മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കള്‍; ആത്മഹത്യയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ വീട്ടുകാരെ കുടുക്കി ഭാര്യ

ഗാന്ധിനഗര്‍: മദ്യപിച്ച് വീട്ടില്‍ സ്ഥിരം ശല്യമുണ്ടാക്കിയിരുന്ന യുവാവിനെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. മരണശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. എന്നാല്‍ 23 കാരനായ യുവാവിന്റെ ഭാര്യയുടെ ഇടപെടലില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലുള്ള ഗോണ്ടല്‍ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. റാം ബാബുഭായ് ബംഭാവ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ബാബുഭായ്, മാതാവ് മനീഷാബെന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. മാതാപിതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് തെളിഞ്ഞത്. …

വടക്കന്‍ കേരളത്തില്‍ തീവ്രമഴ മുന്നറിയിപ്പ്; കാസര്‍കോട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ തീവ്രമഴ മുന്നറിയിപ്പ്. തിങ്കളാഴ്ച കാസര്‍കോടും കണ്ണൂരും, ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യല്ലോ മുന്നറിയിപ്പുണ്ട്. എല്ലാ …

സര്‍വീസ് നഷ്ടത്തില്‍; തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കും

കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച പണിമുടക്കും. പ്രിയദര്‍ശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണിത് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത്. ദിവസം 3000 രൂപവരെ നഷ്ടം വരുന്നതായി ഉടമകള്‍ പറയുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ …

പ്രവാസിയായ മകന്‍ മരിച്ചതിന്റെ മൂന്നാം ദിവസം പിതാവും മരിച്ചു

കാസര്‍കോട്: മകന്‍ മരിച്ചതിന്റെ മൂന്നാം ദിവസം പിതാവും മരിച്ചു. ഉദുമ എരോല്‍ വടക്കേക്കര മേലത്ത് കൃഷ്ണന്‍ നായരാണ് (84)വെള്ളിയാഴ്ച രാത്രി മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മകന്‍ സജീന്ദ്രന്‍ മൂന്ന് ദിവസം മുമ്പാണ് ഗള്‍ഫില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. സി അമ്മാളു അമ്മയാണ് കൃഷ്ണന്‍ നായരുടെ ഭാര്യ. മകള്‍: സവിത മരുമക്കള്‍: കൃഷ്ണന്‍ പാലംക്കല്ല്, രേഷ്മ. സഹോദരങ്ങള്‍: റിട്ട എസ് ഐ ദാമോദരന്‍, മീനാക്ഷി കണ്ണംവയല്‍, അമ്മാളു (ചെര്‍ക്കള), കമലാക്ഷി …

നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് സറണ്ടര്‍ ചെയ്യും; വനംവകുപ്പിന് അപേക്ഷ നല്‍കി താരം

കൊച്ചി: കൊച്ചി: തന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ നടന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരം വനം വകുപ്പിന് അപേക്ഷ നല്‍കി. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കാര്‍ത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയിട്ടുണ്ട്. അപേക്ഷയ്ക്ക് പിന്നാലെ വനം വകുപ്പ് അദ്ദേഹത്തിന്റെ വസതിയെത്തി അന്വേഷണം നടത്തി. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വസതിയില്‍ 2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ …

മദ്യപിച്ച് എന്നും ശല്യം; 44 കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ശുചിമുറിയില്‍ കുഴിച്ചുമൂടി, ഒന്നും അറിയാത്തപോലെ അഭിനയം, ഒടുവില്‍ യുവതി പിടിയില്‍

ആഗ്ര: 44 കാരനെ കൊന്ന് ശുചിമുറിയില്‍ കുഴിച്ച് മൂടിയ ഭാര്യ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് ദാരുണ സംഭവം. സുരേന്ദ്ര കുമാര്‍ ശര്‍മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റൂബിയെ പൊലീസ് അറസ്റ്റുചെയ്തു. സുരേന്ദ്ര കുമാര്‍ ശര്‍മയുടെ സഹോദരന്‍ അനില്‍ ശര്‍മയ്ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. മെയ് 18 നാണ് സുരേന്ദ്ര കുമാര്‍ ശര്‍മ കാണാതായതായി പ്രചരിച്ചത്.എവിടെയോ പോയതാണെന്നും വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു ഭാര്യ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് റൂബി ഭര്‍ത്താവിനെ കാണാതായെന്നു ചൂണ്ടക്കാട്ടി പൊലീസിലും …

പത്തനംതിട്ടയില്‍ 13 കാരിയെ സ്‌കൂളിന് സമീപത്തുവച്ച് പീഡിപ്പിച്ചു; പീഡിപ്പിച്ചത് സഹപാഠികള്‍; ആറു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് പീഡനം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആറുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. രണ്ടുമാസം മുമ്പാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. സ്‌കൂളിന് സമീപത്തുവച്ചും, പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ കൂടല്‍ പൊലീസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളില്‍ …

ലാലൂരിലെ മയിലിട്ട പത്മനാഭന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഇരിയ ലാലൂരിലെ തോട്ടത്തില്‍ വീട്ടില്‍ മയിലിട്ട പത്മനാഭന്‍ നായര്‍ (80) അന്തരിച്ചു. പരേതരായ ആനിക്കീല്‍ കുഞ്ഞിരാമന്‍ നായരുടെയും മയിലിട്ട നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: വി.എം. വല്‍സല(ലാലൂര്‍). മക്കള്‍: വി.എം.ശ്രീജ (നീലേശ്വരം വ്യാപാരഭവന്‍ ഓഫീസ് സ്റ്റാഫ്), വി.എം. ശ്രീജിത്ത് (ലാലൂര്‍). മരുമക്കള്‍: ചന്ദ്രന്‍ നവോദയ(സെക്രട്ടറി, നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), എം.എസ്.ഹിതു വര്‍ണ (കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങള്‍: മയിലിട്ട മാധവി അമ്മ, എം.തമ്പാന്‍ നായര്‍ (റിട്ട. പ്രഥമാധ്യാപകന്‍), എം. രാധ, എം.ലോഹിതാക്ഷന്‍, എം.ഇന്ദിര.

