ലീഗിന്റെ പ്രതീക്ഷ കൈവിട്ടു; ലീഗ് രണ്ടു സീറ്റില്‍ മത്സരിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ്; പിണങ്ങാതിരിക്കാന്‍ രാജ്യസഭാ സീറ്റ്

തിരുവനന്തപുരം/കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും മുസ്ലിംലീഗ് രണ്ട് സീറ്റില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലിംലീഗിന് മൂന്നാം സീറ്റില്ല. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് രണ്ട് സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത്.കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. രണ്ട് …

സ്‌കൂളിലെ പരീക്ഷക്ക് പിന്നാലെ കാണാതായ നാല് പത്താംതരം വിദ്യാര്‍ത്ഥികളെ റെയില്‍വേ പാലത്തിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി

എസ്എസ്എല്‍സി മുന്നൊരുക്ക പരീക്ഷയെഴുതിയശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ കൂട്ടുകാരായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹം റെയില്‍വേ പാലത്തിനു സമീപം കണ്ടെത്തി. കര്‍ണാടക സൂറത്കല്‍ ഹലേയങ്ങാടി നഗരത്തിലെ വിദ്യാദായിനി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ സൂറത്ത്കൽ അഗർമേൽ സ്വദേശി ചന്ദ്രകാന്തയുടെ മകൻ യശ്വിത് (15), ഉലദങ്ങാടി തോക്കൂർ സ്വദേശി വസന്തിൻ്റെ മകൻ രാഘവേന്ദ്ര (15), സൂറത്കൽ ഗൊഡേകൊപ്ലാവിൽ വിശ്വനാഥൻ്റെ മകൻ നിരുപ് (15), ചിത്രാപൂർ സ്വദേശി ദേവദാസയുടെ മകൻ അൻവിത് (15) എന്നിവരെയാണ് ഹലേയങ്ങാടി കൊപ്പാള അണക്കെട്ടിലെ റെയില്‍വേ പാലത്തിനടിയില്‍ …

ദിലീപിന് ആശ്വാസം;നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയില്‍ അപാകതയില്ലെന്ന് ഹെെക്കോടതി പറഞ്ഞു.ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അനുവദിച്ചിരുന്നില്ല. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നായിരുന്നു …

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ; രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുര്‍ഗ് പൊലീസ്

കാസര്‍കോട്: ലഹരി മാഫിയ ഒരുക്കുന്ന ചതിക്കുഴികളില്‍ പെടാതെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സംരക്ഷിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസ്. ഇതിന്റെ ഭാഗമായി സ്‌റ്റേഷന്‍ പരിധിയിലെ അങ്കണ്‍വാടികള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളുടെ സംവാദ സദസ്സുകള്‍ക്ക് തുടക്കമായി. കരുവളം അങ്കണ്‍വാടിയില്‍ നടന്ന സംവാദ സദസ്സില്‍ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍ കെ.രഞ്ജിത്ത് കുമാര്‍ വിഷയാവതരണം നടത്തി. അധ്യാപിക പി.കെ.അനിത, ബീറ്റ് ഓഫീസര്‍ ടി.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും മൊബൈല്‍ ഫോണിന്റെയും ലഹരി മാഫിയയുടെയും സ്വാധീനവലയത്തില്‍ പെടുന്ന സാഹചര്യത്തിലാണ് പൊലീസ് …

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ മരിച്ചു;മരണം ശ്രീലങ്കയിലേക്ക് അമ്മയെ കാണാൻ പോവാനിരിക്കെ

ചെന്നൈ:രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തൻ മരിച്ചു.ചെന്നൈയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 7.50 നായിരുന്നു അന്ത്യം‍. 55 വയസ്സായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജയിൽമോചിതനായ ശേഷം അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസം ശാന്തന് അനുമതി ലഭിച്ചിരുന്നു. അതിനിടെയാണ് മരണം.ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിൽ സ്‌പെഷ്യൽ ക്യാമ്പിൽ താമസിച്ചിരുന്ന ശാന്തനെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവിന്റെ വേഷത്തിലെത്തിയ …

കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ എസി വാതകം ചോര്‍ന്നു; യാത്രക്കാരെ ഒഴിപ്പിച്ചു

കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ എസി വാതകം ചോര്‍ന്നു. പിന്നാലെ പുക ഉയര്‍ന്നതും അലാറാം മുഴങ്ങിയതും പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടയുടനെയായിരുന്നു വാതക ചോര്‍ച്ച. ഇതേതുടര്‍ന്ന് ട്രെയിന്‍ അര മണിക്കൂറോളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. കോച്ചിലെ യാത്രക്കാരെ തൊട്ടടുത്തുള്ള കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ പുക പടരുകയായിരുന്നു. അപ്പോള്‍ തന്നെ അലാറാം മുഴങ്ങി. …

കണിപുര ക്ഷേത്ര മഹോല്‍സവം; ഇന്നത്തെ വെടിക്കെട്ട് മഹോല്‍സവം പ്രതീകാത്മകമായി നടത്തും

കാസര്‍കോട്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി ഇന്നു നടക്കേണ്ട വെടിക്കെട്ട് മഹോല്‍സവം പ്രതീകാത്മകമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെടിക്കെട്ട് മഹോല്‍സവത്തിന് കരാര്‍ ഏറ്റെടുത്ത പാലക്കാട്ടെ സംഘത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് പ്രതീകാത്മകമായി പരിമിതപ്പെടുത്തിയത്. ഇന്നുരാത്രി എട്ടരമുതല്‍ ഒരുമണിക്കൂറോളം ശബ്ദം കുറവായ ചൈനീസ് കരിമരുന്ന് പ്രയോഗം നടത്തും. വര്‍ണശബളമായ കളര്‍ ഡിസ്‌പ്ലേയോടെയായിരിക്കും വെടിക്കെട്ട് മഹോല്‍സവം നടക്കുക. ഉല്‍സവം വ്യാഴാഴ്ച സമാപിക്കും. ആയിരത്തിലേറെ …

കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ മരിച്ചു;മറ്റൊരാൾക്ക് കുത്തേറ്റു; മരിച്ചത് കൊലക്കേസ് പ്രതി

കൊച്ചി:കൊച്ചിയിൽ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു, മറ്റൊരാള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന്‍ ലാല്‍ജു (40) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്ക് സമീപം ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മരിച്ച ലാല്‍ജു കുമ്പളങ്ങി ലാസര്‍ കൊലക്കേസില്‍ രണ്ടാം പ്രതിയാണ്. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍. കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയും തൃശ്ശൂർ മൃഗശാലയിലേക്ക്; പല്ലുകൾ നഷ്ടമായ കടുവക്ക് ഇര തേടി ജീവിക്കാൻ പാടെന്ന് ഡോക്ടർമാർ;ശേഷിക്കുന്ന കാലം സംരക്ഷണ കേന്ദ്രത്തിൽ കഴിയും

പുൽപ്പള്ളി:വയനാട് മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ്  തീരുമാനം. ​ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടിൽ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെയും കൊളഗപ്പാറയിലെ സൗത്ത് വയനാട് 9 കടുവയെയും  മൃഗശാലയിലേക്ക് മാറ്റിയിരുന്നു.രണ്ടരമാസമായി ആഴ്ചതോറും ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് മൃഗശാലയിലേക്ക് എത്തുന്നത്. കർണാടകത്തിലും കേരളത്തിലും ഒരുപോലെ, സാന്നിധ്യമുണ്ടായിരുന്നു WWL 127ന്. മറ്റൊരു കടുവയുമായി …

ചത്തീസ്ഗഡിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി സുരക്ഷാ സേന; 4 മാവോയിസ്റ്റുകളെ വധിച്ചു

