പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്; മുഹമ്മദ് റിയാസിന്റെ വീട്ടിലും മറ്റ് 12 ഇടങ്ങളിലും റെയ്ഡ് തുടരുന്നു; തിരുവനന്തപുരത്ത് വീട്ടുപടിക്കല്‍ പ്രതിഷേധം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ആരംഭിച്ചു. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് റെയ്ഡ് ആരംഭിച്ചിട്ടുള്ളത്.മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഈ കേസില്‍ ഇഡിക്കു അന്വേഷണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകാമെന്നു കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ ഇഡി തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോള്‍ പിണറായിയും മകള്‍ വീണയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു …

പെരുന്നാൾ വിപണി: കോഴിക്കോട്ട് വ്യാപാരികളും തെരുവ് കച്ചവടക്കാരും ഏറ്റുമുട്ടി

കോഴിക്കോട് :മുക്കം നോർത്ത് കാരശ്ശേരിയിൽ തെരുവ് കച്ചവടക്കാരും വ്യാപാരികളും തമ്മിൽ കൂട്ടത്തല്ലും ഏറ്റുമുട്ടലും . അക്രമാസക്തരായഇരുവിഭാഗം വ്യാപാരികളെയും പോലീസ് ലാത്തി ചാർജ് ചെയ്ത് വിരട്ടിയോടിച്ചു. പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ വിപണിയിലെത്തിയ ആളുകൾ പരിഭ്രമിച്ചു. വസ്ത്ര വില്പനയുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് പെരുന്നാൾവിപണിയിൽ സംഘർഷത്തിലെത്തിയത്. തെരുവോര കച്ചവടക്കാർ പെരുന്നാൾ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങൾ വിൽപ്പന ആരംഭിച്ചതോടെ സ്ഥിരം വസ്ത്ര വ്യാപാരികൾക്ക് കച്ചവടം ഇല്ലാതായതാ ണ് പ്രകോപനത്തിന് കാരണം എന്ന് പറയുന്നു. ലക്ഷങ്ങൾ നികുതിയും വാടകയും കൊടുത്തു നടത്തുന്ന കച്ചവടത്തെ …

തീർത്ഥാടക ലക്ഷങ്ങൾ അറഫയില്‍

ന്യൂഡൽഹി: തീർത്ഥാടക ലക്ഷങ്ങൾ അറഫയില്‍ സംഗമിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനായിൽ എത്തിയ ഹാജിമാർ മുസ്ദലിഫയിലേക്കു പ്രയാണം തുടങ്ങി. 20 ലക്ഷത്തോളം ഹാജിമാർ അറഫയില്‍ സമ്മേളിച്ചിട്ടുണ്ടെന്നുന്ന് കരുതുന്നു. ദുഹ്ർ നിസ്കാരത്തോടെ ആരംഭിച്ച അറഫാ സംഗമ ചടങ്ങുകൾ ചൊവ്വാഴ്ച സൂര്യാസ്ത മയത്തോടെ സമാപിച്ചു. പൂർണമായി ദൈവത്തിനു കീഴടങ്ങാനും പ്രവാചകചര്യ പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ധാർമികതയ്ക്കും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും മുൻഗണന നൽകാനും ഖുതുബ ആഹ്വാനം ചെയ്തു. മുസ്ദലിഫയിൽ ഇന്നു രാവിലെ ഹാജിമാർ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിഞ്ഞു. തല …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടയിലും യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥതയിൽ സജീവമായി തുടരുകയാണ്. ​ഒരു വശത്ത് സമാധാന ചർച്ചകൾ നടക്കുമ്പോൾ തന്നെ, കഴിഞ്ഞ മണിക്കൂറുകളിൽ ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ​അതേസമയം, ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം മുഴുവൻ യു.എസിന് കൈമാറണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവശ്യത്തോട് ഇറാൻ വഴങ്ങിയിട്ടില്ല. യു.എസിന്റെ കടുത്ത നിബന്ധനകളാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമെന്ന് ഇറാൻ പ്രതികരിച്ചു. ​ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം …