ഉക്രൈനില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ഉക്രൈനില്‍ കൊല്ലപ്പെട്ട നാവികന്‍ വെള്ളരിക്കുണ്ടിലെ അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയല്‍, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍ വേഗത്തില്‍ ബന്ധുകള്‍ക്ക് ലഭ്യമാക്കും. അഖില്‍ ജോയിലിന്റെ …

ജോലിക്കിടെ കുഴഞ്ഞുവീണ കരിവേടകത്തെ തൊഴിലാളി മരിച്ചു

കാസര്‍കോട്: ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബന്തടുക്ക കരിവേടകം ചൂഴുപ്പിയിലെ കിട്ടുനായകിന്റെ മകന്‍ നാരായണന്‍ (49) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.പനത്തടി എരിഞ്ഞിലംകോട് ജോലി സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പാലായില്‍ ദിയ ബിനു പുറത്തായി; നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍

കോട്ടയം: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. എല്‍ ഡി എഫിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ …

മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ; വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നി വയലത്തലയില്‍ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാതാവ് സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടി വീട്ടിനുള്ളിലിരുന്ന് കളിക്കുകയായിരുന്നു. പിന്നീട് മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കാണുന്നത് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ്. കുട്ടിയെ തൊട്ടപ്പോള്‍ മാതാവിനും ഷോക്കേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

പള്ളിക്ക് മുന്നില്‍പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി

കാസര്‍കോട്: പള്ളിക്കു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. നോര്‍ത്ത് തൃക്കരിപ്പൂര്‍ തങ്കയത്തെ ടി സിവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ജൂണ്‍ എട്ടിന് വൈകുന്നേരം തങ്കയം പള്ളിക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തതായിരുന്നു. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ചെമ്മനാട് വന്‍ കവര്‍ച്ച; വാതിലുകള്‍ തകര്‍ത്തു അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നു അരലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: ചെമനാട്ട് വന്‍ കവര്‍ച്ച . വാതിലുകള്‍ തകര്‍ത്ത് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ മോഷ്ടിച്ചു. ചെമ്മനാട്, കെന്‍സ് ഓഡിറ്റോറിയത്തിനു സമീപത്തെ ഈക്കോട്ട് ഹൗസിലെ പി. കൃഷ്ണന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് കവര്‍ച്ച. ജൂലായ് 19നു രാവിലെ 6.30 മണിക്കും 20ന് ഉച്ചക്ക് 11.30 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും തകര്‍ത്താണ് മോഷ്ടാക്കൾ പണം സൂക്ഷിച്ച അലമാര ഉണ്ടായിരുന്ന മുറിയില്‍ എത്തിയത്. പി. കൃഷ്ണന്‍ നല്‍കിയ …

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; പരിശോധനയില്‍ ഗര്‍ഭിണി; 16 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു: 16 കാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പിനങ്ങാടി സ്വദേശി ശുഭരാജ് (28) ആണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ടോടെ ലൈല പുത്രബൈലുവില്‍ വച്ച് പ്രതിയെ പിടികൂടി. സംഭവം ആരോടും പുറത്തുപറയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ പ്രത്യേക …

ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി; 3 ലാപ് ടോപ്പുകള്‍ മോഷണം പോയി

കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. ഓഫീസിന്റെ മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ മൂന്ന് ലാപ്‌ടോപ്പുകളുമായാണ് സ്ഥലം വിട്ടത്.(ഇന്ന്)ചൊവ്വ രാവിലെ വില്ലേജ് ഓഫീസര്‍ ശശി ഓഫീസിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. സമാനരീതിയില്‍ കവര്‍ച്ച നടത്തിയവരെ കേന്ദ്രീകരിച്ച് ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞെട്ടലോടെ പൊലീസ് സേന; ത്രിപുരയിലെ പൊലീസ് മേധാവി ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

അഗര്‍ത്തല: ത്രിപുരയിലെ പൊലീസ് മേധാവിയെ അഗര്‍ത്തലയിലെ ആസ്ഥാനത്തെ ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനുരാഗ് ധന്‍കര്‍(60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്‍കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്‍കറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച എസ്ഐടിയിലും, ഒളിവില്‍ പോയ വ്യവസായി നീരവ് മോദിയെ അന്വേഷിച്ച സിബിഐ സംഘത്തിലും അംഗമായിരുന്നു. 2025 മെയ് 17 നാണ് ത്രിപുര …

ഓണാഘോഷത്തിനു പോയ 13കാരിയെ പീഡിപ്പിച്ചു; ബന്ധുവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: ഓണം ആഘോഷിക്കാന്‍ കോട്ടയത്തെ ബന്ധുവീട്ടിലേക്കു പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കോട്ടയം ജില്ലയില്‍ താമസക്കാരനായ ബന്ധുവിനെതിരെയാണ് കേസ്.2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. പീഡനസംഭവം നടന്നത് കോട്ടയം ജില്ലയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് റഫര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

attempt murder

കാഞ്ഞങ്ങാട്ട് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരത്ത്

കാസര്‍കോട്: കാഞ്ഞങ്ങാട്, വടകരമുക്കില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. വടകര മുക്കിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ നിര്‍മ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ഉത്തംദത്ത (28)യ്ക്കാണ് കുത്തേറ്റത്. ഇയാളെ അതീവ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ ഹിമാമുല്‍ ഹഖിനെ പൊലീസ് തെരയുന്നു.ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായാണ് ഉത്തംദത്തയെ തൊട്ടടുത്ത മുറിയില്‍ താമസക്കാരനായ ഹിമാദുല്‍ ഹഖ് കുത്തിയതെന്നു പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറി; രാത്രി വീട്ടില്‍നിന്നും ഇറങ്ങിപ്പോയ 17-കാരന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: രാത്രി കാണാതായ 17കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11.30 യോടെ അഖില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ ഏറെ സമയമായിട്ടും തിരികെ വന്നില്ല. തുടര്‍ന്ന് സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറില്‍ നിന്നും അഖിലിനെ മരിച്ച നിലയില്‍ …

