കാഞ്ഞങ്ങാട് ജില്ലാ ജയിലിനകത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലിനുള്ളിലെ മലിന ജലം പുറത്തേയ്ക്ക് പോകുന്ന സ്ഥലത്താണ് നോക്കിയ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ അധികൃതര്‍ കണ്ടെത്തിയത്. മൊബൈലിനുള്ളിലെ സിം കാര്‍ഡ് എടുത്തുകളഞ്ഞ നിലയിലായിരുന്നു. ജയില്‍ സൂപ്രണ്ട് എന്‍ ഗിരീഷ് കുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് ചീമേനി തുറന്ന ജയിനുളളില്‍ നിന്നും മൊബൈല്‍ കണ്ടെത്തിയിരുന്നു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ഗുരുതരമായ കുറ്റവുമാണ്.

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; 11 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: പതിനൊന്നുകാരനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട തിടനാട് ടൗണില്‍ താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തതാകാമെന്നാണ് സൂചന. വ്യാഴാഴ്ച വൈകീട്ടാണ് കളിക്കിടെ തര്‍ക്കം നടന്നത്. സ്‌കൂള്‍ വിട്ട ശേഷം ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. ശേഷം ജീവനൊടുക്കിയെന്നാണ് വിവരം. ഫുട്ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആമോസ് മരിച്ച് കിടക്കുന്നതായാണ് സഹോദരന്‍ കണ്ടത്. കഴുത്തില്‍ …

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച കാസർകോട് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ജൂണ്‍ 29-ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 28-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, …

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം: കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ പൊലീസ് കേസെടുത്തു. സിപിഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ 6 എൽഡിഎഫ് കൗൺസിലർമാർക്കും മേയർ അടക്കം 4 ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സു​ഗതന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ചേരിതിരിഞ്ഞ് ബിജെപിയും …

ഇന്നത്തെ പ്രധാന വാർത്തകൾ

വെനിസ്വേലയിൽ ശക്തമായ ഭൂചലനം; വൻ നാശനഷ്ടം​വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറ് ഭാഗത്ത് അടുത്തടുത്തായി രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 188-ലധികം പേർ മരണപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. മുന്നൂറിലധികം തുടർച്ചലനങ്ങൾ ഉണ്ടായതിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. മിഡിൽ ഈസ്റ്റ് പ്രതിസന്ധി: ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ ഒഴിപ്പിക്കൽ ആരംഭിച്ചു​അമേരിക്കയും ഇറാനും തമ്മിൽ …

ഗുജറാത്തിൽ എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ലിവ് ഇന്‍ പങ്കാളി കൊന്നതെന്ന് കുടുംബം

അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ നന്ദിനി ബൊസാമിയ ആണ് രാജ്കോട്ടിലെ ഫ്ലാറ്റിൽ മരിച്ചത്.സംഭവത്തിൽ ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. നന്ദിനിയെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതാണെന്ന് അവർ ആരോപിച്ചു. ഗുജറാത്തിലെ ജേത്പൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥിയായി നന്ദിനി മത്സരിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി നന്ദിനി അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനാണ് ഇയാൾ. ഭാര്യയെ കാണാൻ പോകുന്നത് നന്ദിനിക്ക് ഇഷ്ടമായിരുന്നില്ല. ഇതുമായി …

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ഡ്രൈ ഡേ. കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. എല്ലാ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ …

വയോധിക കിണറ്റിൽ വീണു മരിച്ചു

കാസർകോട്: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പ, മാടക്കാലിലെ ശാരദ (81) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകിണറിൽ വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പൊലീസിൽ എസ്പി തലത്തിൽ അഴിച്ചു പണി; പി.ബാലകൃഷ്ണൻ നായർ നോർത്ത് റേഞ്ച് വിജിലൻസ് എസ് പി; കെ.വി വേണുഗോപാലിനെ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പിയായും നിയമിച്ചു

കാസർകോട്: പൊലീസിൽ എസ്പി തലത്തിൽ അഴിച്ചു പണി. കണ്ണൂർ – കാസർകോട് എസ് പി പി ബാലകൃഷ്ണൻ നായരെ നോർത്ത് റേഞ്ച് വിജിലൻസ് എസ് പിയായി നിയമിച്ചു. കണ്ണൂർ – കാസർകോട് ക്രൈം ബ്രാഞ്ചിൽ കെ.വി വേണുഗോപാലിനെ എസ്പിയായി നിയമിച്ചു. കാസർകോട് അഡീഷണൽ എസ്പിയായ സി എം ദേവദാസിനെ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയായും നിയമിച്ചു. മറ്റു അഞ്ചു അഡീഷണൽ എസ്പിമാരെ പ്രമോഷനോടെ വിവിധ സ്ഥലങ്ങളിൽ എസ്പിമാരായും നിയമനം നൽകി.

തളങ്കര മാലിക് ദീനാർ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിയുടെ മാതാവ് അന്തരിച്ചു

കോഴിക്കോട്: കാസർകോട് തളങ്കര മാലിക് ദീനാർ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിയുടെ മാതാവ് ഫാത്തിമ ഹജ്ജുമ്മ (84) അന്തരിച്ചു. കൊടുവള്ളി (പ്രാവിൽ) കൊടമരുതയിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയാണ് ഭർത്താവ്. മറ്റു മക്കൾ: അബ്ദുൽ അസീസ് ( ഖത്തർ), അബ്ദുസലാം, മുഹമ്മദ് അഷ്‌റഫ് സൗദി), അബ്ദുൽ വഹാബ് (ഖത്തർ), അബൂബക്കർ സിദ്ദീഖ്, ആയിഷ ബീവി (കൊടുവള്ളി), മൈമൂന (പാലോളിത്താഴം), ഹാജറ ( നീലേശ്വരം).

