കാസര്‍കോട്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 18 കാരന്‍ ഗുരുതരനിലയില്‍, അമ്പലത്തറയിലെ കുളത്തില്‍ കുളിച്ചവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, കുളത്തില്‍ കുളിക്കുന്നതിന് വിലക്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികില്‍സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമാണ്. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് യുവാവും സുഹൃത്തുക്കളും കുളത്തില്‍ കുളിക്കാനെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയോരത്തെകുളത്തില്‍ കുളിക്കുന്നത് ഒഴിവാക്കാന്‍ പൊലീസും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കുളത്തില്‍ കുളിച്ചവര്‍ വൈദ്യപരിശോധന നടത്തണമെന്നും …

18 നും 35നും ഇടയില്‍ 66,000 പേര്‍ക്ക് രോഗം; കര്‍ണാടകയിലെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും എച്ച്.ഐ.വി ടെസ്റ്റ് നിര്‍ബന്ധമാക്കി

ബംഗളൂരു: കര്‍ണാടകയിലെ എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാന്‍ തീരുമാനം. കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകള്‍ നിര്‍ബന്ധമാക്കും. പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തുക. വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. കര്‍ണാടകയില്‍ ആകെ 2.6 ലക്ഷം എച്ച്‌ഐവി ബാധിതരുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് …

‘സാബു ചതിച്ചു, പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലുമില്ല’; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാര്‍ പാര്‍ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു അഖില്‍ മാരാര്‍. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്ന് മാരാര്‍ ആരോപിക്കുന്നു. …

ആദ്യം മയക്കുമരുന്ന് ഉപയോഗിച്ച് ഇഷ്ടപ്പെട്ടു, പിന്നെ കച്ചവടത്തിനിറങ്ങി, എംഡിഎംഎ വിറ്റത് കമ്മീഷന്‍ വ്യസ്ഥയില്‍, കാവ്യയുടെയും കീര്‍ത്തനയുടെയും അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍, സംഘത്തിലെ ഒരു അധ്യാപിക കൂടി വലയില്‍

കോഴിക്കോട്: എംഡിഎംഎ കേസില്‍ പിടിയിലായ അധ്യപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് മംഗളൂരുവിലെ ലഹരിമാഫിയുമായി ഇരുവരും ബന്ധം സ്ഥാപിച്ചത്. ആദ്യംലഹരി മാഫിയ സംഘം ഇവര്‍ക്ക് എംഡിഎംഎ ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. ഇഷ്ടപ്പെട്ടതോടെ വില്‍പനയിലും ഇവര്‍ സജീവമാവുകയായിരുന്നു. ഇതിന് ഇവര്‍ക്ക് വന്‍ തുക കമ്മിഷനും കിട്ടിയിരുന്നു.രണ്ടുപേരും അദ്ധ്യാപികമാരായതിനാല്‍ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടുപേരും വിവാഹിതരായിരുന്നെങ്കിലും ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. എംഡിഎംഎ വാങ്ങുന്നവര്‍ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം ഇവര്‍ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കാവ്യ …

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയുടെ അമരക്കാരന്‍

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 8.30 നാണ് അന്ത്യം സംഭവിച്ചത്.ഉച്ചയ്ക്കു 2 ന് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പൊതു ദര്‍ശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും. മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ് ഇദ്ദേഹം. …

വന്ദേ ഭാരത് ട്രെയിനില്‍ നിന്ന് കിട്ടിയ പരിപ്പുവട കടിച്ചപ്പോള്‍ പശ; കിട്ടിയത് ‘ഫെവിക്വിക്ക്’ ട്യൂബ്

ചെന്നൈ: മൈസൂരു- ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരനു നല്‍കിയ ലഘുഭക്ഷണത്തില്‍ ഫെവിക്വിക്ക് പശയുടെ ട്യൂബ്. ഞായറാഴ്ച വൈകീട്ട് ചായയ്‌ക്കൊപ്പം നല്‍കിയ പരിപ്പുവടയ്ക്കുള്ളിലാണ് ട്യൂബ് കണ്ടെത്തിയത്. വട കടിച്ചപ്പോള്‍ എന്തോ തോന്നി പരിശോധിച്ചപ്പോഴാണ് ഫെവിക്വിക്ക് ട്യൂബ്കണ്ടതെന്നും ഭാഗ്യം കൊണ്ടാണ് ട്യൂബിലെ പശ താന്‍ ഇതു വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരനായ ശേഖര്‍ പറഞ്ഞു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ നിന്നുള്ള 45 അംഗങ്ങള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. വൈകീട്ട് 3 മണിയോടെ ട്രെയിനില്‍ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് സംഭവമെന്ന് യാത്രക്കാര്‍ …

ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ പള്ളിക്കര സ്വദേശി അറസ്റ്റിൽ

കാസർകോട്: ഡൽഹിയിൽ നിന്ന് ചെറിയ വിലക്ക് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ ഗുരുവായൂർ പൊലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തു. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെ(32)യാണ് എസ് എച്ച് ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയാണ് പരാതിക്കാരൻ.2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നല്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തൻസീർ …

മുറിയനാവി സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രാജേഷ് തയ്യിൽ(54) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പിഡബ്ല്യുഡി പ്ലംബർ പരേതനായ രാജുവിന്റെയും നഗരസഭാ മുൻജീവനക്കാരി സാവിത്രിയുടെയും മകനാണ്. ഭാര്യ: ശ്രീദേവി (മടിക്കൈ പഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങൾ: രാജീവൻ, സജനി.

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു.​ഇറാഖിലെ എർബിലിലുള്ള യു.എസ് കോൺസുലേറ്റിന് സമീപവും ഖോർ മോർ വാതകപ്പാടത്തും ഇറാനിയൻ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ​ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ​അതേസമയം, കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ​ഹുർമൂസ് കടലിടുക്കിൽ കപ്പൽ തകർന്നു:തന്ത്രപ്രധാനമായ ഹുർമൂസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു. ഇറാൻ നിശ്ചയിച്ചുനൽകിയ …

11.65 ഗ്രാം എംഡി എം എ പിടികൂടിയ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: 11.65 ഗ്രാം എം ഡി എം എ യുമായി പിടിയിലായ കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി നൗഷാദ് അലിക്കാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവും അനുഭവിക്കണം. 2022 ആഗസ്റ്റ് അഞ്ചിന് കുണ്ടങ്കരടുക്ക ഐഎച്ച്ആർഡി കോളേജിന് സമീപം വച്ചാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. കുമ്പള എസ് ഐ …

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; ഏഴുമാസത്തിനുള്ളിൽ മരിച്ചത് 41 പേർ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 23നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബിജുവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. രോഗി വീട് വിട്ട് പുറത്ത് എവിടെയെങ്കിലും പോയതായോ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കിണറ്റിലെ വെള്ളത്തിൽ നിന്ന് …

ബിൽഡിംഗ് പെർമിറ്റിന് 15000 രൂപ കൈക്കൂലി; കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

കണ്ണൂർ: കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായി. എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ പി മുഹമ്മദ് അസ്ലമിനെയാണ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഗഡുവായ 15,000 രൂപ കൈക്കൂലി എത്തിക്കാൻ പരാതിക്കാരനോട് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പരാതിക്കാരൻ …

ബേവിഞ്ച വളവിൽ ഉഡുപ്പിയിൽ നിന്നും റെഡിമിക്സുമായി വന്ന 22 വീലുള്ള ലോറി മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: ചെർക്കള ബേവിഞ്ചയിൽ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവറെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശി സിദ്ദീഖ് (41) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഡുപ്പിയിൽ നിന്നും റെഡിമിക്സ് മായി വന്ന 22 വീലുള്ള ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ക്യാബിനകത്തു കുടുങ്ങിയതോടെ പൊലീസ് ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തുകയായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ മുറിച്ച് ഡ്രൈവറെ പുറത്ത് എത്തിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ …

ഇരുമ്പ് ഗോവണി മാറ്റാൻ 2 ലക്ഷം; തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കൊച്ചി: കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതെ 8 മാസമായി നടത്തിച്ച തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. എറണാകുളം കറുകുറ്റി സ്വദേശിയായ ജോസ് എം.പി ആണ് അറസ്റ്റിലായത്. തൊടുപുഴ നഗരസഭാ സെക്രട്ടറി ഇൻ ചാർജ് കൂടിയായ ഇയാൾ നഗരത്തിലെ ഹോട്ടലിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡു വാങ്ങുന്നതിനിടെയാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ 2025 ഒക്ടോബറിൽ …

കൊടിയമ്മയിലെ മുൻ പ്രവാസി ബാപ്പുഞ്ഞി മൈങ്കൂടൽ അന്തരിച്ചു

കുമ്പള: കുടിയമ്മയിലെ മുൻപ്രവാസി ബാപ്പുഞ്ഞി മൈങ്കൂടൽ(61) അന്തരിച്ചു. അസുഖത്തെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊടിയമ്മ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: മുൻഷീറ, മുഹാസ്(സൗദി), മുഫസൽ(ദുബൈ). മരുമക്കൾ: ആരിസ് ഉളുവാർ, സഹദിയ, രിഫ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി(സൗദി), ആസിയമ്മ. കാരവൽ ലേഖകൻ അബ്ദുള്ള കുമ്പളയുടെ സഹോദരി ഭർത്താവാണ് പരേതൻ.

ശക്തമായ മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞു; മൂന്നു കാറുകൾക്ക് കേടുപാട്

കാസർകോട്: ശക്തമായ മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞു മൂന്നു കാറുകൾക്കു നാശം നേരിട്ടു. ആസ്റ്റർ മിംസ് ആശുപത്രിയുടെ മതിലാണ് ഭാഗികമായി തകർന്നത്. മതിലിനടുത്തു പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കോട്ടം സംഭവിച്ചത്. ആളപായമില്ല. മഴയെത്തുടർന്നു ആശുപത്രി കോമ്പൗണ്ടിൽ വെള്ളം താഴ്ന്നാണ് അപകടമുണ്ടായതെന്നു പറയുന്നു. ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. ആശുപത്രി കോമ്പൗണ്ടിന് പുറത്ത് ആള്‍ സഞ്ചാരമുള്ള സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറുടമകള്‍ ആശുപത്രിയിലേക്ക് പോയതിനാലാണ് വലിയ അപകടം ഒഴിവായത്.

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ്. – ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം; ചർച്ചകൾ പുരോഗമിക്കുന്നു.​അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക ആശ്വാസം. ഇറാന് നേരെ നടത്തിവന്നിരുന്ന ആക്രമണങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെച്ചതോടെ, തങ്ങളുടെ തിരിച്ചടികളും നിർത്തിവെച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷയും മറ്റ് ചർച്ചകളും പുരോഗമിക്കുകയാണ്. ​ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ രാജി വെച്ചു.​പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ …

കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കുന്നതിനിടെ 23 കാരൻ മുങ്ങിമരിച്ചു

പയ്യന്നൂർ: കൂട്ടുകാർക്കൊപ്പം ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ (23) ആണ് മരിച്ചത്.​ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ ചെറുതാഴം കോക്കാട് ചിറയിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആഷിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആഷിറിനെ കണ്ടെത്താനായത്.​ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ …