ഉത്തര കൊറിയയിലേക്ക് കടത്തിയത് എട്ടുപേരെ; പ്രതിഫലമായി വാങ്ങിയത് 32 ലക്ഷം രൂപ; ബന്തടുക്കയില്‍ പിടിയിലായ സംഘത്തില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

കാസര്‍കോട്: ബന്തടുക്കയില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മൂന്നംഗ സംഘം നടത്തിയ ഇടപാടുകള്‍ പുറത്തുവരുന്നു. സംഘം കാസര്‍കോട് ജില്ലയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ഉത്തരകൊറിയയിലേയ്ക്ക് കയറ്റി അയച്ചത് എട്ടുപേരെന്ന് വിവരം. തൃക്കരിപ്പൂര്‍, ഉടുമ്പന്തല സ്വദേശികളായ എം.എ.അഹമ്മദ് അബ്രാന്‍ (26), എം.എ സാബിത്ത് (25), പടന്നക്കാട്, കരുവളം സ്വദേശി മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെ വ്യാഴാഴ്ച രാത്രി 9.30ന് ബന്തടുക്ക, കണ്ണാടിത്തോട്ടില്‍ വച്ചാണ് ബേഡകം എസ്. ഐ. എം ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. കൈ കാണിച്ച് …

വീട്ടില്‍ ഒരു പരിഗണനയും കിട്ടുന്നില്ല; 40 കാരിയായ മാതാവിനെ 17 കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു

തന്നെ നന്നായി നോക്കുന്നില്ലെന്നാരോപിച്ച് അമ്മയെ മകന്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു. ബംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി 17-കാരനായ മകന്‍ കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണ് കൗമാരക്കാരന്‍. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മാതാവുമായി വഴക്കുണ്ടായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് നേത്രയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ മാതാവ് തല്‍ക്ഷണം മരിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ …

2018 മുതല്‍ വിവിധ കാരണങ്ങളാല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരിച്ചു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

സ്വാഭാവിക കാരണങ്ങള്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ 2018 മുതല്‍ വിദേശത്ത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 91 കേസുകളായി കാനഡയാണ് പട്ടികയില്‍ ഒന്നാമത്, രണ്ടാമതായി ബ്രിട്ടനില്‍ 48 കേസുകളും. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മറുപടി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നങ്ങളോടും മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രതികരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2018 …

285 വര്‍ഷം പഴക്കമുള്ള നാരങ്ങ; ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയത് ഒന്നര ലക്ഷം രൂപ

ഒരു നാരങ്ങക്ക് എത്ര വില കിട്ടും, അതും വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണെങ്കില്‍, പരമാവധി ഒന്നര രൂപ വരെ. നമ്മുടെ നാട്ടിലാണെങ്കില്‍ പഴക്കമുള്ള നാരങ്ങക്ക് ആവശ്യക്കാര്‍ ഉണ്ടാകുകയേയില്ല. എന്നാല്‍, ഇതൊന്നുമല്ല ഇംഗ്ലണ്ടില്‍ സംഭവിച്ചത്. 285 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വിറ്റ് പോയത് ഒന്നരലക്ഷം രൂപയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ കണ്ണ് തള്ളിയിട്ട് കാര്യമില്ല. സംഭവം സത്യമാണ്.അതിങ്ങനെ. 1739 ലെ ഈ നാരങ്ങ ഇംഗ്ലണ്ടിലെ ലേല സ്ഥാപനമായ ബ്രെറ്റെല്‍സ് വഴിയാണ് ലേലത്തിനെത്തിയത്. 1739 ലേത് എന്ന തരത്തില്‍ ഒരു സന്ദേശം …

വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് കയറി; യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: പുതിയങ്ങാടി ബസ്റ്റാന്‍ഡിനു സമീപത്തെ വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാല്‍ സ്വദേശി എബിന്‍ കെ ജോണ്‍(23) ആണ് മരിച്ചത്. ഒപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന്‍ ചാലില്‍ ആകാശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഇടിച്ച ഉടന്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി …

പുതിയ ഷൂ കീറി; കല്യാണയാത്ര മുടങ്ങി, 13,300 രൂപ നഷ്ടപരിഹാരം വേണമന്ന് അഭിഭാഷകന്‍

ബന്ധുവിന്റെ കല്യാണത്തിന് പോകാനായി വാങ്ങിയ പുതിയ ഷൂ കീറിയതോടെ നിയമ നടപടിയുമായി അഭിഭാഷകന്‍. പ്രമുഖ ബ്രാന്‍ഡഡ് കമ്പനിയുടെ ഷൂ വാങ്ങി ഒരാഴ്ചക്കുള്ളില്‍ കീറിയതോടെയാണ് ഉത്തര്‍പ്രദേശ് ഫത്തേപൂര്‍ ജില്ലയിലെ അഭിഭാഷകനായ ഗ്യാനേന്ദ്ര ഭാന്‍ ത്രിപാഠി കടയുടമ സല്‍മാന്‍ ഹുസൈന് നോട്ടീസ് അയച്ചത്. ഷൂ കീറിയതോടെ മാനസിക പ്രശ്‌നത്തിന് ചികിത്സ തേടേണ്ടിവന്നെന്നും നോട്ടീസില്‍ അഭിഭാഷകന്‍ പറഞ്ഞു. നഷ്ടപരിഹാരമായി 13,300 രൂപ നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. സല്‍മാന്‍ ഹുസൈന്റെ കടയില്‍ നിന്നും ത്രിപാഠി ഒരു ജോഡി പുതിയ ഷൂസ് വാങ്ങിയിരുന്നുവെങ്കിലും അത് …

തണ്ണീര്‍ കൊമ്പന്റെ മരണ കാരണം അവ്യക്തം, സംയുക്ത അന്വേഷണത്തിന് കേരളവും കര്‍ണാടകവും

വയനാട്: മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ സംയുക്ത അന്വേഷണത്തിന് കേരളവും കര്‍ണാടകവും. ഇരു സംസ്ഥാനങ്ങളുടെയും വനംവകുപ്പ് അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം നടത്തുക. ഇക്കാര്യം വനം മന്ത്രി എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. കേരളത്തിലെ വനം വകുപ്പ് സംഭവത്തെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തും. ഇതിനായി മറ്റൊരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പിലെ ഉന്നതരുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമായിരിക്കും അന്വേഷണം. ഇന്ന് ബന്ദിപൂരില്‍ വെച്ചാണ് ആന …

ആക്രമണം പ്രത്യാക്രമണം; ഇറാന്‍ സൈന്യത്തിനെതിരെ അമേരിക്കയുടെ പോര്‍ വിമാനാക്രമണം

വാഷിങ്ടണ്‍: ഇറാന്‍ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കന്‍ ആക്രമണം. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സേന പോര്‍ വിമാനാക്രമണം നടത്തിയത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പകലാണ് സൈന്യത്തിന് ആക്രമണത്തിന് അനുമതി നല്‍കിയത്. മൂന്ന് പേരെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണത്തിന് പ്രതികരിച്ചാണ് അമേരിക്കയുടെ ആക്രമണം. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ദൗത്യം ഇന്നാരംഭിക്കുകയാണെന്നും സമയവും ആക്രമണകേന്ദ്രങ്ങളും തുടര്‍ന്നും തെരഞ്ഞെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അമേരിക്കക്കാരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും ജോ …

കണ്ണീരായി തണ്ണീർ കൊമ്പൻ; മയക്കുവെടി വെച്ച കാട്ടാന ചരിഞ്ഞു

മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടുതവണയാണ് ആനയെ മയക്കുവെടി വെച്ചത്. പന്ത്രണ്ട് മണിക്കൂറോളം മാനന്തവാടിയില്‍ ചുറ്റിക്കറങ്ങിയ ആനയെ, നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മയക്കുവെടി വെയ്ക്കാന്‍ സാധിച്ചത്. മയക്കുവെടി വെച്ചതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കിയിരുന്നു. വെടിയേറ്റ ആന അവശനിലയിലായിരുന്നു. മയക്കുവെടിയേറ്റ ആനയെ വെള്ളിയാഴ്ച രാത്രി പത്തരയോടെ ബന്ദിപ്പൂരിലെ രാമപുരം ആന ക്യാമ്പില്‍ എത്തിച്ചിരുന്നു.ആനയുടെ കാലിന് പരിക്കുള്ളതായി കര്‍ണാടക …

മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ നിന്ന് വീണ ആൾ അത്ഭുതകരമായി രക്ഷപെട്ടു

കാസർകോട്: വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ നിന്ന് വീണ ആൾ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലിജോ ഫെർണാണ്ടസ് (32) ആണ് ട്രെയിനിൽ നിന്ന് വീണത്. ശനിയാഴ്ച രാവിലെ ഉദിനൂരിലെ കുറ്റിക്കാട്ടിലാണ് യുവാവിനെ കണ്ടെത്തിയത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇയാളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഒരാൾ വീണതായി സുഹൃത്ത് റെയിൽവേ പൊലീസിനെ അറിയിച്ചത്. …

മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഒരാൾ വീണതായി സംശയം; പൊലീസ് തെരച്ചിൽ തുടങ്ങി

കാസർകോട്: മംഗളൂരുവിൽ നിന്ന് പുറപ്പെട്ട മാവേലി എക്സ്പ്രസ്സിൽ നിന്ന് ഒരാൾ വീണതായി സംശയം. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിലാണ് ട്രെയിനിൽ നിന്നും വീണതെന്നാണ് ഒപ്പം സഞ്ചരിച്ച യാത്രികൻ പൊലീസിനെ അറിയിച്ചത്. ഇതേത്തുടർന്ന് പയ്യന്നൂർ, ചന്തേര പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും, പിലിക്കോട്, തൃക്കരിപ്പൂർ, പയ്യന്നൂർ പ്രദേശങ്ങളിലെ യുവാക്കളും ആളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കുളിമുറിയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാവ നഗറിലെ പ്രവാസിയായ മജീദിന്റെ മകൾ ഷുഹൈറ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സൈനിക ഉദ്യോഗസ്ഥനായ കോഴിക്കോട്ടെ ശരീദിന്റെ ഭാര്യയാണ്. ഷക്കീലയാണ് മാതാവ്. സഹോദരങ്ങൾ: ഫവാസ്, സഫീദ.

നിര്‍മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: നിര്‍മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുബണൂര്‍ സ്വദേശിയും ബന്തിയോട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറുമായ പത്മനാഭ(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അയല്‍വാസിയുടെ നിര്‍മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണത്. വീടിന്റെ നിര്‍മാണം നോക്കാന്‍ എത്തിയതായിരുന്നു പത്മനാഭ. സ്ലാബിന് മുകളില്‍ നില്‍ക്കുന്നിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെട്ടു. സുജാതയാണ് ഭാര്യ. അമൃത, ആദര്‍ശ് എന്നിവര്‍ മക്കളാണ്.

