് ഷമ്മാസും പരിചയത്തിലായത്. പിന്നീട് യുവതിക്കു വിവാഹ വാഗ്ദാനം നല്‍കി എട്ടര ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. പിന്നീട് ഷമ്മാസ് അകല്‍ച്ച പാലിക്കുകയും ബന്ധത്തില്‍ …

ടാപ്പിംഗ് തൊഴിലാളി സഹോദരിയുടെ വീട്ടിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സഹോദരിയുടെ വീട്ടിലെത്തിയ ടാപ്പിംഗ് തൊഴിലാളിയെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള, വാണിനഗര്‍, ബൈലുമൂലയിലെ പരേതനായ നാരായണനായികിന്റെ മകന്‍ കെ. ബാലകൃഷ്ണ നായിക് (40) ആണ് ജീവനൊടുക്കിയത്.സഹോദരി സുനിതയുടെ പൈവളിഗെ, ബോളങ്കളയിലുള്ള വീട്ടിനടുത്തെ ഷെഡിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ടാപ്പിംഗ് തൊഴിലാളിയായ ബാലകൃഷ്ണ തിങ്കളാഴ്ച ഉച്ചയോടെയാണ് സഹോദരിയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം വീടിനു സമീപത്തെ …

തളങ്കര ബദർ ഹോട്ടൽ ഉടമ അബ്ദുസലാം അന്തരിച്ചു

കാസർകോട്:തളങ്കര, ദീനാർ നഗർ സ്വദേശിയും ബദർ ഹോട്ടൽ ഉടമയുമായ അബ്ദുസലാം (65) അന്തരിച്ചു. ഒരാഴ്ചയായി മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.തളങ്കരയിലെ കലാ-കായിക-സാംസ്കാരിക- സാമൂഹ്യ-കാരുണ്യ രംഗങ്ങളിൽ സജീവ സാന്നി മായിരുന്നുസാന്നിധ്യമായിരുന്നു അബ്ദുൽ സലാം . വർഷങ്ങൾക്ക് മുമ്പ് തളങ്കരയിൽ ഖബാൻസ് ക്ലബ്ബ് രൂപീകരിച്ചു. പിന്നീട് ഖബാൻ സലാം എന്ന പേരിലാണ് അറിയപ്പെട്ടത്. തളങ്കര ഗവ മുസ്ലീം ഹൈസ്കൂൾ ഒ എസ് എ , പി സി സി, നാഷണൽ സ്പോർട്സ് ക്ലബ്ബ് എന്നിവയിൽ സജീവ …

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരന്‍(56) ആണ് മരിച്ചത്. പഞ്ചായത്ത് ഓഫീസിന്റെ തൊട്ടുമുമ്പിലാണ് ഓട്ടോ സ്റ്റാന്‍ഡ്. അതിന് സമീപത്തായി മുരളീധരന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലായിരുന്നു മുരളീധരനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വായ്പ മുടങ്ങിയതിനാല്‍ കഴിഞ്ഞദിവസം ബജാജ് ഫൈനാന്‍സില്‍ നിന്നു ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ മുരളീധരനെ ഭീഷണി പ്പെടുത്തിയാണ് മടങ്ങിയതെന്നു സുഹൃത്തുക്കള്‍ …

വാടക ചോദിച്ചു; കെട്ടിടം ഉടമ വിറകു കഷണം കൊണ്ട് മർദ്ദനമേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരം: വീടിന്റെ വാടക ചോദിച്ചതിൽ പ്രകോപിതനായ വാടകക്കാരൻ കെട്ടിടമുടമയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന വിറകു കഷണം കൊണ്ട് മർദ്ദിച്ചു. കവടിയാർ നന്ദൻ കോട്ടെ വീട്ടുമയെയാണ് വാടകക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറി മരക്കഷണം കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടക താമസക്കാരൻ വലിയ മലയിലെ പ്രേം കുമാറി (49) നെ പോലീസ് അറസ്റ്റ് ചെയ്തു. കൈകൾക്കും തലക്കും മുഖത്തും സാരമായി പരിക്കേറ്റ കെട്ടിടമുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതി …

സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഓഫീസ് സെക്രട്ടറിയെയും അതിനുള്ളിൽ ഉണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 25 മുസ്ലിം ലീഗ് പ്രവർത്തനക്കെതിരെ പോലീസ് കേസെടുത്തു. ഖലീൽ , റഫീഖ്, ആ ശിക് ബാഡൂർ , അലി, ബിച്ചി എന്ന ബഷീർ, കൈസ് ബാഡൂർ ,സിദ്ദിഖ്, സഫ്വാൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന വർക്കും എതിരെയാണ് കേസ്. മേയ് നാലിനു തിരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകരാണ് സി.പി.എം. ഓഫിസ് അക്രമിച്ചതെന്ന പരാതിയിലാണ് …

എണ്ണ വില : എണ്ണ ക്കമ്പനികളും കേന്ദ്രസർക്കാരും ചർച്ചയിൽ

ന്യൂഡൽഹി: ഇന്ധന വില രാജ്യത്ത് വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. എണ്ണക്ക മ്പനികളും പെട്രോളിയം – ധനകാര്യമന്ത്രാലയങ്ങളും ഇതു സംബന്ധിച്ചു ചർച്ച തുടരുന്നതായി റിപ്പോർട്ടുണ്ട്. ഇറാൻ- അമേരിക്കൻ സംഘർഷത്തെ തുടർന്ന് ലോക വ്യാപകമായി ക്രൂഡോയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ നഷ്ടമായിട്ടുണ്ടെന്ന് പറയുന്നു. വില വർദ്ധനവ് കേന്ദ്രം അംഗീകരിച്ചാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ ഉയർന്നേക്കുമെന്നാണ് സൂചന. വീട്ടാവശ്യത്തിനുള്ള എൽ പി ജി ക്കു 50 രൂപ വരെ ഉയർന്നേക്കുമെന്നു …

ഇന്നത്തെ പ്രധാന വാർത്തകൾ​

​ഇറാൻ-യുഎസ് സംഘർഷം: ഇറാന്റെ അതീവ രഹസ്യ നീക്കങ്ങളെ നിരീക്ഷിക്കുകയാണെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ്മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാന്റെ യുറേനിയം ശേഖരം സൂക്ഷിക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ​ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകളും ഇതിന്റെ ഭാഗമാണ്. ​ഷിപ്പിംഗ് പാതയിലെ ആശങ്ക: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഭീഷണി …