ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം രൂക്‌ഷമാവുന്നു.തെക്കൻ ഇറാനിലെ തുറമുഖ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും യു.എസ് സേനയുടെ ബോംബാക്രമണം 10-ാം ദിവസവും തുടർന്നു. ഇതിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ​ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാൻ ഇറാൻ ശ്രമങ്ങൾ നടത്തുന്നു. കടലിടുക്കിൽ വെച്ച് കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു മലയാളി ജീവനക്കാരനടക്കം കൊല്ലപ്പെട്ടു. ​ യുകെയിൽ പ്രധാനമന്ത്രി ആൻഡി ബെർണാം തന്റെ പുതിയ മന്ത്രിസഭയിൽ …

മുട്ട വില്പനയുടെ മറവിൽ എംഡിഎംഎ വിൽപ്പന; നീലേശ്വരം ചിറപ്പുറത്തെ യുവാവിന്റെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടി

കാസർകോട്: മുട്ട വില്പനയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. നീലേശ്വരം ചിറപ്പുറത്തെ അമീർ40) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം ഇൻസ്പെക്ടർ കെ മുരളീധരന്റെ നിർദ്ദേശപ്രകാരം എസ് ഐ കെവി രതീശനും സംഘവും ആണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചവൈകുന്നേരം യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കട്ടിലിനടിയിൽ സൂക്ഷിച്ച ഒരു ഗ്രാം എംഡി എം എ പിടികൂടി. അമീറിന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇയാൾ പൊലീസ് …

നീറ്റില്‍ അതിശക്തമായ പ്രതിഷേധം; സിജെപിയുടെ സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: നീറ്റുപരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിന് മുന്നില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്കാഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തെരുവിലിറങ്ങി. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. അനേകം പ്രവര്‍ത്തകരാണ് സമരത്തിന് പിന്തുണയുമായി ഇവിടേയ്ക്ക് എത്തുന്നത്. …

സി.എച്ച് സെന്ററിന് ദുബൈ കെ.എം.സി.സി മൃതദേഹ പരിപാലന കിറ്റുകള്‍ നല്‍കി

കാസര്‍കോട്: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി സി.എച്ച് സെന്ററിന് മൃതദേഹ പരിപാലനത്തിനാവശ്യമായ കിറ്റുകള്‍ കൈമാറി. കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ നടത്തി വരുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗയാണ് കിറ്റുകള്‍ നല്‍കിയത്. ജനറല്‍ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകുന്ന സാഹചര്യങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും, മൃതദേഹം മാന്യമായും മതാചാരാനുസൃതമായും പരിപാലിക്കുന്നതിനും ഈ കിറ്റുകള്‍ ഏറെ സഹായകരമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ …

സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; 11 മരണം, 15 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. 15-ഓളം പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി) ജീവനക്കാര്‍ ഉള്‍പ്പെടെ 40 ഓളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. നാംചി ജില്ലയിലെ തീസ്ത സ്റ്റേജ് -ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണിത്.സിക്കിമിലെ സമര്‍ദങ് തുരങ്കത്തില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. നിര്‍മാണം നടക്കുന്ന തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതോടെ പുറത്തേക്കുള്ള വഴി പൂര്‍ണമായും …

ഉക്രൈനില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ഉക്രൈനില്‍ കൊല്ലപ്പെട്ട നാവികന്‍ വെള്ളരിക്കുണ്ടിലെ അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയല്‍, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍ വേഗത്തില്‍ ബന്ധുകള്‍ക്ക് ലഭ്യമാക്കും. അഖില്‍ ജോയിലിന്റെ …

ജോലിക്കിടെ കുഴഞ്ഞുവീണ കരിവേടകത്തെ തൊഴിലാളി മരിച്ചു

കാസര്‍കോട്: ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബന്തടുക്ക കരിവേടകം ചൂഴുപ്പിയിലെ കിട്ടുനായകിന്റെ മകന്‍ നാരായണന്‍ (49) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.പനത്തടി എരിഞ്ഞിലംകോട് ജോലി സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പാലായില്‍ ദിയ ബിനു പുറത്തായി; നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍

കോട്ടയം: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. എല്‍ ഡി എഫിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ …

മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ; വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നി വയലത്തലയില്‍ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാതാവ് സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടി വീട്ടിനുള്ളിലിരുന്ന് കളിക്കുകയായിരുന്നു. പിന്നീട് മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കാണുന്നത് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ്. കുട്ടിയെ തൊട്ടപ്പോള്‍ മാതാവിനും ഷോക്കേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കട്ടിലില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ …

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; പരിശോധനയില്‍ ഗര്‍ഭിണി; 16 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു: 16 കാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പിനങ്ങാടി സ്വദേശി ശുഭരാജ് (28) ആണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ടോടെ ലൈല പുത്രബൈലുവില്‍ വച്ച് പ്രതിയെ പിടികൂടി. സംഭവം ആരോടും പുറത്തുപറയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ പ്രത്യേക …

ഞെട്ടലോടെ പൊലീസ് സേന; ത്രിപുരയിലെ പൊലീസ് മേധാവി ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

അഗര്‍ത്തല: ത്രിപുരയിലെ പൊലീസ് മേധാവിയെ അഗര്‍ത്തലയിലെ ആസ്ഥാനത്തെ ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനുരാഗ് ധന്‍കര്‍(60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്‍കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്‍കറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച എസ്ഐടിയിലും, ഒളിവില്‍ പോയ വ്യവസായി നീരവ് മോദിയെ അന്വേഷിച്ച സിബിഐ സംഘത്തിലും അംഗമായിരുന്നു. 2025 മെയ് 17 നാണ് ത്രിപുര …

പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറി; രാത്രി വീട്ടില്‍നിന്നും ഇറങ്ങിപ്പോയ 17-കാരന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: രാത്രി കാണാതായ 17കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11.30 യോടെ അഖില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ ഏറെ സമയമായിട്ടും തിരികെ വന്നില്ല. തുടര്‍ന്ന് സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറില്‍ നിന്നും അഖിലിനെ മരിച്ച നിലയില്‍ …

പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ

മംഗളൂരു: പെൺകുട്ടിയുമായി രാത്രി മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മംഗളൂരു താലൂക്കിലെ കാട്ടിപള്ള ചൊക്കബെട്ടുവിൽ താമസിക്കുന്ന സോമനാഥി(21) നെയാണ് സുറത്കൽ പൊലിസ് പിടികൂടിയത്. ഇളയ സഹോദരൻ മല്ലികാർജുനയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ തഗ്യാല സ്വദേശികളായ ഇവർ കഴിഞ്ഞ അഞ്ചുവർഷമായി ചോക്കബെട്ടുവിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവദിവസം രാത്രി മല്ലികാർജുന മണിക്കൂറോളം ഒരു …

ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യുവതി; ചോദ്യം ചെയ്ത ടിടിഇയെ മർദ്ദിച്ചു, തന്നെ മർദ്ദിച്ചെന്ന് യുവതിയും

ഷൊർണൂർ: ജനറൽ ടിക്കറ്റ് എടുത്ത് റിസർവേഷൻ കോച്ചിൽ കയറിയ യുവതി ടിടിഇ യെ മർദ്ദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്തി(38) നാണ് പരിക്കേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതി (30)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെ ഫറോക്കിൽ വെച്ചാണ് സംഭവം. മംഗളൂരവിൽ നിന്നുംതിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. ഫറോക്കിൽനിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്യാൻ ജനറൽ ടിക്കറ്റുമായി യുവതി റിസർവേഷൻ കോച്ചിൽ കയറുകയായിരുന്നു. റിസർവേഷൻ കോച്ചാണെന്നും ജനറൽ …

ബളാലിലെ ടൂവീലർ വർക്ക് ഷോപ്പ് ഉടമ കടയുടെ അകത്ത് മരിച്ച നിലയിൽ

കാസർകോട്: ടൂവീലർ വർക്ക് ഷോപ്പ് ഉടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംതട്ടിൽ വർക്ക് ഷോപ്പ് നടത്തുന്ന ബളാൽ സ്വദേശി ചേവിരി നാരായണൻ(64) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇയാളെ കടയുടെ അകത്ത് തൂങ്ങിയ നിലയിൽ പരിസരവാസികൾ കണ്ടെത്തുകയായിരുന്നു. ചിറ്റാരിക്കൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: പുഷ്പ കുമാരി. മക്കൾ: നന്ദന, നയന. മരുമകൻ കൃഷ്ണചന്ദ്രൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശോഭന.

