നവരാത്രി മഹോത്സവത്തിനു വിളക്കു തെളിഞ്ഞു; ക്ഷേത്രങ്ങള്‍ മഹോത്സവനിറവില്‍

കാസര്‍കോട്: നവരാത്രി മഹോത്സവത്തിനു തിരിതെളിഞ്ഞു; ക്ഷേത്രങ്ങള്‍ മഹോത്സവനിറവില്‍. ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയാണ് ഇത്തവണ നവരാത്രി മഹോത്സവം നടക്കുക.ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രം കനകവളപ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിനു ഗണപതി ഹോമത്തോടെ തുടക്കമായി. വ്യാഴാഴ്ച വൈകുന്നേരം 6.15ന് ഭജന. 6.30ന് ദീപാരാധന. രാത്രി 7.30ന് നവരാത്രി വിശേഷാല്‍ പൂജ, 7.45ന് നവരാത്രി സംഗീതോത്സവത്തിനു ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്ര ഭദ്രദീപം തെളിയിക്കും. ഡോ. അനന്ത കാമത്ത് മുഖ്യാതിഥിയാകും. തുടര്‍ന്ന് സംഗീതകച്ചേരി, …

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്; കാസര്‍കോട്ട് നേരിയ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് മാര്‍ച്ച് നടത്തി.കാസര്‍കോട്ട് നടന്ന മാര്‍ച്ച് നേരിയ സംഘര്‍ഷത്തിനു ഇടയാക്കി. ഉളിയത്തടുക്കയില്‍ നിന്നു ആരംഭിച്ച മാര്‍ച്ചിനെ ജില്ലാ പൊലീസ് ആസ്ഥാനത്തില്‍ നിന്നും 100 മീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനെ മറികടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. മാര്‍ച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ മുക്കുപണ്ട തട്ടിപ്പ് കഥകള്‍ പുറത്തേയ്ക്ക്; ഒറിജിനലിനെ വെല്ലുന്ന മൂന്നു മുക്കുവളകള്‍ പണയം വച്ച് അഷ്‌റഫ് തട്ടിയത് 1,17,000 രൂപ, ഒടുവില്‍ അറസ്റ്റില്‍

കാസര്‍കോട്: ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ പണയം വച്ച് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, നിലാങ്കരയിലെ ബി.കെ ഹൗസില്‍ പഴയപാട്ടില്ലത്ത് അഷ്‌റഫിനെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എച്ച്.ആര്‍ പ്രദീപ്കുമാര്‍ ആണ് പരാതിക്കാരന്‍. 2024 ഏപ്രില്‍ നാലിനു 25.470 ഗ്രാം തൂക്കമുള്ള മൂന്നു വളകള്‍ പണയം വച്ച് 1,17000 രൂപ വായ്പയെടുത്തു വഞ്ചിച്ചുവെന്നാണ് കേസ്.ഹൊസ്ദുര്‍ഗ്, നീലേശ്വരം, കൊടക്കാട്, തിമിരി ബാങ്കുകളില്‍ നടന്ന മുക്കുപണ്ട …

നാടിനെ കണ്ണീരിലാഴ്ത്തി രമ യാത്രയായി

കാസര്‍കോട്: രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിനു കീഴടങ്ങി. കാഞ്ഞങ്ങാട്, പടിഞ്ഞാറെക്കരയിലെ മനോജിന്റെ ഭാര്യ രമ (40)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരി കാന്‍സര്‍ സെന്ററില്‍ മരണപ്പെട്ടത്. രമയെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുമ്പ് കടുത്ത പനി അനുഭവപ്പെട്ടു. തൊട്ടുപിന്നാലെ ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.രമ്യയുടെ ചികിത്സക്കായി തിരുവോണ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരുന്നു. സമിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് രമ ജീവിതത്തോട് വിട വാങ്ങിയത്. …

തായ്‌ലാന്റില്‍ നിന്നു കടത്തിയ മൂന്നുകോടി രൂപ വില മതിക്കുന്ന ഹൈഡ്രോകഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം 7 പേര്‍ അറസ്റ്റില്‍; കയറ്റിവിട്ടത് തായ്‌ലാന്റിലെ കഫെ ഉടമയായ മലയാളി, കേരള പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: അന്താരാഷ്ട്ര വിപണിയില്‍ 3 കോടി രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട്, എടപ്പാളിലെ യഹ്‌യ സി.എച്ച് (28), കര്‍ണ്ണാടക കുടക് സ്വദേശികളായ എം.യു. നസറുദ്ദീന്‍ (26), കുഞ്ചിലയിലെ അഹ്്‌നാസ് (26), ബെട്ടോളിയിലെ വാജിദ് (26) എന്നിവരെയാണ് കുടക് എസ്.പി കെ. രാമരാജയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തായ്‌ലാന്റ് ബാങ്കോക്കില്‍ നിന്നു വിമാനമാര്‍ഗം ബംഗ്‌ളൂരു …

പോക്‌സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

തിരുവനന്തപുരം: ജയിലില്‍ നിന്നു കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പോക്‌സോ കേസിലെ പ്രതി ബ്ലേഡ് വിഴുങ്ങി ആശുപത്രിയില്‍. സുമേഷ് എന്നയാളാണ് ബ്ലേഡ് വിഴുങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരുവനന്തപുരം ജില്ലാ ജയിലില്‍ നിന്നു കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയിലാണ് സംഭവം. താന്‍ ബ്ലേഡ് വിഴുങ്ങിയിട്ടുണ്ടെന്ന കാര്യം സുമേഷ് തന്നെയാണ് കൂടെ ഉണ്ടായിരുന്ന പൊലീസിനെ അറിയിച്ചത്. കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകാതിരിക്കാനുള്ള പ്രതിയുടെ അടവാണെന്നാണ് പൊലീസുകാര്‍ ആദ്യം കരുതിയത്. സംശയം തോന്നി പൊലീസുകാര്‍ …

ബദിയടുക്ക മൂക്കംപാറയിലെ റിട്ട. അധ്യാപകന്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക മൂക്കംപാറയിലെ റിട്ട. അധ്യാപകന്‍ ഗോപാലന്‍ മാസ്റ്റര്‍ മായിപ്പാടി(84)അന്തരിച്ചു. കുമ്പള ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. കുംട്ടിക്കാന എ.എസ്.ബി സ്‌കൂളില്‍ നിന്നും വിരമിച്ചു. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു.ഭാര്യ: പരേതയായ വടക്കേ വീട്ടില്‍ കല്യാണി. മക്കള്‍: ഡോ. സുനില്‍ ജി.എം (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്), അനില്‍ ജി.എം (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍, യു.എസ്.എ).മരുമക്കള്‍: മീര. എന്‍ (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷിവകുപ്പ്), കവിത അനില്‍ മായിപാടി (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ യു എസ്.എ). സഹോദരങ്ങള്‍: പരേതരായ രാഘവന്‍ …

കാസര്‍കോട് ജില്ലയിലെ സഹകരണ ബാങ്കുകളില്‍ പണയപ്പെടുത്തിയ മുക്കുപണ്ടങ്ങള്‍ നിര്‍മ്മിച്ചത് മലപ്പുറത്ത്; സൂത്രധാരന്‍ വടകര സ്വദേശി, പണയം വച്ചവര്‍ക്ക് ലഭിച്ചത് തുച്ഛമായ പണം മാത്രം, ഒരാള്‍ കൂടി അറസ്റ്റില്‍, അന്വേഷണത്തിനു പ്രത്യേക സംഘം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിനു പിന്നിലെ സൂത്രധാരന്‍ വടകര സ്വദേശിയാണെന്നു വ്യക്തമായി. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂത്രധാരനെ തിരിച്ചറിഞ്ഞത്. ഇയാളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും.സഹകരണ സ്ഥാപനങ്ങളില്‍ നിന്നു ഇടനിലക്കാരെ ഉപയോഗിച്ച് മുക്കുപണ്ടം പണയപ്പെടുത്തുന്നതിനു പദ്ധതി തയ്യാറാക്കിയത് വടകര …

കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. കണ്ണൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനവ്യൂഹം കാല്‍ടെക്‌സ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുലിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു.ഒരിടവേളക്കു ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി …

ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്; മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി, അവര്‍ക്ക് പൊളിറ്റിക്കല്‍ അജണ്ടയുണ്ട്

കോഴിക്കോട്: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് ആരോപിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിക്കുന്നത്. യു.ഡി.എഫിന്റെ സ്ലീപ്പിംഗ് സെല്ലാണ് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രിയുടെയും ഇടതുസര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ക്കുകയാണ് അന്‍വറിന്റെ ആരോപണങ്ങളുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിക്ക് പൊളിറ്റിക്കല്‍ അജണ്ടയുണ്ട്-മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയ്ക്കു ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചതും സംഭാവനകള്‍ നല്‍കിയതും …

കെ.ടി ജലീലിന്റെ വെളിപ്പെടുത്തല്‍ നാളെ; ആകാംക്ഷയുടെ മുള്‍മുനയില്‍ സിപിഎമ്മും രാഷ്ട്രീയ കേരളവും

മലപ്പുറം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യെന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച നടക്കും. മലപ്പുറം, വളാഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം.പി പ്രകാശനം നിര്‍വ്വഹിക്കും. ഒരു പുസ്തകപ്രകാശന പരിപാടി എന്നതിലുപരി ജലീലിന്റെ നീക്കത്തെ അതീവ പ്രാധാന്യത്തോടെയാണ് സിപിഎമ്മും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.പി.വി അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകള്‍ക്കും നിലപാടുകള്‍ക്കും ഒപ്പം നില്‍ക്കുന്ന ആളാണ് കെ.ടി ജലീല്‍ എം.എല്‍.എ. അന്‍വറിനെ പോലെ യു.ഡി.എഫ് പാളയത്തില്‍ നിന്നും ഇടതുമുന്നണിയില്‍ എത്തിയ നേതാവെന്ന പ്രത്യേകതയും കെ.ടി ജലീലിനുണ്ട്.പുസ്തക പ്രകാശന ചടങ്ങിനു …

ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം തുടങ്ങി; പശ്ചിമേഷ്യയില്‍ ആശങ്ക

ബെയ്‌റൂട്ട്: വ്യോമാക്രമണത്തിനു പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം ആരംഭിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് കരയുദ്ധമെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.കരയുദ്ധത്തിനു തയ്യാറാണെന്നു ഹിസ്ബുല്ലയും നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അല്‍-ബസ് അഭയാര്‍ത്ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ ഹമാസ് കമാന്റര്‍ ഫത്ത ഷരീഫ് കൊല്ലപ്പെട്ടിരുന്നു. പാലസ്തീനു പുറത്തുള്ള കമാന്റിലെ അംഗമായിരുന്ന ഷെരീഫ് ലെബനന്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നു. ഹിസ്ബുള്ള നേതാവ് …

ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്‌റുള്ള കൊല്ലപ്പെട്ടു, പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷത്തിലേക്ക്

ജറുസലേം: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റുള്ള കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈനികവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഹിസ്ബുള്ളയോ, ലെബനനോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസ്സന്‍ നസ്‌റുള്ള കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ സേന അവകാശപ്പെടുന്നത്. ഇറാന്‍ പിന്തുണയുള്ള ഇദ്ദേഹം 32 വര്‍ഷമായി ഹിസ്ബുള്ള തലവനാണ്. ഇസ്രായേലിന്റെ ആക്രമണഭീഷണി കാരണം പൊതുസ്ഥലങ്ങളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. ഏതെങ്കിലും തരത്തില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന സാഹചര്യങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുകയാണ് പതിവ്. ലെബനോന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന …

ലുലുമാളിലെ പ്രാര്‍ത്ഥനാ മുറിയില്‍ നിന്നു പിഞ്ചു കുഞ്ഞിന്റെ മാല കവര്‍ന്നു; തൃക്കരിപ്പൂര്‍ സ്വദേശിയും ഭാര്യയും പടന്നയില്‍ അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവ് ലുലുമാളിലെ പ്രാര്‍ത്ഥനാ മുറിയില്‍ കയറി പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയെയും ഭാര്യയെയും പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശിയായ ഫസിലുല്‍ റഹ്‌മാന്‍ (35), ഭാര്യ തളിപ്പറമ്പിലെ ഷാഹിന (39) എന്നിവരെയാണ് കോഴിക്കോട്, ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പടന്നയില്‍ വച്ച് അറസ്റ്റ് ചെയ്തത്.സെപ്തംബര്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. ലുലുമാളില്‍ രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ കഴുത്തില്‍ നിന്നു തന്ത്രപൂര്‍വ്വം …

കാസര്‍കോട് നഗരത്തിലെ കവര്‍ച്ചാപരമ്പര; അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍, കൂട്ടുപ്രതികളെ തെരയുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ടു കടകളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയ സംഭവത്തില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. ബംഗ്‌ളൂരു, ദൊഡ്ഡബെല്ലാപുരം,ഡിബി റോഡിലെ പ്രേംകുമാര്‍ എന്ന പ്രേമിജാനി(24)യെ ആണ് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രേംകുമാറിനെതിരെ കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കവര്‍ച്ചാകേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ജൂണ്‍ 30ന് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ റെഡ് ചില്ലീസ് ഹൈപ്പര്‍ മാര്‍ക്കറ്റിലും കറന്തക്കാട് ജംഗ്ഷനിലുള്ള സിറ്റി കൂള്‍ ഇലക്ട്രോണിക്‌സ് കടയിലും കവര്‍ച്ച നടത്തിയ …

സാമ്പത്തിക ഇടപാടിനെച്ചൊല്ലി വിദ്യാനഗര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി; ബംബ്രാണ സ്വദേശി അറസ്റ്റില്‍, ഒരാളെ തെരയുന്നു

കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചവശനാക്കിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പള, ബംബ്രാണയിലെ മൂസ (51)യെ ആണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ സിദ്ദിഖിനെ തെരയുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ സ്വദേശി സുലൈമാന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. കുമ്പളയില്‍ നില്‍ക്കുകയായിരുന്ന സുലൈമാനെ സിദ്ദിഖും മൂസയും ചേര്‍ന്നു കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നു പരാതിയില്‍ …

കാസര്‍കോട്ടെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ നടിയുടെ കൈവശം ‘രഹസ്യങ്ങളുടെ ആറ്റംബോംബ്’? 19 പ്രമുഖരുടെ പട്ടികയില്‍ ആരൊക്കെ? നടിക്കായി ചെന്നൈയില്‍ തെരച്ചില്‍

കാസര്‍കോട്: പ്രമുഖരായ ഏഴ് സിനിമാനടന്മാര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിയുടെ കൈവശം രഹസ്യങ്ങളുടെ ആറ്റംബോബുള്ളതായി സൂചന. ഇതു സംബന്ധിച്ച വിവരം നടി തന്റെ അഭിഭാഷകനെ അറിയിച്ചതായും വിവരമുണ്ട്. നടി അഭിഭാഷകനു നല്‍കിയ വിവരങ്ങളില്‍ 17 ജനപ്രതിനിധികളുടെയും ഭരണരംഗത്തുള്ള രണ്ടു ഉന്നതരുടെയും പേരുകള്‍ ഉള്ളതായും പറയുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിരുവനന്തപുരത്തുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുന്നതായി അറിയുന്നു. ആരോപണം ഉന്നയിച്ച സിനിമാനടിക്കെതിരെ മൂവാറ്റുപുഴ സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ നടി …

ബദിയഡുക്കയിലും കാഞ്ഞങ്ങാട്ടും പോക്‌സോ കേസ്; രണ്ടാനച്ഛനും യുവാവും അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാനച്ഛനും യുവാവും അറസ്റ്റില്‍. ഷേണി, മണിയമ്പാറയിലെ സവാദി(26)നെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി രണ്ടു തവണ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. രണ്ടാനച്ഛനായ 45 കാരനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ആദ്യഭാര്യയിലുള്ള ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതിനാണ് അറസ്റ്റ്. പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യത്തെ പീഡനം. ഭയം …