പട്ടാപകല്‍ ഹൊസങ്കടിയില്‍ സ്‌കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല തട്ടിയെടുത്ത സംഭവം; ഒരാൾ അറസ്റ്റിൽ

കാസർകോട്: പട്ടാപകല്‍ ഹൊസങ്കടിയില്‍ സ്‌കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. കുമ്പള ബംബ്രാണ സ്വദേശിയായ എ.സന്ദീപ് എന്ന സന്തു (31) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം മൂന്നേകാലോടെ ഹൊസങ്കടി ദേശീയപാത സര്‍വ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വര്‍ണ്ണമാലയാണ് സംഘം തട്ടിയെടുത്തത്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ചരിച്ച വാഹനം …

വിദ്യാർത്ഥിനി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഡിഗ്രി വിദ്യാർഥിനിയായ 19 കാരിയെ വീട്ടിനകത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീപ്പുഗുരി, ചെട്ടി ഗദ്ദെയിലെ ഗിരീഷ് – ദീപിക ദമ്പതികളുടെ മകൾ പ്രത്യുക (19 )യാണ് മരിച്ചത് .ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് പ്രത്യുകയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്ലസ് ടു കഴിഞ്ഞതിനുശേഷം മംഗ്ളൂരുവിലെ സ്വകാര്യ കോളേജിൽ മൂന്നുദിവസം മുമ്പാണ് ഡിഗ്രിക്ക് ചേർന്നത്. ഇന്ന് കോളേജിൽ പോയിരുന്നില്ല. കാസർകോട് ടൗൺ …

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം കേന്ദ്രം നീക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ളുടെ പശ്ചാത്തലത്തില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രം നീക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. നിയന്ത്രണം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് ഇതോടെ രാജ്യം മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ആശ്വാസമാകും. ഇക്കഴിഞ്ഞ 9ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ …

മയക്കുമരുന്ന് കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നു; തെക്കില്‍ സ്വദേശിയെ മംഗളൂരു പൊലീസ് അറസ്റ്റുചെയ്തു

മംഗളൂരു: എന്‍ഡിപിഎസ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ വാറണ്ടുപ്രതിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തെക്കില്‍ ഷാഫി മന്‍സിലിലെ മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്. മുഹമ്മദ് റഫീഖിനെതിരെ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനില്‍ കേസ് നിലവിണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്കിടെ, പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കോടതി അയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.വാറണ്ടിന്റെ അടിസ്ഥാനത്തില്‍, ബുധനാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘവും മുഹമ്മദ് റഫീഖിനെ കണ്ടെത്തി പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ …

കസ്റ്റംസിന് കണ്ടെത്താനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവേട്ട, എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1165 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ദുബൈയില്‍ നിന്ന് ഫ്‌ലൈ നാസ് വിമാനത്തില്‍ എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് പിടിയിലായത്. ലഗേജിനുള്ളിലെ എമര്‍ജന്‍സി ലാംപിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു. 9 മണിയോടെയാണ് ഇയാള്‍ വിമാനമിറങ്ങി പുറത്തുവന്നത്. വിമാനത്താവളത്തിന് …

‘ആം എ തൂഫാന്‍ വാരിയര്‍’; ലഹരിക്കെതിരായ പോരാട്ട പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ പൊലീസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ എന്നിവ സംയുക്തമായി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ‘ആം എ തൂഫാന്‍ വാരിയര്‍’ ലഹരിക്കെതിരായ പോരാട്ട പരിപാടി സംഘടിപ്പിച്ചു. നഗരസഭ, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജ്, സിബി എസ് ഇ വിദ്യാലയങ്ങള്‍, ആരോഗ്യ വകുപ്പ്, ഫയര്‍ ഫോഴ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

ബൈക്കില്‍ എംഡിഎംഎ കടത്ത്; പൊലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ദേളിയില്‍ പിടിയില്‍

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് ദേളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 6.43 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. ചട്ടഞ്ചാല്‍ മഹീനാബാദ് സ്വദേശി യുഎം അബ്ദുല്‍ സിയാദ്(25), പൊയിനാച്ചി മൊട്ടയിലെ കെ സുനില്‍ രാജ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ദേളി ജംങ്ഷനില്‍ മേല്‍പ്പറമ്പ് എസ്‌ഐ ടി അഖിലിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. മേല്‍പറമ്പില്‍ നിന്ന് ദേളിയിലേക്ക് അസമയത്ത് ബൈക്കില്‍ പോവുകയായിരുന്ന …

വെനസ്വേലയെ നടുക്കി രണ്ട് വന്‍ ഭൂചലനങ്ങള്‍! 32 മരണം, കെട്ടിടങ്ങള്‍ നിലംപൊത്തി, സുനാമി മുന്നറിയിപ്പ്, രാജ്യത്ത് അടിയന്തരാവസ്ഥ

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനം. 36 സെക്കന്റിന്റെ വ്യത്യാസത്തില്‍ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി.ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഭൂമികുലുക്കങ്ങള്‍, ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണ്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 32 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. എന്നാല്‍ ദുരന്തത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. …