ജയിലില്‍ നിന്ന് നേരെ ബിവറേജസിലേക്ക്; പൂട്ട് തകര്‍ത്ത് വില കൂടിയ മദ്യം കവര്‍ന്നു; പിന്നാലെ വീണ്ടും ജയിലിലേക്ക്

തിരുവനന്തപുരം: മോഷണ കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മൂവര്‍ സംഘം ബിവറേജസില്‍ നിന്ന് മദ്യം മോഷ്ടിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. ജയിലില്‍ നിന്നും ഇറങ്ങി നേരെ ബിവറേജസിലേക്ക് വെച്ചുപിടിച്ച സംഘം ബിവറേജസിന്റെ പൂട്ട് തകര്‍ത്ത് വില കൂടിയ മദ്യം മോഷ്ടിക്കുകയായിരുന്നു. ഈ കേസിലാണ് സജീഫ്ര, വിഷ്ണു, ബാബു എന്നിവര്‍ പിടിയിലായത്. പാലോട് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. പാലോട് പാണ്ഡ്യന്‍ പാറ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിദേശ …

സണ്ണിയോളം വലിപ്പവുമുള്ള കപ്പ; കൗതുകമായി മാലോത്തെ ഭീമന്‍ കപ്പ

കാസര്‍കോട്: മാലോം പുഞ്ചയിലെ എളമ്പാശേരി സണ്ണിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പ കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും. ഒറ്റ തടത്തില്‍ വിളഞ്ഞ ഒരു കപ്പയുടെ ആകെ തൂക്കം 9.5 കിലോഗ്രാം വരും. അഞ്ചടിയോളം നീളവും. പത്തിഞ്ചോളം വീതിയുമുണ്ട് വടി പൊലുള്ള കപ്പയ്ക്ക്. സണ്ണിയോളം വലിപ്പവുമുണ്ട്. ആദ്യമായാണ് ഇത്തരത്തിലൊരു കപ്പ ലഭിക്കുന്നതെന്ന് സണ്ണി പറയുന്നു. വെട്ടി ഉണക്കിവക്കാനാണ് മണ്ണ് മാന്തി നോക്കിയപ്പോഴാണ് വിസ്മയ കാഴ്ച കണ്ടത്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് സണ്ണിയുടെ കൃഷി. 300 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ വാഴ, …

പിതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

പിതാവിനൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വലിച്ചിഴച്ച് കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. റോഡരികില്‍ പാതി കടിച്ചുതിന്ന നിലയലായിരുന്നു നാഗാരാജ് എന്ന ഒരുവയസുകാരന്റെ മൃതദേഹം. രാവിലെ ഇതുകണ്ട് നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് ആര്‍ജിഐ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാലരാജു പറഞ്ഞു. കൂലിപ്പണിക്കാരനായ സൂര്യകുമാര്‍ ആണ് കുട്ടിയുടെ പിതാവ്. മാതാവ് പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഷംഷാബാദ് ടൗണിലെ രാജീവ് ഗൃഹകല്‍പ കോംപ്ലക്സിന് സമീപമുള്ള താല്‍ക്കാലിക ഷെഡിലാണ് സൂര്യകുമാര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ 1.30 ഓടെ …

‘തമിഴക വെട്രി കഴകം’; നടന്‍ വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു; ഏപ്രിലില്‍ മഹാ സമ്മേളനം

ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഡല്‍ഹിയിലുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ് വെള്ളിയാഴ്ച പാര്‍ട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികളിലായിരുന്നു നേതാക്കള്‍.ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. 2026 നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ …

വീടൊഴിയാന്‍ നിരന്തര ഭീഷണി; ജപ്തി നടപടിയുമായി ബാങ്ക്; മനംനൊന്ത യുവാവ് ജീവനൊടുക്കി

തൃശൂര്‍: ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് (26) ആത്മഹത്യ ചെയ്തത്. വീട് നിര്‍മാണത്തിനായി എട്ടു ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബം ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വീട് ഒഴിയണം എന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ജപ്തി നടപടി ഉടന്‍ ഉണ്ടാകുമെന്നും ബാങ്ക് അറിയിച്ചു. ഇതോടെയാണ് വിഷ്ണു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നാണ് പറയുന്നത്. 12 വര്‍ഷം മുമ്പാണ് വീട് വെക്കുന്നതിനായി ലോണ്‍ എടുത്തത്. എട്ടു ലക്ഷം …