പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസെടുത്തു, കമന്റിട്ടവരും നിരീക്ഷണത്തിൽ

മലപ്പുറം: പ്രധാനമന്ത്രിക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മലപ്പുറം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മിഥുനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈബര്‍ പട്രോളിംങ്ങിനിടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് ഫസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെള്ളിയാഴ്ച പ്രധാനമന്ത്രിയെ വധിക്കുമെന്നാണ് വീഡിയോവിൽ പറയുന്നത്. പോസ്റ്റിന് താഴെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ കമന്റുകള്‍ ഇട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവര്‍ക്കെതിരെയും കര്‍ശന …

സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്കു വളര്‍ത്തുനായയുടെ കടിയേറ്റു, സംഭവം പുത്തിഗെയിൽ

കാസര്‍കോട്: സെന്‍സസ് ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റ് അധ്യാപികയ്ക്ക് പരിക്ക്. പുത്തിഗെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപികയും മുളിയാര്‍ ഇരിയണ്ണി സ്വദേശിനിയുമായ ഇ.ശ്രീജ(40)യ്ക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം ആറോടെ പുത്തിഗെ ഹെഡ്ഡാരക്കട്ട ഉന്നതിയിൽ വച്ചാണ് നായയുടെ കടിയേറ്റത്. അധ്യാപിക സെന്‍സസ് ഡ്യൂട്ടിക്കായി എത്തിയപ്പോള്‍ കെട്ടിയിട്ടിരുന്ന നായ ചങ്ങല പൊട്ടിച്ച് ഓടിവന്ന് കടിക്കുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈമാസം മൂന്നിന് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ജിഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് കബീറിനും സെൻസസ് ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റിരുന്നു.

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് (28)ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. രണ്ടാഴ്ച മുമ്പാണ് റോബിൻ വാടക വീട്ടിൽ താമസം തുടങ്ങിയത്. വൈകിട്ട് മനീഷ് ഈ വാടകവീട്ടിൽ എത്തിയിരുന്നു. തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കേറ്റത്തിനിടെ റോബിൻ മനീഷിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. കൊലനടത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ …

പ്രവീൺ നെട്ടാരു വധം: പ്രധാന പ്രതിയെ എൻ ഐ എ കൊച്ചിയിൽ നിന്ന് പിടികൂടി

കൊച്ചി: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ മുഖ്യപ്രതി കുടക് സ്വദേശി അബ്‌ദുൾ നാസറിനെ എൻഐഎ കൊച്ചിയിൽ നിന്ന് പിടികൂടി. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ബംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞു വരുന്ന ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം അബ്ദുൾ നാസർ കൊച്ചിയിൽ ഒളിവിൽ കഴിയുകയുമായിരുന്നു. കേസിൽ 19 …

ഒമാന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് ‘ജി.എഫ്.എസ് ഗാലക്‌സി’ എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യന്‍ പൗരന്മാരില്‍ 10 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഒരു ഇന്ത്യന്‍ പൗരനെ കാണാതായതായും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.ഒമാന്‍ തീരത്തുണ്ടായ ഈ ആക്രമണം അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ …

കുപ്പിവെള്ളത്തിന് പകരം കൊടുത്തത് ആസിഡ്; കടയില്‍ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: കടയില്‍ നിന്ന് വാങ്ങിയ വെള്ളം ആസിഡാണെന്നറിയാതെ കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍. കുപ്പിവെള്ളത്തിന് പകരം ആസിഡ് നല്‍കിയ കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് ഹാപൂരിലെ കടയില്‍ നിന്ന് അധ്യാപികയായ യുവതി കുപ്പിവെള്ളം വാങ്ങിയത്. സീല്‍ ചെയ്ത കുപ്പിവെള്ളത്തിന് അകത്ത് സാധാരണ വെള്ളത്തിന് പകരം ആസിഡ് ആയിരുന്നു ഉണ്ടായിരുന്നെന്നാണ് വിവരം. വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ നഗരത്തിലെ ജ്വല്ലറിയില്‍ എത്തിയതായിരുന്നു യുവതിയും മാതാവും. ദാഹം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ ജ്വല്ലറിയിലെ ജീവനക്കാരോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. ജ്വല്ലറിയില്‍ …

അതിര്‍ത്തികളില്‍ വ്യാപക ‘കോമ്പിങ് ഓപ്പറേഷന്‍’; 12 ലഹരി മരുന്ന് കേസുകളിലായി 57 വാറന്റ് പ്രതികള്‍ പിടിയില്‍

കാസര്‍കോട്: ലഹരി മാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി കാസര്‍കോട് പൊലീസ്. ശനിയാഴ്ച ജില്ലയില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ 57 വാറന്റ് പ്രതികള്‍ പിടിയിലായി. സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് 14 പ്രധാന പോയിന്റുകളില്‍ പൂര്‍ണ്ണമായും അതിര്‍ത്തികള്‍ അടച്ചുപൂട്ടിയായിരുന്നു പരിശോധന നടന്നത്. സംശയാസ്പദമായ വാഹനങ്ങളെ നിരീക്ഷിക്കാന്‍ 49 മൊബൈല്‍ പട്രോളിങ് യൂണിറ്റുകളെയും നിയോഗിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. 1,900-ലധികം വാഹനങ്ങള്‍ പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 336 വാഹനങ്ങളും പൊലീസ് സംഘം അരിച്ചുപെറുക്കി. വിവിധ …

അര്‍ജന്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ പരിക്ക്. യുവാവിന്റെ കൈ വിരലുകള്‍ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തില്‍ പടക്കം കൈയില്‍ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഞായറാഴ്ച രാവിലെ എക്‌സട്രാ ടൈമില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍ എത്തിയത്.

ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു; വിടവാങ്ങിയത് ഖത്തറിന്റെ ആധുനിക ശില്‍പി

ദോഹ: ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി അന്തരിച്ചു. 74 വയസായിരുന്നു. ഖത്തര്‍ അമീരി ദിവാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച രാവിലെയാണ് അന്ത്യം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി. 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷക്കാലം ഖത്തര്‍ ഭരണാധികാരിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് 2013-ല്‍ ഭരണം തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് കൈമാറി …

കുട്ടമത്തെ തെക്കേമഠത്തില്‍ എന്‍.എം ഉണ്ണിക്കൃഷ്ണന്‍ തിരുമുമ്പ് അന്തരിച്ചു

ചെറുവത്തൂര്‍: കുട്ടമത്ത് തെക്കേമഠത്തില്‍ എന്‍.എം.ഉണ്ണിക്കൃഷ്ണന്‍തിരുമുമ്പ് (65)അന്തരിച്ചു. പരിയാരം ഗവര്‍മെന്റ് ആയുര്‍വേദ കോളേജ് മുന്‍ ജീവനക്കാരനായിരുന്നു. പരേതരായ താഴക്കാട്ട് മനയില്‍ ഹരീശ്വരന്‍ തിരുമുമ്പിന്റെയും മാതാവ് എന്‍.എം.സാവിത്രി അമ്മ തിരുമുമ്പിന്റെയും മകനാണ്. ഭാര്യ: സരസ്വതി അന്തര്‍ജനം (ജി.എല്‍.പി.എസ്. പുലിയന്നൂര്‍). മക്കള്‍: ഗായത്രി അന്തര്‍ജനം, വിഷ്ണുപ്രിയ അന്തര്‍ജനം. മരുമക്കള്‍: ശ്രീനാഥ് (സൗത്ത് ഇന്ത്യന്‍ ബേങ്ക്), വിഷ്ണു എം.നാരായണ്‍ (അധ്യാപിക, രാജാസ്ഹയര്‍ സെക്കന്ററി സ്‌കൂള്‍, നീലേശ്വരം). സഹോദരങ്ങള്‍: പാര്‍വതി അന്തര്‍ജനം, പരേതയായ സാവിത്രി, ഹരിണാക്ഷി അന്തര്‍ജനം, രമ.

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട്; പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത് മയക്കുമരുന്ന് വില്‍പന, യുവതി പിടിയില്‍

വടകര: മയക്കുമരുന്ന് വില്‍പന കേസില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് മരുതോങ്കര സ്വദേശി കെ സി കീര്‍ത്തനയാണ് പിടിയിലായത്. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡിന്റെയും വടകര പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് വില്‍പന സംഘത്തിന്റെ സാമ്പത്തിക ഇടപാട് നടത്തിയിരുന്നത് കീര്‍ത്തനയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കല്‍ ബീച്ച് സ്വദേശി സഫ്വാനെ വടകര പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ …

ചില്ലറയില്ലേ, എന്നാ ഇറങ്ങിക്കോ…; കണ്ടക്ടര്‍ ഇറക്കിവിട്ടത് ഗതാഗതമന്ത്രിയെ, മന്ത്രി ബസില്‍ കയറിയത് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍

ബംഗളൂരു: യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ബസില്‍ കയറിയ ഗതാഗത മന്ത്രി ബൈരതി സുരേഷിനെ കണ്ടക്ടര്‍ ചില്ലറയില്ലാത്തതിനാല്‍ ഇറക്കിവിട്ടു. മന്ത്രി ടിക്കറ്റിനായി 100 രൂപ നല്‍കിയപ്പോള്‍ ചില്ലറ വേണമെന്നും അല്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.ശനിയാഴ്ച രാത്രി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ നടന്ന മിന്നല്‍ പരിശോധനക്കിടെയാണ് സംഭവം. ഹെബ്ബാളില്‍നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസില്‍ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. 100 രൂപ കൊടുത്തപ്പോള്‍ ചില്ലറയായി വേണമെന്ന് കണ്ടക്ടര്‍ പറഞ്ഞു. തന്റെ കയ്യില്‍ ചില്ലറയില്ലെന്ന് …

തെന്നിന്ത്യന്‍ വാനമ്പാടിക്ക് വിട; ജാനകിയമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കാരം ഇന്ന് മൈസൂരുവില്‍, ഔദ്യോഗിക ബഹുമതികളോടെ

മൈസൂരു: തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മൈസൂരില്‍ നടക്കും. അവരുടെ അസാധാരണ സംഗീത സംഭാവനകളെ മാനിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ ഈ ബഹുമതി നല്‍കാന്‍ തീരുമാനിച്ചത്. വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്‌കാരം. മൈസൂരുവില്‍ അടക്കണമെന്നത് ജാനകിയമ്മയുടെ ആഗ്രഹമായിരുന്നു. രാവിലെ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ആരംഭിച്ചു. നിരവധി ആളുകളാണ് പ്രിയ ഗായികയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തുന്നത്. കലാ- സാഹിത്യ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ വിഖ്യാത …

ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങള്‍

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഖാസിയായി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങളെ നിയമിച്ചു. ത്വാഖ അഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്. മംഗലാപുരം സീനത്ത് ബക്ഷ് സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെയും ഈദ്ഗാഹ് മസ്ജിദിന്റെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് യെനെപോയ അബ്ദുല്ല കുഞ്ഞിയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതനായ പാണക്കാട് സയ്യിദ് നാസര്‍ അബ്ദുള്‍ ഹയ്യ ശിഹാബുദ്ദീന്‍ തങ്ങള്‍ അടുത്തിടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. …

തീരാവേദന; കൂടാളിയിലെ കാറപകടത്തിൽ പരിക്കേറ്റ അഞ്ചാമത്തെ ആളും മരിച്ചു

കണ്ണൂർ: കൂടാളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ …

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതം; തൃക്കരിപ്പൂരിലെ യുവ ഫോട്ടോഗ്രാഫർ പ്രജിത്ത് അന്തരിച്ചു

കാസര്‍കോട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമയും ആയിറ്റി മണിയനോടി സ്വദേശിയുമായ പ്രജിത്ത് എന്ന കുട്ടന്‍(44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടര്‍ഫില്‍ വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം തൃക്കരിപ്പൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മണിയനോടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും. മണിയനോടിയിലെ ചെറിയമ്പുവിന്റെയും പരേതയായ പി.പത്മിനിയുടെയും മകനാണ്. ഭാര്യ: ലസ്‌ന. മക്കള്‍: നിഹാര, റിഹാന്‍. സഹോദരങ്ങള്‍: …

വീട്ടിലെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി സിബിന്‍ (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ് സിബിൻ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും. ശോഭയാണ് മാതാവ്. …

ഇന്നത്തെ പ്രധാന വാർത്തകൾ

​1. യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.​ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്. സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് , ബുഷെർ ഉൾപ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാനമായ തീരദേശ മേഖലകളിൽ യു.എസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. യു.എസ് കരാർ ലംഘനങ്ങൾ തുടർന്നാൽ തങ്ങളും സമാധാന വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്ന് ഇറാന്റെ യു.എൻ അംബാസഡർ മുന്നറിയിപ്പ് നൽകി. അതേസമയം ഒമാനിൽ സ്ട്രെയിറ്റ് ഓഫ് ഹോർമൂസിലെ സുരക്ഷയുമായി …