ചികിത്സക്കായി ഇന്നും കോഴിക്കോട് പോകാന്‍ ഒരുങ്ങിയിരുന്നു; പോളിടെക്നിക് അധ്യാപകന്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അര്‍ബുദ ചികിത്സയിലായിരുന്ന പ്രൊഫസര്‍ തൂങ്ങി മരിച്ച നിലയില്‍. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ അധ്യാപകന്‍ ഡോ.കെ കുഞ്ഞമ്പു(54) ആണ് മരിച്ചത്. മാങ്ങാട്, അണിഞ്ഞ സ്വദേശിയായ കുഞ്ഞമ്പു മുദിയക്കാല്‍, കുതിരക്കോട്ടാണ് താമസം. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു പുലര്‍ച്ചെ ബാത്റൂമില്‍ പോകാനായി എഴുന്നേറ്റിരുന്നു. കുറേ കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കില്‍ ലൈബ്രേറിയനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. നിലവില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. …

അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയത് പ്രണയപ്പക കാരണം; അയല്‍വാസി അറസ്റ്റില്‍

ബംഗളൂരു: മണ്ഡ്യ ജില്ലയിലെ മേലുകോട്ടില്‍ സ്‌കൂള്‍ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസി നിതീഷിനെ യാണ് അധ്യാപിക ദീപിക വി ഗൗഡ(28)യുടെ മരണത്തില്‍ പ്രതിയാക്കിയത്. മൃതദേഹം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം വിജയനഗര ജില്ലയിലെ ഹോസ്‌പേട്ടില്‍ നിന്ന് പ്രതിയെ പിടകൂടിയത്.മൃതദേഹം കണ്ടെത്തിയതു മുതല്‍ നീധീഷ് ഒളിവിലായിരുന്നു. നിതീഷും ദീപികയും കഴിഞ്ഞ 2 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ശക്തമായ താക്കീത് നല്‍കിയതോടെ ദീപിക പിന്മാറി. ഇതില്‍ രോഷാകുലനായ …

സ്‌കൂളിലെത്തിയ ഒന്‍പതാം ക്ലാസുകാരിക്ക് വയറുവേദന; ഗര്‍ഭിണിയാക്കിയ ബെസ്റ്റ് ഫ്രണ്ടായ 14 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പത്തനം തിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആണ്‍കുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ 3, 4, 5, 6 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന 14 വയസ് പ്രായമുളള പെണ്‍കുട്ടിയാണ് സഹപാഠിയായ 14 കാരനില്‍ നിന്നും ഗര്‍ഭിണിയായത്. സ്‌കൂളില്‍ നിന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വിദഗ്ധ ചികില്‍സയ്ക്കായി …

കട്ടകലിപ്പില്‍ തന്നെ; കൈ കൊടുത്തില്ല; ബൊക്ക വാങ്ങാതെ ആരെയും മൈന്‍ഡ് ചെയ്യാതെ ഒരു മിനുട്ട് കൊണ്ട് നയപ്രഖ്യാപനത്തിലെ അവസാന ഭാഗം വായിച്ച് ഗവര്‍ണര്‍ മടങ്ങി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായുള്ള തന്റെ ഏറ്റുമുട്ടല്‍ തുടരുമെന്ന് തന്റെ ശരീരഭാഷയിലുടെ വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ഒരു മിന്നല്‍ പിണര്‍ പോലെ കടന്നു പോയത്. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും മുഖത്ത് പോലും ഗവര്‍ണര്‍ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവര്‍ണര്‍ നയപ്രഖ്യാന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് …

സൗദി അറേബ്യയില്‍ ആദ്യ മദ്യശാല തുറക്കുമെന്ന് റിപ്പോര്‍ട്ട്; വിഷന്‍ 2030 പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ പരിഷ്‌കാരം

സൗദി അറേബ്യ തങ്ങളുടെ ആദ്യത്തെ മദ്യശാല, തലസ്ഥാനമായ റിയാദില്‍ തുറക്കാന്‍ തയ്യാറെടുക്കുന്നു. മുസ്‌ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരിക്കും മദ്യശാലയുടെ സേവനം ലഭ്യമാവുക. ഒരു മൊബൈല്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടിയ ശേഷം പ്രതിമാസ ക്വാട്ടകളെ മാനിച്ച് മാത്രമായിരിക്കും സേവനം ലഭ്യമാവുക. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമാണെങ്കിലും, തീവ്ര യാഥാസ്ഥിതിക മുസ്ലീം രാജ്യം എന്ന പേര് മാറ്റി, വിനോദസഞ്ചാരത്തിനും ബിസിനസ്സിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ …

കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും രണ്ടു പേരും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ചെന്നൈ: കൊളംബോയിൽ ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മന്ത്രി സഞ്ചരിച്ച എസ്‌യുവി കൊളംബോയിലേക്ക് പോവുകയായിരുന്ന ചരക്ക് കണ്ടെയ്‌നർ ട്രക്കിന്റെ പിൻഭാഗത്ത് ഇടിച്ചാണ് ദാരുണമായ അപകടത്തിന് കാരണമായത്.

അന്യമതക്കാരനുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി

Posts മൈസൂരു: മുസ്ലിം യുവാവുമായി അടുപ്പമുണ്ടെന്നാരോപിച്ച് 19 കാരിയെയും മാതാവിനെയും യുവാവ് ദാരുണമായി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ മൈസൂരു ജില്ലയിലെ മാരൂരു ഹിരിക്യാത്തനഹല്ലിയില്‍ ബുധനാഴ്ച സന്ധ്യക്കായിരുന്നു സംഭവം. ധനുശ്രീ (19), മാതാവ് അനിത (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ധനുശ്രീയുടെ സഹോദരന്‍ നിധിനെ ഹുന്‍സൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.മുസ്ലിം യുവാവുമായി സഹോദരി പ്രണയബന്ധം പുലര്‍ത്തുന്നതിനെ നിധിന്‍ രൂക്ഷമായി എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വഴക്കും ബഹളവും പതിവായിരുന്നു. അപ്പോഴൊക്കെ മാതാപിതാക്കള്‍ ഇടപെട്ട് ഇരുവരെയും …

ഇതര സംസ്ഥാന തൊഴിലാളിയുടെ ആറുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പെൺകുട്ടിയെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ മത്‌സ്യതൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയുടെ ആറുവയസുളള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്‌സ്യതൊഴിലാളി അറസ്റ്റില്‍. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്‌സ്യതൊഴിലാളിയുമായ വി.പി ഫൈസലിനെ(61)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെയാണ്‌ കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ടൗണില്‍ ആക്രി സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ്‌ ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരുന്നു.ഈ സമയം ഫൈസല്‍ ആറുവയസുകാരിയെ സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക്‌ വിളിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടികരഞ്ഞു ബഹളംവെച്ചതിനെ തുടര്‍ന്ന് …

രാംലല്ലയെ കാണാൻ ഹനുമാനും എത്തി; അത്ഭുതമെന്ന് ഭക്തർ; കണ്ടെന്ന് അവകാശപ്പെട്ട് ക്ഷേത്രം ട്രസ്റ്റ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ശേഷം വാർത്തകളും വിശേഷങ്ങളും നിറയുകയാണ് സമൂഹ മാധ്യമങ്ങളിലും, ചാനലുകളിലും. എന്നാൽ ഇപ്പോഴിതാ ക്ഷേത്രവുമായി ബന്ധപ്പെട്ട രസകരമായ സംഭവത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ കുരങ്ങുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. അയോധ്യ രാമക്ഷേത്രം പരിപാലിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ്, തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാം ലല്ലയുടെ വിഗ്രഹം ഉള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഒരു കുരങ്ങ് പ്രവേശിച്ചതായി ട്രസ്‌റ്റ് എക്‌സിൽ പങ്കുവച്ച ഒരു …

അയോധ്യാ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല; എല്ലാഭാരതീയര്‍ക്കും വേണ്ടി; ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി

ന്യൂഡല്‍ഹി: അയോധ്യാ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ലെന്നും എല്ലാ ഭാരതീയര്‍ക്കും വേണ്ടിയാണെന്നും കഴിഞ്ഞതൊക്ക മറന്ന് മുന്നോട്ട് പോകാമെന്നും അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി. ദി പ്രിന്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തതിനാല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി നേരിടുന്നുണ്ട്. നമ്മുടെ പഴയ വൈരാഗ്യവും ശത്രുതയും അവസാനിപ്പിച്ച് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും നന്മക്കും നമ്മുടെ പിന്മുറക്കാരെ …

പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരന്റെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ്(74) എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസര്‍ക്കാര്‍, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസില്‍ എതിര്‍കക്ഷികളാക്കും. കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ ചൊവ്വാഴ്ചയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ …

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഏറെയും തടവുകാരായ യുക്രൈന്‍ സൈനികര്‍

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ തടവുകാരായ യുക്രൈന്‍ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ബുധനാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. റഷ്യ യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ മാറ്റി പാര്‍പ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്. 65 പേരില്‍ 6 ക്രൂ മെമ്പര്‍മാരും 3 റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യന്‍ ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

