വിദ്യ അനസ്തേഷ്യ ടെക്നീഷ്യൻ; മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത് ഉറങ്ങാതിരിക്കാൻ,യുവതിയുടെ അടിവസ്ത്രത്തിൽ എംഡിഎംഎ; 323 ഗ്രാം എംഡി എം എയുമായി രണ്ട് യുവതികൾ അടക്കം 4 പേർ അറസ്റ്റില്‍

തൃശൂര്‍: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. സിറ്റി ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പീച്ചി വാണിയംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ആദ്യം പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന്, ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം …

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി ഗോപീകൃഷ്ണൻ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്കൃത അധ്യാപകനും എൻ.സി.സി.യൂണിറ്റ് ഓഫീസറുമായ പി.ഗോപീകൃഷ്ണണൻ (50 ) ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം തേർ വയൽ സ്വദേശിയാണ്. ചീമേനി ‘കാദംബരി’യിലാണ് താമസം. മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക് തേർവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ചീമേനിലേക്ക് കൊണ്ടുപോകും. പരേതനായ വേലായുധൻ നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ: കെ.ബിജി. മക്കൾ: കെ.ഗൗതം കൃഷ്‌ണ ( ബിരുദ വിദ്യാർഥി, ബെംഗ്ളൂരു), കെ. വസുദേവ് കൃഷ്ണ്‌ണ (പത്താംതരം വിദ്യാർഥി, ദുർഗ …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യൻ പ്രതിസന്ധി​ഇസ്രായേൽ – ലെബനൻ കരാറും തർക്കങ്ങളും: വാഷിംഗ്ടണിൽ വെച്ച് ഇസ്രായേലും ലെബനനും തമ്മിൽ യു.എസ് മധ്യസ്ഥതയിൽ ഒരു ‘ഫ്രെയിംവർക്ക് കരാർ’ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ കരാർ. എന്നാൽ, ഇത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് ആരോപിച്ച് ഹിസ്ബുള്ള തലവൻ നയീം ഖാസിം കരാർ പൂർണ്ണമായി തള്ളിപ്പറഞ്ഞു. ​തുടരുന്ന ആക്രമണങ്ങൾ: രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും തെക്കൻ ലെബനനിലെ നബാത്തിയ മേഖലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ-വ്യോമാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള …

കുടുംബ തർക്കം;  യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്∙ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവിനെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ (43), ദീപ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. രണ്ടുപേരും തമ്മിൽ  വാക്കേറ്റം ഉണ്ടായിരുന്നു.  വഴക്കിനിടയിലാണ് കൊലപാതകമെന്നാണ് നിഗമനം. മാതാവിനെ ആക്രമിക്കുമ്പോൾ  19കാരിയായ മകൾ അത് തടയാൻ ശ്രമിച്ചിരുന്നു.   ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരത്തെ തുടർന്ന് നാട്ടുക്കൽ പൊലീസ് സ്ഥലത്തെത്തി.