നാല് പേര്‍ക്ക് പുതുജീവൻ നൽകി അര്‍ജുന്‍ യാത്രയായി

കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്.ഗുരുതരമായ പരിക്കുകളോടെയാണ് അര്‍ജുനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ …

സി എച്ച് മൊയ്തീൻ കുഞ്ഞി പാലോത്ത് അന്തരിച്ചു

കാസർകോട്:നാൽപത് വർഷത്തോളം ചെമ്മനാട് കടവത്ത് ജുമാ മസ്ജിദിനടുത്ത് കച്ചവടം നടത്തിയിരുന്ന സി എ ച്ച് മൊയ്തീൻ കുഞ്ഞി പാലോത്ത് (84) എന്ന കൂട് മൊയ്തുച്ച അന്തരിച്ചു. പരേതരായ മൂസാ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ: ബീഫാത്തിമ.മക്കൾ: അബ്ദുൽ നാസർ (ദേളി), അബ്ദുൽ സലാം, ഹാഷിം , അമീർ ( വ്യാപാരി), സത്താർ, നജ്മുന്നിസ,ഫൗസിയ, റംല, ഖമറുന്നിസ.മരുമക്കൾ: അബ്ദുൽ ബഷീർ (പൊവ്വൽ), അബൂബക്കർ (മുട്ടത്തൊടി), മുഹമ്മദ് (ആലംപാടി), സൈനുദ്ധീൻ (മൊഗ്രാൽ), നജ്ല (ദേളി), മൈമൂന (ആലംപാടി),ഫസീല (പാലിച്ചിയടുക്കം), സാഹിദ (ആലംപാടി).

സ്കൂൾ പ്രവേശനോത്സവം: നവാഗതർക്ക് പായസം വിളമ്പി മൊഗ്രാൽ ഗ്രീൻസ്റ്റാർ

സ്കൂൾ പ്രവേശനോത്സവം: നവാഗതർക്ക് പായസം വിളമ്പി മൊഗ്രാൽ ഗ്രീൻസ്റ്റാർ മൊഗ്രാൽ:മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിൽ നവാഗതരെ പായസം നൽകി വരവേറ്റു. മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് പ്രവേശനോത്സവത്തിനു മധുരം പകർന്നത്. സ്കൂൾ മുറ്റത്ത് ഇതിനു വേണ്ടി പ്രത്യേക സംവിധാനമൊരുക്കിയിരുന്നു.നവാഗതരായ വിദ്യാർത്ഥികൾക്കും, ആയിരത്തോളം വരുന്ന മറ്റു കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ക്കുമാണ് പായസം നൽകിയത്.മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ബി എൻ മുഹമ്മദലി ചടങ്ങ് ഉത്ഘാടനം ചെയ്തു. ഗ്രീൻസ്റ്റാർ മൊഗ്രാൽ രക്ഷാധികാരി …

ദേശീയപാത നടപ്പാത നിർമ്മാണം അപകടനിലയിലെന്നു പരാതി; നിർമ്മാണം അശാസ്ത്രീയമെന്നും ആക്ഷേപം

കാസർകോട്: ദേശീയപാത തലപ്പാടി-ചെങ്കള റീച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും കാൽനടയാത്രക്കാരുടെ ദുരിതം അപകടകരമായ നിലയിൽ തുടരുകയാണെന്ന് ആക്ഷേപം. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും നടപ്പാത തകർന്ന നിലയിലാണ്.മഴ കൂടി വരുന്നതോടെ തകർച്ചയും അപകടങ്ങളും വർധിക്കുമെന്നു നാട്ടുകാരും യാത്രക്കാരും ആശങ്കപ്പെടുന്നു. കാൽനട യാത്രക്കാരുടെ കാര്യത്തിൽ സുപ്രീംകോടതി കർശനമായി ഇടപെട്ടതോടെയാണ് ദേശീയപാത അതോറിറ്റി കണ്ണുതുറന്നത്.ഇതേ തുടർന്ന് തട്ടിക്കൂട്ടി നടപ്പാതകൾ നിർമ്മിച്ചു നൽകുകയായിരുന്നു. നടപ്പാതകൾ നിർമ്മിക്കുന്ന സ്ഥലത്ത് കുഴിയെടുക്കാതെ ഇന്റർലോക്കുകൾ പാകിയാണ് നടപ്പാതകൾ നിർമ്മിച്ചത്.നിർമ്മാണ സമയത്ത് തന്നെ നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഊരാളുങ്കൽ …

തമിഴ് നാട്ടിലെ ജനങ്ങള്‍ എന്റെ നെഞ്ചിനുള്ളില്‍ കുടിയിരിക്കും തമിഴക മക്കള്‍; മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് വിജയിച്ച വിജയ് അതില്‍ ഒരു മണ്ഡലമായ തിരുച്ചിറപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കെ ഇന്ന് തിരുച്ചിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വന്‍ജനക്കൂട്ടത്തിനെ കയ്യിലെടുത്തു. തിരുച്ചി തനിക്ക് ഹൃദയത്തിന്റെ ഭാഗമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തിരുച്ചിറപള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിങ്ങളില്‍ ഒരാളായിരിക്കും സ്ഥാനാര്‍ത്ഥി എന്നും ജനാവലിയുടെ ഹസ്താരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. തനിക്ക് നേരെ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിജയ് അക്കമിട്ട് മറുപടി പറഞ്ഞു. …

