അതിക്രൂരം.., വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകന്‍, കുട്ടികളെ വടി കൊണ്ട് തല്ലുന്നത് പതിവെന്ന് പരാതി

തൃശൂര്‍: വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകന്റെ ക്രൂരത. തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ മണികണ്ഠനാണ് വരവൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി തല്ലിയത്. അധ്യാപകന്‍ വടികൊണ്ട് കുട്ടികളെ അടിക്കുന്നത് പതിവെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യം ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മര്‍ദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി …

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു; നെല്ലിത്തറയിലെ വീട്ടമ്മ മരിച്ചു

മാവുങ്കാല്‍: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. നെല്ലിത്തറ മണ്ണടയിലെ വി.കാര്‍ത്യായനി (57) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. വീട്ടില്‍ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കാര്‍ത്യായനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വി മുത്തുവിന്റയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: മഹേഷ്, അശോകന്‍, മണിക്കുട്ടന്‍ (മൂവരും ഗള്‍ഫ്), അനീഷ്. മരുമക്കള്‍: ദീക്ഷ, ചിപ്പി, സ്വാതി. സഹോദരങ്ങള്‍: പുഷ്പ, ബാലകൃഷ്ണന്‍, ശോഭ, ഭാസ്‌കരന്‍, വത്സല.

ഉറങ്ങിക്കിടന്ന 16 കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കിയ സംഭവം; കൂട്ടുകാരിയും സംഘവും അറസ്റ്റില്‍

മാനന്തവാടി: വയനാട് മാനന്തവാടിയിലെ 16 കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍സുഹൃത്തായ ജനീലിയ (19), അജിത്ത് (23) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസില്‍ അമല്‍ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന്‍(22), എടവക ചാമാടിപൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. …

ചെറുവത്തൂരിലെ മലഞ്ചരക്ക് സ്ഥാപനത്തില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

ചെറുവത്തൂര്‍: ടൗണിലെ മലഞ്ചരക്ക് സ്ഥാപനത്തില്‍ തീപിടിത്തം. ചെറുവത്തൂര്‍ – കയ്യൂര്‍ റോഡിന് സമീപമുള്ള ഐ.ബി ട്രേഡേഴ്‌സ് മലഞ്ചരക്ക് സ്ഥാപനത്തിലെ കൊപ്ര ശേഖരത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വിവരത്തെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ അരമണിക്കൂറിനകം തീ പൂര്‍ണ്ണമായും അണച്ചു. സമീപത്തെ മറ്റ് കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായതോടെ വന്‍ ദുരന്തം ഒഴിവായി. മെട്ടമ്മല്‍ സ്വദേശി എംഇ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെവി പ്രഭാകരന്‍, …

എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യലഹരിയിൽ ഡ്രൈവർ; പരപ്പയിൽ ഥാർ കാർ നാട്ടുകാർ തടഞ്ഞു

കാസർകോട്: മദ്യലഹരിയിൽ അപകടകരമാം വിധം ഥാർ കാർ ഓടിച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ധർമ്മപുരി സ്വദേശി ഡി. ശ്യാം രാജിനെ (55)ആണ് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ. ബുധനാഴ്ച വൈകിട്ടാണ് ഇയാൾ അമിത വേഗതയിൽ കാർ ഓടിച്ചു വന്നത്. ഒരു ടയർ പൊട്ടിയ നിലയിൽ അപകടകരമായ രീതിയിലാണ് ഥാർ കാർ ഓടിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരപ്പ സ്‌കൂളിന് സമീപത്തു വച്ച് കാർ തടഞ്ഞു. …

68 കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു, സംഭവം ഇന്ന് പുലർച്ചെ

കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍(68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവരമറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്താത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ജനവാസമേഖലയിലെത്തി കാട്ടുപോത്ത് മനുഷ്യജീവനെടുത്തതോടെ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു: ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾക്കെതിരെ യു.എസ്–സൗദി സംയുക്ത വ്യോമാക്രമണം നടന്നു. ഇതിനിടെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വാഷിങ്ടണിൽ നിർണായക ചർച്ച നടത്തി. ​ഹോർമുസ് കടലിടുക്കിൽ പുതിയ നിർദ്ദേശം: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ സുരക്ഷാ-ഫീസ് സംവിധാനം ഏർപ്പെടുത്താൻ ഒമാൻ മുന്നോട്ടുവെച്ച പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ. ​പാക് അധീന കശ്മീരിൽ പ്രതിഷേധവും അടിച്ചമർത്തലും: പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് നേരെ …

814 ഗ്രാം എംഡി എം എയുമായി കോഴിക്കോട് സ്വദേശി ഗുരുഗ്രാമിൽ പിടിയിൽ; മുൻ പൈലറ്റിൽ നിന്ന് പിടികൂടിയത് 35 ലക്ഷം രൂപയുടെ മയക്കുമരുന്ന്

ഗുരുഗ്രാം: 35 ലക്ഷം രൂപയിലധികം വില വരുന്ന എംഡി എം എയുമായി മലയാളി പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർഷാദ് അലി(അജ്ജു – 33) ആണ് അറസ്റ്റിൽ ആയത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്. 814 ഗ്രാം എം.ഡി.എം.എ ആണ് പ്രതിയിൽ നിന്ന് പിടികൂടിയത്. 35 ലക്ഷം വില വരുന്ന മയക്കുമരുന്നാണ് അർഷാദിന്റെ കൈവശം ഉണ്ടായിരുന്നത്.സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ആണ് അർഷാദ്. എൻഡിപിഎസ് ആക്ട് …