പൊലീസ് ക്യാമ്പിൽ വട്ടമിരുന്ന് മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളില്‍ മദ്യപാനം. ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്റുചെയ്തു. കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിര്‍ക്കാണ് സസ്പെന്‍ഷന്‍. കെ.എ.പി. ഒന്നാം ബറ്റാലിയനിലെ പൊലീസുകാരാണിവര്‍. വെള്ളിയാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെ ഇവരെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിസരത്തു നിന്നും മദ്യക്കുപ്പിയും ഗ്ലാസും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. മദ്യപിച്ചെന്നു വ്യക്തമായതോടെ ഇവരെ മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൊണ്ടുപോകുന്നതിനിടെ അഭിലാഷ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ഓടി …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ മുന്നറിയിപ്പ്: തങ്ങൾ അംഗീകരിച്ച റൂട്ടുകളിലൂടെ മാത്രമേ എണ്ണക്കപ്പലുകൾ കടന്നുപോകാൻ പാടുള്ളൂ എന്നും, അല്ലാത്തപക്ഷം കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ സൈനിക നേതൃത്വം കപ്പലുകൾക്ക് കർശന മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇറാന്റെ നിയന്ത്രണം ഉറപ്പാക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ​ദോഹയിൽ സമാധാന ചർച്ചകൾ തുടരുന്നു: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സ്ഥിരമായ വെടിനിർത്തലിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള സാങ്കേതിക ചർച്ചകൾ ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ദോഹയിൽ പുരോഗമിക്കുകയാണ്. ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് …

ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലം: ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ നിരവധിതവണ പീഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നിസ് പ്രവീണ്‍ ആണ് അറസ്റ്റിലായത്. പ്രതി പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ പുരോഹിതനായി പ്രവര്‍ത്തിച്ചിരുന്നു. ശേഷം പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി. 2022 മുതല്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നീണ്ടകരയിലെ ഒരു ആരാധനാലയത്തിൽ വൈദികനായിരുന്ന സമയത്ത് അവിടെ വെച്ച് മൂന്ന് തവണയും പിന്നീട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ വെച്ച് മൂന്ന് തവണയും പീഡനം നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിജീവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. …

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് മഴ മന്നറിയിപ്പ് ഉള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ മുന്നറിയില്ല. അടുത്ത നാലു ദിവസവും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ …

പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു, മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു

ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു, തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെകെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരുവിന് സമീപം എത്തിയതിനാൽ യാത്രക്കാർ കുറവായിരുന്നു. രണ്ട് യാത്രക്കാരും കണ്ടക്ടറും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്.ബസിൽ നിന്ന് പുക ഉയർന്നത് കണ്ട ഉടൻ തന്നെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. കെങ്കേരിയിൽ …

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ബേക്കല്‍ പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ചു പോക്‌സോ കേസുകളിൽ 3 പ്രതികൾ അറസ്റ്റിൽ, രണ്ടു പേർ ഓട്ടോ ഡ്രൈവർമാർ

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കോട്ടിക്കുളം റെയിൽവെ സ്റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ്(29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പള്ളം എന്ന കെ.പി. ഷെരീഫ് (40), മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കൻ കുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട്, അറബിപ്പള്ളിക്ക് സമീപത്ത് താമസക്കാരനുമായ എ.ടി.മുഹമ്മദ് നൗഷാദ് (39) എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നൗഷാദും ഷെരീഫും ഓട്ടോ ഡ്രൈവർന്മാരും സാലിഹ്‌ പച്ചക്കറി കടയിലെ ജീവനക്കാരനുമാണ്‌.മറ്റു രണ്ടു കേസുകളിലെ …

നാളെ നാട്ടിൽ വരാൻ ടിക്കറ്റ് എടുത്ത കൊട്ടോടി സ്വദേശി കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കാസർകോട്: കുവൈത്തിലെ അബ്ബാസിയയിൽ കാസർകോട് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണൻ (29) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.കെ.ചന്ദ്രന്റെയും എ.ഗംഗയുടെയും മകനാണ്. സഹോദരൻ: അജയ് കൃഷ്ണൻ.

പാക്കിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം; 8 പേർക്ക് ഗുരുതര പരിക്ക്, അപകടത്തിന് ഇടയാക്കിയത് ബസിന്റെ അമിതവേഗത

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. 40 പേർ കൊല്ലപ്പെട്ടു. എട്ട് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ബലൂചിസ്ഥാൻ – ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് അപകടമുണ്ടായത്. ക്വറ്റയിൽ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്‌ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. …

മുന്‍ ഇറാന്‍ പരമോന്നത നേതാവ് ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനില്‍ എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ നാളെ ആരംഭിക്കും

തെഹ്റാന്‍: മുന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ഭൗതികശരീരം തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ശവമഞ്ചം ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഗ്രാന്‍ഡ് മൊസല്ലയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളില്‍ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനും വന്‍ ജനസാഗരമാണ് ഇവിടെ ഒഴുകിയെത്തുന്നത്.മൂന്ന് ദിവസം ഗ്രാന്‍ഡ് മൊസല്ലയില്‍ …

സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ്. ഞായറാഴ്ചകോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, …