20 കോടിയുടെ ഭാഗ്യവാനാര്? ക്രിസ്മസ് ന്യൂ ഇയര്‍ ബംബര്‍ ഒന്നാം സമ്മാനം എക്‌സ് സി 224091 എന്ന ടിക്കറ്റിന്

തിരുവന്തനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ 20 കോടിയുടെ ഒന്നാം സമ്മാനം എക്‌സ് സി 224091 എന്ന ടിക്കറ്റിന്. പാലക്കാട് നിന്ന് ഷാജഹാന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് തിരുവന്തപുരത്താണ് വിറ്റത്. ഷാജഹാന്റെ സബ് ഏജന്റായ ദുരൈ രാജ് വഴി ആണ് ടിക്കറ്റ് വിറ്റതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ …

‘മുടിമുറിച്ചത് വിദ്യാര്‍ഥിയില്‍ അച്ചടക്കബോധം ഉണ്ടാക്കാന്‍’ ; കേസില്‍ പ്രധാന അധ്യാപികയ്ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഈ വാദം കണക്കിലെടുത്ത്‌

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പട്ടികവര്‍ഗ്ഗ വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസിലെ പ്രതിയായ പ്രധാന അധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 27ന് കേസ് അന്വേഷിക്കുന്ന കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്കു മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റു ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യമായ ആള്‍ ജാമ്യത്തിലും ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദ്ദേശിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഒരു യു.പി സ്‌കൂളില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 ന് ആണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥി നല്‍കിയ …

വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു

കാസര്‍കോട്: വിഷം അകത്തുചെന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഉപ്പള, ഐല മൈതാനത്തിനു സമീപത്തെ ധനഞ്ജയ(47)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വീട്ടിനു സമീപത്ത് ബേക്കറി കച്ചവടം നടത്തി വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് വിഷം കഴിച്ച് അവശനിലയില്‍ കടയ്ക്കു സമീപം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.ഭാര്യ: സുനിത. മക്കള്‍: അഞ്ജലി, നിഖില്‍, സഹോദരങ്ങള്‍: രവിചന്ദ്ര, ലളിത, നളിനി.

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഒന്നിന്; അംഗങ്ങള്‍ക്കു 7 ദിവസം മുമ്പ് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: വി.എം.മുനീര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിനു നടക്കും. ഇതിനായി രാവിലെ 11 ന് നഗരസഭാ കാര്യാലയത്തില്‍ യോഗം ചേരാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. യോഗം സംബന്ധിച്ച വിവരങ്ങള്‍ യോഗ ദിനത്തിന്റെ ഏഴു ദിവസം മുമ്പ് അംഗങ്ങളെ രേഖാമൂലം അറിയിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനു സ്ഥിര സമിതി അംഗമോ സ്ഥിര സമിതി അധ്യക്ഷനോ ആ സ്ഥാനം രാജിവയ്ക്കേണ്ടതില്ല. വോട്ടെടുപ്പ് വേണ്ടി വരികയാണെങ്കില്‍ അംഗങ്ങള്‍ ബാലറ്റു പേപ്പറില്‍ …

കുഡ്‌ലു സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്താല്‍ സിപിഎം അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് കാസര്‍കോട്ടെ ബി.ജെപി നേതാവ്

കാസര്‍കോട്: പ്രാണപ്രതിഷ്ഠയ്ക്ക് അവധി നല്‍കിയതിന്റെ പേരില്‍ കുഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്താല്‍ സി.പി.എം അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടത് മുന്നണി സര്‍ക്കാരുകളുടെയും ഹിന്ദുവിരുദ്ധ മനോഭാവത്തിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി. പ്രധാനാധ്യാപകന്റെ ശമ്പളം ബിജെപി പാര്‍ട്ടി ഓഫീസില്‍ നിന്നും നല്‍കുന്നതെന്ന പ്രസ്താവന പതിറ്റാണ്ടുകളായി വളരെ മാതൃകാപരമായി വിദ്യാഭ്യാസ സ്ഥാപനം നടത്തി പോകുന്ന …

വിശുദ്ധ കുര്‍ബാനക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു

കണ്ണൂര്‍: വിശുദ്ധ കുര്‍ബാനക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റര്‍ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ ഇറാനികുളം കാകളിശ്ശേരി വാഴപ്പിള്ളി സിസ്റ്റര്‍ സൗമ്യ(55)ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. ബുധനഴാ്ച രാവിലെ ആറര മണിയോടെ മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ചക്രങ്ങള്‍ സിസ്റ്ററിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടന്‍ തളിപ്പറമ്പിലെ …