ഉക്രൈൻ തുറമുഖത്ത് ഇന്ത്യൻ എണ്ണ കപ്പലിനു നേരെ അക്രമം: ഇന്ത്യക്കാരായ നാല് കപ്പൽ ജീവനക്കാർ മരിച്ചു

കീവ്: ഉക്രൈൻ തുറമുഖമായ ഒഡേസയിൽ നിന്ന് ഇന്ധനവുമായി പുറപ്പെട്ട് ഗോൾഡൻ ലിയോ എന്ന് കപ്പലിന് നേരെയുണ്ടായ അക്രമത്തിൽ നാല് ഇന്ത്യൻ കപ്പൽ ജീവനക്കാർ മരിച്ചു.17ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ ഇന്ത്യക്കാരായിരുന്നു. അക്രമത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലു കളെ ലക്ഷ്യം വച്ചു ആക്രമിക്കുന്നതുംഅതിലെ സാധാരണക്കാരായ ജീവനക്കാരെ അപകടപ്പെടുത്തുന്നതും സമുദ്ര സഞ്ചാരത്തിനും വാണിജ്യത്തിനുമുള്ള സ്വാതന്ത്ര്യ ലംഘനമാണെന്നും അത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയുടെ മിസൈൽ ആക്രമണത്തിലാണ് ഇന്ത്യൻ കപ്പലിന് തീപിടിച്ചതെന്ന് ഉക്രൈൻ പറഞ്ഞു.

ലോകകപ്പ് സ്പാനിഷ് ടീമിന് 483 കോടി രൂപ സമ്മാനം: അർജന്റീനക്ക് 319 കോടി രൂപ

ന്യൂ ജേഴ്സി: ഫിഫ ലോകകപ്പ് നേടിയ സ്പാനിഷിനു 50 മില്യൺ ഡോളർ (483 കോടി രൂപ)സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ അർജന്റീനക്ക് 319 കോടി രൂപയും മൂന്നാം സ്ഥാനത്ത് എത്തിയ ഫ്രാൻസിന് 280 കോടി രൂപയും നാലാം സ്ഥാനത്ത് എത്തിയ ഇംഗ്ലണ്ടിന് 261 കോടി രൂപയുമാണ് സമ്മാനം. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ടീമിനു 184 കോടി രൂപയും പ്രി ക്വാർട്ടറിലെത്തിയ ടീമിന് 145 കോടി രൂപയും റൗണ്ട് ഓഫ് 32ലെ ടീമുകൾക്കു 107 കോടി രൂപയും …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഫിഫ ലോകകപ്പ് 2026 ആവേശം:​സ്പെയിൻ ലോകചാമ്പ്യന്മാർ: 16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്പെയിൻ വീണ്ടും ഫുട്ബോൾ ലോകകിരീടം ചൂടി. ആവേശകരമായ ഫൈനലിൽ 106-ാം മിനിറ്റിൽ നേടിയ ഗോളിലാണ് സ്പെയിൻ അർജന്റീനയെ പരാജയപ്പെടുത്തിയത്. ലോകജേതാക്കളായ സ്പാനിഷ് ടീമിന് ജന്മനാട്ടിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിക്കുന്നത്. ​മത്സരശേഷമുള്ള വിവാദങ്ങൾ: കളി തോറ്റതിന് ശേഷം അർജന്റൈൻ താരം മൊളിന സ്പാനിഷ് താരത്തിന്റെ നെഞ്ചിൽ ഇടിച്ചതും ഫൈനലിൽ മെസ്സിയുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള വിമർശനങ്ങളും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. അർജന്റീന സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ചില്ലെന്ന പേരിൽ …