ബീജാപൂർ:ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡുകളുടെയും (ഡിആർജി) സിആർപിഎഫിൻ്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച രാവിലെ 6.30 നും 9.30 നുമാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു റേഡിയോ സെറ്റ്, മൂന്ന് ടിഫിൻ ബോംബുകള്‍, ഒരു ഐഇഡി, ജെലാറ്റിൻ സ്റ്റിക്കുകള്‍, ബോംബ് കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന വയറുകള്‍, …

ആശുപത്രി ഐസിയുവിൽ 24 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി നഴ്സിങ്ങ് അസിസ്റ്റൻ്റ്; ക്രൂരത യുവതിക്ക് ഇൻജക്ഷൻ കുത്തിവെച്ച് മയക്കിയ ശേഷം; പ്രതി പിടിയിൽ

ജയ്പൂർ: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയാണ് ക്രൂരതക്ക് ഇരയായത്.പുലര്‍ച്ചെ നാല് മണി സമയത്താണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തത്. കൃത്യം പുറത്തറിയാതിരിക്കാന്‍ പ്രതി യുവതിയെ കുത്തിവെപ്പിലൂടെ ബോധരഹിതയാക്കിയെന്നും പൊലീസ് പറയുന്നു.യുവാവ് അസമയത്ത് തന്റെ സമീപത്ത് വന്നപ്പോള്‍ തന്നെ അപകടം മനസിലാക്കിയ യുവതി ബഹളം വെക്കാന്‍ തുടങ്ങിയപ്പോഴാണ് ബലം പ്രയോഗിച്ച്‌ കുത്തിവെപ്പ് …

താൻ വിവാഹിതയായെന്ന് നടി ലെന; വരൻ ഇദ്ദേഹമാണ്; പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കാൻ കാത്തുനിൽക്കുകയായിരുന്നുവെന്ന് നടി

താന്‍ വിവാഹിതയായെന്ന് വെളിപ്പെടുത്തി മലയാള നടി ലെന. ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് വരന്‍. പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി എന്ന കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി 27 നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലെനയുടെ ഈ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് പ്രധാനമന്ത്രി …

ഉത്സവപ്പറമ്പിൽ പർദ്ദ ധരിച്ചു നടന്ന യുവാവ് പിടിയിൽ

കാസർകോട്: ഉത്സവ പറമ്പിലുംപരിസര പ്രദേശങ്ങളിലും പർദ്ദ ധരിച്ച് സംശയകരമായ സാഹചര്യത്തിൽ കറങ്ങി നടന്ന യുവാവ് അറസ്റ്റിൽ. മായിപ്പാടി സ്വദേശി ശശികാന്തി (42)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പർദ്ദയിട്ട ആൾ അലക്ഷ്യമായി ഉത്സവപറമ്പിൽ കറങ്ങി നടക്കുന്നതു കണ്ട ഒരു സംഘം യുവാക്കൾ രഹസ്യമായി പിന്തുടരുകയായിരുന്നു. പർദ്ദ ധരിച്ച ആളുടെ നടത്തത്തിലെ ശൈലിയാണ് സംശയത്തിനു ഇടയാക്കിയതെന്നു പറയുന്നു. ഒടുവിൽ ടെമ്പിൾ റോഡിലൂടെ നടന്ന് നീങ്ങിയ പർദ്ദധാരി കുമ്പളയിലെ …

പൊലീസ് തന്നെ കള്ളനായി; ആറു പവന്റെ മാല പൊട്ടിച്ചോടിയ കോൺസ്റ്റബിളിനെ പഞ്ഞിക്കിട്ട് നാട്ടുകാർ

മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങവേ സ്ത്രീയുടെ ആറുപവന്റെ മാല പൊട്ടിച്ചോടി പൊലീസുകാരൻ. പിന്തുടന്നു എത്തിയ നാട്ടുകാർ കോൺസ്റ്റബിളിനെ തലങ്ങും വിലങ്ങും മർദിച്ചു. അവശനായ കോൺസ്റ്റബിളിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് സംഭവം. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ ആറു പവന്റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകുമ്പോഴാണ് മാല പൊട്ടിച്ചെടുത്ത് ഓടിയത്. …

