അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണം: മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി മംഗളൂരു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനും, ഉത്തര മലബാറിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും പദ്ധതി നീട്ടുന്നത് ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി. കണ്ണൂരില്‍ വെച്ച് പദ്ധതി അവസാനിക്കുന്നത് കാസര്‍കോട് ജില്ലയോടുള്ള അവഗണനയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും …

പെരിയ, മാരാംകാവിലെ ലക്ഷ്മി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ, മാരാംകാവിലെ കുഞ്ഞമ്പു നായരുടെ ഭാര്യ ലക്ഷ്മിയമ്മ (96) അന്തരിച്ചു. മക്കള്‍: മാരാംകാവ് രത്‌നാകരന്‍ നായര്‍, കമല, സുശീല, മോഹിനി. മരുമക്കൾ: കുമാരൻ നായർ , കുഞ്ഞിരാമൻ നായർ ,ഗോപാലൻ നായർ ,പ്രേമ . ദേളിയിലെ ആയിഷ ഹജ്ജുമ്മ അന്തരിച്ചു കാസര്‍കോട്: ദേളി, റഹ്‌മത്ത് നഗര്‍, ബി വി മന്‍സിലിലെ അബ്ദുല്ല ഹസന്‍ കടവത്തിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (65) അന്തരിച്ചു. മക്കള്‍: അറഫാത്ത് അബ്ദുല്ല ഹുസൈന്‍, ഹനീഫ് അബ്ദുല്ല ഹുസൈന്‍, റഹ്‌മത്ത് ബീവി. മരുമക്കള്‍: …

നരേന്ദ്രമോദി: തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തില്‍; മറി കടന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെ

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചരിത്രം കുറിച്ചു. ഇതുവരെ ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു ഈ സ്ഥാനം. 1952 മുതല്‍ 4398 ദിവസമാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്. 2014 മേയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ മോദി ഇന്ന് 4399 ദിവസം ഇതേ സ്ഥാനത്തു ഇടവേളകളില്ലാതെ തുടരുകയായിരുന്നു.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 വര്‍ഷത്തിലധികം അധികാരത്തിലുണ്ടായിരുന്നുവെങ്കിലും അവര്‍ക്കു ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടിരുന്നു.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്നു എംഡിഎംഎ പിടികൂടി; മടിക്കൈ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്തു. മടിക്കൈ, ചാളക്കടവിലെ നിദ മന്‍സിലില്‍ താമസക്കാരനായ മാലോം, മുട്ടോ oകടവിലെ പി സിറാജി(38)നെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ ശാര്‍ങധരനും സംഘവും അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.നീലേശ്വരം പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നതിനാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. …

ലോകകപ്പ് ഫുട്ബോൾ കിക്കോഫ് നാളെ: നാടെങ്ങും കളി ആരവത്തിൽ, മൊഗ്രാലിൽ ഇന്ന് വിളംബര ജാഥ

കാസർകോട്:ലോക കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഫുട്ബോൾ ആരാധകർ കാത്തുനിൽപ്പാരംഭിച്ചു. ഇനിയുള്ള ഒരു മാസക്കാലം രാത്രിയും,പകലും ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികളാണ്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വമ്പൻ ടീമുകളുടെ ഫാൻസുകാർ കൂറ്റൻ ഫ്ലക്സുകളും, കട്ടൗട്ടുകളും ഉയർത്തിക്കഴിഞ്ഞു.ഒപ്പം ഫുട്ബോൾ ടൂർണമെന്റ്കളും സജീവമായിരിക്കുന്നു. ഈ പ്രാവശ്യം വലിയ സ്ക്രീനിൽ കളി കാണാൻ കഴിയില്ല എന്നത് ഫുട്ബോൾ ആസ്വാദകരെ നിരാശയിലാക്കുന്നുണ്ട്.മത്സരങ്ങൾ അമേരിക്ക,കാനഡ മെക്സിക്കൻ എന്നീ വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് നടക്കുന്നത്.കളിനടക്കുന്ന ഈ സമയം ഏഷ്യൻ രാജ്യങ്ങളിൽ പുലർച്ചെയാണ്. അതിനാൽ ക്ലബ്ബുകൾ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടില്ല. …

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസ്; എന്‍എ ഹാരിസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് നാലാപ്പാടിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; വീണ്ടും നോട്ടീസ് നല്‍കും

ബംഗളൂരു: കോടിക്കണക്കിന് രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലാപ്പാടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മുഹമ്മദ് നാലാപ്പാട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ഇഡി വിശദമാക്കുന്നത്. മുംബൈയില്‍ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസില്‍ ഹാരിസിന്റെ മകനും ശ്രീകൃഷ്ണ രമേശ് എന്ന ശ്രീകിയും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ശ്രീകി. നേരത്തെ ഇഡി എന്‍.എ. ഹാരിസിന്റെയും നാലപ്പാടിന്റെയും …

പെരിയ, വില്ലാരംപതിയില്‍ നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ചു

കാസര്‍കോട്: പെരിയ, ആയംപാറ, വില്ലാരംപതിയില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ചാപ്പക്കാലിലെ ദാമോദരന്റെ മകന്‍ എ കെ പ്രശാന്ത് കുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി ഒന്‍പതരമണിയോടെയാണ് പ്രശാന്തിനെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: പ്രേമ. ഭാര്യ: ശ്രുതി. ഋതിക ഏകമകളാണ്. സഹോദരി: പ്രസീദ.

കയ്യൂര്‍ ആലന്തട്ടയിലെ കുടുക്കേന്‍ കുഞ്ഞമ്പു അന്തരിച്ചു

ചെറുവത്തൂര്‍: കയ്യൂര്‍ ആലന്തട്ടയിലെ കുടുക്കേന്‍ കുഞ്ഞമ്പു(85)അന്തരിച്ചു. ഭാര്യ: മേച്ചേരി തമ്പായി. മക്കള്‍: രത്‌നാകരന്‍(ടയര്‍ വര്‍ക്ക്‌സ് നിടുംബ), അഡ്വ.എം.വിനോദ് കുമാര്‍, വിജയകുമാര്‍ (ഓണ്‍ലൈന്‍ ഹബ് -ചീമേനി ). മരുമക്കള്‍: കെവി ശ്രീജ(സ്‌പെഷലിസ്റ്റ് ടീച്ചര്‍, ബിആര്‍സി ചെറുവത്തൂര്‍), പി സൗമ്യ(മടിക്കൈ), കെവി സുപ്രിയ(കാസര്‍കോട് ഡിസിആര്‍ബി). സഹോദരങ്ങള്‍: നാരായണി, ചന്തു, മുരളിധരന്‍, പരേതരായ നാരായണന്‍, കുഞ്ഞിരാമന്‍, പത്മാവതി.

മഞ്ചേശ്വരത്ത് മണിക്കൂറുകള്‍ക്കിടയില്‍ 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് മണിക്കൂറുകള്‍ക്കിടയില്‍ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍, കോട്ടക്കുന്ന് സ്വദേശിയും അഞ്ചുവര്‍ഷമായി മഞ്ചേശ്വരം, ഹൊസബെട്ടു , സ്പൂര്‍ത്തി നഗറില്‍ താമസക്കാരനുമായ ഉമേശന്‍ (40), മഞ്ചേശ്വരം, കീര്‍ത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശന്‍. ചൊവ്വാഴ്ച വൈകുന്നേരം പണികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനു സമീപത്തു വച്ച് മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നു സംശയിക്കുന്നു. അപകടം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പരേതരായ കോമാറു- …

കേരളത്തിലേക്കു കടത്തുകയായിരുന്ന ഒന്നര കോടി രൂപ വിലവരുന്ന മൂന്നു ക്വിന്റല്‍ കഞ്ചാവ് മൈസൂരില്‍ പിടിയില്‍; 4 പേര്‍ അറസ്റ്റില്‍

മൈസൂര്‍: കര്‍ണ്ണാടകയില്‍ നിന്നു കേരളത്തിലേക്കു ട്രക്കില്‍ കടത്തുകയായിരുന്ന മൂന്നു ക്വിന്റല്‍ കഞ്ചാവ് മൈസൂരില്‍ കര്‍ണ്ണാടക പൊലീസ് പിടിച്ചു. കഞ്ചാവിന് ഒന്നരക്കോടി രൂപ വിലവരുമെന്നു കണക്കാക്കുന്നു. അടുത്ത കാലത്തു പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവു കടത്താണിത്. സംഭവത്തില്‍ നാലുപേരെ മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമ ലഡ്കറുടെ നേതൃത്വത്തില്‍ പിടിച്ചു. സംഭവത്തില്‍ മുഹമ്മദ് സുബൈര്‍, മുദാസിര്‍ അഹമ്മദ്, അബൂബക്കര്‍ സിദ്ദീഖ്, സയ്യിദ് മസര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.മുഹമ്മദ് സുബൈര്‍ നിരവധി കഞ്ചാവു കടത്തു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് …

സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുന്നതിനിടയില്‍ തെങ്ങ് മുറിഞ്ഞു ദേഹത്തേയ്ക്ക്‌ വീണു; പെര്‍വാഡ് ജുമാമസ്ജിദ് പ്രസിഡണ്ടിനു ദാരുണാന്ത്യം

കാസര്‍കോട്: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ തെങ്ങ് മുറിഞ്ഞ് ദേഹത്തേയ്ക്ക് വീണ് ജുമാമസ്ജിദ് പ്രസിഡണ്ടിന് ദാരുണാന്ത്യം. പെര്‍വാഡ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും മത്സ്യത്തൊഴിലാളിയുമായ പെര്‍വാഡിലെ അബ്ദുള്ള (65)യാണ് മരിച്ചത്. ഇന്ന് (ബുധന്‍) രാവിലെ 8.30 മണിയോടെ പെര്‍വാഡ് ,പിഎസ് ഗ്രൗണ്ടിനു സമീപത്താണ് അപകടം. അബ്ദുള്ളയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും പെര്‍വാഡ് പിഎസ് ഗ്രൗണ്ടിനു സമീപം കടപ്പുറത്ത് പൂഴിയില്‍ ഇരുന്നു സംസാരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; വിട പറഞ്ഞത് തമിഴ് സിനിമയുടെ ദിശ മാറ്റിയ സംവിധായകൻ

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം വല്ലാത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. നിർമാതാവും തിരക്കഥാകൃത്തും നടനുമായിരുന്നു ഭാരതി രാജ. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്‌തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. 30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ …

ചക്രവാതച്ചുഴി: വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, കാസർകോട് അടക്കം അഞ്ചു ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ …

കർണാടകയിലെ പ്രമുഖ കരാറുകാരനെ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി 2.77 കോടി രൂപ തട്ടിപ്പാക്കിയ സ്വന്തം ജോലിക്കാരും കോൺഗ്രസ് നേതാക്കളുമായ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ ഒരു പ്രമുഖ കരാറുകാരനെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല ഫോട്ടോയും വീഡിയോയും ലഭിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി 2.77 കോടി രൂപ തട്ടിപ്പ് ആക്കിയ സ്വന്തം ജോലിക്കാരും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളുമായ രണ്ടുപേരെ ഉർവ പോലീസ് അറസ്റ്റ് ചെയ്തു .സംഭവം കർണാടകയിൽ വിവാദമായിരിക്കുകയാണ്. അറസ്റ്റിനെത്തുടർന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതിയെ സംഘടന പ്രാഥമിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. അതേസമയം കോൺഗ്രസ് നേതാക്കൾക്കും മുഖ്യമന്ത്രിക്കും …

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി അന്തരിച്ചു, ചീമേനിയിൽ ഇന്ന് ഹർത്താൽ

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി(54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗവും ചീമേനി യൂണിറ്റ് മെമ്പറും ദീര്‍ഘകാലം യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.ആദരസൂചകമായി വ്യാപാരികള്‍ ചീമേനിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.ഭൗതികശരീരം ചീമേനി വ്യാപാരഭവനിലും നിടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് 11.30 ന് നിടുംബ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

വധശ്രമക്കേസിൽ ബി ജെ പി കൗൺസിലർ അറസ്റ്റിൽ; പൊലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിവച്ച് പൊലീസ്

തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് അറസ്റ്റിലായത്. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. സു​ഗതന്റെ സ്ഥാനാർത്ഥിത്വം വിവാദവും ചർച്ചയുമായിരുന്നു. ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ അനുയായികൾ പൊലീസിനെ വളഞ്ഞു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം വലിയ രീതിയിലുള്ള പ്രതിരോധമാണ് അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേ …

ഇന്നത്തെ പ്രധാന വാർത്തകൾ​

യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.​ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത ആശങ്ക രൂപപ്പെട്ടു. ഇതിന് മറുപടിയായി യു.എസ് സൈന്യം ഇറാനിൽ പ്രത്യാക്രമണം നടത്തി. നേരത്തെ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദേശ സൈന്യങ്ങൾ ഉടൻ പ്രദേശം വിടണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.​ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.​ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിന് സമീപം 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ജനറൽ …