തുലാഭാര ത്രാസിൻ്റെ കയർ പൊട്ടിവീണു; കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്

തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരത്തെ പൗർണമി കാവിൽ തുലാഭാരത്തിനിടെയാണ് ത്രാസിൻ്റെ കയർ പൊട്ടി വീണത്. ത്രാസ് വീണ് കാലിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റ എംഎൽഎയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

‘യുവതീ–യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്ത് കുടുംബം പോറ്റെടാ’..; ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ

കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ബ്രിട്ടാസ് തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്തെന്നാണ് വിനായകന്റെ വിമർശനം. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘‘യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’- വിനായകൻ കുറിച്ചു. അതേസമയം കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് പരാമർശിക്കുന്നില്ല. പകരം കുറിപ്പിനൊപ്പം എം.പിയുടെ …

കാസർകോട് ബട്ടംപാറയിൽ ഡോക്ടർ വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബട്ടംപാറയിൽ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണ തീയേറ്ററിന് സമീപം താമസിക്കുന്ന വെർക്കാടി കൊണിബയൽ സ്വദേശി ഡോ. രാജേന്ദ്ര ഷെട്ടി(73) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ വീട്ടിലെ കുളിമുറിയിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം …

ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേട്: പി എസ് സി ഉദ്യോഗസ്ഥരെ പ്രതികളാക്കി എഫ്‌ഐആര്‍

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പര്‍, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്.ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് …

പരീക്ഷാ നിയമ ഭേദഗതി ബില്‍ ലോകസഭ ശബ്ദവോട്ടോടെ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിക്കുന്ന ബില്ലാണ് പാസാക്കിയത്. പൊതുപരീക്ഷയിലെ തട്ടിപ്പുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, പരിക്ഷാക്രമക്കേടുകള്‍ എന്നിവ തടയുന്നതിനായി അവതരിപ്പിച്ച പബ്ലിക് എക്‌സാമിനേഷന്‍സ്(പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ഭേദഗതി ബില്‍) ആണ് പാസാക്കിയത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ കടുപ്പിച്ചു. പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വ്യക്തികള്‍ക്ക് 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും …

അതിതീവ്ര ന്യൂനമര്‍ദം: വരുന്നൂ.. സംസ്ഥാനത്ത് അതിശക്തമായ മഴ; വയനാട് അടക്കം മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുംവെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിവ്രമഴ മുന്നറിയിപ്പുണ്ട്. പുതുക്കിയ മഴ …

ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഞ്ചാവ് ചെടി, എക്‌സൈസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഞ്ചാവ് ചെടി കണ്ടെത്തി. സ്റ്റേഷന്‍ റോഡിലെ വി.എസ് കോംപ്ലക്സിനു സമീപത്തു നിന്നാണ് 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ദിനേശനുും സംഘവും ബുധനാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്തെത്തി പരിശോധന നടത്തി. എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. ആരാണ് വളര്‍ത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ചെടി കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍കെ …

ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21 ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 ന് തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14 ന് തുടങ്ങും. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നും പരീക്ഷ തുടങ്ങും. എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. എന്നാല്‍ 21 ന് പ്രവൃത്തി ദിവസമായിരിക്കും. …

ചാറ്റിലൂടെ വശത്താക്കി കണ്ണിയാക്കും, ലക്ഷ്യം കോളേജ് വിദ്യാര്‍ത്ഥിനികള്‍; എല്ലാം ആഡംബരത്തിനായി

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ലഹരിക്കച്ചവടവും തുടങ്ങിയിരുന്നവെന്ന് വിവരം. പ്രധാനമായും കോളേജ് വിദ്യാര്‍ത്ഥിനികളെ ഇവര്‍ ലക്ഷ്യമിട്ടതെന്ന നിര്‍ണായക വിവരം പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനികളെ ചാറ്റിലൂടെ വശത്താക്കി കണ്ണിയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പിന്റെ മറവിലായിരുന്നു ലഹരി എത്തിച്ച് നല്‍കിയത്. സംഘത്തില്‍പെട്ട ഡെലിവറി ജീവനക്കാരനെയും പൊലീസ് പിടികൂടിയിരുന്നു. മൂന്ന് അധ്യാപികമാരും ആദ്യം ലഹരി ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് മയക്കുമരുന്ന് വാങ്ങാന്‍ പണം കിട്ടാതെ വന്നതോടെ ഇവരും ഏജന്റുമാരായി. കൂടുതല്‍ അദ്ധ്യാപികമാരെ ലഹരിക്കണ്ണിയില്‍ …

ഗള്‍ഫിലുള്ള ഭര്‍ത്താവ് എത്തിയത് 4 ദിവസം മുന്‍പ്, ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചില്ല; ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി

നിലമ്പൂര്‍: പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിന്റെ മൊഴി പൊലീസ് ശേഖരിച്ചു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. 48 മണിക്കൂര്‍ കഴിഞ്ഞ് യുവതിയെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരറിഞ്ഞില്ലെന്നാണ് വിവരം. ടിവി യില്‍ വാര്‍ത്തകണ്ടപ്പോഴാണ് വീട്ടുകാര്‍ക്ക് സംശയമുണ്ടാകുന്നത്. 4 ദിവസം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വയറില്‍ ഒരു മുഴയുണ്ടെന്നാണ് യുവതി വീട്ടുകാരെ ധരിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറോടും പറഞ്ഞത് അതായിരുന്നു. കടുത്ത വയറുവേദനയും …