120 വർഷം മുമ്പ് കൊടുങ്കാറ്റിൽ പെട്ട് കടലിൽ മുങ്ങിയ കപ്പൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തി

32 ക്രൂ അംഗങ്ങളുമായി 120 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കടലിൽ മുങ്ങിയ കപ്പൽ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. 1904-ൽ മെൽബണിലേക്ക് കൽക്കരി കടത്തുകയായിരുന്ന എസ്എസ് നെമെസിസ് എന്ന ആവിക്കപ്പലാണ് ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ കൊടുങ്കാറ്റിൽ അകപ്പെടുകയും 32 ക്രൂ അംഗങ്ങൾക്കൊപ്പം അപ്രത്യക്ഷമാവുകയും ചെയ്തത്. തുടർന്നുള്ള ആഴ്‌ചകളിൽ, ജീവനക്കാരുടെ മൃതദേഹങ്ങളും കപ്പലിൻ്റെ അവശിഷ്ടങ്ങളും കരയിലേക്ക് ഒഴുകി, പക്ഷേ 240 അടി കപ്പൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞതേയില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ട ചരക്കുകൾക്കായി സിഡ്‌നി തീരത്ത് സമുദ്രത്തിൻ്റെ …

ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളായി, പ്രചാരണരംഗം ഇനി കനത്ത ചൂടിലേക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മൂന്ന് ജില്ലാ സെക്രട്ടറിമാർ, ഒരു പോളിറ്റ് ബ്യൂറോ അംഗം, മൂന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് സ്ഥാനാർഥിപ്പട്ടിക. മുസ്ലിംലീഗിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ പാർട്ടി ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.സ്ഥാനാർഥിപട്ടിക ഇങ്ങനെ. എം വി ബാലകൃഷ്ണൻ (കാസർകോട്), എം വി ജയരാജൻ (കണ്ണൂർ), കെ കെ …

ടി പി വധക്കേസ്; പ്രതികൾക്ക് വധശിക്ഷയില്ല, ശിക്ഷ ഉയർത്തി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികൾക്ക് ആർക്കും വധശിക്ഷയില്ല. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും പതിനൊന്നാം പ്രതിക്കും ഹൈക്കോടതി തടവുശിക്ഷ 20 വർഷം വീതമായി ഉയർത്തി. 10, 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാൽ, ഇവർക്ക് പരോളിന്‌ അപേക്ഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ വിധിയേക്കാൾ തടവും പിഴയും ഹൈക്കോടതി വർധിപ്പിച്ചിട്ടുണ്ട്. വിചാരണ കോടതി പ്രതികൾക്ക് പ്രഖ്യാപിച്ച ശിക്ഷ വർധിപ്പിക്കണമെന്ന് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ …

ഹണിമൂൺ യാത്രക്ക് തൊട്ടുമുമ്പ് നവവരൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു; വിവരമറിഞ്ഞ നവവധു ആറാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി

ഹണിമൂണിന്റെ ഭാഗമായി മൃഗശാല സന്ദർശിക്കാനൊരുങ്ങവേ നവവരൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വിവരമറിഞ്ഞ നവവധു ആറാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി. ഡൽഹി ഗാസിയാബാദിലാണ് സംഭവം. മൂന്നുമാസം മുമ്പ് വിവാഹിതരായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് ഒരേ ദിവസം മരിച്ചത്. ഹണിമൂണിന്റെ ഭാഗമായി ഇരുവരും കൂട്ടുകാരുടെ സഹായത്തോടെ ഡൽഹി മൃഗശാല സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. യാത്രക്കൊരുങ്ങവേ അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി തൻ്റെ സുഹൃത്തുക്കളെ വിളിച്ച് യുവാവിനെ ആദ്യം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ …