പിതാവിന്റെ ഘാതകനെ 17 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: പിതാവിന്റെ ഘാതകനെ 17 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് ചെങ്കോട്ട ദക്ഷിണ മേട ചുടലമാട സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം നടന്നത്. ദക്ഷിണ മേട സ്വദേശി കാളിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍ കുമാറിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 17 വര്‍ഷം മുമ്പ് 2009ല്‍ ആണ് അരുണ്‍ കുമാറിന്റെ പിതാവായ മുരുകയ്യയെ കാളി വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കാളിയെ പൊലീസ് …

പരിക്കേറ്റയാളുടെ ഭാര്യയെ കൊണ്ട് ആംബുന്‍സില്‍ പുരണ്ട രക്തം കഴുകിച്ചു; ജീവനക്കാരെ ജില്ലാ കലക്ടര്‍ പിരിച്ചുവിട്ടു

ഭോപാല്‍: പരിക്കേറ്റയാളുടെ ഭാര്യയെ കൊണ്ട് ആംബുന്‍സില്‍ പുരണ്ട രക്തം കഴുകിച്ച സംഭവത്തില്‍ ജീവനക്കാരെ ജില്ലാ കലക്ടര്‍ പിരിച്ചുവിട്ടു. മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റ കരേല സ്വദേശി രാഹുല്‍ ബര്‍മന്റെ ഭാര്യ പ്രമീള ബര്‍മനെ കൊണ്ടാണ് ആംബുലന്‍സില്‍ പറ്റിയ രക്തം ജീവനക്കാര്‍ കഴുകിപ്പിച്ചത്. സംഭവത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ മോഹിത് ഖാട്ടിക്, ആംബുലന്‍സ് ഡ്രൈവര്‍ ദേവ സാഹു എന്നിവര്‍ക്കെതിരെയാണ് കലക്ടര്‍ നടപടി എടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി. …

‘അവന്റെ കൈകാലുകള്‍ ഒടിക്കാമായിരുന്നു, ജീവനെടുക്കരുതായിരുന്നു’: സ്ത്രീയെ കാറിടിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ബിസിനസുകാരന്റെ ഭാര്യ

ഗുജറാത്ത്: അബദ്ധത്തില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ത്രീക്ക് പരിക്കേറ്റതിന് പിന്നാലെ നാട്ടുകാര്‍ തല്ലിക്കൊന്ന ബിസിനസുകാരന്റെ ഭാര്യയുടെ കരളലിയിക്കുന്ന വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.‘അവന്റെ കൈകാലുകള്‍ ഒടിക്കാമായിരുന്നു, ജീവനെടുക്കരുതായിരുന്നു, എന്റെ ലോകമാണ് അവസാനിച്ചത്’- സംഭവത്തിന് പിന്നാലെ യുവതി പൊലീസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് വാരണാസിയിലെ ഘാംപൂര്‍ ഗ്രാമത്തില്‍ മനീഷ് സിംഗ്(36) എന്ന ബിസിനസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അബദ്ധത്തില്‍ തന്റെ കാറിടിച്ച് പരിക്കേറ്റ യുവതിയെ സഹായിക്കാന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് അയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രകോപിതരായ യുവതിയുടെ …

അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’മിട്ട പാമ്പ്; സ്‌നേക്ക് റെസ്‌ക്യുവര്‍മാരെത്തിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: കനത്ത ചൂടു മൂലം നാടെങ്ങും പാമ്പുകളിറങ്ങുന്ന സംഭവം പതിവായതിനിടയില്‍ ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ ‘സ്വര്‍ണ്ണ മോതിര’മിട്ട പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ അഡൂര്‍, പതിക്കാലിലെ രവിയുടെ വീട്ടിലെ മരത്തില്‍ നിര്‍മ്മിച്ച മേശവലുപ്പിലാണ് അപൂര്‍വ്വമായ പാമ്പിനെ കണ്ടെത്തിയത്. കുട്ടികളാണ് മേശവലുപ്പിനകത്ത് പാമ്പിനെ ആദ്യം കണ്ടത്. വിവരം വീട്ടിലെ മുതിര്‍ന്നവരോട് പറഞ്ഞു. വീട്ടുകാര്‍ ഫോറസ്റ്റര്‍ കൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി പാമ്പിന്റെ സാന്നിധ്യം ഉറപ്പിച്ച ശേഷം റെസ്‌ക്യൂവര്‍മാരായ പാണ്ടിയിലെ അനില്‍, ഏവത്തൂരിലെ മഹേഷ് …

കാറിനകത്ത് ഇരുന്ന് മയക്കുമരുന്നടി; രണ്ടു പേര്‍ അറസ്റ്റില്‍, കാസര്‍കോട് സ്വദേശിയെ തെരയുന്നു