വിനോദയാത്ര പോകാന്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

കോട്ടയം: വിനോദയാത്രയ്ക്ക് പോകുന്നതിന് പണം ഉണ്ടാക്കാന്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി കൊടുവന്താനത്തെ അജിത് അനിലും (19), 17 വയസുള്ള മറ്റ് രണ്ടുപേരുമാണ് പിടിയിലായത്. ആനക്കല്ലിലെ ഒരു വീടാണ് സംഘം കവര്‍ച്ച ചെയ്തത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പര്‍ദ ധരിച്ചാണ് ഇവര്‍ മോഷണത്തിന് എത്തിയത്. 75,000 രൂപയും മൂന്ന് പവന്‍ സ്വര്‍ണവും വീട്ടില്‍ നിന്ന് അവര്‍ മോഷ്ടിച്ചു. വീട്ടിലെ സിസിടിവി നശിപ്പിക്കാനും ഇവര്‍ ശ്രമിച്ചെന്ന് പൊലീസ് …

അനധികൃത സ്വത്തുസമ്പാദനം; ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

അഹമ്മദാബാദ്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ ബി ചൗധരിയാണ് അറസ്റ്റിലായത്.സര്‍വീസില്‍ നിന്നു വിരമിക്കാന്‍ എട്ടുമാസം ബാക്കിയിരിക്കെയാണ് രണ്ട് കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹം അറസ്റ്റിലായത്. ഗുജറാത്ത് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് അനധികൃത സമ്പാദ്യം കണ്ടെത്തിയത്. അടുത്ത കാലത്ത് ചൗധരിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സൗരോര്‍ജ്ജ പദ്ധതികള്‍ക്കായുള്ള അനുമതി പത്രങ്ങള്‍ പരിശോധന കൂടാതെ ഒപ്പിട്ടത് വിവാദമായിരുന്നു. ചട്ടം …

ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

കാസര്‍കോട്: മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്തു. കണ്ണൂര്‍, പുതിയ തെരു, പാട്യം സ്വദേശിനിയുടെ പരാതി പ്രകാരമാണ് കേസ്.മെയ് 30ന് ആണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ടു നിന്നാണ് പരാതിക്കാരിയും സുഹൃത്തും കയറിയത്. രാത്രി എട്ടുമണിയോടെ ട്രെയിന്‍ കണ്ണൂരില്‍ rഎത്തിയപ്പോള്‍ എതിര്‍ഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന നീല ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ച ആള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. …

തെരുവുനായ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായയുടെ അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. നാദാപുരം വളയത്ത് ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവര്‍ നാദാപുരം ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. പ്രദേശത്ത് തെരുവുനായയുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസവും തെരുവുനായ പ്രദേശവാസികളെ കടിച്ചിരുന്നു. തെരുവുനായകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗൃഹനാഥന്‍ നഗരസഭയുടെ പ്രധാന കവാടത്തില്‍ മാലിന്യം തള്ളി

തൃക്കാക്കര: മാലിന്യം ശേഖരിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടുടമ നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചു. തൃക്കാക്കര നഗരസഭയിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് വാര്‍ഡിലെ താമസക്കാരനായ സുനില്‍ ആണ് നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നില്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ചത്. നഗരസഭ പരിധിയില്‍ ദിവസങ്ങളായി മാലിന്യം ശേഖരിക്കുന്നില്ലെന്നാണ് സുനിലിന്റെ പരാതി. നഗരസഭയിലെ ഭരണകക്ഷി കൗണ്‍സിലര്‍ക്കൊപ്പമെത്തിയാണ് സുനില്‍ കവാടത്തിന് മുന്നില്‍ മാലിന്യം തള്ളിയത്. വീട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് സുനില്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതാണ് സുനിലിനെ വേറിട്ട …

മാസപ്പടി കേസ് : ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ച; അതുവരെ നടപടി പാടില്ലെന്നു നിര്‍ദ്ദേശം

കൊച്ചി: മാസപ്പടി കേസില്‍ ഇ ഡി അന്വേഷണത്തിനു എതിരായി സി എം ആര്‍ എല്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. അതുവരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഇ ഡിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.അതേസമയം തുടര്‍നടപടി പാടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് മാത്രമായിരിക്കും ബാധകമാവുക.ഇ ഡി അധികാര പരിധിക്കു അപ്പുറത്താണ് അന്വേഷണം തുടങ്ങിയതെന്നു സി എം ആര്‍ എല്‍ വാദിച്ചു.എഫ് ഐ ആര്‍ ഇല്ലാത്ത ഘട്ടത്തിലാണ് ഇ ഡി സമന്‍സ് അയക്കുന്നതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് …

വനിതാ ഡോക്ടര്‍ക്ക് പാമ്പു കടിയേറ്റു

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് പാമ്പു കടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ശ്രേയക്കാണ് പാമ്പു കടിയേറ്റത്. ഡോക്ടറെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോള്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പാമ്പു കടിച്ചത്. ഏതു ഇനത്തില്‍പ്പെട്ട പാമ്പാണെന്നു വ്യക്തമായിട്ടില്ല. ഒബ്‌സര്‍വേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍ക്കു ആവശ്യമെങ്കില്‍ ആന്റിവെനം നല്‍കാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം.

ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം നല്‍കി 44 ലക്ഷം രൂപ വാങ്ങി തട്ടിപ്പ്; അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അസിസ്റ്റന്റ് മാനേജരെ പൊലീസ് അറസ്റ്റുചെയ്തു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ വെട്ടത്തുര്‍ സ്വദേശി പുളിക്കാതൊടി വീട്ടിലെ പ്രിയ മോളാണ് (43) അറസ്റ്റിലായത്. വെട്ടത്തുര്‍ തേലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ പണം കൈപറ്റിയത്. പണം വാങ്ങിയശേഷം അസിസ്റ്റന്റ് മാനേജര്‍ നിക്ഷേപകന് വ്യാജ രസീത് നല്‍കിയതായി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പണം അടച്ചിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി …

മലയോരത്തു കളിചിരിയും കുരുന്നുകളുടെ നൃത്ത ചുവടുകളുവുമായി സ്‌കൂൾ പ്രവേശനോൽസവം

കരിന്തളം:കളിചിരിയും കുരുന്നുകളുടെ നൃത്ത ചുവടുകളുവുമായി സ്‌കൂൾ പ്രവേശനോൽസവം മലയോരത്ത് ആവേശം പകർന്നു ചിറ്റാരിക്കാൽ ഉപ ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.ആദ്യമായി സ്കൂൾ അങ്കണത്തിലെത്തിയ കുരുന്നുകൾ ആവേശത്തിലും അതിലുപരി ആഹ്ലാദത്തിലുമായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നാടൻപാട്ട് കലാകാരൻ രവി നാടൻ പാട്ട് അവതരിപ്പിച്ചു .ആഹ്ലാദ പ്രകടനവും ഉണ്ടായിരുന്നു. പിടിഎ പ്രസിഡണ്ട് സിദ്ദിഖ് അധ്യക്ഷതവഹിച്ചു. പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. വി വി …

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി

കാസര്‍കോട്: എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി. പ്രണയ വിവാഹമാണ്. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 11മണിക്കാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തൃക്കരിപ്പൂര്‍ സ്വദേശിയാണ്‌ വിദ്യ, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആര്‍ഷോ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്: ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. കഞ്ചിക്കോട് കെ.ടി.സി ജംക്ഷനിലെ ബിനുവിനെയാണ് (47) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മെയ് 28 ന് കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന വാഹന വ്യാപാരിയായ ബിനുവിനെ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും 15 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബിനു പരാതിപ്പെട്ടു. മെയ് 30 ന് തടവറയില്‍ നിന്ന് രക്ഷപ്പെട്ട ബിനു അതിനുശേഷമാണ് …

തുളസിത്തറയില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുകയായിരുന്ന മധ്യവയസ്‌കന്‍ വീട്ടുമുറ്റത്തു കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: തുളസിത്തറയില്‍ ദീപംതെളിച്ചു പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു.ബദിയഡുക്ക നീര്‍ച്ചാലിനടുത്തെ കന്യപ്പാടി ഹരികൃപയിലെ ഐത്തപ്പ (54) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്.ഇന്നു രാവിലെ വീട്ടുമുറ്റത്തെ തുളസിത്തറയില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പരേതരായ കൊഗ്ഗു- അങ്കാര ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്തി. മക്കള്‍: ജയലക്ഷ്മി, രമ്യ, ശ്രീഹരി, അനുശ്രീ, ദീപശ്രീ. മരുമകന്‍: വസന്ത. സഹോദരങ്ങള്‍: വസന്തി, ബാലകൃഷ്ണ, ഉദയ, മഹാലിംഗേശ്വര, പരേതനായ സീതാരാമ.

വീട്ടില്‍ പൂജ നടക്കുന്നതിനിടയില്‍ ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത വിരോധം; ഇളയച്ഛനെ യുവാവ് കുത്തിക്കൊന്നു

മംഗ്‌ളൂരു: വീട്ടില്‍ പൂജ നടക്കുന്നതിനിടയില്‍ പുറത്തു ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്ത ഇളയച്ഛനെ യുവാവ് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു. ബണ്ട്വാള്‍, പിലാതെബെട്ടു, കടബെട്ടുവിലെ മധുസൂദന്‍ (38) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മധുസൂദന്റെ സഹോദനായ കേശവപൂജാരിയുടെ മകന്‍ രാഹുലി(23) നെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഇയാൾഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.ഞായറാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കുശല പൂജാരിയുടെ വീട്ടില്‍ പൂജ നടന്നു കൊണ്ടിരിക്കെ രാഹുലും കൂട്ടുകാരും മദ്യപിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്നു പറയുന്നു. ബഹളം …