ജോര്‍ഹട്ടിലെ വ്യോമസേന വിമാന അപകടം; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്ത് സിങ്, ശുഭം കുമാര്‍, ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടത്.ചരക്ക് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കു തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ …

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ജോലി നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവറായി യദു ജോലിയില്‍ പ്രവേശിച്ചു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. യദുവിന് ജോലി നല്‍കണണെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്പീക്കര്‍ക്ക് …

വീട്ടമ്മയുടെ മരണ കാരണം ചികില്‍സാ പിഴവെന്നാരോപണം; ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കേസ്

കാസര്‍കോട്: ചെങ്കള മുട്ടത്തൊടിയിലെ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മുട്ടത്തൊടിയിലെ കെഎം അബൂബക്കറിന്റെ ഭാര്യ ബിഫാത്തമയുടെ (55) മരണവുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് കാമത്ത് ഡയാലിസിസ് സെന്ററിലെ ടെക്‌നീഷ്യന്‍ ജിസ്‌മോനെതിരെ കേസെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ബിഫാത്തിമ മരണപ്പെട്ടത്. കാമത്ത് ഡയാലിസിസ് സെന്ററിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പിഴവുകാരണമാണ് മാതാവ് മരണപ്പെടാന്‍ ഇടയായതെന്ന മകന്‍ മുഹമ്മദ് ഷെഫീഖ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോക്‌സോ കേസില്‍ പ്രതിയായ സ്‌നേഹ 16 കാരിയുടെ മാതാവിന്റെ സുഹൃത്ത്, യുവതി ഇവരുടെ വീട്ടില്‍ കഴിഞ്ഞത് ഒരുവര്‍ഷത്തോളം, മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടിയുടെ മൊഴി

കാസര്‍കോട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 കാരി പീഡനത്തിനിരയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌നേഹ മെര്‍ലിന്‍ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ. കണ്ണൂരിലെ ജയിലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മാതാവിനെ സ്‌നേഹ പരിചയപ്പെടുന്നത്. ആ പരിചയത്തില്‍ ഒരുവര്‍ഷത്തോളം കാലം സ്‌നേഹ പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. ഈ കാലയളവിലാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായത്. മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം നടന്ന സമയത്ത് …

കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞു; സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവനക്കാരന്റെ കണ്ണട വീണ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കാസര്‍കോട് മെട്രോ ഗോള്‍ഡ് സ്ഥാപനത്തിനു മുന്നിലാണ് സംഭവം. വെള്ള കാറിലെത്തിയ യുവാവ് ജ്വല്ലറിയുടെ മുന്നിലേക്ക് പടക്കമെറിയുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ കുഡ്‌ലു സ്വദേശി ഉമേഷ് റാവു(70)വിന്റെ മുന്നിലാണ് പടക്കം വീണത്. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയില്‍ പരിഭ്രാന്തനായ ഉമേഷ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു. കണ്ണട വീണുതകര്‍ന്നു. എന്തിനാണ് പടക്കമെറിഞ്ഞതെന്ന് വ്യക്തമല്ല. ഉമേഷിന്റെ …

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം അസമില്‍ തകര്‍ന്നു വീണു; അപകടം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, പൈലറ്റിന് വീരമൃത്യു

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടിലെ റൂറിയ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു തീപിടിച്ചു. പൈലറ്റിന് വീരമൃത്യു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന എഎന്‍-32 ചരക്ക് വിമാനമാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെ വ്യോമസേനയുടെ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റണ്‍വേയ്ക്ക് പുറത്ത് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള …

ടൂറിസം വകുപ്പില്‍ മാനേജര്‍ ജോലി വാഗ്ദാനം; യുവാവില്‍ നിന്ന് 13 ലക്ഷം തട്ടിയെടുത്തു, തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കേരള ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ തിരുവനന്തപുരം സ്വദേശിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബേള ബിര്‍മിനടുക്കയിലെ ബികെ അലി(25)യുടെ പരാതിയിലാണ് തിരുവന്തപുരം വട്ടപ്പാറ മോഹനപുരം സ്വദേശി എം മുഹമ്മദ് ഹുസൈനെ(54)തിരെ കേസെടുത്തത്. എസ്എച്ച്ആര്‍ ഹ്യൂമണ്‍ ഫൗണ്ടേഷന്‍ ഡയരക്ടറാണ് താനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോലി വാഗ്ദാനം ചെയ്തത്. 2024 ലാണ് ജോലിവാഗ്ദാനം ചെയ്തത്. ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് അലി കാസര്‍കോട് കോടതിയെ സമീപിച്ചിരുന്നു. കോടതി …

എടാട്ട് കാര്‍ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; ബിജെപി പ്രവര്‍ത്തകന്‍ ഉപ്പളയില്‍ പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയില്‍

കാസര്‍കോട്: പയ്യന്നൂരിലെ എടാട്ട് സ്വര്‍ണവ്യാപാരിയെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ഉപ്പളയില്‍ വെച്ചാണ് സന്തോഷിനെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകനാണ് സന്തോഷ്. ഈ മാസം രണ്ടിനായിരുന്നു അക്രമം നടന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ കാര്‍ തടഞ്ഞ്, വാഹനത്തിന്റെ രഹസ്യ അറയിലുണ്ടായിരുന്ന 55 ലക്ഷം രൂപയും 25 ഗ്രാം സ്വര്‍ണ്ണവും സംഘം …

ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു

കണ്ണൂര്‍: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു. മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജീവനക്കാരനും തൃച്ചംബരം സ്വദേശിയുമായ എം.എം.മഹേഷ്(54)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് നടാല്‍ റെയില്‍വെ ഗേറ്റില്‍ നിന്നും 250 മീറ്റര്‍ വടക്ക് ഭാഗത്തായി കോഴിക്കോടേക്ക് പോകുന്ന റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ മൂത്തേടത്ത് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വക്കും. നാലുമണിവരെ വെള്ളിക്കീലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും. ഭാര്യ: ബീന(അധ്യാപിക, …

66 കാരന്റെയും സ്ത്രീയുടെയും നഗ്ന വിഡിയോദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; 20 ലക്ഷം തട്ടിയെടുത്ത രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നഗ്നവിഡിയോ ദൃശ്യങ്ങള്‍ പുറത്തവിടുമെന്ന് ഭീഷണിപ്പെടുത്തി 66 കാരനില്‍ നിന്ന് 20 ലക്ഷം തട്ടിയ രണ്ട് പേര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. കൊടക്കാട് ആനിക്കാടി സ്വദേശിയുടെ പരാതിയില്‍ ബൈജു, അസീസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംഘം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്തുവരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. തലശേരി സ്വദേശിനിയായ യുവതിയുടെയും പരാതിക്കാരന്റെയും നഗ്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് വീട്ടുകാര്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നേരിട്ടും ചെക്ക് മുഖേനയും, ഗൂഗിള്‍ പേ വഴിയും …

പെര്‍മുദയില്‍ ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്

കാസര്‍കോട്: ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് പെര്‍മുദയില്‍ വച്ചാണ് അപകടം നടന്നത്. കയ്യാര്‍ ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ കയ്യാര്‍ ദൊഡ്ഡമൂലയിലെ ഉദയകുമാര്‍ ക്രാസ്റ്റ(45), യാത്രക്കാരായ ഈശ്വര്‍, ശോഭിക, വാസന്തി എന്നിവര്‍ക്കാണ് പരിക്ക്. ഓട്ടോഡ്രൈവറെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോപോകുന്നതിനിടെ പെര്‍മുദയില്‍ വച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ പെട്ടെന്നെടുത്തതോടെയാണ് അപകടം സംഭവിച്ചത്. കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് ഓട്ടോയിലുണ്ടായിരുന്നവര്‍ പറഞ്ഞു.

ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ ചെര്‍ക്കളയില്‍ പിടിയില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ഗ്യാരേജിലും റോഡരികിലും നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. ആലമ്പാടി തൈവളപ്പിലെ ഷമീര്‍(50) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കരനഗര്‍, പെര്‍വാഡ് എന്നിവടങ്ങളില്‍ നടന്ന ബാറ്ററി മോഷണ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പെര്‍വാഡിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ട മൂന്നു ലോറികളില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയിരുന്നു. സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കര നഗര്‍ എന്നിവടങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും …

മാധ്യമപ്രവർത്തകൻ വി.എൻ അൻസൽ അന്തരിച്ചു

കണ്ണൂർ: കേരള പത്ര പ്രവർത്ത യൂനിയൻ ആദ്യ കാല ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ വി.എൻ. അൻസൽ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനായിരുന്നു. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, സന്ദേശമെത്തിയത് കൺട്രോൾ റൂമിലേക്ക്, ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. സംഭവത്തില്‍ ഒരാളെ കൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി ടോണിയാണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിട്ടയാളാണ് പിടിയിലായത്. മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് ‘പ്രശസ്തനാകണം’ എന്നാണ് ഫോണിലൂടെ ഇയാൾ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇപ്പോൾ നൽകിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ചോദിച്ചതായി പൊലീസ് പറഞ്ഞു. മുമ്പും സമാന രീതിയില്‍ ഇയാള്‍ കോള്‍ ചെയ്തിട്ടുണ്ടെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. …

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു; അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ് മുരാരി ബാബു ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും അറസ്റ്റിലായിരുന്നു. ജയിലിൽ 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ എത്തിച്ചശേഷം സംസ്കാരം …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യു.എസ് – ഇറാൻ സമാധാനക്കരാറിന്റെ കരട് രൂപത്തിൽ ഇരുരാജ്യങ്ങളും ഏകദേശ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പാകിസ്താന്റെ മധ്യസ്ഥതയിൽ തയ്യാറാക്കിയ കരാർ വരുംദിവസങ്ങളിൽ ജനീവയിൽ വെച്ച് ഒപ്പുവെച്ചേക്കും. ​ഉപരോധം മാറ്റൽ: ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം പൂർണ്ണമായി നീക്കണമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. ​ആണവപദ്ധതികൾ: ഇറാൻ തങ്ങളുടെ ആണവപദ്ധതികൾ നിർത്തിവെക്കുമെന്നും പകരമായി യു.എസ് ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ കരാറിന്റെ അന്തിമ …

എയർപോർട്ടിലെ ആ പെരുമാറ്റം ഒടുവിൽ വിനയായി; 11.82 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മുൻ ‘മിസിസ് കേരള’ മത്സരാർത്ഥി ഹർഷ സണ്ണി മുംബൈയിൽ അറസ്റ്റിൽ

മുംബൈ: 11.82 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി മോഡൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. 2025ലെ മിസിസ് കേരള മത്സരാർഥി ഹർഷ സണ്ണി (28) ആണ് അറസ്റ്റിലായത്. ബുധനാഴ്ച അർധരാത്രി ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ എത്തിയതായിരുന്നു ഹർഷ. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് എയർ ഇന്റലിജൻസ് യൂനിറ്റും കസ്റ്റംസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഹര്‍ഷയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോൾ വാക്വം സീല്‍ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകള്‍ പിടികൂടി. 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി 11 …

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; മെസഞ്ചറും പ്രവര്‍ത്തനരഹിതമായി, ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു, തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

ന്യൂഡല്‍ഹി: പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടുകൾ ലോഗിന്‍ ചെയ്യാനോ പ്രധാന ഫീച്ചറുകള്‍ ഉപയോഗിക്കാനോ കഴിയാതെ നിരവധി പേർ ബുദ്ധിമുട്ടി. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കളെ ഈ തകരാര്‍ ബാധിച്ചു.ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിയോടെയാണ് പ്ലാറ്റ്ഫോമുകളിലെ തകരാറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ആപ്പുകള്‍ …