കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

പി പി ചെറിയാൻ കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ) സാന്നിധ്യം വർദ്ധിച്ചതിനെ തുടർന്ന് അധികൃതർ പൊതുജന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇവ ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ഷെരീഫ് ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനവാസ മേഖലകളിലും വീടുകളുടെ പരിസരങ്ങളിലും ഈ വന്യമൃഗങ്ങൾ ഭയമില്ലാതെ നിരന്തരം ചുറ്റിത്തിരിയുകയാണ്. കൂട്ടമായി എത്തുന്ന ഇവയെ ഓടിക്കാൻ വലിയ ശബ്ദങ്ങളോ വേലികളോ ഫലപ്രദമാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ വന്യജീവി വകുപ്പും പ്രാദേശിക …

അഡ്വാൻസ്ഡ് എ ഐ മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

പി പി ചെറിയാൻ വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (എ ഐ ) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക എ ഐ മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് ഈ നീക്കം. പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ എ ഐ മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് 90 ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കായി സമർപ്പിക്കണമെന്ന് പുതിയ …

ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനം : അഹമ്മദ് അലി മരുതടുക്കം, ഷമീമ ഹമീദ് കാവിൽ ജേതാക്കൾ

മൊഗ്രാൽ : ദേശീയവേദി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചന മത്സരത്തിൽ 26 വീതം മാർക്ക് നേടി കുണ്ടംകുഴി മരുതടുക്കം സ്വദേശി എ.അഹമ്മദലി, ചൗക്കിയിലെ ഷമീമ ഹമീദ് ജേതാക്കളായി. 26 വീതം മാർക്ക് നേടിയ നാലുപേരിൽ നിന്ന് നറുക്കെടുത്താണ് ഇവരെ വിജയികളായി തെരഞ്ഞെടുത്തത്.കടുത്ത പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികൾ, അടുത്ത മുഖ്യമന്ത്രി, ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകൾ എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. കാഞ്ഞങ്ങാട് മുതൽ മഞ്ചേശ്വരം വരെയുള്ള 600 ഓളം വോട്ടർമാർ മത്സരത്തിൽ പങ്കെടുത്തു.ബേപ്പൂർ, മണലൂർ,കഴക്കൂട്ടം …

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2017 ല്‍ പാകിസ്ഥാനിലേക്ക് കടന്ന ബുര്‍ഹാന്‍ അവിടെ വച്ച് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. 2019 ഫെബ്രുവരി പതിനാലാം തീയതിയിലെ പുല്‍വാമ …

നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചുകൊണ്ടുപോയി; സംഭവം അമ്മായി അമ്മയുടെ സംസ്‌ക്കാര ചടങ്ങില്‍

ലഖ്‌നൗ: നദിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചുകൊണ്ടുപോയി. സരയൂ നദിയില്‍ കുളിക്കാനിറങ്ങിയ ഗ്രേറ്റര്‍ നോയിഡ സ്വദേശി ദീപക് ശര്‍മയെ (30) ആണ് മുതല കടിച്ചുകൊണ്ടുപോയത്. ഉടന്‍തന്നെ സമീപവാസികള്‍ ബോട്ട് ഉപയോഗിച്ചു തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലക്‌നൗവില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന അംഗങ്ങളും തെരച്ചില്‍ നടത്തുകയാണ്. ഭാര്യാമാതാവ് ഊര്‍മിള ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദീപക് ശര്‍മ. മൃതദേഹം ദഹിപ്പിക്കാനായി നദീ തീരത്ത് ചിതയൊരുക്കാന്‍ സഹായിച്ച ശേഷം കുളിക്കാനിറങ്ങിയ ദീപക്കിനെ പെട്ടെന്ന് …

ഓൺലൈൻ ട്രേഡ് തട്ടിപ്പ്: യുവാവിന്റെ അരക്കോടി രൂപ സ്വാഹ

തളിപ്പറമ്പ്:ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ 53.83 ലക്ഷം രൂപ തട്ടിയെടുത്തു. പേരാവൂര്‍ പെരുന്തോടിയിലെ പലേരി വീട്ടില്‍ ഗിരീഷിന്റെ (48) പരാതിയില്‍ രവികുമാര്‍, പാര്‍വതി, ലോകനാഥന്‍, ഇസ്രയേലി കമ്പനിയായ ഇടോറോ എന്നിവരുടെ പേരില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഗിരീഷ്.കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് രവികുമാര്‍ ആണ് വാട്‌സ്ആപ്പ് കോള്‍ ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 30 വരെയുള്ള തീയതികളിലായി 53,83, …