കാസര്‍കോട്ടെ ടോപ്‌സ് ബേക്കറി ഉടമ വിനയരാജ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ടോപ്‌സ് ബേക്കറി ഉടമ അണങ്കൂര്‍, പച്ചക്കാട്ടെ വിനയരാജ് (63) അന്തരിച്ചു. പരേതരായ അച്യുതന്‍-ചന്ദ്രവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: ഷോണിമ, മോനിഷ് (ദുബായ്). മരുമകന്‍: റോഷിത്ത് രാജന്‍ (തലശ്ശേരി). സഹോദരങ്ങള്‍: ഷമ്മി, പരേതനായ ദീപുരാജ്.

താല്‍ക്കാലികമായി നിര്‍മ്മിച്ച കവുങ്ങ് പാലത്തില്‍ നിന്ന് യുവതി കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു; ജീവന്‍ പണയം വച്ച് പുഴയില്‍ ചാടി യുവതിയെ രക്ഷിച്ച ഉദയന്‍ താരമായി

കാസര്‍കോട്: കോളേജിലേക്ക് പോയ സഹോദരിയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന യുവതി കാല്‍ തെന്നി കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു. സംഭവം നേരില്‍ കണ്ട യുവാവ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പുഴയിലേക്ക് ചാടി യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ (തിങ്കള്‍) വൈകുന്നേരം നാലു മണിയോടെ ഉപ്പള പുഴയിലെ ജോഡ്ക്കല്ലിലാണ് അപകടം. പുത്തൂരിലെ കോളേജിലേക്ക് പോയ സഹോദരി നിഷ്മിതയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ജ്യേഷ്ഠ സഹോദരി സുഷ്മിത(22)യാണ് അപകടത്തില്‍പ്പെട്ടത്. നിഷ്മിതയുടെ കോളേജ് ബാഗും രണ്ട് മൊബൈല്‍ ഫോണുകളും ടാബും നഷ്ടപ്പെട്ടു.സംഭവത്തെക്കുറിച്ച് …

ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; വിഷം കഴിച്ചത് പൊലീസിനും ജഡ്ജിക്കും എതിരെ കുറിപ്പ് എഴുതിവച്ച ശേഷം

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനു, ഭാര്യ ബിന്‍സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് (ചൊവ്വ) രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലെ ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യ കുറിപ്പ് ദമ്പതികളില്‍ നിന്നു കണ്ടെടുത്തു. മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് ദമ്പതികളുടെ പരാതി. ഇത് മൂലം തങ്ങള്‍ക്ക് സാമ്പത്തിക-മാന നഷ്ടം ഉണ്ടാക്കിയതായും കുറിപ്പില്‍ പറഞ്ഞു. രണ്ടു പേരെയും ഹൈക്കോടതിക്കു മുന്നില്‍ ആംബുലന്‍സിനു അകത്താണ് …

കാസര്‍കോട്ട് വാഹനപരിശോധനക്കിടയില്‍ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; നെക്രാജെ, കല്ലൂരാവി സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടയില്‍ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു. ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ് വാന്‍, അമീര്‍, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീന്‍ എന്നിവരാണ് അറസ്റ്റിലായത്. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒന്നര മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് അക്രമ സംഭവം അരങ്ങേറിയത്. കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന …

പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ

മംഗളൂരു: പെൺകുട്ടിയുമായി രാത്രി മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മംഗളൂരു താലൂക്കിലെ കാട്ടിപള്ള ചൊക്കബെട്ടുവിൽ താമസിക്കുന്ന സോമനാഥി(21) നെയാണ് സുറത്കൽ പൊലിസ് പിടികൂടിയത്. ഇളയ സഹോദരൻ മല്ലികാർജുനയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ തഗ്യാല സ്വദേശികളായ ഇവർ കഴിഞ്ഞ അഞ്ചുവർഷമായി ചോക്കബെട്ടുവിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവദിവസം രാത്രി മല്ലികാർജുന മണിക്കൂറോളം ഒരു …

ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യുവതി; ചോദ്യം ചെയ്ത ടിടിഇയെ മർദ്ദിച്ചു, തന്നെ മർദ്ദിച്ചെന്ന് യുവതിയും

ഷൊർണൂർ: ജനറൽ ടിക്കറ്റ് എടുത്ത് റിസർവേഷൻ കോച്ചിൽ കയറിയ യുവതി ടിടിഇ യെ മർദ്ദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്തി(38) നാണ് പരിക്കേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതി (30)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെ ഫറോക്കിൽ വെച്ചാണ് സംഭവം. മംഗളൂരവിൽ നിന്നുംതിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. ഫറോക്കിൽനിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്യാൻ ജനറൽ ടിക്കറ്റുമായി യുവതി റിസർവേഷൻ കോച്ചിൽ കയറുകയായിരുന്നു. റിസർവേഷൻ കോച്ചാണെന്നും ജനറൽ …