കാസര്‍കോട്: കാറിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മാതമംഗലം, എരമം, തായിറ്റേരിയിലെ അഞ്ചില്ലത്ത് ഫൈസല്‍ (44), കുറ്റൂരിലെരമ്പില്‍, പയ്‌ലോത്ത് ഹൗസില്‍ മന്‍സൂര്‍ (42) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 1.474 ഗ്രാം എംഡിഎംഎ പിടികൂടി. ആസാദ് നഗറില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. സംശയം തോന്നി നോക്കിയപ്പോഴാണ് മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നു മനസ്സിലായത്. കാസര്‍കോട് സ്വദേശിയായ ഒരാളാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞത്. …

ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയായ യുവതിയുടേത്; കൊലപ്പെടുത്തിയത് ഭര്‍ത്താവ്; പ്രതി കസ്റ്റഡിയില്‍

മലപ്പുറം: പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്നുരാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നും ചോദ്യം ചെയ്യലില്‍ സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് …

കുറ്റിക്കോലില്‍ വീണ്ടും കട്ടക്കളി പിടികൂടി; 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തിനു സമീപത്തെ പാറപ്പുറത്തെ കട്ടക്കളി കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസ് റെയ്ഡ്. 9350 രൂപയുമായി വ്യത്യസ്ത പ്രദേശങ്ങളിലുള്ള നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബേഡകം എസ്‌ഐ സിഎം സാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യത്തെ റെയ്ഡില്‍ വെസ്റ്റ് എളേരി, നെല്ലിക്കാട്ട് ഹൗസിലെ കെ. വിനോദ് (42), ബളാല്‍ ചുള്ളി, നായിക്കര്‍ വീട്ടില്‍ എന്‍ ഷാജി (22) എന്നിവരെ അറസ്റ്റു ചെയ്തു. കളിക്കളത്തില്‍ നിന്നു 5510 രൂപ പിടികൂടി. പൊലീസിനെ കണ്ടതോടെ …

മൂത്രമൊഴിക്കാനായി വിലങ്ങഴിച്ചു; പ്രതികള്‍ ഓടിരക്ഷപ്പെട്ടു; എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

എറണാകുളം: മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകുന്നതിനിടെ രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഉള്‍പ്പെടെയുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ഏപ്രില്‍ 26 ന് വൈകിട്ടാണ് പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള റോഡില്‍ വച്ച് പൊലീസിനെ വെട്ടിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. ജീപ്പിലേക്ക് കയറ്റാന്‍ ഒരുങ്ങുമ്പോള്‍ മൂത്രമൊഴിക്കണമെന്നു പറഞ്ഞ പ്രതികളുടെ കൈവിലങ്ങ് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ അഴിക്കുകയായിരുന്നു. ഉടനെ …

മില്‍മ പാലിന് 4 രൂപ കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മില്‍മ പാലിന് വില കൂടും. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് വിവരം. ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില …

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍(7) ആണ് മരിച്ചത്. പാലക്കാട്ടെ ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടി കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നെടുങ്കണ്ടം ഇരട്ടക്കൊല; കൊലപ്പെടുത്തിയ രീതിയെ കുറിച്ച് പ്രതി സജി പൊലീസിനോട് മനസ്സ് തുറന്നപ്പോള്‍

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചിട്ട സംഭവത്തിലെ പ്രതി സജിയെ കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. മെയ് നാലാം തീയതിക്ക് ശേഷം സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അറിയിച്ചു. ഏപ്രില്‍ ഒമ്പത് മുതല്‍ കാണാതായ പച്ചടി സ്വദേശി മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകന്‍ സജി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തിന്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിന്റെയും പേരിലായിരുന്നു കൊലപാതകമെന്ന് സജി പൊലീസിന് മൊഴി …

ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 12 ഫ്‌ളാറ്റുകളില്‍ തീപിടിച്ചു

ഗാസിയാബാദ്: ഗാസിയാബാദിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. 12 ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നു. വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഫ്‌ളാറ്റുകളില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ദിരാപുരത്തെ ഗൗര്‍ ഗ്രീന്‍ അവന്യൂ ഹൗസിംഗ് സൊസൈറ്റിയില്‍ ഇന്ന് രാവിലെ 8.50 ഓടെയാണ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തം മറ്റ് ഫ്‌ളാറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് വിവരം. 15 യൂനിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. …

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; സഹപാഠിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായ 16കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സബ് ഡിവിഷന്‍ പരിധിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചതോടെയാണ് സംഭവം പുറത്തായത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായതോടെ ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. കാസര്‍കോട്ട് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം കാസര്‍കോട്: കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ …

ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം: അമേരിക്കയിൽ പുതിയ ബിൽ അവതരിപ്പിച്ചു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും തടസ്സങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശ്വാസികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചു. ‘സേഫ്ഗാർഡിംഗ് ആക്‌സസ് ടു കോൺഗ്രിഗേഷൻസ് ആൻഡ് റിലീജിയസ് എസ്റ്റാബ്ലിഷ്‌മെന്റ്സ് ഫ്രം ഡിസ്‌റപ്ഷൻ’ എന്നാണ് ഈ ബില്ലിന്റെ പേര്. ഡെമോക്രാറ്റിക് കോൺഗ്രസുകാരൻ ടോം സുവോസിയും റിപ്പബ്ലിക്കൻ കോൺഗ്രസുകാരൻ മാക്സ് മില്ലറും ചേർന്നാണ് ഈ ഉഭയകക്ഷി ബിൽ അവതരിപ്പിച്ചത് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ:സുരക്ഷാ പരിധി: …

നുള്ളിപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്നത് 2000 രൂപയുടെ പേരില്‍; പ്രതിയെ ജയിലില്‍ അടച്ചു

കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയോരത്തെ പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയത് കടം നല്‍കിയ രണ്ടായിരം രൂപ തിരികെ നല്‍കാത്ത വിരോധത്തില്‍. പ്രതിയായ കര്‍ണ്ണാടക, ധാര്‍വാഡ് ,കുന്ദഗോല്‍ സ്വദേശിയായ എച്ച് മഞ്ജുനാഥ എന്ന മഞ്ചപ്പ (45)യെ അറസ്റ്റു ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു ഇടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തത ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് മഞ്ജുനാഥയെ കാസര്‍കോട് പൊലീസ് കര്‍ണ്ണാടകയില്‍ വച്ച് പിടികൂടിയത്.മാര്‍ച്ച് 10ന് രാത്രിയിലാണ് കര്‍ണ്ണാടക ,ഗദക് സ്വദേശിയായ ചന്ദ്രശേഖര്‍ സുരേഷ് പട്ടാടി (38)നെ നുള്ളിപ്പാടിയിൽ …

ഗാര്‍ഹിക പ്രശ്‌നം; കൗണ്‍സിലിംഗിനായെത്തിയ ദമ്പതികള്‍ പെണ്‍മക്കളെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു

ഹൈദരാബാദ്: ഗാര്‍ഹിക പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ദമ്പതികള്‍ പെണ്‍മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഇതോടെ പൊലീസുകാര്‍ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞു. കടയുടമയായ രവികുമാറും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ലളിതയുമാണ് തങ്ങളുടെ പെണ്‍മക്കളെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. പത്തുവര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. പിന്നീട് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനിടെ ലളിത തന്റെ താലിമാലയും കാല്‍ മോതിരവും മേശപ്പുറത്ത് വച്ച് ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് …

പത്തു വയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യാശ്രമം; യുവാവിനെതിരെ വധശ്രമത്തിനും പോക്‌സോ പ്രകാരവും കേസ്

കാസര്‍കോട്: പത്തുവയസ്സുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനെതിരെ പൊലീസ് പോക്‌സോ പ്രകാരവും വധശ്രമത്തിനും കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 28കാരനെതിരെയാണ് കേസ്. ഫിനോയില്‍ അകത്തു ചെന്ന നിലയില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് പ്രതിയായ യുവാവ്. പിതാവിനൊപ്പം മിക്ക ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന യുവാവിന്റെ ചില നടപടികളെ പിതാവ് ശകാരിച്ചിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ഫിനോയില്‍ കുടിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ …

തനിച്ച് താമസിക്കുന്ന 62 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന 62 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം ചന്ദനവിളയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുറട്ടൂര്‍ സ്വദേശി ലീലയാണ് അക്രമത്തിനിരയായത്. അക്രമികള്‍ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നതെന്ന് പറയുന്നു. പിന്നാലെ ഉറങ്ങിക്കിടക്കുകയായിരുന്ന ലീലയെ ഇരുമ്പു വടി ഉപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ലീലയുടെ ഇരുകാലുകളും തകര്‍ന്നു. അക്രമികള്‍ വീട്ടിലെ സാധനങ്ങളും അടിച്ചുതകര്‍ത്തു. വീടിന് സമീപത്ത് പച്ചക്കറി കട നടത്തുകയാണ് ലീല. ഈ കടയും അക്രമികള്‍ തകര്‍ത്തു. അയല്‍വാസികളുമായുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് …