സഹോദരന്‍ ടി.വി റിമോട്ട് നല്‍കിയില്ല; 12 കാരന്‍ തട്ടിന്‍പുറത്ത് തൂങ്ങി മരിച്ചനിലയില്‍

പാലക്കാട്: 12 കാരനെ തട്ടിന്‍പുറത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് തച്ചമ്പാറയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദോഷ് ആണ് മരിച്ചത്. ടി.വി റിമോട്ട് നല്‍കാത്തതിനെ ചൊല്ലി മൂത്ത സഹോദരനുമായി കുട്ടി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. പിന്നീട് തട്ടിന്‍പുറത്തേക്ക് പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

16കാരനെ പീഡിപ്പിച്ചതായി പരാതി; മേല്‍പ്പറമ്പില്‍ യുവതിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16 കാരന്റെ പരാതിയില്‍ 36 കാരിക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരന് ഇപ്പോള്‍ 19 വയസ്സുണ്ട്. തനിക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ ഓട്ടോയില്‍ വച്ചും യുവതിയുടെ കിടപ്പുമുറിയില്‍ വച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2024 ഏപ്രില്‍ മാസം തിരൂരിലേയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടയിലും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു.കേസില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കാസര്‍കോട്ട് നവജാത ശിശു മരിച്ചു; രണ്ടു ദിവസത്തിനുള്ളില്‍ സമാന രീതിയില്‍ രണ്ടു മരണം

കാസര്‍കോട്: മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി ഒരു ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. മേല്‍പ്പറമ്പിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ആയിഷാബിയുടെ മകളാണ് മരിച്ചത്.ജനറല്‍ ആശുപത്രിയിലാണ് ആയിഷാബി കഴിഞ്ഞ ദിവസം പ്രസവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.സമാന രീതിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ രണ്ടാമത്തെ സംഭവമാണ് ജനറല്‍ ആശുപത്രിയില്‍ ഉണ്ടായത്.ബുധനാഴ്ച നെല്ലിക്കുന്ന്, തായല്‍ ഹൗസിലെ ഷാജഹാന്‍ -ആയിഷ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള മകന്‍ …

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്. പെരിയ കല്യോട്ടെ യൂത്ത് …

എബോള വൈറസ്; ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതയ്ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: എബോള വൈറസ് വ്യാപനത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും രോഗലക്ഷണം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിനുപിന്നാലെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വൈറസ് വ്യാപന രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവയെ ‘ഉയര്‍ന്ന അപകടസാധ്യതയുള്ള’ രാജ്യങ്ങളായാണ് ഡല്‍ഹി വിമാനത്താവളം …

ഫുട്ബാള്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണ പന്തെടുക്കുന്നതിനിടെ 14 കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം: ഫുട്ബാള്‍ കളിക്കുന്നതിനിടെ പുഴയിലേക്ക് വീണ പന്തെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ് 14 കാരന്‍ മരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്. ബിലാലിനെ രക്ഷപ്പെടുത്താന്‍ കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്നാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. ഇതോടെ മറ്റ് കുട്ടികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ബിലാലിനെയും ഇവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പുഴയില്‍ ചാടി ബിലാലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജി.എച്ച്.എസ്.എസ് പുറത്തുരില്‍ ഒമ്പതാം ക്ലാസ് …

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നു രണ്ടു മന്ത്രിമാര്‍; വിജയ് മന്ത്രിസഭ വികസിപ്പിച്ചു

ചെന്നൈ: 60 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.234 അംഗ നിയമസഭയില്‍ 108 മണ്ഡലങ്ങളില്‍ വിജയിച്ചു സി ജോസഫ് വിജയ് ഏറ്റവും വലിയ ഒറ്റകക്ഷിയായതിനു പിന്നാലെ നിയമസഭയിലെ അഞ്ചംഗ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.സിപിഎം ,സിപിഐ, ലീഗ്-പാര്‍ട്ടി അംഗങ്ങള്‍ക്കൂടി തുടര്‍ന്നു പിന്തുണ നല്‍കിയതോടെ കേവല ഭൂരിപക്ഷം ഉറപ്പാവുകയായിരുന്നു. തുടര്‍ന്ന് വിജയ് മന്ത്രിസഭ രൂപീകരിച്ചു. ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രണ്ട് അംഗങ്ങളുള്‍പ്പെടെ 23 പേരെ കൂടി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി …

മുന്‍ മുഖ്യമന്ത്രി പിണറായിക്കു മുന്‍ പാര്‍ട്ടി സഖാവ് ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമോഹിയും കുലംകുത്തിയുമെന്ന് അധിക്ഷേപിച്ച മുന്‍ സി പി എം നേതാവും 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ പ്രോടേം സ്പീക്കറുമായ ജി സുധാകരനു മുന്നില്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിലെത്തിയ പിണറായി ജി സുധാകരനെ അഭിവാദ്യം ചെയ്തു. പ്രോടേം സ്പീക്കര്‍ ജി സുധാകരന്‍ പിണറായിയെ ഹസ്തദാനം ചെയ്തു.ദീര്‍ഘകാലം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും പിന്നീട് ജി സുധാകരനെ സംഘടനയില്‍ താഴ്ത്തിക്കെട്ടി നിഷ്‌ക്രിയനാക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സുധാകരന്‍ ഈ …

മരിച്ചെന്ന് കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കം ചെയ്തയാള്‍ ജീവനോടെ തിരിച്ചെത്തി; അമ്പരന്ന് ബന്ധുക്കള്‍

റാഞ്ചി: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കം ചെയ്ത ആള്‍ ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാര്‍ഖണ്ഡിലെ പത്രോട്ടോളി ഗ്രാമവാസിയായ വിശ്രാം മുണ്ടെ(45) ആണ് ജീവനോടെ തിരിച്ചെത്തിയത്. അടുത്തിടെയാണ് വിശ്രാം മുണ്ടെ മരിച്ചെന്ന് കരുതി അജ്ഞാതന്റെ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കരിച്ചത്. അന്ത്യകര്‍മ്മങ്ങളും നടത്തി. ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുണ്ടെ വീട്ടില്‍ തിരിച്ചെത്തുന്നത്. മെയ് 10-ന് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വിശ്രാം മുണ്ടെയെ പിന്നീട് കാണാതാവുകയായിരുന്നു. പല സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് …

കാസർകോടിന്റെ ആരോഗ്യം ആരുടെ കൈകളിൽ ?

ഡോ. സി. എം. കായിഞ്ഞി കേരളത്തിന്റെ വികസനം എന്നത് ഏത് മേഖലയിലാണെങ്കിലും പണ്ട്മുതൽക്കേ തെക്കും വടക്കും വലിയ അന്തരമുണ്ട്. ഒരാൾ തിരുവനന്തപുരത്തു നിന്നും നടക്കാൻ തുടങ്ങിയാൽ ആദ്യം നടത്തതിന് വേഗതയുണ്ടാവും.പിന്നെ വേഗത കുറഞ്ഞു കുറഞ്ഞു തൃശൂർ എത്തുമ്പോൾ വേദന സഹിക്കാതെ അവിടെ നില്കും. പിന്നെ കുറച്ചു റസ്റ്റ്‌ എടുത്തു മുടന്തിയും ഏന്തിവലിഞ്ഞും എങ്ങിനെയൊക്കെയും നടന്നു കാസർകോട് എത്തും. അതു പോലെ തന്നെയാണ് വികസന കഥയും. തിരുവനന്തപുരത്തു നിന്നു അതിവേഗം തുടങ്ങി വേഗത കുറഞ്ഞു തൃശൂർ എത്തുമ്പോഴേക്കും നിൽക്കും. …

കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വില്‍പ്പന നടത്തുന്ന റാക്കറ്റിന്റെ തലവന്‍ വിദ്യാനഗറില്‍ അറസ്റ്റില്‍; കാസര്‍കോട് ജില്ലയില്‍ നിന്നു മാത്രം മറിച്ചു വിറ്റത് 80 കാറുകള്‍ !

കാസര്‍കോട്: കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് നല്‍കുകയും പിന്നീട് വില്‍പ്പന നടത്തുകയും ചെയ്യുന്ന റാക്കറ്റിന്റെ തലവന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, ആവിക്കര, ബീച്ച് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ മുഹമ്മദി(44)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷും സംഘവും അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ സ്വദേശിനിയായ ഒരു സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീന്‍ മുഹമ്മദ് പിടിയിലായത്. ആളുകളില്‍ നിന്നു രണ്ടോ, മൂന്നോ മാസത്തേക്ക് കാര്‍ വാടകക്കെടുക്കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. വാടകക്ക് എടുക്കുന്ന കാര്‍ പിന്നീട് മറ്റു പലര്‍ക്കും …

പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം; പിന്നാലെ ഏറ്റുമുട്ടല്‍; 2 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍

മലപ്പുറം: പൊലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന സംഭവത്തില്‍ ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ്. ഐ അന്‍വറിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയിട്ടും സംഘര്‍ഷം തുടര്‍ന്നു. ഇതോടെ ഇരുവരേയും …